Widgets Magazine
08
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോട്ടയം കടുത്തുരുത്തി വെള്ളൂരിൽ വാറ്റ്ചാരായവും വാറ്റ് ഉപകരണങ്ങളുമായി രണ്ടു പേർ എക്‌സൈസ് പിടിയിൽ; 2.60 ലിറ്റർ വാറ്റ് ചാരായവും 85 ലിറ്റർ കോടയും പിടിച്ചെടുത്തു...


ചങ്ങനാശ്ശേരിയിൽ ടിപ്പർ ലോറിയുടെ ടയർ മാറുന്നതിനിടയിൽ ടിപ്പറിന്റെ ഹൈഡ്രോളിക് ജാക്കി വൈദ്യുതി ലൈനിൽ തട്ടി യുവാവിന് ദാരുണാന്ത്യം...


കെട്ടിടം ഇടിഞ്ഞ് വീണ് മരിച്ച ബിന്ദുവിൻ്റെ മകൾ തുടർ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ...


ക്യാമറയുള്ള എ.ഐ ഗ്ലാസ് ആയ മെറ്റ കണ്ണടയുമായി, പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സുരക്ഷാ മേഖലയിൽ കടന്നു..ഗുജറാത്ത് അഹമ്മദാബാദ് സ്വദേശി സുരേന്ദ്രയാണ് (66) പിടിയിലായത്..


ഇറാനെ മറച്ച് ഇസ്രായേലിന്റെ നീക്കം; അഞ്ച് ഇസ്രയേലി സൈനിക താവങ്ങളിൽ ആഘാതമേൽപ്പിച്ച് ഇറാന്റെ ബാലിസ്റ്റിക് മിസൈലുകൾ...

രഹസ്യം പരസ്യമാകുന്നു... കേരളത്തിലെ ഇന്നത്തെ അവസ്ഥ കാണുമ്പോള്‍ പഴയ വി.എസ്. അച്യുതാനന്ദന്‍ ആരോഗ്യത്തോടെ ഇപ്പോള്‍ കളത്തിലുണ്ടെങ്കിലെന്ന് അണികള്‍ ആശിച്ച് പോകുന്നു; വിമര്‍ശകര്‍ ആരും ഇല്ലാതിരുന്ന പിണറായി വിജയന് പാര്‍ട്ടിയില്‍ എതിര്‍സ്വരങ്ങള്‍ ഉയര്‍ന്നു തുടങ്ങി; രഹസ്യമായ എതിര്‍പ്പുകള്‍ നേതാക്കള്‍ തന്നെ പുറത്താക്കുന്നു

28 NOVEMBER 2020 08:08 AM IST
മലയാളി വാര്‍ത്ത

മലയാളികള്‍ രാഷ്ട്രീയത്തിന് അതീതമായി സ്‌നേഹിക്കുന്ന നേതാവാണ് വി.എസ്. അച്യുതാനന്ദന്‍. അദ്ദേഹത്തിന് അനാരോഗ്യം കാരണം ഒരു പ്രസ്താവന പോലും ഇറക്കാനാകുന്നില്ല. അല്ലെങ്കില്‍ ഇപ്പോള്‍ കാണാമായിരുന്നു. എതിരാളികള്‍ ആരും ഇല്ലാത്തതിനാല്‍ തന്റെ തീരുമാനം നടപ്പിലാക്കിയിരുന്ന മുഖ്യമന്ത്രി പിണറായി വിജയന് ആദ്യമായി പാര്‍ട്ടിയില്‍ നിന്നും എതിര്‍ സ്വരങ്ങള്‍ വന്നു തുടങ്ങി. സീതാറാം യെച്ചൂരിക്കും എംഎ ബേബിക്കും പുറമേ പുതിയ പാര്‍ട്ടി സെക്രട്ടറി എ. വിജയരാഘവനും അത് തന്നെയാണ് സൂചിപ്പിക്കുന്നത്.

