സെപ്തംബര്‍ പകുതിയോടെ കേരളത്തിലെ കൊവിഡ് വ്യാപനം കുറഞ്ഞു തുടങ്ങാം; ഒരുമിച്ച് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമായി നടപ്പിലാക്കുകയാണു വേണ്ടത്, ഡിസംബറോടെ വാക്സിനും എത്തുമെന്ന് പ്രതീക്ഷിക്കാം
സംസ്ഥാനം നിയന്ത്രണങ്ങള്‍ പിഴവില്ലാതെ തുടര്‍ന്നാല്‍ സെപ്തംബര്‍ പകുതിയോടെ കൊവിഡ് വ്യാപനം കുറഞ്ഞു തുടങ്ങാമെന്ന് സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധസമിതി അധ്യക്ഷന്‍ ബി ഇക്ബാല്‍ വ്യക്തമാക്കുന്നത്. സര്‍ക്കാര്‍ നടപടികളും കേരളത്തിലെ വ്യാപനപ്രവണതയും വിലയിരുത്തിയാണ് ഡോ.ഇക്ബാലിന്റെ കുറിപ്പ്.
ഡോ.ഇക്ബാലിന്റെ കുറിപ്പ് ഇങ്ങനെ;
ഇപ്പോഴത്തെ കോവിഡ് വ്യാപന പ്രവണതയും സംസ്ഥാന സർക്കാർ സ്വീകരിച്ച് വരുന്ന ശക്തമായ കരുതൽ നടപടികളും പരിഗണിക്കുമ്പോൾ കേരളത്തിൽ കോവിഡ് വ്യാപനനിരക്ക് സെപ്ത്ംബർ മധ്യത്തോടെ കുറഞ്ഞു തുടങ്ങുമെന്ന് പ്രതീക്ഷിക്കാം. എന്നാൽ ബ്രേക്ക് ദി ചെയിൻ ജീവിത രീതികൾ പഴുതുകളില്ലാതെ എല്ലാവരും നടപ്പിലാക്കണം. അപകടസാധ്യതകളുള്ളവരുണ്ടെകിൽ (പ്രായാധിക്യമുള്ളവർ, ഇതര രോഗങ്ങളുള്ളവർ) വീട്ടിലും എല്ലാവരും മാസ്ക് ധരിക്കാൻ ശ്രദ്ധിക്കണം. സമ്പർക്ക വിലക്കും (ക്വാറന്റൈൻ), സംരക്ഷണ സമ്പർക്ക വിലക്കും (റിവേഴ്സ് ക്വാറന്റൈൻ) കർശനമായി പാലിക്കണം.
ഗുരുതരമായ രോഗികളെ ചികിത്സിക്കുന്ന കോവിഡ് ആശുപത്രികൾ സുസജ്ജമാണു. കേരളത്തിൽ മരണനിരക്ക് ഏറ്റവും കുറഞ്ഞിരിക്കുന്നത് അതുകൊണ്ടാണു. അത്ര കടുത്ത രോഗമില്ലാത്തവരെ പരിചരിക്കാൻ കോവിഡ് പ്രഥമ ചികിത്സാകേന്ദ്രങ്ങൾ ആവശ്യാനുസരണം സംഘടിപ്പിച്ചിട്ടുണ്ട്. രോഗലക്ഷണമില്ലാത്ത രോഗികളെ ഉപാധികളോടെ വീടുകളിൽ പരിചരിക്കുന്നത് സർക്കാർ പരിഗണിച്ചുവരികയാണു. ഈ ഘട്ടത്തിൽ തളരാതെയും ഉദാസീനതവെടിഞ്ഞും ശുഭാപ്തി വിശ്വാസത്തോടെ എല്ലാവരും ഒരുമിച്ച് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമായി നടപ്പിലാക്കുകയാണു വേണ്ടത്. ഡിസംബറോടെ വാക്സിനും എത്തുമെന്ന് പ്രതീക്ഷിക്കാം.
https://www.facebook.com/Malayalivartha