ഒന്നും അടഞ്ഞ അധ്യായമല്ല... ഇടതുമുന്നണിയുടെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി എംവി ശ്രേയാംസ് കുമാറിനെ ഉയര്‍ത്തിക്കൊണ്ടു വന്നത് മുഖ്യന്ത്രി; മുഖ്യമന്ത്രിയെ വളഞ്ഞിട്ട് ആക്രമിക്കുന്നതിനെതിരെ ശ്രേയാംസ് കുമാര്‍; സമവാക്യങ്ങള്‍ മാറിമറിയുന്നതിങ്ങനെ
എം പി. വീരേന്ദ്ര കുമാറിന്റെ മകനും മാതൃഭുമി ചെയര്‍മാനുമായ എം വി ശ്രേയാംസ് കുമാറിന്റെ രാജ്യസഭാംഗത്വത്തിന് ചുക്കാന്‍ പിടിച്ചത് മുഖ്യന്ത്രി. അതിന് മുഖ്യമന്ത്രി മുന്നോട്ടുവച്ചത് ഒരേ ഒരു ഉപാധി മാത്രം. മാതൃഭൂമി ദിനപത്രം തന്നെ പൂര്‍ണമായി പിന്തുണക്കണം. മാധ്യങ്ങളെല്ലാം തന്നോട് പിണക്കി നില്‍ക്കുന്ന ഇക്കാലത്ത് മാതൃഭുമിയുടെ പിന്തുണ പിണറായി ആഗ്രഹിച്ചത് സ്വാഭാവികം മാത്രം. തന്റെ പത്രത്തിന്റെ പൂര്‍ണ പിന്തുണ സര്‍ക്കാരിനും പിണറായിക്കും ഉണ്ടായിരിക്കുമെന്ന് ശ്രേയാംസ് കുമാര്‍ വാക്കുകൊടുത്തതായാണ് സൂചന.
ഇടതുമുന്നണിയുടെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി ശ്രേയാംസ് കുമാറിനെ എല്‍ജെഡി നിര്‍വാഹകസമിതി യോഗം തെരഞ്ഞെടുത്തു. പതിമൂന്നിന് ശ്രേയംസ് കുമാര്‍ പത്രിക നല്‍കും. ലയനം അടഞ്ഞ അധ്യാനമല്ലെന്നും ചര്‍ച്ചകള്‍ തുടരുന്നുവെന്നും ശ്രേയസ് കുമാര്‍ പറഞ്ഞു.
മാതൃഭുമി ഓഫീസില്‍ വിളിച്ച പത്രസമ്മേളനത്തില്‍ പിണറായിയെ പിന്തുണച്ച് ശ്രേയംസ് കുമാര്‍ രംഗത്തെത്തി. മുഖ്യമന്ത്രിയെ വളഞ്ഞിട്ട് ആക്രമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഇതിനെ അദ്ദേഹം അപലപിച്ചു. സ്വര്‍ണക്കടത്ത് കേന്ദ്ര ഏജന്‍സിയാണ് അന്വേഷിക്കുന്നത്. ചില ഉദ്യോഗസ്ഥരുടെ പാപഭാരം മുഖ്യമന്ത്രി ഏറ്റെടുക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. പരിസ്ഥിതി സംരക്ഷണ നിയമത്തില്‍ വെള്ളം ചേര്‍ക്കാന്‍ കേന്ദ്രം ശ്രമിക്കുന്നുവെന്നും ശ്രേയംസ് കുമാര്‍ വിമര്‍ശിച്ചു. കൊവിഡ് പശ്ചാത്തലത്തില്‍ ജനശ്രദ്ധ മാറി നില്‍ക്കുമ്പോഴാണ് പരിസ്ഥിതി നിയമത്തെ മാറ്റാന്‍ ശ്രമിക്കുന്നതെന്നാണ് വിമര്‍ശനം.
രാജ്യസഭാ സീറ്റിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ലാല്‍ വര്‍ഗീസ് കല്പകവാടിയെ സ്ഥാനാര്‍ത്ഥിയായി നിര്‍ത്താനാണ് യുഡിഎഫ് തീരുമാനം. കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡണ്ടാണ് ലാല്‍. നിയമസഭയിലെ നിലവിലെ അംഗബലത്തില്‍ ജയസാധ്യത കുറവാണെങ്കിലും മത്സരിച്ചില്ലെങ്കില്‍ തെറ്റായ രാഷ്ട്രീയ സന്ദേശം നല്‍കുമെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് സ്ഥാനാര്‍ത്ഥിയെ നിര്‍ത്താനുള്ള യുഡിഎഫ് തീരുമാനം. 24നാണ് തെരഞ്ഞെടുപ്പ്.
