കബളിപ്പിക്കപ്പെട്ട് തിരുവനന്തപ്പുരത്ത് എത്തി; ഇപ്പോൾ ഇവിടുള്ളവരുടെ സ്നേഹം രേവതിനെ വീർപ്പ് മുട്ടിക്കുന്നു; സഹായവുമായി കേരളാ ഹോട്ടൽ ഉടമ മനോജ് മനോഹരൻ
അമ്മ മരിച്ചെന്ന് പറഞ്ഞ് തൃശ്ശൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് ഓട്ടം എത്തി ഒടുവിൽ കബളിപ്പിക്കപ്പെട്ട രേവതിന് ഇപ്പോൾ നല്ല സമയമാണ്. തന്റെ നിഷ്‌കളങ്കത മനസിലാക്കിയ നിരവധിപ്പേർ ഇപ്പോൾ രേവതിനെ സഹായിക്കാൻ മുന്നിട്ടിറങ്ങി വന്നു. രേവതിന്റെ നിഷ്‌ക്കളങ്കതയും സഹായ മനസ്‌കതയും അറിഞ്ഞ് സഹായ ഹസ്തവുമായി കേരളാ ഹോട്ടൽ ഉടമ മനോജ് മനോഹരൻ. രേവതിന്റെ കഥയറിഞ്ഞ് അയ്യായിരം രൂപ ബാങ്ക് വഴി അയച്ചു കൊടുത്തു;മാത്രമല്ല കേസ് തുടരാനുള്ള എല്ലാ നിയമ സഹായവും വാഗ്ദാനം ചെയ്തു കെ.എച്ച് ഹോട്ടലിന്റെ ഫെയ്സ് ബുക്ക് കൂട്ടായ്മ; സഹായിച്ചത് പാവപ്പെട്ട ഓട്ടോഡ്രൈവറെ കബളിപ്പിച്ചു കടന്നത് തിരുവനന്തപുരകാരനായ വ്യക്തി ആയെന്ന വേദനയിലെന്ന് മനോജ് പറഞ്ഞു. പണം രേവത്തിന് കൈമാറി . തിരുവനന്തപുരത്ത് എത്തിയാൽ എന്ത് സഹായത്തിനും വിളിക്കാൻ മടിക്കരുതെന്ന് മനോജ് രേവത്തിനോട് പറഞ്ഞു. കേസ് തുടരാനുള്ള എല്ലാ നിയമ സഹായവും കെ.എച്ച് ഹോട്ടലിന്റെ ഫെയ്സ് ബുക്ക് കൂട്ടായ്മ ചെയ്തു കൊടുക്കും . അംഗങ്ങളെല്ലാം കൂടി ആലോചിച്ച ശേഷം പിന്നീട് ചെറിയൊരു സഹായം കൂടി ചെയ്യുമെന്നും അദ്ദേഹം അറിയിക്കുകയും ചെയ്തു . തിരുവനന്തപുരം കാരനായ ഒരു വ്യക്തിയാണ് ഇതിന് പിന്നിലെന്നത് ഏറെ വേദനിപ്പിച്ചു എന്നും മനോജ് പറഞ്ഞു.
രേവത് ബാബു നിർദ്ധന കുടുംബത്തിലെ അംഗമാണ്. ഒരു വസ്സുള്ളപ്പോൾ പിതാവ് ഉപേക്ഷിച്ചു പോയി. പിന്നീട് അമ്മ ഷീബ വീട്ടുവേലയ്ക്കും മറ്റും പോയാണ് രേവത് ബാബുവിനെയും രണ്ട സഹോദരിമാരെയും വളർത്തിയത്. രേവത് മൂന്നാംക്ലാസ്സിൽ എത്തിയപ്പോഴാണ് പുതുക്കാട് വച്ച് അമ്മയ്ക്ക് വാഹനാപകടം പറ്റി കിടപ്പിലായത് . മൂന്ന് കുട്ടികൾ . കയ്യിലുണ്ടായിരുന്ന ചെറിയ തുക കൊണ്ട് മൂന്നാംക്ലാസ്സുകാരൻ ലോട്ടറി വിൽപ്പന നടത്തി . കിട്ടുന്ന വരുമാനത്തിൽ അമ്മയുടെ ചികിത്സയും സഹോദരിമാരുടെ പഠനവും നടത്തി. മൂന്നാംക്ലാസ്സുകാരന്റെ മനസ്സാന്നിധ്യം ഏവരെയും അമ്പരിപ്പിക്കുന്നതായിരുന്നു. രേവതിന്റെ കഥ മാതൃഭൂമിയുടെ നഗരം പേജിൽ വലിയ വാർത്തയായി വന്നു. ഇതു ശ്രദ്ധയിൽപെട്ട നടൻ കലാഭവൻ മണി രേവതിന്റെ വീട്ടിലെ എല്ലാ ചിലവുകളും ഏറ്റെടുക്കുകയായിരുന്നു. സഹോദരിമാരെ പഠിപ്പിക്കാനും അമ്മയുടെ ചികിത്സയും എല്ലാം നടത്തിയത് മണിയായിരുന്നു.മകനെ എന്നായിരുന്നു മണി രേവതിനെ വിളിച്ചിരുന്നത്. അച്ഛന്റെ സ്ഥാനത്ത് തന്നെയായിരുന്നു രേവത് മണിയെ കണ്ടത്.
