Widgets Magazine
12
Jul / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാന കായകല്‍പ്പ് പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു...


ഇന്ത്യന്‍ റഡാറിന്‍റെ പരിധിയിലെത്തിയതോടെ എഫ്-35ബിയെ കണ്ടെത്തി ലോക്ക് ചെയ്തു; റഡാർ കണ്ണുകളെ വെട്ടിച്ച് പറക്കാനുള്ള സ്റ്റെൽത്ത് സാങ്കേതികവിദ്യ പിഴച്ചതിവിടെ...


എന്നെ കല്യാണം ചെയ്തത് അയാളുടെ അച്ഛന് കൂടി വേണ്ടിയാണ്; ഒരിക്കലും ആ സ്ത്രീ എന്നെ ജീവിക്കാന്‍ അനുവദിച്ചിട്ടില്ല; കുഞ്ഞിനെ ഓര്‍ത്ത് വിടാന്‍ കെഞ്ചിയിട്ടും... വിപഞ്ചികയുടെ ഞെട്ടിക്കുന്ന ആത്മഹത്യാക്കുറിപ്പ് പുറത്ത്


അപ്രഖ്യാപിത അടിയന്തിരാവസ്ഥയെ ശശി തരൂർ എതിർക്കണം: ചെറിയാൻ ഫിലിപ്പ്...


ഒരു സമരത്തിൻറെ റിസൾട്ട് ആണ് ഇദ്ദേഹത്തിൻറെ ജോലി; കസേരയിൽ ഇരുന്ന് കഴിഞ്ഞാൽ വന്ന വഴി മറക്കുന്നവർ ആണല്ലോ ബഹുഭൂരിപക്ഷവും...

റമീസും ശിവശങ്കരനും തമ്മില്‍ എന്നാ ബന്ധമാ.... റമീസ് പിടിച്ചു കുലുക്കി പിണറായിയുടെ നടുവൊടിഞ്ഞു... കള്ളന്‍ കപ്പലിലുണ്ടായിരുന്നു ക്ലിഫ് ഹൗസ് വെള്ളത്തിലായി .........

02 AUGUST 2020 01:54 PM IST
മലയാളി വാര്‍ത്ത

റമീസ് എന്ന അന്താരാഷ്ട്ര കള്ളക്കടത്തുകാരനും സ്വപ്നയെന്ന ഭൂലോക തട്ടിപ്പുകാരിയുമായുള്ള അവിശുദ്ധ കൂട്ടുകെട്ടില്‍ പെട്ടത് മുഖ്യമന്ത്രിയുടെ കൂടെ നടന്ന പല വമ്പന്മാരുമാണ് .കോവിഡ് കാലത്തു പാവങ്ങള്‍ക്കയി ഭക്ഷ്യകിറ്റ് വിതരണം ചെയ്യുന്ന കാര്യങ്ങള്‍ അറിയാനാണ് മന്ത്രി
ജലീല്‍ ഫോണില്‍ വിളിച്ചു സ്വപ്നയോട് സംസാരിച്ചത് .അല്ലാതെ മാധ്യമങ്ങള്‍ കരുതുമ്പോലെ സൊള്ളിയതല്ല .എന്നാല്‍ മുഖ്യമന്ത്രിയുടെ മുന്‍ വിശ്വസ്തന്‍ ശിവശങ്കര്‍ മാനസിക ഉല്ലാസത്തിനായാണ് സ്വപ്നയുടെ ഫ്‌ലാറ്റിലെത്തിയത് .സ്പീക്കര്‍ ശ്രീരാമകൃഷ്ണനാകട്ടെ അതുക്കും മേലെ ഒരു ഉത്ഘാടനത്തിനു നിരന്തരമായ സമ്മര്‍ദത്തെ തുടര്‍ന്നാണ് നിയമസഭാ സമ്മളനത്തിനിടയില്‍ ഇറങ്ങിയോടിയത് .

