മലയാളി ഡാ ...കോവിഡ് വാക്സിന്‍ പരീക്ഷണത്തിന് ശരീരം വിട്ടുനല്‍കി കൊച്ചിക്കാരന്‍ ! ഇവരാണ് സൂപ്പർ ഹീറോസ്
കോവിഡ് മഹാമാരിയെ പിടിച്ചുകെട്ടാനുള്ള തന്ത്രപ്പാടിലാണ് ലോകരാഷ്ട്രങ്ങൾ. നിലവില്‍ 200 ഓളം വാക്സിനുകളാണ് കൊവിഡ് 19നെതിരെ ലോകത്തിന്റെ പല ഭാഗത്തായി വികസിപ്പിച്ചു കൊണ്ടിരിക്കുന്നത്. ഇതില്‍ രണ്ട് ഡസനോളം വാക്സിനുകള്‍ മനുഷ്യരിലുള്ള ക്ലിനിക്കല്‍ ട്രയലുകളിലാണ്. യു.എസ് കമ്ബനിയായ മോഡേണ, ഓക്സ്ഫഡ് യൂണിവേഴ്സിറ്റി, ബയോണ്‍ടെക് - ഫൈസര്‍ എന്നിവരുടെ വാക്സിനുകള്‍ മനുഷ്യരിലുള്ള അവസാനഘട്ട പരീക്ഷണങ്ങളിൽ കടന്നിരിക്കുകയാണ്.
അവയുടെ ജയപരാജയമറിയണമെങ്കിൽ മനുഷ്യരിൽ പരീക്ഷിച്ചേ തീരു. അത്തരമൊരു പരീക്ഷണത്തിന് തന്റെ ശരീരം വിട്ടുനൽകിയ ആളാണ് കൊച്ചി മരട് സ്വദേശി ആദർശ്. അബുദാബിയിലെ ആംഡ് ഫോഴ്സ് ഓഫീസേഴ്സ് ക്ലബിൽ ജോലി ചെയ്യുന്ന ആദർശ് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് വേണ്ടിയുള്ള വളണ്ടിയറായും പ്രവർത്തിച്ചിരുന്നു. രോഗികളുടെ ദുരിതങ്ങൾ നേരിട്ടറിയാൻ സാധിച്ചതും അവിടെ നിന്നു ലഭിച്ച അനുഭവങ്ങളുമാണ് ആദർശിനെ പരീക്ഷണത്തിന് മുതിരാൻ പേരിപ്പിച്ചത്. ആദ്യ ഡോസ് പരീക്ഷണത്തിന് ശേഷം രണ്ടാമത്തെ ഡോസിനായുള്ള കാത്തിരുപ്പിലാണ് ആദർശ് .
അബുദാബി സർക്കാരും സേഹയും (ആരോഗ്യ വകുപ്പ്) ചേർന്നാണ് കോവിഡ് വാക്സിൻ പരീക്ഷണം ആരംഭിച്ചത്. നമ്മുടെ നാട്ടിലെ ആരോഗ്യ വകുപ്പ് പോലെയാണ് സേഹ. നിനോഫാം എന്ന കമ്പനിയാണ് മരുന്ന് ഉൽപ്പാദിപ്പിക്കുന്നത്. വാക്സിൻ മനുഷ്യരിൽ രണ്ടു ഘട്ട പരീക്ഷണം കഴിഞ്ഞു. മൂന്നാംഘട്ട പരീക്ഷണത്തിന് വളണ്ടിയർമാരെ ആവശ്യമുണ്ടെന്ന് പറഞ്ഞ് അവർ ഒരു അറിയിപ്പ് നൽകിയിരുന്നു അങ്ങനെയാണ് ആദർശ് മുന്നോട്ട് വന്നത്.
ആദ്യം മനസ്സിൽ ഒരുപാട് ആശങ്കകളും സംശയങ്ങളും ഉണ്ടായിരുന്നെങ്കിലും അതെ സംബന്ധിച്ച് പ്രസിദ്ധീകരിച്ചിരിക്കുന്ന ധാരാളം ആർട്ടിക്കിളുകൾ വായിച്ചപ്പോൾ ധെെര്യമായിയെന്ന് ആദർശ് പറയുന്നു. .
