Widgets Magazine
12
Jul / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാന കായകല്‍പ്പ് പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു...


ഇന്ത്യന്‍ റഡാറിന്‍റെ പരിധിയിലെത്തിയതോടെ എഫ്-35ബിയെ കണ്ടെത്തി ലോക്ക് ചെയ്തു; റഡാർ കണ്ണുകളെ വെട്ടിച്ച് പറക്കാനുള്ള സ്റ്റെൽത്ത് സാങ്കേതികവിദ്യ പിഴച്ചതിവിടെ...


എന്നെ കല്യാണം ചെയ്തത് അയാളുടെ അച്ഛന് കൂടി വേണ്ടിയാണ്; ഒരിക്കലും ആ സ്ത്രീ എന്നെ ജീവിക്കാന്‍ അനുവദിച്ചിട്ടില്ല; കുഞ്ഞിനെ ഓര്‍ത്ത് വിടാന്‍ കെഞ്ചിയിട്ടും... വിപഞ്ചികയുടെ ഞെട്ടിക്കുന്ന ആത്മഹത്യാക്കുറിപ്പ് പുറത്ത്


അപ്രഖ്യാപിത അടിയന്തിരാവസ്ഥയെ ശശി തരൂർ എതിർക്കണം: ചെറിയാൻ ഫിലിപ്പ്...


ഒരു സമരത്തിൻറെ റിസൾട്ട് ആണ് ഇദ്ദേഹത്തിൻറെ ജോലി; കസേരയിൽ ഇരുന്ന് കഴിഞ്ഞാൽ വന്ന വഴി മറക്കുന്നവർ ആണല്ലോ ബഹുഭൂരിപക്ഷവും...

റമീസ് പറഞ്ഞ പേരുകള്‍ വെളിപ്പെടുത്തുക പ്രയാസം.... തിരുവനന്തപുരം കള്ളക്കടത്തുമായി ബന്ധപ്പെട്ട് നടത്തിയ വിശദമായ അന്വേഷണത്തില്‍ വര്‍ഷങ്ങളായി കേരളത്തില്‍ ഒളിഞ്ഞും തെളിഞ്ഞും നടത്തിവന്നിരുന്ന ഭീകരബന്ധം മറനീക്കി പുറത്തു വരുന്നു...

03 AUGUST 2020 09:39 AM IST
മലയാളി വാര്‍ത്ത

തിരുവനന്തപുരം കള്ളക്കടത്തുമായി ബന്ധപ്പെട്ട് നടത്തിയ വിശദമായ അന്വേഷണത്തില്‍ വര്‍ഷങ്ങളായി കേരളത്തില്‍ ഒളിഞ്ഞും തെളിഞ്ഞും നടത്തിവന്നിരുന്ന ഭീകരബന്ധം മറനീക്കി പുറത്തുവന്നിരിക്കുകയാണ് .ഇവരില്‍ പലരും വിദേശത്താണ് എന്നത് മാത്രമാണ് എപ്പോള്‍ എന്‍ ഐ എ സംഘത്തിന് മുന്നില്‍ ഉള്ള പ്രധാന വെല്ലുവിളി .കേരളത്തിനകത്തും പുറത്തുമായി അന്താരാഷ്ട്ര വിമാനത്താവളങ്ങളില്‍ നടത്തുന്ന
കോടിക്കണക്കിനു രൂപയുടെ കള്ളക്കടത്തിന് കോണ്‍സുലേറ്റിലെയും കസ്റ്റംസിലെയും ഉദ്യോഗസ്ഥരെ കൂടി കൂട്ടുപിടിക്കാനാണ് ഹവാല പണം ഇറക്കുന്നത് .ഇക്കുറി സ്വര്‍ണ്ണ വില ഗണ്യമായി വര്‍ധിച്ചപ്പോള്‍ തന്നെ അഡ്വാന്‍സ് പണം നല്‍കി സ്വര്‍ണ്ണമിറക്കാന്‍ കഴിഞ്ഞില്ല എന്നായിരുന്നു സ്വപ്നയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ വ്യക്തമായത് .ഈ ഒരൊറ്റ മൊഴി തന്നെയാണ് പിന്നീടുള്ള വന്‍ സ്രാവുകളിലേക്ക്
അന്വേഷണം നീളാന്‍ എന്‍ ഐ എ ക്ക് പ്രചോദനമായതും .