റമീസും സ്വപ്നയും അന്വേഷണസംഘത്തോട് പറഞ്ഞ വിവരങ്ങളെ ആസ്പദമാക്കി കൊച്ചിയിലും അതോടൊപ്പം തന്നെ ചെന്നൈയിലും അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ് .സംസ്ഥാന മുഖ്യമന്ത്രി ശിവശങ്കറിനെ വിശ്വസ്തതയോടെ തലയില്‍ കയറ്റിയിരുത്തി ഒടുവില്‍ ചെവി കടിച്ചെടുത്തിരിക്കുകയാണ് .മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രെട്ടറി പദവിയും ഐ ടി വകുപ്പിന്റെയും ചുമതല കൊടുത്ത് കള്ളക്കടത്തുകാര്‍ക്കും വ്യാജ ബിരുദധാരികള്‍ക്കും സഹായം ചെയ്തു കൊടുക്കാനായിരുന്നോ എന്ന ചോദ്യമാണ് ഉയര്‍ന്നിരിക്കുന്നത് . കേസില്‍ സ്വപ്നയെയും സരിത്തിനെയും കസ്റ്റംസ് ചോദ്യം ചെയ്യുന്നത്തില്‍ നിന്നും ഇനിയും പ്രധാന വിവരങ്ങള്‍ ലഭിക്കേണ്ടതായുണ്ട് . നാളെ 11 വരെയാണ് ഇവരെ കസ്റ്റംസിന്റെ കസ്റ്റഡിയില്‍ ഇവരെ വിട്ടു നല്‍കിയിരിക്കുന്നത്.

അതിനിടയില്‍ അത്യന്തം നാടകീയമായി സ്വര്‍ണം കള്ളക്കടത്തു സംബന്ധിച്ചു നികുതി വകുപ്പിനു രഹസ്യ വിവരം നല്‍കുന്നവര്‍ക്കു പാരിതോഷികം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം വന്നിരിക്കുകയുമാണ് . രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പിടിച്ചെടുക്കുന്ന സ്വര്‍ണത്തിന്റെ വിലയ്ക്ക് ആനുപാതികമായിരിക്കും പാരിതോഷികം. 5 കോടി രൂപ ഇതിനായി മാറ്റിവച്ചിട്ടുണ്ട്. അടുത്തയാഴ്ച ഇതു സംബന്ധിച്ച ഉത്തരവിറങ്ങും. സ്വര്‍ണത്തിന് ഇ വേബില്‍ ഇല്ലാത്തിനാല്‍ സംസ്ഥാനാന്തര കള്ളക്കടത്തു വളരെ വ്യാപകമാണെന്നാണു സര്‍ക്കാര്‍ വിലയിരുത്തല്‍. നികുതി വെട്ടിച്ചു കടത്തുന്ന വസ്തുക്കള്‍ പിടികൂടിയാല്‍ ജിഎസ്ടി നിയമത്തിലെ വകുപ്പ് 129 അനുസരിച്ച് നികുതിയും അത്ര തന്നെ തുക പിഴയായും ഈടാക്കി വിട്ടുകൊടുക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. വളരെ ആസൂത്രിതമായി കള്ളക്കടത്തു നടത്തുന്ന സംഘങ്ങളെ പിടികൂടിയാല്‍ വകുപ്പ് 130 അനുസരിച്ച് കേസെടുക്കുകയും ചരക്കു പിടിച്ചെടുക്കുകയും ചെയ്യും.

പിന്നീട് ഇതു ലേലം ചെയ്തു വില്‍ക്കുകയാണു പതിവ്. അതു വരെ പിടിച്ചെടുക്കുന്നവ സാധാരണയായി ട്രഷറിയില്‍ സൂക്ഷിക്കും എന്നതാണ് നിലവിലെ കീഴ്വഴക്കം . സ്വര്‍ണക്കടത്തു കേസില്‍ പ്രതികളായ സ്വപ്ന സുരേഷിന്റെയും സന്ദീപ് നായരുടെയും സുഹൃത്തുക്കള്‍ക്കു പിന്നാലെ തന്നെയാണ് ഇപ്പോഴും അന്വേഷണസംഘം. ഇരുവര്‍ക്കും സഹായമെത്തിക്കുന്ന സംഘം ഇപ്പോഴും സജീവമാണെന്ന വിവരത്തെ തുടര്‍ന്നാണു സംശയമുള്ളവരെ ഏജന്‍സികള്‍ നിലവില്‍ നിരീക്ഷണത്തിലാക്കിയത്. ചിലരെ കഴിഞ്ഞ ദിവസങ്ങളില്‍ ചോദ്യം ചെയ്തു. .കള്ളക്കടത്തു കേസില്‍ നിര്‍ണായക വഴിത്തിരിവാകുന്നത് റമീസിനെ ചോദ്യംചെയ്തത് വഴി തന്നെയാണ് എന്നാണ് വ്യക്തമാകുന്നത് .തിരുവനന്തപുരം കേസില്‍ അറസ്റ്റിലായ കെ.ടി. റമീസ് നെടുമ്പാശേരി വഴിയും നിരവധി തവണ യാത്ര ചെയ്തിട്ടുണ്ട്.ഇയാള്‍ക്ക് ശിവശങ്കറുമായി ബന്ധമുണ്ടെന്ന് തെളിഞ്ഞാല്‍ കേസിന്റെ നിജസ്ഥിതി തന്നെ മാറി മാറിയും . ഇയാളോടൊപ്പം യാത്ര ചെയ്തവരുടെ വിവരങ്ങളും സംഘം ശേഖരിച്ചിട്ടുണ്ട്. റമീസും ഫൈസല്‍ ഫരീദും അടങ്ങുന്ന കൊള്ളസംഘം ഇന്ത്യയില്‍ നിന്നും അതിവിദഗ്തമായി പുറത്തുകടക്കാന്‍ പദ്ധതിയുണ്ടായിരുന്നു .എന്‍ ഐ എ അതിവിദഗ്തമായി തന്നെയാണ് റമീസിനെ വലയില്‍ കുരുക്കിയത് .ഇവര്‍ക്ക് ഭീകരബന്ധമുണ്ടോ എന്ന അന്വേഷണമാണ് ഇപ്പോള്‍ പുരോഗമിക്കുന്നത് .സ്വര്‍ണക്കടത്തു കേസിലെ മുഖ്യപ്രതി കെ.ടി. റമീസിന്റെ ചോദ്യം ചെയ്യല്‍ കഴിഞ്ഞപ്പോള്‍ പല കാര്യങ്ങളും പുറത്തുവന്നിരിക്കുകയാണ് .

