കൊവിഡ് നിരീക്ഷണത്തില്‍ കഴിയവെ ആത്മഹത്യ ചെയ്ത പെണ്‍കുട്ടിയുടെ പരിശോധനാ ഫലം നെഗറ്റീവ്! കൃഷ്ണപ്രിയയുടെ ആത്മഹത്യയിൽ മൊബൈല്‍ ഫോണും ലാപ്ടോപ്പും ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കാനൊരുങ്ങി പോലീസ്
റഷ്യയില്‍ നിന്നും നാട്ടിലെത്തി കൊവിഡ് നിരീക്ഷണത്തില്‍ കഴിയവെ ആത്മഹത്യ ചെയ്ത പെണ്‍കുട്ടിയുടെ പരിശോധനാ ഫലം നെഗറ്റീവ്. കോട്ടയം ചങ്ങനാശ്ശേരി പായിപ്പാട് നാലുകോടി സ്വദേശി കൃഷ്ണപ്രിയ ആണ് മരിച്ചത്. ഇരുപത് വയസ്സായിരുന്നു.
പെണ്‍കുട്ടി സ്വന്തം വീട്ടില്‍ നിരീക്ഷണത്തില്‍ പ്രവേശിച്ചതോടെ കുടുംബാംഗങ്ങള്‍ മറ്റൊരിടത്തേക്ക് മാറി താമസിക്കുകയായിരുന്നു. തുടര്‍ന്ന് മാതാപിതാക്കള്‍ സമീപത്തുള്ള ബന്ധുവീട്ടില്‍ മാറി താമസിച്ചു. ഇന്നലെ ഉച്ചയ്ക്കും ഇവിടെനിന്ന് അച്ഛന്‍ ഭക്ഷണം എത്തിച്ചു നല്‍കിയിരുന്നു. ഉച്ച കഴിയുന്നതുവരെ ഫോണില്‍ സംസാരിക്കുകയും ചെയ്തിട്ടുണ്ട്.
രാത്രി ഭക്ഷണവുമായി വന്നു വിളിച്ചപ്പോള്‍ കൃഷ്ണപ്രിയ വാതില്‍ തുറന്നില്ല. തുടര്‍ന്ന് കിടപ്പു മുറിയുടെ ജനല്‍ ചില്ല് തകര്‍ത്തു നോക്കിയപ്പോഴാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
കൃഷ്ണപ്രിയയുടെ സാമ്ബിളുകള്‍ നേരത്തെ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് ഫലം വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് വന്ന ശേഷം ആയിരിക്കും തുടര്‍നടപടികള്‍ ഉണ്ടാകുക.
ആത്മഹത്യയ്ക്ക് കാരണം എന്തെന്ന് പരിശോധിച്ച് വരികയാണെന്ന് തൃക്കൊടിത്താനം പൊലീസ് പറഞ്ഞു. ആത്മഹത്യ ചെയ്യാനുള്ള കാരണത്തെക്കുറിച്ച് ബന്ധുക്കള്‍ക്കും വിവരമില്ല.
കാര്യമായ മാനസിക പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായി അറിയില്ല എന്നാണ് ബന്ധുക്കള്‍ പൊലീസിനോട് പറഞ്ഞത്. കുട്ടിയുടെ മൊബൈല്‍ ഫോണും ലാപ്ടോപ്പും ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കും.
https://www.facebook.com/Malayalivartha