ആ ബൈക്ക് മോഷ്ടാവ് തിരിച്ചുകൊണ്ടു കൊടുത്തെങ്കിൽ....സില്‍സിലിയുടെ ഉറ്റവരാരും കരിപ്പൂർ അപകടത്തിൽ പെട്ടിരുന്നില്ല, അവർ ഡോക്ടറോ നഴ്‌സോ ഒന്നുമല്ല ...ആരും വിളിച്ചിട്ടുമില്ല അവർ എത്തിയത് ...എന്നിട്ടും പരിക്കേറ്റ കുഞ്ഞിനെ അമ്മയെ പോലെ ശുശ്രൂഷിച്ചു, അപകടത്തില്‍ പെട്ടവര്‍ക്ക് ഭക്ഷണവും വസ്ത്രവും നല്‍കി;ഡോക്ടര്‍മാരെപോലും അമ്പരപ്പിച്ച് സില്‍സിലിയും ഭര്‍ത്താവും സേവനം കഴിഞ്ഞു പുറത്തിറങ്ങിയപ്പോഴേക്കും അവരുടെ ബൈക്ക് മോഷണം പോയിരുന്നു....
സില്‍സിലിയുടെ ഉറ്റവരാരും കരിപ്പൂർ അപകടത്തിൽ പെട്ടിരുന്നില്ല, അവർ ഡോക്ടറോ നഴ്‌സോ ഒന്നുമല്ല ...ആരും വിളിച്ചിട്ടുമില്ല അവർ എത്തിയത് ...എന്നിട്ടും പരിക്കേറ്റ കുഞ്ഞിനെ അമ്മയെ പോലെ ശുശ്രൂഷിച്ചു, അപകടത്തില്‍ പെട്ടവര്‍ക്ക് ഭക്ഷണവും വസ്ത്രവും നല്‍കി; അപകടത്തിൽ ഡ്രസ്സ് കീറിപോയതിനാൽ നാണം മറയ്ക്കാൻ കഷ്ട്ടപ്പെടുന്ന യുവതിക്ക് വസ്ത്രം നൽകി ...ഡോക്ടര്‍മാരെപോലും അമ്പരപ്പിച്ച് സില്‍സിലിയും ഭര്‍ത്താവും സേവനം കഴിഞ്ഞു പുറത്തിറങ്ങിയപ്പോഴേക്കും അവരുടെ ബൈക്ക് മോഷണം പോയിരുന്നു....
മോഷ്ടാവിന് മനസാക്ഷി ഉണ്ടാകണം എന്ന് പറയുന്നത് ഒരു പക്ഷെ വിരോധാഭാസം ആയി തോന്നിയേക്കാം ..എന്നാലും ആഗ്രഹിച്ചുപോകുന്നു ..ആ ബൈക്ക് സില്‍സിലിക്ക് മടക്കി കിട്ടിയിരുന്നെങ്കിൽ ...
കരിപ്പൂരില്‍ വിമാന അപകടമുണ്ടായപ്പോള്‍ കോവിഡ് മഹാമാരിയെ വകവെക്കാതെ സേവന സന്നദ്ധതയോടെ ഓടിയെത്തിയവരില്‍ ഒരാളാണ് കോഴിക്കോട് വെള്ളിപറമ്പ് സ്വദേശിനിയായ സിൽസിലി. അപകടത്തില്‍പ്പെട്ട് കോഴിക്കോട് മെഡിക്കല്‍ കോളജിലെത്തിയ അഞ്ച് വയസ്സുകാരിയെ ശുശ്രൂഷിച്ചും അപകടത്തില്‍പ്പെട്ടവര്‍ക്ക് ഭക്ഷണവും വസ്ത്രവും നല്‍കിയും സില്‍സിലി സഹജീവി സ്നേഹത്തിന്‍റെ ഉദാത്ത മാതൃകയായി മാറി. കുഞ്ഞിനെ ചേര്‍ത്തുപിടിക്കുന്നത് കണ്ടപ്പോള്‍ ഡോക്ടര്‍മാര്‍ പോലും കരുതിയത് കുട്ടിയുടെ അമ്മയാണ് സില്‍സിലി എന്നാണ്. വിവരമറിഞ്ഞെത്തിയ സന്നദ്ധ പ്രവര്‍ത്തകയാണെന്ന് പറഞ്ഞപ്പോള്‍ ഡോക്ടര്‍മാര്‍ക്ക് ആശ്ചര്യമായി.