ആദ്യം ഫോർ ഹ്യുമാനിറ്റിയുടെ വെബ് സെെറ്റിൽ പേര് വിവരങ്ങൾ രജിസ്റ്റർ ചെയ്യണം. 18 നും 60നും ഇടയിൽ പ്രായം ഉള്ളവർക്ക് മാത്രമാണ് രജിസ്റ്റർ ചെയ്യാൻ സാധിക്കുകയുള്ളൂ. രജിസ്റ്ററേഷൻ കഴിഞ്ഞാൽ അവർക്ക് നമ്മുടെ ആരോഗ്യ സ്ഥിതിയെക്കുറിച്ച് വിശദമായ വിവരങ്ങൾ നൽകണം. പ്രമേഹം, രക്തസമ്മർദ്ദം എന്നീ പ്രശ്നങ്ങൾ ഉണ്ടോ, മറ്റെന്തെങ്കിലും മരുന്നു കഴിക്കുന്നുണ്ടോ?, സർജറി കഴിഞ്ഞിട്ടുണ്ടോ, പാരമ്പര്യമായി എന്തെങ്കിലും അസുഖമുണ്ടോ അങ്ങിനെ ഒരുപാട് വിവരങ്ങൾ അവർ അന്വേഷിക്കും.
കൊവിഡ് നെഗറ്റീവ് ആണെങ്കിൽ മാത്രമേ പരീക്ഷണം ചെയ്യാൻ സാധിക്കുകയൂള്ളൂ. ഇടയ്ക്ക് രക്തസമ്മർദ്ദം ഉയർന്നതിനാൽ കുറച്ചേറെ സമയം എടുത്താണ് വാക്സിനേഷൻ നടപടികളിലേക്ക് പോയത്. അതിനിടെ ആന്റി ബോഡിയുടെ കൗണ്ട് അറിയാൻ ബ്ലഡ് സാംപിൾ ടെസ്റ്റ് ചെയ്തു. ഈ വാക്സിനേഷനിലൂടെ ശരീരത്തിൽ കോവിഡിനെ എതിരിടാൻ കൂടുതൽ ആന്റി ബോഡി കൂടുതൽ ഉൽപ്പാദിപ്പിക്കുമോ എന്നതാണ് പരീക്ഷിച്ച് അറിയേണ്ടത്. അതുകൊണ്ടാണ് വാക്സിനേഷന് മുൻപ് തന്നെ ആന്റി ബോഡ് ചെക്ക് ചെയ്തത്. ഒരു ബെഞ്ച് മാർക്ക് സ്റ്റഡിക്ക് വേണ്ടിയായിരുന്നു അത്. വാക്സിൻ ചെയ്തതിന് ശേഷം അരമണിക്കൂർ നിരീക്ഷണത്തിൽ ഇരുത്തി. ഏഴ് ദിവസത്തേക്ക് സ്വയം നീരീക്ഷണത്തിൽ പോകാൻ പറഞ്ഞു. വാക്സിനേഷനു ശേഷം നമുക്ക് ശാരീരികമായി എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടോ എന്നറിയാൻ വേണ്ടിയായിരുന്നു. അത് രേഖപ്പെടുത്താൻ ഒരു ചെറിയ ബുക്ക് ലെറ്റും നൽകിയിരുന്നു. മൂന്ന് ദിവസത്തിന് ശേഷം ഡോക്ടർ വീണ്ടും അപ്പോയിന്റ്മെന്റും തന്നു. വാക്സിനേഷന് ശേഷം 24 മണിക്കൂറിന് ശേഷം ഡോക്ടറുടെ ഫോൺ കോൾ വന്നു. ബുദ്ധിമുട്ടുകൾ ഒന്നും ഇല്ല എങ്കിൽ അടുത്ത ഘട്ടത്തിലെ വാക്സിനേഷന് ചെന്നാൽ മതിയെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൾ ഡോക്ടർ പറഞ്ഞ ഏഴ് ദിവസങ്ങൾ കഴിഞ്ഞു. അടുത്ത വാക്സിനേഷൻ ഓഗസ്റ്റ് 18 നാണ്. ഇനി ഒരു ഘട്ടം കൂടി മാത്രമേയുള്ളൂ എന്നും ആദർശ് പറയുന്നു.
കൊറോണ പ്രശ്നങ്ങൾ ഗൾഫിൽ തുടങ്ങുന്നത് ഫെബ്രുവരി-മാർച്ച് മാസങ്ങളിലായിരുന്നു. ആ സമയത്ത് വളണ്ടിയറായി പ്രവർത്തിച്ചിരുന്നു ഈ അനുഭവങ്ങളിലൂടെ പകർന്നു കിട്ടിയ ധെെര്യമായിരിക്കണം എന്നെ വാക്സിനേഷൻ പരീക്ഷണത്തിനായി പ്രേരിപ്പിച്ചതെന്നും ആദ്യ രണ്ട് ഘട്ട പരീക്ഷണങ്ങൾ പൂർത്തിയാക്കിയ മരുന്നാണ്. അതുകൊണ്ടു തന്നെ അപകട സാധ്യതയുണ്ടെന്ന് എനിക്ക് തോന്നിയില്ല എന്നും ആദർശ് പറയുന്നു.
https://www.facebook.com/Malayalivartha