Widgets Magazine
28
Mar / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ അരവിന്ദ് കെജ്‌രിവാളിനെ, ഡൽഹി മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് നീക്കണമെന്ന ഹർജി ഡൽഹി ഹൈക്കോടതി തള്ളി...


കങ്കണയ്‌ക്കെതിരെ വിവാദ പോസ്റ്റിട്ട, സുപ്രിയ ഷ്രിനേതിന്റെ സ്ഥാനാർത്ഥിത്വം പിൻവലിച്ച് കോൺഗ്രസ്... അശ്ലീല പരാമർശത്തിനെതിരെ പ്രതിഷേധം വ്യാപകമായിരുന്നു...


ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള ബിജെപിയുടെ നിർദ്ദേശം... കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ നിരസിച്ചു....'കയ്യിൽ പണമില്ല'...ആന്ധ്രാപ്രദേശിൽ നിന്നോ തമിഴ്നാട്ടിൽ നിന്നോ മത്സരിക്കുന്നതിൽ തനിക്ക് ആശയക്കുഴപ്പങ്ങൾ ഉള്ളതായും ധനമന്ത്രി... ടൈംസ് നൗ ഉച്ചകോടി 2024 ലാണ് ധനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്...


മക്കളെ കൊന്ന് അച്ഛൻ ആത്മഹത്യ ചെയ്ത സംഭവം...ഞെട്ടലോടെ നാട്ടുകാർ...ഭാര്യ മരിച്ചിട്ട് രണ്ടു വർഷം...വീട്ടിൽ മൂന്നു പേർ മാത്രമാണ് താമസം...എന്താണ് സംഭവിച്ചത് എന്നറിയാതെ അയൽവാസികൾ...


ഹമാസിന്റെ തടവിലായിരിക്കെ നേരിടേണ്ടിവന്ന ലൈംഗികാതിക്രമം... വെളിപ്പെടുത്തി യുവതി... ഇയാൾ തന്റെ ഷർട്ട് പൊക്കി നോക്കുന്നത് പതിവായിരുന്നുവെന്നും, വീട്ടിലേക്ക് കൊണ്ടുവന്നത് മുതൽ ഉപദ്രവിക്കാൻ തുടങ്ങിയെന്നും ഇവർ...

പെട്ടിമുടിയിൽ ഇന്നും മൃതദേഹങ്ങൾ കണ്ടെത്തി :തെരച്ചിൽ നടത്താനായി വിദഗ്ദധ പരിശീലനം ലഭിച്ച 27അംഗങ്ങളടങ്ങിയ സ്പെഷ്യൽ ടീം

08 AUGUST 2020 05:09 PM IST
മലയാളി വാര്‍ത്ത

More Stories...

സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ജുഡിഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു

നെയ്യാറ്റികര ഊരുട്ടുകാല യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... വാഹനത്തിന്റെ ഫൈനാന്‍സ് ഇടപാടിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ നാല് പേര്‍ പിടിയില്‍

ലോക്‌സഭാ തെരഞ്ഞെടുപ്പ്... നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള ആദ്യ ദിവസം സംസ്ഥാനത്ത് വിവിധ ലോക്‌സഭ മണ്ഡലങ്ങളിലായി 14 പേര്‍ നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

സാമ്പത്തിക തട്ടിപ്പ് കേസില്‍ മോന്‍സണ മാവുങ്കലിന്റെ മുന്‍ മാനേജര്‍ അറസ്റ്റില്‍

മക്കളെ കൊന്ന് അച്ഛൻ ആത്മഹത്യ ചെയ്ത സംഭവം...ഞെട്ടലോടെ നാട്ടുകാർ...ഭാര്യ മരിച്ചിട്ട് രണ്ടു വർഷം...വീട്ടിൽ മൂന്നു പേർ മാത്രമാണ് താമസം...എന്താണ് സംഭവിച്ചത് എന്നറിയാതെ അയൽവാസികൾ...

ഇടുക്കി മൂന്നാർ പെട്ടിമുടിയിൽ മണ്ണിടിച്ചിലുണ്ടായ സ്ഥലത്തു ഇന്ന് രാവിലെയും രക്ഷാ പ്രവർത്തനം തുടങ്ങിയിരുന്നു. മണ്ണ് മാറ്റിയപ്പോൾ വളരെ ഹൃദയഭേദകമായ കാഴ്ച്ചയായിരുന്നു അവിടെ കണ്ടത്. ്നാലു പേരുടെ മൃതദേഹങ്ങൾ കൂടി മണ്ണിനടിയിൽ നിന്നും കണ്ടെത്തിയിരുന്നു. മൃതദേഹങ്ങൾ പുറത്തെടുക്കാൻ ശ്രമം തുടരുകയാണ്. ഇതോടെ മരിച്ചവരുടെ എണ്ണം 22 ആയി. ഇനി 44 പേരെയാണു കണ്ടെത്താനുള്ളത്.

