Widgets Magazine
15
Sep / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇനിയങ്ങോട്ട് വില്ലൻ സതീശനോ.. മണ്ഡലത്തിൽ സജീവമാകാനാണ് രാഹുലിന്റെ നീക്കം...വിവാദങ്ങൾക്ക് ശേഷം രാഹുൽ ഇതുവരെ പാലക്കാട് പോയിട്ടില്ല.. നടപടി സ്വീകരിക്കാൻ പല നേതാക്കളും മുറവിളി കൂട്ടിയിരുന്നു..


ആരോഗ്യമന്ത്രിയുടെ വാദത്തില്‍ ചര്‍ച്ചകള്‍ പുതിയ തലത്തിലേക്ക്..2013-ല്‍ പ്രസിദ്ധീകരിച്ചതായി മന്ത്രി അവകാശപ്പെടുന്ന റിപ്പോര്‍ട്ട് 2018-ലാണ് ഇന്ത്യന്‍ ജേണല്‍ ഓഫ് മൈക്രോബയോളജി പ്രസിദ്ധീകരിച്ചത്..


23 മാസമായി തുടരുന്ന ഇസ്രായേല്‍ ആക്രമണത്തില്‍ ഇതിനോടകം 65,000 കടക്കുന്നു.. മൂന്നു ദിവസത്തിനുള്ളില്‍ മാത്രം 102 പേര്‍ക്ക് ജീവന്‍ നഷ്ടമായി. 356 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു,.


ഹണിട്രാപ്പ് പീഡനക്കേസില്‍ പോലീസിനെ വലച്ച് റാന്നിക്കാരന്റെ മൊഴി... പരസ്പരവിരുദ്ധമായ മൊഴികള്‍ പരാതിക്കാരനും പ്രതികളും നല്‍കുന്നതാണ് അന്വേഷണത്തിന് തടസം..മര്‍ദിക്കാന്‍ സഹായികള്‍ ആരെങ്കിലുമുണ്ടായിരുന്നോ?

കമ്യൂണിസ്റ്റ് നേതാക്കള്‍ ദന്തഗോപുരത്തില്‍... ക്ലിഫ് ഹൗസ് ഇനി രാവണന്‍ കോട്ട ആകുന്നു. എകെജി സെന്ററിനും വന്മതില്‍ വരുന്നു

30 NOVEMBER 2020 09:00 AM IST
മലയാളി വാര്‍ത്ത

അറിഞ്ഞില്ലേ? ഒരു പുതിയ വാർത്തയാണ് - സംസ്ഥാന മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിനു ചുറ്റും കോട്ട കെട്ടുകയാണ്. ആരും അത്ര പെട്ടെന്ന് ഒന്നും അങ്ങ് കേറരുത്. അവിടെ നടക്കുന്നത് എന്താണെന്ന് അറിയരുത്. തിരുവനന്തപുരത്ത് നന്തൻകോട് എന്ന സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്. മിക്ക മുഖ്യമന്ത്രി മാരും ക്ലിഫ് ഹൗസാണ് തങ്ങളുടെ ഔദ്യോഗിക വസതിയായി തിരഞ്ഞെടുത്തിട്ടുള്ളത്.

1957-ൽ ഇ എം - എസും ഇവിടെയാണ് താമസിച്ചിരുന്നത്. തിരുവിതാംകൂറിൻ്റെ രാജഭരണകാലത്ത് ദേവസ്വത്തിൻ്റെ ചുമതലയുള് പേഷ്കാരുടെ ഔദ്യോഗിക വസതിയായാണ് ക്ലിഫ് ഹൗസ് പണിയിക്കപ്പെട്ടത്.കെ - കരുണാകരൻ മുഖ്യമന്ത്രിയായിരുന്നപ്പോൾ ഒരു ശക്തികേന്ദ്രം എന്ന നിലയിൽ ഈ ഭവനത്തിൻ്റെ പ്രാധാന്യം ഉന്നതിയിലെത്തുകയുണ്ടായി.1979- ന് ശേഷം തുടർച്ചയായി കേരള മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയാണ് ക്ലിഫ് ഹൗസ്.

ഇത് വരെ താമസിച്ചവർക്ക് എല്ലാം ഇവിടെ സുരക്ഷയുടെ കാര്യത്തിൽ തൃപ്തരായിരുന്നു'ഇപ്പോൾ നമ്മുടെ സഖാവിൻ്റെ - ജനപ്രിയ നായകന് _ ഊരിപ്പിടിച്ച വാളുകളുടെ നടുവിലൂടെ പോയവൻ _ അങ്ങനെ പോയി എന്നു പറയുന്ന കാലഘട്ടത്തിൽ പാക്ക് വെട്ടാൻ കൊച്ചുപിച്ചാത്തി പോലും കണ്ടു പിടിച്ചിട്ടില്ല - എന്നെല്ലാം പറയുന്ന കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെ ജനനായകന് ഇപ്പോൾ സുരക്ഷ പോരാ എന്ന് തോന്നി തുടങ്ങിയിരിക്കുന്നു.

