ഫോണിലൂടെ വീട്ടമ്മയുമായി അടുപ്പത്തിലായി ; തഞ്ചത്തിൽ കിടപ്പ് മുറിയിലെ ആ രഹസ്യം മനസിലാക്കി ; പിന്നാലെ ഭീഷണിയും; പെട്ടെന്നൊരു ദിനം വീട്ടിൽ നടന്നത് !!!! യുവാവിനെ പൊക്കിയത് വീട്ടുകാരുടെ ആ സംശയം
വിവാഹിതയായ യുവതിയുമായി അടുപ്പം കാണിച്ച് അടുത്ത് കൂടി...പിന്നെ തഞ്ചത്തിൽ ആ രഹസ്യങ്ങൾ ചോർന്നു ......ഒടുവിൽ വീട്ടമ്മയ്ക്കു എട്ടിന്റെ പണി കൊടുത്ത് യുവാവ് .....എന്നാൽ പോലീസിന്റെ മുന്നിൽ നിന്നും രക്ഷപ്പെടാൻ സാധിച്ചില്ല...... വിതുര അടിപറമ്പ് സ്വദേശിനിയുടെ വീട്ടിലാണു ഈ സംഭവങ്ങൾ അരങ്ങേറിയത്.....
വിവാഹിതയായ യുവതിയുമായി പ്രതി രാജേഷ് സൗഹൃദം സ്ഥാപിക്കുകയായിരുന്നു. ശേഷം കിടപ്പുമുറിയിലെ രഹസ്യഅറയിൽ നിന്ന് 25 പവൻ കവർന്നെടുക്കുകയിരുന്നു . ഉഴമലയ്ക്കൽ കുളപ്പട വാലൂക്കോണം സുഭദ്ര ഭവനിൽ രാജേഷ് ആണ് ഇപ്പോൾ അറസ്റ്റിലായിരിക്കുന്നത് . വിതുര അടിപറമ്പ് സ്വദേശിനിയുടെ വീട്ടിലാണു കവർച്ച നടന്നത്. ബന്ധുവിന്റെ സ്വർണം സൂക്ഷിക്കാൻ ഏൽപ്പിച്ചതായിരുന്നു യുവാവ് കവർന്നത്. യുവതിയും ഭർത്താവും ചികിത്സാ ആവശ്യത്തിനായി തിരുവനന്തപുരത്തു പോയ ദിവസമായിരുന്നു മോഷണം അരങ്ങേറിയത് .
ഭർത്താവിന്റെ അമ്മ വീട്ടിൽ എത്തിയപ്പോഴാണ് മോഷണം നടന്ന വിവരം അറിഞ്ഞത്. എന്നാൽ മോഷണം നടന്നതിന്റെ യാതൊരു ലക്ഷണവും വീട്ടിൽ ഇല്ലായിരുന്നു. എന്നാൽ വീടു കുത്തിപ്പൊളിക്കാതെ നടന്ന മോഷണത്തിൽ അസ്വാഭാവികത തോന്നുകയായിരുന്നു. ഇതോടെ പോലീസ് വീട്ടുകാരെ നിരന്തരം ചോദ്യം ചെയ്യുകയും യുവതിയുടെ ഫോൺ കോൾ പരിശോധിക്കുകയും ചെയ്തു. ഇ തോടെയാണ് പ്രതി പോലീസിന്റെ വലയിൽ കുടുങ്ങിയത്. അനവധി കേസുകളിൽ പ്രതിയായ രാജേഷ് ഫോൺ മുഖേന യുവതിയുമായി സൗഹൃദം സ്ഥാപിക്കുകയായിരുന്നു. തുടർന്ന് നിരന്തരം ഭീഷണിപ്പെടുത്തി പണം വാങ്ങിക്കുകയും ചെയ്തു . വാഹനം വാങ്ങാൻ 10 ലക്ഷം രൂപ വേണമെന്നും തന്നില്ലെങ്കിൽ ഭർത്താവിനെ എല്ലാ വിവരവും അറിയിക്കുമെന്നും ഭീഷണിപ്പെടുത്തി.
ഇതോടെ യുവതി കാര്യങ്ങൾ മണിമണിയായി പറയുകയായിരുന്നു . കിടിപ്പുമുറിയിൽ ടൈലിനടിയിൽ സ്വർണം സൂക്ഷിച്ചിട്ടുള്ള കാര്യം യുവതി വെളിപ്പെടുത്തി . യുവതിയും ഭർത്താവും പുറത്തു പോയ സമയം വീടിന്റെ പിൻ വാതിൽ പൂട്ടാതെ കവർച്ചയ്ക്ക് സൗകര്യം ചെയ്തുകൊടുക്കുകയും ചെയ്തു . മോഷണ ശേഷം മോഷണ മുതൽ തൊളിക്കോട്, ആര്യനാട്, വിതുര ഭാഗങ്ങളിൽ പലയിടത്തായി പണയം വക്കുകയും ചെയ്തു. ഇതിന് പിന്നാലെ രാജേഷ് പത്തുലക്ഷത്തിന്റെ കാർ വാങ്ങി. സ്വർണവും കാറും പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു . വിതുര ഇൻസ്പെക്ടർ എസ്. ശ്രീജിത്ത്, സബ് ഇൻസ്പെക്ടർ എസ്.എൽ. സുധീഷ്, ഷാഡോ പൊലീസ് ഇൻസ്പെക്ടർ സുനിൽ ലാൽ, സിപിഒമാരായ നിതിൻ, ശരത്, ഷിജു റോബർട്ട് എന്നിവരുടെ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ ഉടൻ അടുത്ത നടപടികളിലേക്ക് നീങ്ങും.
https://www.facebook.com/Malayalivartha