ടാറ്റ ടീ കമ്പനിയുടെ കണക്ക് പ്രകാരം പെട്ടിമുടി ലയത്തിൽ ആകെ 81 പേരാണ് ഉണ്ടായിരുന്നത്. കൂടുതൽ വിദഗ്ധരെയും, യന്ത്രങ്ങളും ഉപയോഗിച്ചാണ് ഇന്നത്തെ തിരച്ചിൽ ഊര്ജിതമാക്കിയിരിക്കുന്നത്. ദുരന്തനിവാരണ സേനയുടെ പ്രത്യേക സംഘങ്ങളും തിരച്ചിലിനായി പെട്ടിമുടിയില്‍ എത്തിയിട്ടുണ്ട്.

തിരച്ചിൽ നടത്തുന്നതിനായി വിദഗ്ദധ പരിശീലനം ലഭിച്ച 27 അംഗങ്ങളടങ്ങിയ സ്പെഷൽ ടീമിനെ കൂടി തിരുവനന്തപുരത്തു നിന്നും ഫയർ & റസ്ക്യൂ ഡയറക്ടർ ജനറൽ നിയോഗിക്കുകയും ചെയ്തു.


വെള്ളിയാഴ്ച മണ്ണിടിച്ചിലുണ്ടായ രാജമല പെട്ടിമുടിയിൽ കാണാതായവർക്കു വേണ്ടിയുള്ള തിരച്ചിൽ പുനരാരംഭിച്ചിരിക്കുന്ന സാഹചര്യമാണ് ഇപ്പോൾ. ദേശീയ ദുരന്തനിവാരണ സേനയുടെ നേതൃത്വത്തിലാണ് തിരച്ചിൽ നടത്തുന്നത്. രാവിലെ തന്നെ തിരച്ചിൽ പുനരാരംഭിച്ചിട്ടുണ്ടെങ്കിലും ശക്ത മഴയ്ക്കുള്ള സാധ്യത നിലനിൽക്കുന്നതിനാൽ തിരച്ചിലിനെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്.

 

പ്രതികൂല കാലാവസ്ഥയെ തുടർന്നാണ് വെള്ളിയാഴ്ച അർധരാത്രിയോടു കൂടി തിരച്ചിൽ നിർത്തിവെച്ചത്. പ്രദേശത്ത് കനത്ത മഴയും മൂടൽ മഞ്ഞും ഉള്ളതും രക്ഷാ പ്രവർത്തനത്തെ ബാധിക്കുമെന്ന് കരുതുന്നു. മഞ്ഞും മഴയും കാരണം കാഴ്ച തടസ്സപ്പെട്ടതോടെയാണ് തിരച്ചിൽ നിർത്തി വെക്കാൻ തീരുമാനിച്ചത്.

അപകടത്തിൽ 18 പേരുടെ മരണം സ്ഥിരീകരിച്ചിരുന്നു. അപകടത്തിൽ നിന്ന് രക്ഷപ്പെടുത്തിയ 11 പേരിൽ ഒരാളൊഴികെയുള്ളവർ അപകടനില തരണം ചെയ്തു. ഇവർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. കോലഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള ഒരാളുടെ നില ഗുരുതരമായി തന്നെ തുടരുകയാണ്.

ലയങ്ങളിൽ താമസിക്കുന്നവരുടെ ബന്ധുക്കളും മറ്റു ലയങ്ങളിൽ താമസിക്കുന്നവരും അപകടമുണ്ടായ സ്ഥലത്ത് എത്തിച്ചേർന്നതായി സംശയിക്കുന്നതിനാൽ കൂടുതൽ പേർ മണ്ണിനടിയിൽ പെട്ടിട്ടുണ്ടെന്നും മഴവെള്ളത്തിൽ ആളുകൾ ഒലിച്ചു പോയെന്നും സംശയം നിലനിൽക്കുന്നുണ്ട് രാത്രിയിൽ പെയ്ത മഴയിൽ മണ്ണൊലിച്ചിറങ്ങിയത് രക്ഷാപ്രവർത്തനത്തെ ബാധിക്കുമെന്ന് ആശങ്കയുണ്ടാക്കുന്നുണ്ട് ...

മൂന്നുവർഷമായി അടിക്കടി ദുരന്തങ്ങൾ ആവർത്തിക്കുകയാണ്. 2018-ൽ ഇടുക്കി അടിമാലിയിലെ പാലവളവിലായിരുന്നു ആദ്യത്തെ ദുരന്തം; കഴിഞ്ഞവർഷം വയനാട്ടിലെ പുത്തുമലയിലും നിലന്പൂരിലെ കവളപ്പാറയിലും. ഈ ദുരന്തങ്ങളുടെ ഓർമയ്ക്ക് ഒന്നും രണ്ടും വയസ്സാകാൻ ദിവസങ്ങൾമാത്രം ബാക്കിനിൽക്കേ, ഇപ്പോൾ പെട്ടിമുടിയും.

തേയിലച്ചെടികൾക്കുതാഴെ വനഭംഗിയാർന്ന സുന്ദരമായ ലയങ്ങൾ പെട്ടിമുടിയുടെ വ്യത്യസ്തകാഴ്ചയായിരുന്നു. മുഖാമുഖം നോക്കിയായിരുന്നു ആ പത്തുമുറി ലയങ്ങളുടെ കിടപ്പ്. ടാർ ഷീറ്റിട്ട ഒറ്റമുറിവീട്ടിൽ ഏഴുമുതൽ പത്തുവരെ ആളുകൾ ഞെരുങ്ങി താമസിച്ചിരുന്നെങ്കിലും തൊഴിലെടുത്ത് അന്നന്നത്തെ അന്നം കണ്ടെത്തി കഴിഞ്ഞിരുന്നവർ ഇടമലക്കുടിയിലേക്കുള്ള യാത്രികരുടെ ഇടത്താവളവുമൊരുക്കിയിരുന്നു. കുന്ന് കേറിയെത്തുന്നവർ ഇവിടുത്തെ കാന്റീനും ലേബർ ഒരിക്കലും ക്ളബ്ബുമൊന്നും മറക്കില്ല. തമിഴ് വംശജരാണ് ഇവിടെ താമസിച്ചിരുന്നവരെല്ലാം.

പക്ഷേ അപ്രതീക്ഷിതമായ ദുരന്തം പെട്ടിമുടിയെ കണ്ണീർപുഴയാക്കി. ലയങ്ങൾ എവിടെയെന്നുപോലും തിരിച്ചറിയാനാകുന്നില്ല. മനുഷ്യരുടെ ശബ്‍ദം നിറഞ്ഞുനിന്ന ഭൂമിക്കുമേൽ കനത്ത നിശബ്ദത മാത്രമാണ് ഇപ്പോൾ. കാണാതായവരുടെ ബന്ധുക്കളുടെ ദൈന്യതനിറഞ്ഞ മുഖങ്ങൾ. ആഭൂമിയെ സ്നേഹിച്ച് സന്തോഷം കണ്ടെത്തിയവരിൽ പലരും ആ മണ്ണിൽതന്നെ മറഞ്ഞു. മണ്ണിൽ പുതഞ്ഞ ആരെയെങ്കിലും ജീവനോടെ കണ്ടെത്താമെന്ന് രക്ഷാപ്രവർത്തകർക്ക് പ്രതീക്ഷയുണ്ടായിരുന്നു. പക്ഷേ ആ പ്രതീക്ഷ അസ്തമിച്ചു

വയനാട് പുത്തുമല ദുരന്തത്തിന്റെ ഒന്നാം വാർഷികത്തിന് രണ്ട് ദിവസം ശേഷിക്കെയാണ് പെട്ടിമുടിയിൽ ഉരുൾപൊട്ടിയിരിക്കുന്നത്. ഈ യാദൃശ്ചികതയ്ക്കപ്പുറം വേറേയും സമാനതകൾ ഇരുസംഭവങ്ങൾക്കുമുണ്ട്.

രണ്ടും എസ്റ്റേറ്റ് മേഖലയാണ്. പുത്തുമലയിൽ എച്ച്.എം.എല്ലിന്റെ എസ്റ്റേറ്റാണുള്ളത്. മരിച്ചവരിൽ തോട്ടം തൊഴിലാളികളും പുത്തുമലയിലേയും പച്ചക്കാട്ടിലേയും നാട്ടുകാരുമുണ്ട്. തൊഴിലാളികളുടെ പാഡി ഉൾപ്പെടെ മണ്ണിനടിയിലായി. പെട്ടിമുടിയിൽ മരിച്ചവരെല്ലാം തോട്ടം തൊഴിലാളികളാണ്. നാല് ലയങ്ങളിലെ 30 വീടുകൾ തകർന്നു. കാന്റീനും ലേബർ ക്ലബ്ബും മണ്ണിനടിയിലായി.

പെട്ടിമുടിയിലെ മരണസംഖ്യ പുത്തുമലയേക്കാൾ വളരെ കൂടുതലാകാനാണ് സാധ്യത. പുത്തുമലയിൽ 17 പേരാണ് മരിച്ചത്. പെട്ടിമുടിയിൽ 15 മൃതദേഹങ്ങൾ കിട്ടിയിട്ടുണ്ട്. 51 പേരെ ഇനിയും കണ്ടെത്താനുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചികിത്സ പിഴവ് മൂലം കുവൈറ്റില്‍ രോഗി മരിച്ച സംഭവം... കുവൈറ്റില്‍ ഡോക്ടര്‍മാര്‍ക്ക് വന്‍തുക പിഴ  (26 minutes ago)

സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ജുഡിഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു  (1 hour ago)

നെയ്യാറ്റികര ഊരുട്ടുകാല യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... വാഹനത്തിന്റെ ഫൈനാന്‍സ് ഇടപാടിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ നാല് പേര്‍ പിടിയില്‍  (1 hour ago)

ലോക്‌സഭാ തെരഞ്ഞെടുപ്പ്... നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള ആദ്യ ദിവസം സംസ്ഥാനത്ത് വിവിധ ലോക്‌സഭ മണ്ഡലങ്ങളിലായി 14 പേര്‍ നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു  (1 hour ago)

രാജു നിനക്ക് കെട്ടിപിടിച്ചൊരുമ്മ... വിധിയുടെയും പടച്ചോന്റെയും നടുവിലൂടെയുള്ള നജീബിന്റെ യാത്രയാണ് ആടുജീവിതമെന്ന് നടന്‍ ജയസൂര്യ  (1 hour ago)

ബംഗളൂരുവിലെ രാമേശ്വരം കഫേയിലുണ്ടായ സ്ഫോടനത്തിലെ മുഖ്യപ്രതിയെ എന്‍ഐഎ അറസ്റ്റ് ചെയ്തു...  (2 hours ago)

സാമ്പത്തിക തട്ടിപ്പ് കേസില്‍ മോന്‍സണ മാവുങ്കലിന്റെ മുന്‍ മാനേജര്‍ അറസ്റ്റില്‍  (2 hours ago)

കെജ്‌രിവാളിന് മുഖ്യമന്ത്രിയായി തുടരാം  (6 hours ago)

കങ്കണയ്‌ക്കെതിരെ അധിക്ഷേപം  (7 hours ago)

ആസ്തി ഇങ്ങനെ  (7 hours ago)

ഞെട്ടലോടെ നാട്ടുകാർ...!  (7 hours ago)

നരേന്ദ്രമോദിയുടെ ഭരണത്തിൽ അഴിമതി കാട്ടിയവർ കണക്ക് പറയേണ്ടി വരും; മാസപ്പടി ആരോപണത്തിൽ ഉപ്പ് തിന്നുന്നവർ വെള്ളം കുടിക്കുമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ  (7 hours ago)

ആദ്യമായാണ് ബന്ദിയുടെ വെളിപ്പെടുത്തൽ  (7 hours ago)

വെറ്ററിനറി സർവകലാശാലാ വിദ്യാർഥി ജെ.എസ്.സിദ്ധാർഥന്റെ മരണം; മുൻ ഹൈക്കോടതി ജഡ്ജി എ.ഹരിപ്രസാദ് ചാൻസലർ കൂടിയായ ഗവർണറെ കാണും; അന്വേഷണത്തിന്റെ വിഷയങ്ങൾ അടങ്ങുന്ന വിജ്ഞാപനം ഇറക്കും  (7 hours ago)

കട്ടിയുളള മോരാണ് സുരേഷേട്ടന് ഏറെ ഇഷ്ടം; മൂന്നു നേരവും കിട്ടിയാൽ അത്രയും സന്തോഷം; നടൻ സുരേഷ് ഗോപിയ്ക്ക് കട്ടിയുളള മോര് ഏറെയിഷ്ടം എന്ന് നടൻ സുരേഷ് ഗോപി  (8 hours ago)

Malayali Vartha Recommends