എന്‍ ഐ എ കത്രികപ്പൂട്ടിട്ടു... സ്വര്‍ണ്ണക്കള്ളക്കടത്തു കേസിലെ മുഖ്യപ്രതികളായ സ്വപ്നയുടെയും റമീസിന്റെയും മൊഴികള്‍ കൂടുതല്‍ ഗുരുതരമായ പുതിയ ആരോപണങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്നു....ഒടുവില്‍ റമീസും സ്വപ്‌നയും കൂടിയങ്ങ് പണിഞ്ഞു,ശിവശങ്കര്‍ രാജ്യദ്രോഹിയായി?
സ്വര്‍ണ്ണക്കള്ളക്കടത്തു കേസിലെ മുഖ്യപ്രതികളായ സ്വപ്നയുടെയും റമീസിന്റെയും മൊഴികള്‍ ഇപ്പോള്‍ കൂടുതല്‍ ഗുരുതരമായ പുതിയ ആരോപണങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്നു .അതില്‍ ഏറ്റവും ഗുരുതരമായി ഉയര്‍ന്നിരിക്കുന്നത് ശിവശങ്കര്‍ സ്വപ്നയ്ക്ക് കളവുമുതല്‍ സൂക്ഷിക്കാന്‍ ഉള്ള സഹായ ഹസ്തം നീട്ടിയതും ,അത് നടപ്പിലാക്കാന്‍ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്‍ന്റിനെ ഏര്‍പ്പാട് ചെയ്തതും വെളിച്ചത്തായതോടെ ശിവശങ്കര്‍ കൈകാലിട്ടടിക്കുകയാണ് .സ്വപ്നയുടെ ഫ്‌ലാറ്റില്‍ സ്ഥിരം സന്ദര്‍ശനം നടത്തിയ ശിവശങ്കര്‍ എന്‍ ഐ എ ക്ക് മുന്നില്‍ തന്റെ ജോലിഭാരത്തെ കുറിച്ച് പറയുകയും ചെയ്തു .രാപ്പകളോളം സര്‍ക്കാരിനുവേണ്ടി കഠിനാധ്വാനം ചെയ്യുന്ന തനിക്ക് അല്പനേരമെങ്കിലും ആശ്വസിക്കാനാണ് അര്‍ധരാത്രി സ്വപ്നയെ ദര്‍ശിക്കുന്നത് .
ആ ദര്‍ശനം കഴിയുമ്പോള്‍ മാനസികസമ്മര്‍ദ്ദം പമ്പകടക്കും എന്നതാണ് മറ്റൊരു വസ്തുത .സംസ്ഥാനത്തു ഇത് വരെ കേട്ടുകേള്‍വിയില്ലാത്ത തട്ടിപ്പും ഭീകരവാദവും ഉയര്‍ന്നു കേള്‍ക്കുമ്പോള്‍ അതിനെല്ലാം കുടപിടിക്കുന്നവര്‍ മുഖ്യമന്ത്രിയുടെ ഓഫീസിലുമുണ്ടായിരുന്നു എന്ന് പറയുന്നിടത്താണ് പിണറായുടെ സമ്പൂര്‍ണ പതനം.കള്ളക്കടത്തിനോടൊപ്പം രാജ്യദ്രോഹകുറ്റം കൂടി ചുമത്തപ്പെട്ടാല്‍ പിന്നെ ഒരുകാലത്തും രക്ഷയില്ലാത്ത അവസ്ഥയില്‍ പിണറായുടെ രാഷ്ട്രീയ അന്ത്യമാകും സംഭവിക്കുന്നത് കള്ളക്കടത്തു കേസില്‍ ഇതിനോടകം തന്നെ സ്വപ്നയുടെ മൊഴിയെ ആസ്പദമാക്കി ശിവശങ്കറിനെ ചോദ്യം ചെയ്തതില്‍ നിന്നും അദ്ദേഹം ഇടപെടല്‍ നടത്തിയില്ല എന്നാണ് വ്യക്തമാകുന്നത് .
എന്നാല്‍ റമീസിന്റെ ഹവാല ഇടപാടുകളും അനുബന്ധ സംഭവങ്ങളും വിരല്‍ചൂണ്ടുന്നത് വീണ്ടും ശിവശങ്കറും മുഖ്യമന്ത്രിയുടെ ഓഫീസുമാണ് .ഈ ബന്ധത്തെക്കുറിച്ചുള്ള അന്വേഷണമാണ് ഇപ്പോള്‍ നടക്കുന്നത് .സ്വര്‍ണ്ണക്കള്ളക്കടത്തിനു പുറമെ രാജ്യസുരക്ഷയെ ബാധിക്കുന്ന നിരവധി ഇടപാടുകള്‍ കേസിലെ മുഖ്യപ്രതി കെ ടി റമീസിനുണ്ട് എന്നുതന്നെയാണ് ഇപ്പോള്‍ ബോധ്യമായിരിക്കുന്നത് .അന്വേഷണത്തിലുടനീളം എന്‍ ഐ എ സംഘം നടത്തിയ തെളിവെടുപ്പിലും മാരത്തണ്‍ ചോദ്യം ചെയ്യലിനുമൊടുവിലാണ് ഹവാല കുഴല്‍പ്പണ ഇടപാടുകളെ പറ്റിയുള്ള ഏതാനും ചില സൂചനകള്‍ ലഭ്യമായിരിക്കുന്നത് .കേസുമായി ബന്ധപ്പെട്ട് നടത്തിയ വിശദമായ അന്വേഷണത്തില്‍ രാജ്യത്തിന്റെ വിവിധ കോണുകളിലായി പല സാമ്പത്തിക ഇടപാടുകളും നടത്തുന്നതിനെ പറ്റിയുള്ള സൂചനകളാണ് ലഭ്യമാകുന്നത് ..
