ആഗ്രഹിച്ച ആർഭാട ജീവിതംകിട്ടിയപ്പോൾ അതിൽ തൃപ്തയായില്ല! പണക്കൊതി കൂടിയപ്പോൾ ലക്ഷങ്ങള്‍ ശമ്പളം വാങ്ങിയ സ്വപ്‌ന സ്വര്‍ണ്ണക്കടത്തിന് കൂട്ടുനിന്നു... എന്‍ഐഎയുടെ ചോദ്യം ചെയ്യലിൽ പുറത്ത് വരുന്നത്...
ലക്ഷങ്ങള്‍ ശമ്പളം ഉണ്ടായിട്ടും സ്വപ്‌ന എന്തിന് സ്വര്‍ണക്കള്ളക്കടത്തിന് കൂട്ടു നിന്നു എന്ന് പല കോണുകളില്‍ നിന്നും ഉയരുന്നുണ്ട്. കണ്ണ് മഞ്ഞളിക്കുന്ന പണമാണ് ഇതിന് കാരണം. കോടികളുടെ സ്വര്‍ണം കടത്തുമ്പോള്‍ സ്വപ്‌ന അടക്കമുള്ളവര്‍ക്ക് ലക്ഷങ്ങളാണ് കയ്യില്‍ വരുന്നത്.
നയതന്ത്ര ചാനലിലൂടെ രണ്ട് വര്‍ഷം കൊണ്ട് 150 കിലോയില്‍ കൂടുതല്‍ സ്വര്‍ണം സ്വപ്‌നയും സംഘവും കടത്തി. എന്‍ഐഎ ചോദ്യം ചെയ്യലില്‍ ഇക്കാര്യം സ്വപ്‌ന വെളിപ്പെടുത്തുകയും ചെയ്തു.
സ്വര്‍ണ കടത്തില്‍ സ്വപ്‌നയുടെ പങ്കാളികളാണ് സന്ദീപ് നായരും സിരിത്തും. കഴിഞ്ഞ ജൂണ്‍ 24, 26 തീയതികളില്‍ 27 കിലോ സ്വര്‍ണം ഇവര്‍ നയതന്ത്ര ചാനല്‍ മുഖേന കടത്തി. ഈ ദിവസങ്ങളില്‍ നിരവധി പ്രാവശ്യം സിരിത്തും സ്വപ്‌നയുെ യുഎഇ കോണ്‍സുലേറ്റ് പ്രതിനിധിയായ റാഷിദ് ഖാസിമിനെ ഫോണിലൂടെ ബന്ധപ്പെട്ടിരുന്നു. റാഷിദ് ഇരുവരെയും തിരികെ വിളിക്കുകയും ചെയ്തു.
ഇത് സംബന്ധിച്ചുള്ള കോള്‍ വിവിരങ്ങളും മറ്റും എന്‍ഐഎയ്ക്ക് ലഭിച്ചിട്ടുണ്ട്. സ്വര്‍ണം കടത്തുന്നതിനുള്ള പ്രതിഫലം പണമായാണ് പ്രതികള്‍ക്ക് ലഭിക്കുന്നത്. ഇത് കൈകാര്യം ചെയ്തിരുന്നത് സന്ദീപാണെന്നാണ് സ്വപ്‌ന പറയുന്നത്.
പണം സ്വപ്‌നയ്ക്കും സിരിത്തിനും വീതിച്ചു കൊടുത്തുവെന്ന് സന്ദീപും പറഞ്ഞു. ഫൈസല്‍ ഫരീദാണ് സ്വര്‍ണം അയച്ചതെന്ന് ഇരുവരും സമ്മതിച്ചു. പുറത്തുവന്ന ചിത്രം ഫൈസലിന്റേതാണ്. ഇയാളുമായി തിരുവനന്തപുരത്തും ദുബായിലും കൂടിക്കാഴ്ച നടത്തി.
ഫൈസല്‍ അയയ്ക്കുന്ന സ്വര്‍ണം സുരക്ഷിതമായി പുറത്തെത്തിക്കാനുള്ള കാര്യങ്ങള്‍ ചെയ്യുകയാണ് തന്റെ ദൗത്യമെന്നും സ്വപ്‌ന പറഞ്ഞു. സ്വര്‍ണം കൈമാറിയിരുന്നത് മൂവാറ്റുപുഴ സ്വദേശി ജലാലിനും പെരിന്തല്‍മണ്ണ സ്വദേശി റെമീസിനും ആയിരുന്നു. ഈ സ്വര്‍ണം അവര്‍ ആര്‍ക്ക് ഒക്കെ കൊടുത്തു എന്ന് വ്യക്തമല്ലെന്നും സന്ദീപ് അന്വേഷണസംഘത്തോട് വ്യക്തമാക്കി.
അതേസമയം സ്വര്‍ണക്കടത്ത് ഭീകരപ്രവര്‍ത്തനത്തിന് ആണെന്ന് അറിയില്ലായിരുന്നു എന്ന് സ്വപ്‌നയും സന്ദീപും പറഞ്ഞു. എന്നാല്‍ ഇത് അപ്പാടെ വിശ്വസിക്കാന്‍ എന്‍ഐഎ ഉദ്യോഗസ്ഥര്‍ തയ്യാറായിട്ടില്ല. കൂടുതല്‍ വ്യക്തത വരാനുണ്ടെന്ന് ആയിരുന്നു എന്‍ഐഎയുടെ നിലപാട്.
https://www.facebook.com/Malayalivartha