പണ്ട് പിണറായി വിജയന്‍ പാര്‍ട്ടി സെക്രട്ടറിയായിരുന്നപ്പോള്‍ മുഖ്യമന്ത്രിയായിരുന്ന വി.എസ്. അച്യുതാനന്ദന്റെ അവസ്ഥ നമ്മള്‍ കണ്ടതാണ്. പാര്‍ട്ടി സെക്രട്ടറിയായിരുന്ന പിണറായിയുടെ നേതൃത്വത്തില്‍ വിഎസിനെ ഒറ്റതിരിഞ്ഞ് ആക്രമിച്ച് നേരെ ഭരിക്കാന്‍ സമ്മതിച്ചില്ല. മാത്രമല്ല പിന്നീട് സീറ്റ് പോലും നല്‍കാന്‍ മടിച്ചു. അന്ന് ആഞ്ഞ് പിടിച്ചിരുന്നെങ്കില്‍ തുടര്‍ഭരണം ഉറപ്പായിരുന്നു. പക്ഷെ അതിന് ശ്രമിക്കാത്തത് വിഎസ് വരാതിരിക്കാനാണ്. മാത്രമല്ല സോളാര്‍ വിഷയത്തില്‍ ഒരു ലക്ഷം പേരെ അണി നിരത്തി സര്‍ക്കാരിനെ മറിച്ചിടാത്തതും വിഎസിനെ പേടിച്ചാണ്. ആ വിഎസിന്റെ കണ്ണീരാണ് ഇപ്പോള്‍ പാര്‍ട്ടിയെ ബാധിച്ചിരിക്കുന്നത്.

പോലീസ് ഭേദഗതി ബില്ലാണ് പിണറായി വിജയനെതിരെയുള്ള ആദ്യ എതിര്‍സ്വരം ഉയര്‍ന്നത്. പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി തന്നെ ഇതിനെതിരെ രംഗത്തെത്തി. പിന്നീട് എം.എ. ബേബിയും ആ തീരുമാനം തെറ്റാണെന്നാണ് പരസ്യമായി പറഞ്ഞത്. അതിന് പിന്നാലെ പുതി പാര്‍ട്ടി സെക്രട്ടറി എ. വിജയരാഘവനും അത് തുറന്ന് പറയുന്നത്.

പോലീസ് നിയമഭേദഗതി തയാറാക്കുന്നതില്‍ ജാഗ്രതക്കുറവ് ഉണ്ടായെന്നു തുറന്നു സമ്മതിച്ചിരിക്കുകയാണ് സിപിഎം. ഇക്കാര്യത്തില്‍ നോട്ടപ്പിശകു സംഭവിച്ചു എന്നു മുഖ്യമന്ത്രി വിശദീകരിച്ച സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിനു ശേഷം ആക്ടിങ് സെക്രട്ടറി എ.വിജയരാഘവനാണ് വീഴ്ച പരസ്യമായി സമ്മതിച്ചത്. എന്നാല്‍ ആരുടെ ജാഗ്രതക്കുറവാണ് എന്ന ചോദ്യത്തിനു വ്യക്തമായ ഉത്തരം നല്‍കാതെ വിജയരാഘവന്‍ ഒഴിഞ്ഞുമാറി.

കേന്ദ്ര നേതൃത്വം ഇടപെട്ട് അല്ലേ തിരുത്തിയത് എന്ന ചോദ്യത്തിന് പാര്‍ട്ടി എന്നു പറഞ്ഞാല്‍ കേന്ദ്ര നേതൃത്വം കൂടി ഉള്‍ക്കൊള്ളുന്നതാണ്. പാര്‍ട്ടി ഒരു വ്യക്തി അല്ലല്ലോ എന്നാണ് വിജയ രാഘവന്‍ പറഞ്ഞത്.

ഉപദേശകരുടെ ഭാഗത്തു വീഴ്ച ഉണ്ടായോ എന്ന ചോദ്യത്തിന് ജാഗ്രതക്കുറവാണ് എന്നാണ് മറുപടി പറഞ്ഞത്. അല്ലെങ്കില്‍ തിരുത്തേണ്ട കാര്യമില്ലല്ലോ. ഏതെങ്കിലും വ്യക്തിയുടെയോ ഉപദേശകന്റെയോ വീഴ്ച എന്നു പറഞ്ഞിട്ടില്ല. ശരിയായ ഉദ്ദേശ്യത്തോടെ ഒരു കാര്യം ചെയ്യുമ്പോള്‍ അത് ആ അളവില്‍ എത്തുന്നില്ല എങ്കില്‍ തിരുത്തലുകള്‍ വേണ്ടി വരും. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി തന്നെ പ്രസ്താവന നടത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

നിയമഭേദഗതി തിരക്കിട്ടു പിന്‍വലിക്കാന്‍ ഇടയായ സാഹചര്യത്തെക്കുറിച്ചു മുഖ്യമന്ത്രി യോഗത്തില്‍ വിശദീകരിച്ചു. ഭേദഗതിയെ ന്യായീകരിച്ച നിയമമന്ത്രി എ.കെ.ബാലന്റെ പ്രതികരണത്തോടു വിയോജിപ്പും യോഗത്തിലുണ്ടായി.

