വ്യാപാര സ്ഥാപനങ്ങൾ ബാങ്കുകൾ എന്നിവിടങ്ങളിൽ ആള്‍ക്കൂട്ടം ഒഴിവാക്കണം; ബാങ്കിലേക്കെത്തുന്ന ഉപഭോക്താക്കളെ ഫോണില്‍ ബന്ധപ്പെട്ട് അവര്‍ എത്തേണ്ട സമയം കൃത്യമായി അറിയിക്കണം; യാതൊരു വിട്ട് വീഴ്ച്ചയും മാത്രമല്ല യാതൊരു ഇളവുകളും ഇനി ഉണ്ടാവില്ല; പോലീസ് കടുപ്പിക്കുന്നു; പുതിയ സര്‍ക്കുലറിലെ നിര്‍ദേശങ്ങള്‍ ഇങ്ങനെ
സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന പശ്ചാത്തലത്തിൽ നിയന്ത്രണങ്ങള്‍ കർശനമാക്കാൻ ഒരുങ്ങുകയാണ് പൊലീസ്. യാതൊരു വിട്ട് വീഴ്ച്ചയും മാത്രമല്ല യാതൊരു ഇളവുകളും ഇനി ഉണ്ടാവില്ലെന്നും നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുവാനും ഡി.ജി.പി നിര്‍ദേശം നൽകി കഴിഞ്ഞു. സര്‍ക്കുലറില്‍ പറയുന്ന കാര്യങ്ങൾ ഇതൊക്കെയാണ് :
വ്യാപാര സ്ഥാപനങ്ങൾ ബാങ്കുകൾ എന്നിവിടങ്ങളിൽ ആള്‍ക്കൂട്ടം ഒഴിവാക്കാന്‍ നിര്‍ദേശിച്ച് പുതിയ സര്‍ക്കുലറും ഡി.ജി.പി ഇറക്കി . സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ഒരേസമയം ആറ് പേർ മാത്രം . വലിയ സൂപ്പര്‍ മാര്‍ക്കറ്റാണെങ്കില്‍ 12 പേർ .ബാങ്കുകള്‍ ഉപഭോക്താക്കളെ സമയം മുന്‍കൂട്ടി അറിയിക്കണം. അതനുസരിച്ച് മാത്രമേ ആളുകളെ കടത്തിവിടാവൂ . നിര്‍ദേശങ്ങള്‍ നടപ്പിലാക്കാന്‍ ഐ.ജി മുതലുള്ള ഉദ്യോഗസ്ഥരോട് ഡി.ജി.പി ആവശ്യപ്പെട്ടു .സാമൂഹ്യ അകലം പാലിക്കാനുള്ള നടപടി ക്രമങ്ങള്‍ ശക്തമാക്കണമെന്ന നിര്‍ദേശമാണ് ജില്ലാ പൊലീസ് മേധാവികള്‍ക്ക് ഡി.ജി.പി നല്‍കിയിരിക്കുന്നത്.
100 സ്വ്ക്വയര്‍ഫീറ്റ് മാത്രമുള്ള വ്യാപാര സ്ഥാപനങ്ങളില്‍ ആറില്‍ കൂടുതല്‍ പേരെ കണ്ടാല്‍ സ്ഥാപനങ്ങള്‍ക്കെതിരെ നടപടി എടുക്കും . 200 സ്‌ക്വയര്‍ ഫീറ്റ് ആണെങ്കില്‍ 12 പേരെ വരെ അനുവദിക്കാം. കടകളുടെ മുന്‍പില്‍ സാമൂഹ്യ അകലം പാലിച്ച് ആളുകള്‍ക്ക് നില്‍ക്കാന്‍ പാകത്തില്‍ കൃത്യമായി സ്ഥലങ്ങള്‍ അടയാളപ്പെടുത്തണമെന്നും നിര്‍ദേശമുണ്ട്.അതുപോലെ ബാങ്കുകളുടെ ഉള്ളിലും പുറത്തും ഒരു കാരണവശാലും ആള്‍ക്കൂട്ടം ഉണ്ടാവാന്‍ പാടില്ല. ബാങ്കിലേക്കെത്തുന്ന ഉപഭോക്താക്കളെ ഫോണില്‍ ബന്ധപ്പെട്ട് അവര്‍ എത്തേണ്ട സമയം കൃത്യമായി അറിയിക്കുകയും വേണം. ഇതിന്റെ അടിസ്ഥാനത്തില്‍ ആളുകള്‍ എത്തിയാല്‍ മതി. ഇത്തരം കാര്യങ്ങള്‍ നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ പൊലീസ് ആസ്ഥാനത്ത് പ്രത്യേക സംഘത്തെ നിയോഗിക്കുമെന്നും ഡി.ജി.പി വ്യക്തമാക്കി.
https://www.facebook.com/Malayalivartha