25 വർഷമായി മനസിൽ കൊണ്ട് നടന്ന പ്രതികാരം; സ്വന്തം അച്ഛനെ കൊന്നയാളുടെ നെഞ്ചത്ത് കത്തി കൊണ്ട് തുരെ തുരെ കുത്തിയത് എട്ടു തവണ; ഞെട്ടൽ മാറാതെ ഒരു നാട്
തൃശൂർ ചെങ്ങാലൂരിൽ നടന്നത് സമാനതകളില്ലാത്ത ക്രൂരത. 25 വര്ഷമായി മനസിൽ കൊണ്ട് നടന്ന പക അടക്കിയ ഒരു മകന്റെ പ്രതികാരമാണ് നടന്നത്. സ്വന്തം അഛനെ കൊന്ന് കളഞ്ഞിട്ട് , പുറത്ത് ഇറങ്ങി നടന്നവനെ സ്വന്തം കൈ കൊണ്ട് തുരെ തുരെ കുത്തി കൊല്ലുകയായിരുന്നു ആ മകൻ . പെട്ടെന്നുണ്ടായ അരുംകൊല നാടിനെയും നടുക്കിയിരിയ്ക്കുന്നു...... അച്ഛനെ കൊന്ന കേസിൽ കോടതി വെറുതെവിട്ട പ്രതിയെ 25 വർഷത്തിനുശേഷം മകൻ ഷാപ്പിൽനിന്ന് വിളിച്ചിറക്കി കുത്തിക്കൊല്ലുകയായിരുന്നു. പുളിഞ്ചോട് മഞ്ചേരി വീട്ടിൽ സുധനാണ് മരിച്ചത്. (54 ) വയസ്സായിരുന്നു ഇയാൾക്ക്. സംഭവത്തിൽ വരന്തരപ്പിള്ളി കീടായി രതീഷി(36)നെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു .ചെങ്ങാലൂരിൽ ചൊവ്വാഴ്ച സന്ധ്യയ്ക്ക് 6.30-നായിരുന്നു ഈ സംഭവം അരങ്ങേറിയത് . കള്ളുവാങ്ങാൻ നിന്ന സുധനെ രതീഷ് പിറകിൽനിന്ന് വിളിച്ചിറക്കി. അതിന് ശേഷം കത്തികൊണ്ട് തുരുതുരെ കുത്തുകയായിരുന്നുവെന്ന് പുതുക്കാട് പോലീസ് പറഞ്ഞു.മൂന്നുപേരോടൊപ്പം ഓട്ടോറിക്ഷയിലെത്തിയ രതീഷ് ഒറ്റയ്ക്കായിരുന്നു ഈ കൊലപാതക കൃത്യം നടത്തിയത്. മൂന്നുപേർ ഓട്ടോയിൽ ഇരുന്നിരുന്നതായി നാട്ടുകാർ പറയുന്നു. കുത്തിയശേഷം സുധനെ തള്ളി ഷാപ്പിനുള്ളിലേക്കിട്ട രതീഷ് ഓട്ടോറിക്ഷയിൽക്കയറി രക്ഷപ്പെടുകയും ചെയ്തു .തുടർന്ന് വരന്തരപ്പിള്ളിയിലെത്തിയ പ്രതികൾ ഒരു കടയിൽ ഇരുന്നു. വിവരമറിഞ്ഞെത്തിയ വരന്തരപ്പിള്ളി പോലീസ് ഇവരെ ഓടിച്ച് പിടിക്കുകയായിരുന്നു. നിരവധി കേസുകളിൽ പ്രതിയായ രതീഷ് വരന്തരപ്പിള്ളി സ്റ്റേഷനിലെ റൗഡിപ്പട്ടികയിൽ ഉൾപ്പെട്ടയാളാണ്. ഇയാൾക്കൊപ്പമുണ്ടായിരിക്കുന്നവരുടെ മൊഴി നിർണ്ണായകമാകും.
ചാലക്കുടി ഡി.വൈ.എസ്.പി. സി.ആർ. സന്തോഷ്, പുതുക്കാട് എസ്.എച്ച്.ഒ. ഉണ്ണികൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി. 25 വർഷം മുമ്പ് രതീഷിന്റെ അച്ഛൻ രവിയെ കല്ലെറിഞ്ഞുകൊന്ന കേസിൽ സുധൻ പ്രതിയായിരുന്നു. ഈ കേസിൽ സുധനെ വെറുതെ വിട്ടിരുന്നു. ഇതിലെ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. ഇത്തരത്തിൽ ഉള്ള പകയിൽ അരങ്ങേറിയ കൊലപാതകത്തിൽ നടുങ്ങിയിരിക്കുകയാണ് ഒരു നാട് മുഴുവൻ... . 25 വര്ഷത്തെ പകയും പെട്ടന്നുണ്ടായ കൊലപാതകവും ഞെട്ടലിൽ നിന്നും നാടിനെ മുക്തമാക്കിയിട്ടില്ല.
https://www.facebook.com/Malayalivartha