മതനിരപേക്ഷതയുടെ കാര്യത്തില്‍ കോണ്‍ഗ്രസിന് വ്യക്തമായ നിലപാട് ഉണ്ടായിരുന്നെങ്കില്‍ രാജ്യത്തിന് ഈ ഗതിവരില്ലായിരുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
രാമക്ഷേത്ര നിര്‍മാണത്തിന്റെ കാര്യത്തില്‍ രാജിവ് ഗാന്ധിയും നരസിംഹ റാവുവും സ്വീകരിച്ച നിലപാടിന്റെ തുടര്‍ച്ച തന്നെയാണ് രാഹുല്‍ ഗാന്ധിയുടേയും പ്രിയങ്കാ ഗാന്ധിയും സ്വീകരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. അതില്‍ അദ്ഭുതപ്പെടാനില്ലെന്നും മതനിരപേക്ഷതയുടെ കാര്യത്തില്‍ കോണ്‍ഗ്രസിന് വ്യക്തമായ നിലപാട് ഉണ്ടായിരുന്നെങ്കില്‍ രാജ്യത്തിന് ഈ ഗതിവരില്ലായിരുന്നെന്ന് മുഖ്യമന്ത്രി പറഞ്ഞു. രാമക്ഷേത്ര നിര്‍മാണവുമായി ബന്ധപ്പെട്ട ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ബാബറി മസ്ജിദില്‍ ആരാധന അനുവദിച്ചതിന്റെയും ശിലാന്യാസ് അനുവദിച്ചതിന്റെയും കര്‍സേവന നടത്താന്‍ പാകത്തില്‍ കണ്ണടച്ചിരുന്നതിന്റെയും സ്വഭാവിക പരിണതിയാണ് ഇന്നുണ്ടായിരിക്കുന്നതെന്നും പിണറായി പറഞ്ഞു. കോണ്‍ഗ്രസ് എല്ലാക്കാലത്തും മൃദുഹിന്ദുത്വ നിലപാടാണ് സ്വീകരിച്ചിരുന്നത്. ബാബറി മസ്ജിദ് തകര്‍ക്കാന്‍ സംഘപരിവാരം ചീറിപ്പാഞ്ഞപ്പോള്‍ നിസംഘതയോടെ കണ്ണടച്ചിരുന്നത് കോണ്‍ഗ്രസ് പ്രധാനമന്ത്രി നരസിംഹ റാവു ആയിരുന്നു. കര്‍സേവ അനുവദിച്ചതിന്റെ സ്വാഭവിക പരിണതിയാണ് ഇന്നുണ്ടായത്. ഈ ഘട്ടത്തിലെല്ലാം കോണ്‍ഗ്രസിനൊപ്പം നിന്ന ചരിത്രമാണ് മുസ്ലിം ലീഗിനുള്ളതെന്നും പിണറായി പറഞ്ഞു.
https://www.facebook.com/Malayalivartha