കരിപ്പൂർ വിമാനാപകടത്തിൽ പരിക്കേറ്റവർ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിയ വിവരമറിഞ്ഞ ഉടനെ തന്നെ ആരുടെയും വിളിക്ക് കാത്ത് നിൽക്കാതെ ടീം വെൽഫെയർ അംഗമായ അശ്റഫ് വെള്ളിപറമ്പ് ആശുപത്രിയിലെത്തി . സ്ത്രീകളുടെ സേവനം അനിവാര്യമാണെന്ന് അവിടെയെത്തിയപ്പോള്‍ മനസ്സിലായി. വിവരം അറിയിച്ചപ്പോൾ അശ്റഫിന്റെ ഭാര്യ സിൽസിലി പേമാരിയെയും കാറ്റിനെയും വകവെയ്ക്കാതെ രാത്രിയില്‍ ഇരുചക്രവാഹനത്തിൽ അവിടെ എത്തുകയായിരുന്നു .
ഉടനെ പിപിഇ കിറ്റ് ധരിച്ച് അപകടത്തിൽപ്പെട്ട അഞ്ച് വയസ്സുകാരി ജസയെ മാറോട് ചേർത്ത് ആശ്വസിപ്പിച്ചു. കുട്ടിയുടെ മൂത്തമ്മ ജസീല വേദന കൊണ്ട് പുളയുന്ന രംഗം ശ്രദ്ധയിൽ പെട്ടു. കൂട്ടിന് സ്ത്രീകളാരും ഇല്ലാത്ത അവസ്ഥ. കുട്ടിയെയും സ്ത്രീയെയും പരിചരിച്ചുകൊണ്ടിരിക്കെ അപകടത്തിൽ പെട്ട മറ്റൊരു സ്ത്രീ ആശുപത്രി ഷീറ്റിൽ നാണം മറിച്ചിരിക്കുന്നത് കണ്ടു. അവർക്ക് ഭക്ഷണവും വസ്ത്രവും നൽകി. ഇതൊക്കെ കണ്ടുനിന്ന ഡോക്ടർ ചോദിച്ചു-
ഈ കുട്ടിയുടെ മാതാവാണോ? അതോ നഴ്സാണോ? അതൊന്നുമല്ലെന്നും താൻ വിവരമറിഞ്ഞെത്തിയ സന്നദ്ധ പ്രവര്‍ത്തക മാത്രമാണെന്നും പറഞ്ഞപ്പോള്‍ ഡോക്ടർ ആശ്ചര്യം പ്രകടിപ്പിച്ചു. ഡോക്ടർക്ക് വിശ്വസിക്കാനേ കഴിഞ്ഞില്ല. ബന്ധുക്കളെത്തി കുട്ടിയെ അവരെ ഏൽപ്പിച്ചതിന് ശേഷമാണ് ടീം വെൽഫെയർ അംഗം കൂടിയായ സിൽസിലി മടങ്ങിയത്.
ഭർത്താവും ഭാര്യയും സേവനം കഴിഞ്ഞു പുറത്തിറങ്ങിയപ്പോഴേക്കും അവരുടെ KL 11 T 2576 എന്ന ഫാഷൻ പ്ലസ് ബൈക്ക് മോഷണം പോയി. ബൈക്ക് നഷ്ടപ്പെട്ടെങ്കിലും അപകടത്തിൽ പെട്ട കുറേപേർക്ക് ആശ്വാസമാകാൻ കഴിഞ്ഞല്ലോ എന്ന ആത്മസംതൃപ്തിയിലാണ് സിൽസിലിയും ഭർത്താവും .
https://www.facebook.com/Malayalivartha