Widgets Magazine
23
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒമാനിൽ മിന്നൽപ്രളയം: രണ്ട് മലയാളികൾ മരിച്ചു; ഒരാളെ കാണാതായി...


സദ്യയ്ക്ക് പായസം കിട്ടിയില്ല; വിളമ്പുകാരനെ കല്ലുകൊണ്ട് ഇടിച്ചയാൾ അറസ്റ്റിൽ...


സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും വാണിജ്യ എൽ‌പി‌ജിയുടെ 20 ശതമാനം അധികമായി അനുവദിക്കാൻ സർക്കാർ.. യുദ്ധം ഇന്ത്യയിലേക്കുള്ള ഊർജ്ജ വിതരണത്തെ തടസ്സപ്പെടുത്തി..


കേരളത്തിൽ കനത്ത ചൂട് തുടരുമെന്നും താപനില ഇനിയും ഉയരുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. വിവിധ ഭാഗങ്ങളിൽ നേരിയ മഴ ലഭിച്ചെങ്കിലും ചൂടിന് കാര്യമായ ആശ്വാസമുണ്ടാകില്ലെന്നാണ് പ്രവചനം..


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മുതിർന്ന മന്ത്രിമാരുമായി ഉന്നതതല യോഗം ചേരും..മിഡിൽ ഈസ്റ്റിൽ തുടരുന്ന യുദ്ധവും അത് ഇന്ത്യയിൽ ചെലുത്തുന്ന സ്വാധീനവുമാണ് പ്രധാന ചർച്ചാ വിഷയം..

കമ്യൂണിസ്റ്റ് നേതാക്കള്‍ ദന്തഗോപുരത്തില്‍... ക്ലിഫ് ഹൗസ് ഇനി രാവണന്‍ കോട്ട ആകുന്നു. എകെജി സെന്ററിനും വന്മതില്‍ വരുന്നു

30 NOVEMBER 2020 09:00 AM IST
മലയാളി വാര്‍ത്ത

More Stories...

സി.പി.ഐ.എമ്മില്‍ ആശയപരമായ വ്യതിയാനം സംഭവിച്ചെന്ന് എം.എ ബേബി

വര്‍ക്കലയില്‍ വിദേശവനിതയ്ക്ക് നേരെ ലൈംഗികാതിക്രമം

ക്രിമിനലുകളെ സ്ഥാനാർത്ഥിയാക്കുന്നതിലൂടെ കേരള ജനതയ്‌ക്ക്‌ എന്ത് സന്ദേശമാണ് സിപിഐഎം കൊടുക്കുന്നത്? രാഹുൽ മാങ്കൂട്ടത്തിൽ സ്കൂൾ പരിപാടിയിൽ പങ്കെടുത്ത സംഭവത്തിൽ ബാലാവകാശ കമീഷൻ വിശദീകരണം തേടിയതിൽ വിമർശനം

സദ്യയ്ക്ക് പായസം കിട്ടിയില്ല; വിളമ്പുകാരനെ കല്ലുകൊണ്ട് ഇടിച്ചയാൾ അറസ്റ്റിൽ...

കേരളത്തിൽ കനത്ത ചൂട് തുടരുമെന്നും താപനില ഇനിയും ഉയരുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. വിവിധ ഭാഗങ്ങളിൽ നേരിയ മഴ ലഭിച്ചെങ്കിലും ചൂടിന് കാര്യമായ ആശ്വാസമുണ്ടാകില്ലെന്നാണ് പ്രവചനം..

അറിഞ്ഞില്ലേ? ഒരു പുതിയ വാർത്തയാണ് - സംസ്ഥാന മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിനു ചുറ്റും കോട്ട കെട്ടുകയാണ്. ആരും അത്ര പെട്ടെന്ന് ഒന്നും അങ്ങ് കേറരുത്. അവിടെ നടക്കുന്നത് എന്താണെന്ന് അറിയരുത്. തിരുവനന്തപുരത്ത് നന്തൻകോട് എന്ന സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്. മിക്ക മുഖ്യമന്ത്രി മാരും ക്ലിഫ് ഹൗസാണ് തങ്ങളുടെ ഔദ്യോഗിക വസതിയായി തിരഞ്ഞെടുത്തിട്ടുള്ളത്.

1957-ൽ ഇ എം - എസും ഇവിടെയാണ് താമസിച്ചിരുന്നത്. തിരുവിതാംകൂറിൻ്റെ രാജഭരണകാലത്ത് ദേവസ്വത്തിൻ്റെ ചുമതലയുള് പേഷ്കാരുടെ ഔദ്യോഗിക വസതിയായാണ് ക്ലിഫ് ഹൗസ് പണിയിക്കപ്പെട്ടത്.കെ - കരുണാകരൻ മുഖ്യമന്ത്രിയായിരുന്നപ്പോൾ ഒരു ശക്തികേന്ദ്രം എന്ന നിലയിൽ ഈ ഭവനത്തിൻ്റെ പ്രാധാന്യം ഉന്നതിയിലെത്തുകയുണ്ടായി.1979- ന് ശേഷം തുടർച്ചയായി കേരള മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയാണ് ക്ലിഫ് ഹൗസ്.