എന്നാല്‍ വിവരങ്ങള്‍ ഇനിയും ലഭിക്കേണ്ടതായുണ്ട് എന്ന് തന്നെ മനസ്സിലാക്കാം .നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമപ്രകാരം (യുഎപിഎ) റജിസ്റ്റര്‍ ചെയ്ത കേസിലെ നിര്‍ണായക കണ്ണിയാണു റമീസ്. ദുബായില്‍ സ്വര്‍ണം ശേഖരിക്കുന്നവര്‍, നാട്ടില്‍ അതിനുള്ള പണം അനധികൃതമായി സ്വരൂപിക്കുന്നര്‍, കുഴല്‍പണമായി അതു ദുബായിലെത്തിക്കുന്നവര്‍, കേരളത്തിലേക്കു സ്വര്‍ണം കടത്തുന്നവര്‍ ഇവരെയെല്ലാം പരസ്പരം ബന്ധിപ്പിക്കുന്നതു റമീസാണെന്ന് അന്വേഷണസംഘം കരുതുന്നുണ്ട് . ഇയാളുടെ ഉന്നതബന്ധങ്ങള്‍ പുറത്തുവന്നെങ്കിലും അവര്‍ക്കു സ്വര്‍ണക്കടത്തില്‍ ബന്ധമുള്ളതിന്റെ ഒരുതരത്തിലുമുള്ള തെളിവുകളും ലഭിച്ചിട്ടില്ല. ഓഗസ്റ്റ് 4 വരെയാണു റമീസിനെ കോടതി എന്‍ഐഎക്കു കസ്റ്റഡിയില്‍ നല്‍കിയിട്ടുള്ളത്.

കസ്റ്റംസിനെ വെട്ടിച്ചു കള്ളക്കടത്തു നടത്തിയതില്‍ വന്‍ കണ്ണികള്‍ ഉണ്ടെന്നു എന്‍ ഐ എ ക്കു ബോധ്യപ്പെട്ടതോടെയാണ് അന്വേഷണം പൂര്‍വാധികം ശക്തമായി വ്യാപിച്ചിരിക്കുന്നത് .കേരളത്തില്‍ ഇതിന്റെ റാക്കറ്റുകള്‍ എവിടെ എന്ന്‌നതിനെ കുറിച്ചതും അന്വേഷണം നീളും
ഇതിന്റെ ഭാഗമായി ഈയിടെ കേരളത്തില്‍ നിന്നു ചെന്നൈയിലേക്കു സ്ഥലം മാറിയെത്തിയ കസ്റ്റംസ് ഉദ്യോഗസ്ഥരില്‍ നിന്നു മൊഴിയെടുത്തു. തിരുവനന്തപുരം വിമാനത്താവളം വഴി കടത്തിയ സ്വര്‍ണം തമിഴ്‌നാട്ടില്‍ ചില ഏജന്റുമാര്‍ വഴി വിറ്റതിന്റെ വ്യക്തമായ സൂചനകള്‍ അന്വേഷണ സംഘത്തിനു ലഭിച്ചിട്ടുണ്ട്. ചെന്നൈയില്‍ ഇതുവരെ ആരെയും കസ്റ്റഡിയിലെടുത്തിട്ടില്ല. സ്വര്‍ണ വില്‍പന ഏജന്റുമാരായി പ്രവര്‍ത്തിക്കുന്ന ഒട്ടേറെപ്പേരെ രഹസ്യ കേന്ദ്രത്തില്‍ ചോദ്യം ചെയ്തു കഴിഞ്ഞു . മൊഴിയെടുക്കലും ചോദ്യം ചെയ്യലും ഇന്നും തുടരും.