ഇപ്പോള്‍ ഭീകരബന്ധം ഉന്നയിക്കപ്പെട്ട് എന്‍ ഐ എ അറസ്റ്റ് ചെയ്തവരും ഇനി അറസ്റ്റ് ചെയ്യാന്‍ പോകുന്നവരും അടങ്ങുന്ന ഹവാല ഭീകരവാദ ബന്ധം വെളിവായെങ്കിലും അന്വേഷണത്തെ ബാധിക്കുന്ന രഹസ്യ വിവരങ്ങള്‍ ഉള്‍കൊള്ളുന്നതിനാല്‍ തന്നെ പലതും പൊതുമധ്യത്തില്‍ വെളിപ്പെടുത്താന്‍ പറ്റാത്ത അവസ്ഥയിലാണ് .സ്വര്‍ണക്കടത്തുകേസില്‍ എന്‍ ഐ എ അറസ്റ്റ് ചെയ്ത ആള്‍ തൊടുപുഴ ന്യുമാന്‍ കോളേജ് അധ്യാപകന്റെ കൈവെട്ടിയ കേസിലും പ്രതിയെന്ന് എന്‍ഐഎ ഇതിനോടകം തന്നെ മനസ്സിലാക്കിക്കഴിഞ്ഞിരുന്നു . പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ മുഹമ്മദ് അലി ശനിയാഴ്ച അറസ്റ്റിലായതോടെ കേസിന്റെ മട്ടും ഭാവവും തന്നെ മൊത്തത്തിലായാങ് മാറിയിരിക്കുകയാണ് .

കൈവെട്ട് കേസില്‍ പ്രതിപ്പട്ടികയിലുണ്ടായിരുന്ന മുഹമ്മദ് അലിയെ കോടതി നേരത്തെ വെറുതെ വിട്ടതായിരുന്നു. മുഹമ്മദ് അലിയും കെ.ടി.റമീസും ചേര്‍ന്നു കഴിഞ്ഞ വര്‍ഷം നയതന്ത്ര ചാനല്‍ വഴി സ്വര്‍ണം കടത്തിയെന്നാണ് എന്‍ഐഎയുടെ കണ്ടെത്തല്‍. ഇതിലൂടെ ലഭിച്ച പണം ഭീകരസംഘടനകള്‍ക്കു കൈമാറുകയും അതിനോടൊപ്പം തന്നെ നേരിട്ടും അല്ലാതെയും ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുകയും ചെയ്തതായും എന്‍ഐഎ പറയുന്നു.

തൊടുപുഴ ന്യൂമാന്‍ കോളജിലെ അധ്യാപകന്റെ കൈവെട്ടിയ കേസിലെ 24-ാം പ്രതിയാണു മുഹമ്മദ് അലി. ഇയാളുടെ അറസ്റ്റ് നിര്‍ണായക വഴിത്തിരിവാണെന്ന് അന്വേഷണ സംഘം കരുതുന്നു. തീവ്രവാദ ബന്ധം സംശയിച്ചിരുന്നതാണു കൈവെട്ട് കേസും. ആ കേസിലെ പ്രതി സ്വര്‍ണക്കടത്ത് കേസിലും അറസ്റ്റിലായതോടെ സ്വര്‍ണക്കടത്തിലെ തീവ്രവാദ ബന്ധവും ഉറപ്പിക്കാമെന്നാണ് എന്‍ഐഎയുടെ വിശ്വാസം.

സ്വര്‍ണ്ണക്കള്ളക്കടത്തു കേസിലെ മറ്റു പ്രതികള്‍ക്ക് ഇവരുമായുള്ള ബന്ധം ഓരോന്നായി തലനാരിഴ കീറി പരിശോധിച്ച് വരികയാണ് ഇപ്പോള്‍ എന്‍ ഐ എ .അങ്ങനെയെങ്കില്‍ ഒരാളെപ്പോലും രക്ഷപ്പെടാന്‍ അനുവദിക്കാത്ത വിപുലമായ അന്വേഷണമായിരിക്കും ഇതിലൂടെ നടക്കുന്നത് .
കോടതിയില്‍ ഹാജരാക്കിയ മുഹമ്മദ് അലിയെ ഇതിനോടകം തന്നെ റിമാന്‍ഡ് ചെയ്തു. കേസില്‍ ഇതുവരെ 10 പേരെയാണ് എന്‍ഐഎ അറസ്റ്റ് ചെയ്തത്. ശനിയാഴ്ച 3 പേരെ അറസ്റ്റ് ചെയ്തു. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെതിരെ അന്വേഷണത്തിന് അനുമതി തേടി വിജിലന്‍സ് സര്‍ക്കാരിനെ സമീപിച്ചു.

അഴിമതി നിരോധന നിയമ ഭേദഗതി 17 (എ) പ്രകാരം മന്ത്രിമാര്‍, എംഎല്‍എമാര്‍, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരെ അന്വേഷണത്തിനു സര്‍ക്കാര്‍ അനുമതി ആവശ്യമാണ്. .എന്‍ ഐ എ അന്വേഷണത്തിലെ ഒരു സംഘം അയാള്‍ സംസ്ഥാനത്താണ് പരിശോധനയും മറ്റും നടത്തി വരുന്നത് .എന്നാല്‍ ഭീകരരുടെ ലിസ്റ്റുള്‍പ്പടെ അതീവരഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ് ഇവര്‍ .സ്വര്‍ണക്കടത്തു കേസിലെ മുഖ്യപ്രതി കെ.ടി. റമീസിന്റെ ചോദ്യം ചെയ്യല്‍ കഴിഞ്ഞപ്പോള്‍ പല കാര്യങ്ങളും പുറത്തുവന്നിരിരുന്നു . ഇതിന്റെ അടിസ്ഥാനത്തില്‍ തന്നെയാണ് ഭീകരബന്ധത്തെക്കുറിച്ചുള്ള ശരിയായ കാഴ്ചപ്പാട് അന്വേഷണസംഘത്തിന് ലഭിച്ചതെന്ന് തന്നെ മനസ്സിലാക്കാം .നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമപ്രകാരം (യുഎപിഎ) റജിസ്റ്റര്‍ ചെയ്ത കേസിലെ നിര്‍ണായക കണ്ണിയാണു റമീസ്.

ദുബായില്‍ സ്വര്‍ണം ശേഖരിക്കുന്നവര്‍, നാട്ടില്‍ അതിനുള്ള പണം അനധികൃതമായി സ്വരൂപിക്കുന്നര്‍, കുഴല്‍പണമായി അതു ദുബായിലെത്തിക്കുന്നവര്‍, കേരളത്തിലേക്കു സ്വര്‍ണം കടത്തുന്നവര്‍ ഇവരെയെല്ലാം പരസ്പരം ബന്ധിപ്പിക്കുന്നതു റമീസാണെന്ന് അന്വേഷണസംഘം നേരത്തെ തന്നെ മനസ്സിലാക്കിയിരുന്നു . ഇയാളുടെ ഉന്നതബന്ധങ്ങള്‍ പുറത്തുവന്നെങ്കിലും അവര്‍ക്കു സ്വര്‍ണക്കടത്തില്‍ ബന്ധമുള്ളതിന്റെ ഒരുതരത്തിലുമുള്ള തെളിവുകളും ആദ്യം ലഭിച്ചിരുന്നില്ല. കസ്റ്റംസിനെ വെട്ടിച്ചു കള്ളക്കടത്തു നടത്തിയതില്‍ വന്‍ കണ്ണികള്‍ ഉണ്ടെന്നു എന്‍ ഐ എ ക്കു ബോധ്യപ്പെട്ടതോടെയാണ് അന്വേഷണം പൂര്‍വാധികം ശക്തമായി വ്യാപിച്ചിരിക്കുന്നത് .

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊലക്കേസ് പ്രതിക്ക് വിവാഹത്തിനായി പരോള്‍ അനുവദിച്ച് ഹൈക്കോടതി  (5 hours ago)

ടിപ്പര്‍ ലോറിയുടെ ഡംപ് ബോക്‌സിന് അടിയില്‍പ്പെട്ട് യുവാവിന് ദാരുണാന്ത്യം  (5 hours ago)

ടെന്നിസ് താരത്തിന്റെ കൊലപാതകം; മകളുടെ പണം കൊണ്ട് ജീവിക്കുന്നെന്ന പരിഹാസം അസ്വസ്ഥനാക്കി  (5 hours ago)

നിര്‍ത്തിയിട്ടിരുന്ന കാറിന് തീപിടിച്ച് 3 കുട്ടികളടക്കം 5 പേര്‍ക്ക് പൊള്ളലേറ്റു  (6 hours ago)

ദയാധനമായി എട്ട് കോടിയോളം രൂപയാണ് യമന്‍ പൗരന്റെ കുടുംബം ആവശ്യപ്പെട്ടിരിക്കുന്നത്  (6 hours ago)

ആദ്യ അലോട്ട്‌മെന്റ് പട്ടിക 18ന് പ്രസിദ്ധീകരിക്കും  (7 hours ago)

എല്ലാത്തിലും രാഷ്ട്രീയം കാണരുതെന്ന് ചാണ്ടി ഉമ്മന്‍  (8 hours ago)

പഴയതും വൃത്തിയില്ലാത്തതുമായ ചെരുപ്പുകള്‍ എത്രയും പെട്ടെന്ന് വീട്ടില്‍ നിന്ന് ഒഴിവാക്കുക  (9 hours ago)

ട്രംപിന്റെ പരിഷ്‌കാരങ്ങളില്‍ പതറാതെ ബ്രസീല്‍  (9 hours ago)

ബി.ജെ.പി സംസ്ഥാന കമ്മറ്റി ഓഫീസ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നാളെ ഉദ്ഘാടനം നിര്‍വഹിക്കും  (11 hours ago)

ഒന്‍പത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്  (11 hours ago)

പൊലീസ് ഉദ്യോഗസ്ഥനെ തിരുവനന്തപുരത്ത് മരിച്ച നിലയില്‍ കണ്ടെത്തി  (11 hours ago)

ശശി തരൂര്‍ സമയം ആകുമ്പോള്‍ ചെയ്യേണ്ടത് ചെയ്യുമെന്ന് സുരേഷ് ഗോപി  (11 hours ago)

സംസ്ഥാന കായകല്‍പ്പ് പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു...  (13 hours ago)

ഇന്ത്യന്‍ റഡാറിന്‍റെ പരിധിയിലെത്തിയതോടെ എഫ്-35ബിയെ കണ്ടെത്തി ലോക്ക് ചെയ്തു; റഡാർ കണ്ണുകളെ വെട്ടിച്ച് പറക്കാനുള്ള സ്റ്റെൽത്ത് സാങ്കേതികവിദ്യ പിഴച്ചതിവിടെ...  (13 hours ago)

Malayali Vartha Recommends