തനിക്ക് ലോക്കര്‍ എടുത്തു കൊടുത്തതും അതോടൊപ്പം തന്നെ അടിച്ചുമാറ്റിയ സ്വര്‍ണ്ണവും മറ്റും സൂക്ഷിക്കാന്‍ ഉള്ള സംവിധാങ്ങള്‍ പറഞ്ഞു കൊടുത്തതും ശിവശങ്കര്‍ തന്നെയെന്ന് അതിവിദഗ്ദ്ധമായ ചോദ്യം ചെയ്യലില്‍ നിന്നും വ്യക്തമായിരിക്കുകയാണ് . ലോക്ഡൗണിനു മുന്‍പ് വരെ 20 തവണ സ്വര്‍ണം കടത്തിയ പ്രതികള്‍ ഓരോ തവണയും അഞ്ചു മുതല്‍ ഏഴു കിലോ വരെയാണ് കേരളത്തിലെത്തിച്ചത്.അങ്ങനെയെങ്കില്‍ ഇതില്‍ നിന്നും ലഭ്യമായ വന്‍ തുകയെക്കുറിച്ച് കൂടിയാണ് ഇപ്പോള്‍ എന്‍ ഐ എ അന്വേഷിക്കുന്നത് .പ്രതികള്‍ക്ക് ഹവാല
ഇടപാടുകളുണ്ട് എന്ന സൂചന കൂടി ലഭ്യമായതോടെ അന്വേഷണം ആ നിലയ്ക്കും വ്യാപിച്ചിരിക്കുകയാണ് .കള്ളക്കടത്തു നടത്തിയതില്‍ മുഖ്യ പങ്കും സരിത്തിനാണ് ലഭ്യമായതെന്ന് പറഞ്ഞൊഴിയാനുള്ള ശ്രമവും വിഫലമായിരിക്കുകയാണ് .അറ്റാഷയ്ക്ക് കൂടുതല്‍ തുക കമ്മിഷന്‍ നല്‍കിയെന്ന് പറഞ്ഞ് പ്രതികള്‍ കെ.ടി.റമീസിനെയും കബളിപ്പിച്ചതായി മൊഴികൊടുത്തു. കസ്റ്റംസിന്റെ കസ്റ്റഡി കാലാവധി അവസാനിച്ച പ്രതികളെ റിമാന്‍ഡ് ചെയ്തു.നയതന്ത്ര പാഴ്‌സലുകളില്‍ സ്വര്‍ണം കടത്തിയത് 21 തവണയാണെന്നു കസ്റ്റംസ് കണ്ടെത്തി. സന്ദീപ്, സ്വപ്ന എന്നീ പ്രതികളെ ചോദ്യം ചെയ്‌തോടെയാണ് ഇക്കാര്യത്തില്‍ വ്യക്തതയായത്.
2019 ജൂണില്‍ സംഘം ആദ്യം അയച്ച 'ടെസ്റ്റ് ഡോസി'ല്‍, സ്വര്‍ണമില്ലാത്ത 2 പാര്‍സലുകളാണുണ്ടായിരുന്നത്. ഇതടക്കം 23 പാഴ്‌സലുകളാണ് നയതന്ത്ര ചാനല്‍ വഴി തിരുവനന്തപുരത്തെത്തിയത്. ടെസ്റ്റ് ഡോസിനു ശേഷം, സ്വര്‍ണത്തിന്റെ വിലയിലുണ്ടായ വര്‍ധന കാരണം പണമിറക്കാന്‍ ആളുണ്ടായില്ല. സന്ദീപും റമീസും ഹവാല ഇടപാടുകാരടക്കമുള്ളവരെ സമീപിച്ചു. അതിനാല്‍ അന്വേഷണത്തില്‍ രാജ്യസുരക്ഷയെ ബാധിക്കുന്ന ഗുരുതര ആരോപണം കൂടിയാണ് ഉയര്‍ന്നു വന്നരിക്കുന്നത് .യു എ ഇ കോണ്‌സുലേറ്റിലുള്ളവരുടെ തലയില്‍
കെട്ടിവച്ചു രക്ഷപെട്ടുകളയാം എന്ന ശ്രമം കൂടിയാണ് ഇതോടുകൂടി പൊട്ടി പാളീസാകുന്നത്.
https://www.facebook.com/Malayalivartha