സ്വര്‍ണക്കടത്തിന്റെ മറ്റൊരു കേന്ദ്രമായ ചെന്നൈ വിമാനത്താവളത്തിലെ കടത്തു സംഘങ്ങള്‍ക്കു തിരുവനന്തപുരം സംഭവവുമായി ബന്ധമുണ്ടെന്ന സൂചനകളും ഇതിനോടകം ലഭിച്ചിട്ടുണ്ട്. ചെന്നൈ വിമാനത്താവളം വഴി കഴിഞ്ഞ വര്‍ഷം 400 കിലോയ്ക്കടുത്ത് സ്വര്‍ണമാണു കടത്തിയത്.നിലവില്‍ സംസ്ഥാന മുഖ്യമന്ത്രിയുടെ രാഷ്ട്രീയ ഭാവി മാത്രള്ള സി പി എം മൊത്തത്തില്‍ അവതാളത്തിലാവുന്ന അവസ്ഥ കൂടിയാണ് ഉയര്‍ന്നിരിക്കുന്നത് .

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊലക്കേസ് പ്രതിക്ക് വിവാഹത്തിനായി പരോള്‍ അനുവദിച്ച് ഹൈക്കോടതി  (1 hour ago)

ടിപ്പര്‍ ലോറിയുടെ ഡംപ് ബോക്‌സിന് അടിയില്‍പ്പെട്ട് യുവാവിന് ദാരുണാന്ത്യം  (2 hours ago)

ടെന്നിസ് താരത്തിന്റെ കൊലപാതകം; മകളുടെ പണം കൊണ്ട് ജീവിക്കുന്നെന്ന പരിഹാസം അസ്വസ്ഥനാക്കി  (2 hours ago)

നിര്‍ത്തിയിട്ടിരുന്ന കാറിന് തീപിടിച്ച് 3 കുട്ടികളടക്കം 5 പേര്‍ക്ക് പൊള്ളലേറ്റു  (2 hours ago)

ദയാധനമായി എട്ട് കോടിയോളം രൂപയാണ് യമന്‍ പൗരന്റെ കുടുംബം ആവശ്യപ്പെട്ടിരിക്കുന്നത്  (3 hours ago)

ആദ്യ അലോട്ട്‌മെന്റ് പട്ടിക 18ന് പ്രസിദ്ധീകരിക്കും  (4 hours ago)

എല്ലാത്തിലും രാഷ്ട്രീയം കാണരുതെന്ന് ചാണ്ടി ഉമ്മന്‍  (5 hours ago)

പഴയതും വൃത്തിയില്ലാത്തതുമായ ചെരുപ്പുകള്‍ എത്രയും പെട്ടെന്ന് വീട്ടില്‍ നിന്ന് ഒഴിവാക്കുക  (5 hours ago)

ട്രംപിന്റെ പരിഷ്‌കാരങ്ങളില്‍ പതറാതെ ബ്രസീല്‍  (6 hours ago)

ബി.ജെ.പി സംസ്ഥാന കമ്മറ്റി ഓഫീസ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നാളെ ഉദ്ഘാടനം നിര്‍വഹിക്കും  (7 hours ago)

ഒന്‍പത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്  (8 hours ago)

പൊലീസ് ഉദ്യോഗസ്ഥനെ തിരുവനന്തപുരത്ത് മരിച്ച നിലയില്‍ കണ്ടെത്തി  (8 hours ago)

ശശി തരൂര്‍ സമയം ആകുമ്പോള്‍ ചെയ്യേണ്ടത് ചെയ്യുമെന്ന് സുരേഷ് ഗോപി  (8 hours ago)

സംസ്ഥാന കായകല്‍പ്പ് പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു...  (10 hours ago)

ഇന്ത്യന്‍ റഡാറിന്‍റെ പരിധിയിലെത്തിയതോടെ എഫ്-35ബിയെ കണ്ടെത്തി ലോക്ക് ചെയ്തു; റഡാർ കണ്ണുകളെ വെട്ടിച്ച് പറക്കാനുള്ള സ്റ്റെൽത്ത് സാങ്കേതികവിദ്യ പിഴച്ചതിവിടെ...  (10 hours ago)

Malayali Vartha Recommends