പത്താംക്ലാസ് എഴുതിയെടുത്ത രേവതിന് പിന്നീട് ഒരു ഓട്ടോറിക്ഷ അദ്ദേഹം തന്നെ വാങ്ങിക്കൊടുക്കുകയായിരുന്നു . അങ്ങനെയാണ് രേവത് ഓട്ടോക്കാരനായത്. ചില സിനിമയിലൊക്കെ മുഖം കാണിച്ചിട്ടുണ്ട്. മരണശേഷം മണിയുടെ കുടുംബം ഓട്ടോറിക്ഷയുമായി സംബന്ധിച്ച് കേസു കൊടുക്കുകയും മറ്റും ചെയ്തതിനാൽ ഇപ്പോൾ ഓടിക്കാനാവാതെ വീട്ടിൽ തന്നെ കിടക്കുകയാണ് . എന്നാൽ മറ്റൊരാളുടെ ഓട്ടോ വാടകയ്‌ക്കെടുത്താണ് ഇപ്പോൾ ഉപജീവനം നടത്തുന്നത്. സഹോദരിമാരുടെ വിവാഹം കഴിഞ്ഞതോടെ കടവും . ബാങ്ക് വായ്പ അടക്കാൻ പെടാപ്പാട് പെടുന്നതിനിടയിലാണ് മറ്റൊരു ചതിയിൽ അകപ്പെട്ടത്.
തൃശ്ശൂരിൽനിന്ന് നെയ്യാറ്റിൻകരയിലേക്ക് ഓട്ടം വരികയായിരുന്നു രേവതി. എന്നാൽ പണവും ഓട്ടോക്കൂലിയും കിട്ടാതെ വഞ്ചിക്കപ്പെടുകയായിരുന്നു . ജൂലായ് 28-ന് രാത്രി പത്തോടെയായിരുന്നു നെയ്യാറ്റിൻകരയിലേക്കെന്നു പറഞ്ഞ് ഒരാൾ ഓട്ടം വിളിക്കുന്നത്. അമ്മ മരിച്ചെന്നും ഉടൻ വീടെത്താൻ മറ്റ് മാർഗങ്ങളില്ലെന്നും സഹായിക്കണമെന്നും പറഞ്ഞു. പണം ഇപ്പോൾ കൈയിലില്ലെന്നും നാട്ടിലെത്തുമ്പോൾ ബന്ധുവിൽനിന്നു വാങ്ങിത്തരാമെന്നും പറഞ്ഞു. 276 കിലോമീറ്റർ യാത്രയ്ക്ക് 6,500 രൂപ കൂലി ഉറപ്പുനൽകി. തൃശ്ശൂരിൽനിന്ന് പുറപ്പെട്ട് പിറ്റേന്ന് പുലർച്ചെ അഞ്ചരയ്ക്ക് തിരുവനന്തപുരത്തെത്തുകയും ചെയ്തു . തമ്പാനൂരിനടുത്ത് ഗവ. ആശുപത്രിയിലാണ് അമ്മയുടെ മൃതദേഹമുള്ളതെന്ന് പറഞ്ഞു. അവിടെയെത്തിയപ്പോൾ അത്യാവശ്യത്തിനെന്നു പറഞ്ഞ് ആയിരം രൂപ രേവതിനോട് വാങ്ങി. ബന്ധു ഉടൻ എത്തുമെന്നും അപ്പോൾ കടംവാങ്ങിയ തുകയും ഓട്ടോക്കൂലിയും തരാമെന്നും പറഞ്ഞ് പോയി .പിന്നീടാണ് താൻ കബളിപ്പിക്കപ്പെടട്ടു എന്ന കാര്യം രേവത് അറിയുന്നത്.പ്രതിയെ ഉടൻ പിടികൂടുമെന്ന് പോലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha