Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

രഹസ്യം പരസ്യമാകുന്നു... കേരളത്തിലെ ഇന്നത്തെ അവസ്ഥ കാണുമ്പോള്‍ പഴയ വി.എസ്. അച്യുതാനന്ദന്‍ ആരോഗ്യത്തോടെ ഇപ്പോള്‍ കളത്തിലുണ്ടെങ്കിലെന്ന് അണികള്‍ ആശിച്ച് പോകുന്നു; വിമര്‍ശകര്‍ ആരും ഇല്ലാതിരുന്ന പിണറായി വിജയന് പാര്‍ട്ടിയില്‍ എതിര്‍സ്വരങ്ങള്‍ ഉയര്‍ന്നു തുടങ്ങി; രഹസ്യമായ എതിര്‍പ്പുകള്‍ നേതാക്കള്‍ തന്നെ പുറത്താക്കുന്നു

28 NOVEMBER 2020 08:08 AM IST
മലയാളി വാര്‍ത്ത

മലയാളികള്‍ രാഷ്ട്രീയത്തിന് അതീതമായി സ്‌നേഹിക്കുന്ന നേതാവാണ് വി.എസ്. അച്യുതാനന്ദന്‍. അദ്ദേഹത്തിന് അനാരോഗ്യം കാരണം ഒരു പ്രസ്താവന പോലും ഇറക്കാനാകുന്നില്ല. അല്ലെങ്കില്‍ ഇപ്പോള്‍ കാണാമായിരുന്നു. എതിരാളികള്‍ ആരും ഇല്ലാത്തതിനാല്‍ തന്റെ തീരുമാനം നടപ്പിലാക്കിയിരുന്ന മുഖ്യമന്ത്രി പിണറായി വിജയന് ആദ്യമായി പാര്‍ട്ടിയില്‍ നിന്നും എതിര്‍ സ്വരങ്ങള്‍ വന്നു തുടങ്ങി. സീതാറാം യെച്ചൂരിക്കും എംഎ ബേബിക്കും പുറമേ പുതിയ പാര്‍ട്ടി സെക്രട്ടറി എ. വിജയരാഘവനും അത് തന്നെയാണ് സൂചിപ്പിക്കുന്നത്.

പണ്ട് പിണറായി വിജയന്‍ പാര്‍ട്ടി സെക്രട്ടറിയായിരുന്നപ്പോള്‍ മുഖ്യമന്ത്രിയായിരുന്ന വി.എസ്. അച്യുതാനന്ദന്റെ അവസ്ഥ നമ്മള്‍ കണ്ടതാണ്. പാര്‍ട്ടി സെക്രട്ടറിയായിരുന്ന പിണറായിയുടെ നേതൃത്വത്തില്‍ വിഎസിനെ ഒറ്റതിരിഞ്ഞ് ആക്രമിച്ച് നേരെ ഭരിക്കാന്‍ സമ്മതിച്ചില്ല. മാത്രമല്ല പിന്നീട് സീറ്റ് പോലും നല്‍കാന്‍ മടിച്ചു. അന്ന് ആഞ്ഞ് പിടിച്ചിരുന്നെങ്കില്‍ തുടര്‍ഭരണം ഉറപ്പായിരുന്നു. പക്ഷെ അതിന് ശ്രമിക്കാത്തത് വിഎസ് വരാതിരിക്കാനാണ്. മാത്രമല്ല സോളാര്‍ വിഷയത്തില്‍ ഒരു ലക്ഷം പേരെ അണി നിരത്തി സര്‍ക്കാരിനെ മറിച്ചിടാത്തതും വിഎസിനെ പേടിച്ചാണ്. ആ വിഎസിന്റെ കണ്ണീരാണ് ഇപ്പോള്‍ പാര്‍ട്ടിയെ ബാധിച്ചിരിക്കുന്നത്.

പോലീസ് ഭേദഗതി ബില്ലാണ് പിണറായി വിജയനെതിരെയുള്ള ആദ്യ എതിര്‍സ്വരം ഉയര്‍ന്നത്. പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി തന്നെ ഇതിനെതിരെ രംഗത്തെത്തി. പിന്നീട് എം.എ. ബേബിയും ആ തീരുമാനം തെറ്റാണെന്നാണ് പരസ്യമായി പറഞ്ഞത്. അതിന് പിന്നാലെ പുതി പാര്‍ട്ടി സെക്രട്ടറി എ. വിജയരാഘവനും അത് തുറന്ന് പറയുന്നത്.

പോലീസ് നിയമഭേദഗതി തയാറാക്കുന്നതില്‍ ജാഗ്രതക്കുറവ് ഉണ്ടായെന്നു തുറന്നു സമ്മതിച്ചിരിക്കുകയാണ് സിപിഎം. ഇക്കാര്യത്തില്‍ നോട്ടപ്പിശകു സംഭവിച്ചു എന്നു മുഖ്യമന്ത്രി വിശദീകരിച്ച സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിനു ശേഷം ആക്ടിങ് സെക്രട്ടറി എ.വിജയരാഘവനാണ് വീഴ്ച പരസ്യമായി സമ്മതിച്ചത്. എന്നാല്‍ ആരുടെ ജാഗ്രതക്കുറവാണ് എന്ന ചോദ്യത്തിനു വ്യക്തമായ ഉത്തരം നല്‍കാതെ വിജയരാഘവന്‍ ഒഴിഞ്ഞുമാറി.

കേന്ദ്ര നേതൃത്വം ഇടപെട്ട് അല്ലേ തിരുത്തിയത് എന്ന ചോദ്യത്തിന് പാര്‍ട്ടി എന്നു പറഞ്ഞാല്‍ കേന്ദ്ര നേതൃത്വം കൂടി ഉള്‍ക്കൊള്ളുന്നതാണ്. പാര്‍ട്ടി ഒരു വ്യക്തി അല്ലല്ലോ എന്നാണ് വിജയ രാഘവന്‍ പറഞ്ഞത്.

ഉപദേശകരുടെ ഭാഗത്തു വീഴ്ച ഉണ്ടായോ എന്ന ചോദ്യത്തിന് ജാഗ്രതക്കുറവാണ് എന്നാണ് മറുപടി പറഞ്ഞത്. അല്ലെങ്കില്‍ തിരുത്തേണ്ട കാര്യമില്ലല്ലോ. ഏതെങ്കിലും വ്യക്തിയുടെയോ ഉപദേശകന്റെയോ വീഴ്ച എന്നു പറഞ്ഞിട്ടില്ല. ശരിയായ ഉദ്ദേശ്യത്തോടെ ഒരു കാര്യം ചെയ്യുമ്പോള്‍ അത് ആ അളവില്‍ എത്തുന്നില്ല എങ്കില്‍ തിരുത്തലുകള്‍ വേണ്ടി വരും. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി തന്നെ പ്രസ്താവന നടത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

നിയമഭേദഗതി തിരക്കിട്ടു പിന്‍വലിക്കാന്‍ ഇടയായ സാഹചര്യത്തെക്കുറിച്ചു മുഖ്യമന്ത്രി യോഗത്തില്‍ വിശദീകരിച്ചു. ഭേദഗതിയെ ന്യായീകരിച്ച നിയമമന്ത്രി എ.കെ.ബാലന്റെ പ്രതികരണത്തോടു വിയോജിപ്പും യോഗത്തിലുണ്ടായി.

ഇങ്ങനെയൊരു വീഴ്ച പാര്‍ട്ടി സെക്രട്ടറി തുറന്ന് പറയുന്നത് അപൂര്‍വമാണ്. കോടിയേരി ബാലകൃഷ്ണനായിരുന്നെങ്കില്‍ ഇതിനെ ന്യായീകരിച്ചേനെ. എന്നാല്‍ സിപിഎമ്മില്‍ ഇപ്പോള്‍ കാര്യങ്ങള്‍ മാറിത്തുടങ്ങിയിരിക്കുന്നു എന്നു വേണം കരുതാന്‍. ഒരാളും എതിര്‍ക്കാനില്ലാതിരുന്ന പിണറായി വിജയനുമേല്‍ എതിര്‍സ്വരങ്ങള്‍ വരുന്നതില്‍ ഒരു കൂട്ടര്‍ അസ്വസ്ഥരുമാണ്. മുഖ്യമന്ത്രിയുടെ അഡീ. പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നും ഈ യോഗം തീരുമാനിച്ചതും ഇതും കൂടി കൂട്ടി വായിക്കേണ്ടതാണ്. എന്തായാലും ഇനി എന്തുണ്ടാകുമെന്ന് കണ്ടറിയാം.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് വീണ്ടും കാലവർഷം സജീവമാകുന്നു..... ചൊവ്വാഴ്ചവരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാദ്ധ്യത  (7 minutes ago)

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (5 hours ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (7 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (7 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (7 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (7 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (7 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (7 hours ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (7 hours ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (7 hours ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (8 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (8 hours ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (8 hours ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (8 hours ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (9 hours ago)

Malayali Vartha Recommends