സ്വര്‍ണക്കടത്ത് കേസില്‍ തീവ്രവാദബന്ധവും; തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം വഴി സ്വര്‍ണംകടത്തിയ കേസില്‍ നിര്‍ണായക വഴിത്തിരിവ്

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം വഴി സ്വര്‍ണംകടത്തിയ കേസില്‍ നിര്‍ണായക വഴിത്തിരിവ്. കേസുമായി ബന്ധപ്പെട്ട് മുഹമ്മദാലി ഇബ്രാഹിം, മുഹമ്മദാലി എന്നിവരെ മൂവാറ്റുപുഴയില്‍നിന്ന് എന്‍.ഐ.എ അറസ്റ്റ് ചെയ്തു. ഇവരെ കൊച്ചിയിലെ എന്‍.ഐ.എ. പ്രത്യേക കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഇതില്‍ മുഹമ്മദലി ഇബ്രാഹിം അദ്ധ്യാപകന്റെ കൈവെട്ടിയ കേസിലെ 24ാം പ്രതിയാണ്. ഇതോടെ സ്വര്‍ണക്കടത്ത് കേസില്‍ തീവ്രവാദബന്ധമുണ്ടെന്ന സ്ഥിരീകരണത്തിൽ എത്തി നിൽക്കുകയാണ്.
നേരത്തെ പിടിയിലായ കെ.ടി. റമീസില്‍നിന്നാണ് ഇന്ന് അറസ്റ്റിലായവരെക്കുറിച്ചുള്ള സൂചനകള്‍ ലഭിച്ചത്. റമീസില്‍നിന്ന് സ്വര്‍ണം വാങ്ങി വിവിധയിടങ്ങളില്‍ വിതരണം ചെയ്തത് മുഹമ്മദാലി ഇബ്രാഹിമും മുഹമ്മദാലിയുമാണെന്നാണ് റിപ്പോര്‍ട്ട്. തിരുവനന്തപുരത്തെ ഹോട്ടലുകളില്‍വെച്ച് റമീസ് ഇരുവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. തുടര്‍ന്ന് പ്രതികള്‍ സ്വര്‍ണം വിവിധയിടങ്ങളില്‍ എത്തിച്ച് വിതരണം ചെയ്തു. കേസില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്‍ഡ് ചെയ്തു. തിരുവനന്തപുരത്തെ ഹോട്ടലുകളില്‍ വെച്ച് റമീസ് ഇവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ജൂണ്‍ 26, 26 തീയതികളില്‍ പ്രതികള്‍ സ്വര്‍ണം വിവിധയിടങ്ങളില്‍ വിതരണം ചെയ്തു. കേസില്‍ അധ്യാപകന്റെ കൈ വെട്ടിയ കേസ് പ്രതി അറസ്റ്റിലായത് നിര്‍ണായകമാകുമെന്നാണ് കരുതുന്നത്
https://www.facebook.com/Malayalivartha