എം.പി. വീരേന്ദ്രകുമാര്‍ പോലും പിണറായിയെ പിന്തുണച്ച് മാതൃഭൂമി ഓഫീസില്‍ പത്രസമ്മേളനം നടത്തിയിട്ടില്ല. പത്രം ഉടമക്ക് അങ്ങനെ പത്രസമ്മേളനം നടത്തുന്നതില്‍ തെറ്റ് കാണാനാകില്ല. എന്നാല്‍ ദേശാഭിമാനിയല്ല മാതൃഭൂമി. ആ ദിനപത്രത്തെ സ്‌നേഹിക്കുന്നവരും ആരാധിക്കുന്നവരും നിരവധിയുണ്ട്. മലയാളത്തിലെ ഒരു പ്രധാന പത്രം ആണത്. അത് ഇത്രയും കാലം പിന്തുടര്‍ന്നത് നിഷ്അപക്ഷ നിലപാടാണ്. അവര്‍ക്ക് വാര്‍ത്താ ചാനലുണ്ട് .ദേശാഭിമാനി വായിക്കാത്തവരും കൈരളി കാണാത്തവരും വായിക്കുന്ന പത്രവും ചാനലുമാണത്. അവരെല്ലാം മാര്‍ക്‌സിസ്റ്റുകാരല്ല . അതിന് മാറ്റം വരുമോ എന്നാണ് ഇപ്പോഴത്തെ സംശയം.
വീരേന്ദ്രകുമാറും പിണറായിയും തമ്മിലുള്ള പിണക്കം പ്രസിദ്ധമാണ്. വീരന്‍ നേരും നെറിയുമില്ലാത്ത നേതാവാണെന്ന് 2012 മേയ് 10 ന് അഭിപ്രായപ്പെട്ടയാളാണ് പിണറായി. തനിക്കെതിരെ വീരന്‍ മാതൃഭൂമിയില്‍ എഴുതിയ ലേഖനത്തിന് മറുപടിയായിട്ടാണ് പിണറായി ഇങ്ങനെ പറഞ്ഞത്. തനിക്കെതിരെ എഴുതിയ ലേഖനത്തിന് അതേമട്ടില്‍ മറുപടി പറയാത്തത് തന്റെ രാഷ്ട്രീയ മാന്യത കൊണ്ടാണെന്നും അന്ന് പിണറായി പറഞ്ഞു. മാടമ്പിയെ സ്വീകരിക്കാന്‍ തോര്‍ത്തുമുണ്ട് തോളിലിട്ട് കൈക്കൂപ്പി നില്‍ക്കുന്ന ശീലം തനിക്കില്ലെന്നും അന്ന് പിണറായി പറഞ്ഞു. മാടമ്പി എന്ന് വിശേഷിപ്പിച്ചത് വീരനെയാണ്.
മാതൃഭുമി എഡിറ്ററെ എടോ ഗോപാലക്കൃഷ്ണാ എന്ന് വിളിച്ചയാളാണ് പിണറായി വിജയന്‍. പാലോളി, വി എസ് ഇപി. ജയരാജന്‍, കോടിയേരി, പിണറായി എന്നിവര്‍ കത്തിയും ബോംബുമായി നടക്കുന്നവരാണെന്ന മാതൃഭൂമി എഡിറ്റര്‍ ഗോപാലകൃഷ്ണന്റെ ലേഖനത്തിന് മറുപടി പറയുമ്പോഴായിരുന്നു പിണറായിയുടെ വിശ്വ പ്രസിദ്ധമായ എടാ വിളി. കത്തി കണ്ടാല്‍ താനും തന്റെ പാര്‍ട്ടിക്കാരും ഭയപ്പെടില്ലെന്ന് അന്ന് പിണറായി പറഞ്ഞു. ഒരു പാട് കത്തികള്‍ പല വഴിക്ക് വരുമ്പോള്‍ ആ വഴി നടനവരാണ് ഞങ്ങളെന്നാണ് പിണറായി പറഞ്ഞത്. സി പിഎമ്മിനെതിരെ വാര്‍ത്ത എഴുതാന്‍ മാധ്യമ സിന്റിക്കേറ്റ് ഉണ്ടെന്ന് പിണറായി പറഞ്ഞതും മാതൃഭൂമിയെ കൂടി ഉദ്ദേശിച്ചുകൊണ്ടാണ്. അങ്ങനെയുള്ള പിണറായിയാണ് ശ്രേയാംസിലൂടെ മാതൃഭൃമിയെ കൈയിലെടുത്തത്.
https://www.facebook.com/Malayalivartha