ക്ലിഫ് ഹൗസിൽ നിന്ന് ഇറങ്ങാൻ ഇനി 5 മാസം മാത്രം ബാക്കി നിൽക്കുമ്പോഴാണ് സുരക്ഷ കുറവ് തോന്നിയിരിക്കുന്നത്. അതോ 5 മാസം കഴിഞ്ഞിട്ടും സഖാവ് അവിടെ നിന്നും ഇറങ്ങി ല്ലേ? ജനങ്ങൾ ഇറക്കാൻ നോക്കിയിരിക്കുമ്പോൾ പിന്നെ എന്തു ചെയ്യും സഖാവേ? ഇപ്പോൾ മതിലിന് പത്തടിയോളം ഉയരമുണ്ട്. ആരും ചാടിക്കടക്കാൻ പാടില്ല. മുകളിൽ മുള്ളുവേലിയും കെട്ടും. ഇവിടെ നിന്നും ഒരു കിലോമീറ്റർ മാറിയാണ് മൃഗശാല' ഇനി അവിടെ നിന്നും വല്ല മുഗങ്ങളും തുടലും പൊട്ടിച്ച് ക്ലിഫ് ഹൗസിൽ കടന്നു വരുമോ എന്നുള്ള ഭയമായിരിക്കും.പുറത്തു നിന്നു നോക്കിയാൽ ക്ലിഫ് ഹൗസ് കാണാത്ത രീതിയിൽ മതിൽ കെട്ടാൻ പോകുകയാണ്. ഇപ്പോൾ പുറത്തു നിന്നു നോക്കിയാൽ ക്ലിഫ് ഹൗസ് കാണാം. ഇനി അങ്ങനെ പെട്ടെന്ന് ആർക്കും കാണാൻ സാധിക്കില്ല'' 'ഇനി സ്വപ്ന ജയിലിൽ നിന്ന് ഇറങ്ങി അങ്ങോട്ട് ചെന്നാലും ആർക്കും കാണാൻ കഴിയരുത്.

പരമ്പരാഗത കേരള വാസ്തു ശൈലിയിലാണ് നിർമ്മിച്ചിരിക്കുന്നത്. 15000 ചതുരശ്രയടിയാണ് വീടിൻ്റെ വിസ്തീർണ്ണം' നാല്പത്തി രണ്ട് ഏക്കറാണ് ക്ലിഫ് ഹൗസ് വളപ്പ്.. ഇനി ഇവിടേക്ക് എത്താനുള്ള ചെറുവഴികളും അടയ്ക്കുന്നത് പരിഗണനയിലാണ്. ഇനി ഇവിടെ വളർന്നു പന്തലിച്ചു നിൽക്കുന്ന വ്യക്ഷങ്ങളുടെ ശിഖരങ്ങളും മുറിച്ചു മാറ്റും. പരിസ്ഥിതി പ്രവർത്തകർ ഇനി ആക്രോശിച്ച് ചെന്നാലും ആ വഴികളെല്ലാം അടയ്ക്കും 'കഴിയുമെങ്കിൽ അവിടെ നിന്ന് സെക്രട്ടറിയേറ്റിലേക്ക് ഒരു അടിപ്പാത ഉണ്ടെങ്കിൽ സാധാരണ ജനത്തിന് മുഖ്യൻ്റെ വരവിലും പോക്കിലും വഴിയിൽ കുരുങ്ങിക്കിടക്കണ്ട' ഗാർഡു റൂം വാച്ച് ടവറിന് തുല്യമായ രീതിയിൽ ഉയരം കൂട്ടും. സുരക്ഷ ഉദ്യോഗസ്ഥർക്ക് അതിൻ്റെ മുകളിൽ ഇരുന്ന് മൃഗശാലയിലെ കാഴ്ചയും കാണാം. ഏതായാലും ജനകീയ മുഖ്യമന്ത്രിയെ ഇനി ജനത്തിന് കാണാൻ കിട്ടില്ല. ഇതിനെ കുറിച്ച് നാട്ടാർ പലതും പറഞ്ഞാലും സഖാവ് അതിനെ കുറിച്ച് ഒന്നും ആലോചിക്കുന്നില്ല. അവരോട് നമ്പ്യാർ എഴുതിയതാണ് അദ് ദേഹം പറയുന്നത് - ദോഷം പറഞ്ഞു ചിരിക്കും ചില ജനം _ ദൂഷണം കെട്ടിച്ചമയ്ക്കും ചില ജനം _ ഏഷണി കൂട്ടിത്തുടങ്ങും ചില ജനം - ഭീഷണ വാക്കുമുരയ്ക്കും ചില ജനം _ കുറ്റം പറഞ്ഞ് പരിഹസിക്കുന്നവർക്ക് ഇക്കാര്യത്തിൽ ഒരു അവസാനം ഇല്ല എന്ന് പറഞ്ഞ് കുറ്റിക ണക്കെ നമ്മുടെ സഖാക്കന്മാർ ഇരിക്കും.

 

അല്ലെ സഖാവേ, ഒന്ന് ചോദിക്കട്ടെ - 2016 മെയ് മാസത്തിൽ സെക്രട്ടറിയേറ്റിൻ്റെ പിന്നിലുള്ള സെൻട്രൽ സ്റ്റേഡിയത്തിൽ ആരവത്തോട് കൂടി സത്യപ്രതിജ്ഞ ചെയ്യുമ്പോൾ പറഞ്ഞല്ലോ - അവതാരങ്ങൾ ഇല്ലാത്ത ഭരണം -ഒരോ ഫയലിലും ഓരോ ജീവിതം ഉണ്ട് എന്നെല്ലാം ''എത്രയെത്ര പ്രതീക്ഷകൾ. 1957- മുതൽ ഓരോ കമ്യൂണിസ്റ്റ് മന്ത്രിസഭ വരുമ്പോഴും ലക്ഷോപലക്ഷം ജനങ്ങൾക്കും പ്രതീക്ഷ ആയിരുന്നു. ഒരിക്കൽ കൂടി ആ പ്രതീക്ഷ അവസാനിക്കുന്നു ' അല്ല - സഖാവെ എവിടെയാ വാഗ്ദത്ത ഭൂമി ?കോട്ടയ്ക്കും വന്മതിലിനും ഉള്ളിൽ ഇരിക്കുമ്പോൾ ഈ പ്രസ്ഥാനത്തിൽ പ്രതീക്ഷ ഉളള ലക്ഷക്കണക്കിന് ജനങ്ങൾ ചോദിക്കുന്നു - നിങ്ങളോർക്കുക നിങ്ങൾ എങ്ങനെ നിങ്ങൾ ആയെന്ന്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദമ്പതികള്‍ രണ്ട് മക്കളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ആത്മഹത്യക്ക് ശ്രമിച്ചു  (1 hour ago)

രാഹുല്‍ മാങ്കൂട്ടത്തിലിന് പിന്തുണയുമായി സീമ ജി നായര്‍  (1 hour ago)

പൊലീസുകാരുടെ സാന്നിദ്ധ്യമില്ലാത്ത കണ്‍ട്രോള്‍ റൂമുകള്‍ തുറക്കാന്‍ നിര്‍ദേശം  (2 hours ago)

കൊട്ടാരക്കരയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് മൂന്ന്‌പേര്‍ക്ക് ദാരുണാന്ത്യം  (2 hours ago)

പേരൂര്‍ക്കട വ്യാജ മോഷണക്കേസില്‍ ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ബിന്ദു  (2 hours ago)

വേക്കലില്‍ സ്‌കൂള്‍ ബസ് മറിഞ്ഞ് ഡ്രൈവര്‍ അടക്കം 24 കുട്ടികള്‍ക്ക് പരിക്ക്  (4 hours ago)

കാറും മിനിലോറിയും കൂട്ടിയിടിച്ച് അദ്ധ്യാപികയ്ക്ക് ദാരുണാന്ത്യം  (4 hours ago)

Rahul-Mamkootathilസഭാ കവാടത്തില്‍ പാലക്കാട് എംഎല്‍എയുടെ കാർ  (5 hours ago)

Veena-George മന്ത്രിയുടെ വാദം തെറ്റ്  (5 hours ago)

ISRAEL അതിശക്തമായ പോരാട്ടം  (5 hours ago)

ഒറ്റയാൻ ഇറങ്ങി...! സഭയിൽ കാട്ടു തീ..! രാഹുൽ നിയമസഭയിൽ  (6 hours ago)

ആര്യ രാജേന്ദ്രന്റെ ഉടായിപ്പ് അവാർഡ് തൂക്കി വിമാനത്താവളത്തിൽ എത്തുന്നതും സംഭവിക്കുന്നത്..!  (6 hours ago)

Pathanamthitta സ്റ്റാപ്ലര്‍ പീഡനം 'ജയേഷിന്റെ പ്രതികാരം'!  (6 hours ago)

കൊടും മഴ വരുന്നു അടുത്ത 3 ദിവസത്തിൽ വമ്പൻ നീക്കങ്ങൾ ഇങ്ങനെ മഴ വരുന്നു...മൺസൂൺ മാറിയിട്ടും  (6 hours ago)

ഡാ... ഞങ്ങൾ ഇവിടെ ഉണ്ട് രാഹുലിന് നേരെ ചീറ്റി SFI..! മൈക്ക് നെഞ്ചത്തേയ്ക്ക് കുത്തി കയറ്റി,കണക്കിന് കൊടുത്ത് രാഹുൽ  (7 hours ago)

Malayali Vartha Recommends