ഇങ്ങനെയൊരു വീഴ്ച പാര്‍ട്ടി സെക്രട്ടറി തുറന്ന് പറയുന്നത് അപൂര്‍വമാണ്. കോടിയേരി ബാലകൃഷ്ണനായിരുന്നെങ്കില്‍ ഇതിനെ ന്യായീകരിച്ചേനെ. എന്നാല്‍ സിപിഎമ്മില്‍ ഇപ്പോള്‍ കാര്യങ്ങള്‍ മാറിത്തുടങ്ങിയിരിക്കുന്നു എന്നു വേണം കരുതാന്‍. ഒരാളും എതിര്‍ക്കാനില്ലാതിരുന്ന പിണറായി വിജയനുമേല്‍ എതിര്‍സ്വരങ്ങള്‍ വരുന്നതില്‍ ഒരു കൂട്ടര്‍ അസ്വസ്ഥരുമാണ്. മുഖ്യമന്ത്രിയുടെ അഡീ. പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നും ഈ യോഗം തീരുമാനിച്ചതും ഇതും കൂടി കൂട്ടി വായിക്കേണ്ടതാണ്. എന്തായാലും ഇനി എന്തുണ്ടാകുമെന്ന് കണ്ടറിയാം.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്പലപ്പുഴയില്‍ മകന്റെ മര്‍ദ്ദനമേറ്റ് അമ്മയ്ക്ക് ദാരുണാന്ത്യം  (3 hours ago)

ഓണത്തിന് നാട്ടിലെത്താന്‍ മലയാളികള്‍ക്ക് ടിക്കറ്റ് കിട്ടാത്ത അവസ്ഥ  (3 hours ago)

ചിത്രത്തിലെ രംഗങ്ങളുടെ പേരില്‍ 5 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് നെറ്റ്ഫ്‌ലിക്‌സിനും നോട്ടീസ്  (3 hours ago)

കേരള തീരത്ത് എം.എസ്.സി എല്‍സ 3 കപ്പലപകടം: 9531 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സര്‍ക്കാര്‍ ഹൈക്കോടതിയില്‍  (3 hours ago)

പെണ്‍സുഹൃത്തിന് അശ്ലീല സന്ദേശമയച്ചെന്ന് ആരോപിച്ചാണ് മര്‍ദ്ദനം  (3 hours ago)

കുട്ടികളുടെ പഠനനിലവാരം വിലയിരുത്താനും മെച്ചപ്പെടുത്താനും ലക്ഷ്യമിട്ട്  (3 hours ago)

രണ്ട് തവണ ആത്മഹത്യക്ക് ശ്രമിച്ച പെണ്‍കുട്ടി മരണത്തിന് കീഴടങ്ങി  (5 hours ago)

എന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഹാക്കുചെയ്യപ്പെട്ടു  (6 hours ago)

നിപ വൈറസ് : വനം വകുപ്പിന്റെ സഹകരണം ഉറപ്പ് വരുത്തുമെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍  (6 hours ago)

സര്‍വ്വകലാശാലകളെ കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രീയവത്കരിക്കാന്‍ ശ്രമിക്കുകയാണെന്ന് മന്ത്രി വി ശിവന്‍കുട്ടി  (6 hours ago)

കുട്ടികളുടെ ഭാവി മറന്നുള്ള രാഷ്ട്രീയം അവസാനിപ്പിച്ചില്ലെങ്കില്‍ ചരിത്രം നിങ്ങളോട് പൊറുക്കില്ലെന്ന് വി.ഡി. സതീശന്‍  (7 hours ago)

പാലില്‍ തുപ്പിയത് സിസിടിവി ക്യാമറയില്‍ പതിഞ്ഞു: പാല്‍ക്കാരന്‍ അറസ്റ്റില്‍  (7 hours ago)

കൂടുതല്‍ ടെക്‌നോളജി ഉള്ളത് സ്വകാര്യ ആശുപത്രികളിലെന്ന് മന്ത്രി സജി ചെറിയാന്‍  (7 hours ago)

ടിപ്പര്‍ ലോറിയുടെ ടയര്‍ മാറ്റുന്നതിനിടയില്‍ വൈദ്യുതി ലൈനില്‍ തട്ടി യുവാവിന് ദാരുണാന്ത്യം  (8 hours ago)

'മഞ്ഞുമ്മല്‍ ബോയ്‌സ്' സാമ്പത്തിക തട്ടിപ്പുകേസില്‍ സൗബിന്‍ ഷാഹിര്‍ ചോദ്യം ചെയ്യലിന് ഹാജരായി  (8 hours ago)

Malayali Vartha Recommends