സോഷ്യല്‍ മീഡിയയിലൂടെ മറ്റുള്ളവനെ എന്തും പറയാം എങ്ങനെയും അധിക്ഷേപിക്കാം എന്ന് ആരും കരുതണ്ട.; പോലീസ് ആക്‌ട് ഭേദഗതിക്ക് മന്ത്രിസഭ അംഗീകാരം; സൂക്ഷില്ലെങ്കിൽ പൂട്ടുറപ്പ്
സോഷ്യല്‍ മീഡിയയിലൂടെ മറ്റുള്ളവനെ എന്തും പറയാം എങ്ങനെയും അധിക്ഷേപിക്കാം എന്ന് ആരും കരുതണ്ട. പോലീസ് ആക്‌ട് ഭേദഗതിക്ക് മന്ത്രിസഭ അംഗീകാരം നല്‍കി കഴിഞ്ഞിരിക്കുകയാണ് . സോഷ്യല്‍ മീഡിയയിലൂടെയുള്ള അധിക്ഷേപങ്ങള്‍ക്കെതിരെ നടപടി എടുക്കാന്‍ പോലീസ് ആക്ടില്‍ വകുപ്പില്ലെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് മന്ത്രി സഭ പുതിയ തീരുമാനമെടുത്തിരിക്കുന്നത് .
2020 ഐടി ആക്ടിലെ 66 A 2011 പോലീസ് ആക്ടിലെ 118 എന്നിവ സുപ്രിംകോടതി റദ്ദ് ചെയ്തിരുന്നു. ഇതോടെ സമൂഹ മാധ്യമങ്ങളിലൂടെയുള്ള കുറ്റകൃത്യം തടയാന്‍ നിയമം ദുര്‍ബലം എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ തീരുമാനം. നിലവില്‍ 2011ലെ പോലീസ് ആക്‌ട് ഭേദഗതി ചെയ്യാനാണ് തീരുമാനം. 118 A വകുപ്പ് കൂട്ടിച്ചേര്‍ക്കാനാണ് ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നത്. സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള ഭീഷണിപ്പെടുത്തല്‍, അധിക്ഷേപിക്കല്‍, ഇവ പ്രസിദ്ധീകരിക്കല്‍ പ്രചരിപ്പിക്കല്‍ എന്നിവ ഇനി കുറ്റകൃത്യമാകും. ഇത് സംബന്ധിച്ച് പൊലീസിന് കേസെടുക്കാന്‍ അധികാരം ഉണ്ട്.
മലയാള സിനിമാ ഡബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ അശ്ലീല പ്രചാരണം വന്നത് വലിയ വിവാദങ്ങള്‍ക്കാണ് വഴിവച്ചത്. സോഷ്യല്‍ മീഡിയയിലൂടെയുള്ള അതിക്ഷേപങ്ങളില്‍ നടപടിയെടുക്കാന്‍ പോലീസ് ആക്ടില്‍ വകുപ്പില്ലെന്ന അധികാരികളുടെ പ്രതികരണത്തിൽ വമ്പൻ പ്രതിഷേധം അരങ്ങേറിയിരുന്നു . പരാതിക്ക് നടപടിയില്ലെന്ന് കാണിച്ച് സൈബര്‍ ആക്രമണത്തിന് ഇരയായവരും രംഗത്തെത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് പുതിയ ഭേദഗതി നടപ്പിലാക്കിയിരിക്കുന്നത് .
https://www.facebook.com/Malayalivartha