ഇത് വരെ താമസിച്ചവർക്ക് എല്ലാം ഇവിടെ സുരക്ഷയുടെ കാര്യത്തിൽ തൃപ്തരായിരുന്നു'ഇപ്പോൾ നമ്മുടെ സഖാവിൻ്റെ - ജനപ്രിയ നായകന് _ ഊരിപ്പിടിച്ച വാളുകളുടെ നടുവിലൂടെ പോയവൻ _ അങ്ങനെ പോയി എന്നു പറയുന്ന കാലഘട്ടത്തിൽ പാക്ക് വെട്ടാൻ കൊച്ചുപിച്ചാത്തി പോലും കണ്ടു പിടിച്ചിട്ടില്ല - എന്നെല്ലാം പറയുന്ന കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെ ജനനായകന് ഇപ്പോൾ സുരക്ഷ പോരാ എന്ന് തോന്നി തുടങ്ങിയിരിക്കുന്നു.

ക്ലിഫ് ഹൗസിൽ നിന്ന് ഇറങ്ങാൻ ഇനി 5 മാസം മാത്രം ബാക്കി നിൽക്കുമ്പോഴാണ് സുരക്ഷ കുറവ് തോന്നിയിരിക്കുന്നത്. അതോ 5 മാസം കഴിഞ്ഞിട്ടും സഖാവ് അവിടെ നിന്നും ഇറങ്ങി ല്ലേ? ജനങ്ങൾ ഇറക്കാൻ നോക്കിയിരിക്കുമ്പോൾ പിന്നെ എന്തു ചെയ്യും സഖാവേ? ഇപ്പോൾ മതിലിന് പത്തടിയോളം ഉയരമുണ്ട്. ആരും ചാടിക്കടക്കാൻ പാടില്ല. മുകളിൽ മുള്ളുവേലിയും കെട്ടും. ഇവിടെ നിന്നും ഒരു കിലോമീറ്റർ മാറിയാണ് മൃഗശാല' ഇനി അവിടെ നിന്നും വല്ല മുഗങ്ങളും തുടലും പൊട്ടിച്ച് ക്ലിഫ് ഹൗസിൽ കടന്നു വരുമോ എന്നുള്ള ഭയമായിരിക്കും.പുറത്തു നിന്നു നോക്കിയാൽ ക്ലിഫ് ഹൗസ് കാണാത്ത രീതിയിൽ മതിൽ കെട്ടാൻ പോകുകയാണ്. ഇപ്പോൾ പുറത്തു നിന്നു നോക്കിയാൽ ക്ലിഫ് ഹൗസ് കാണാം. ഇനി അങ്ങനെ പെട്ടെന്ന് ആർക്കും കാണാൻ സാധിക്കില്ല'' 'ഇനി സ്വപ്ന ജയിലിൽ നിന്ന് ഇറങ്ങി അങ്ങോട്ട് ചെന്നാലും ആർക്കും കാണാൻ കഴിയരുത്.

പരമ്പരാഗത കേരള വാസ്തു ശൈലിയിലാണ് നിർമ്മിച്ചിരിക്കുന്നത്. 15000 ചതുരശ്രയടിയാണ് വീടിൻ്റെ വിസ്തീർണ്ണം' നാല്പത്തി രണ്ട് ഏക്കറാണ് ക്ലിഫ് ഹൗസ് വളപ്പ്.. ഇനി ഇവിടേക്ക് എത്താനുള്ള ചെറുവഴികളും അടയ്ക്കുന്നത് പരിഗണനയിലാണ്. ഇനി ഇവിടെ വളർന്നു പന്തലിച്ചു നിൽക്കുന്ന വ്യക്ഷങ്ങളുടെ ശിഖരങ്ങളും മുറിച്ചു മാറ്റും. പരിസ്ഥിതി പ്രവർത്തകർ ഇനി ആക്രോശിച്ച് ചെന്നാലും ആ വഴികളെല്ലാം അടയ്ക്കും 'കഴിയുമെങ്കിൽ അവിടെ നിന്ന് സെക്രട്ടറിയേറ്റിലേക്ക് ഒരു അടിപ്പാത ഉണ്ടെങ്കിൽ സാധാരണ ജനത്തിന് മുഖ്യൻ്റെ വരവിലും പോക്കിലും വഴിയിൽ കുരുങ്ങിക്കിടക്കണ്ട' ഗാർഡു റൂം വാച്ച് ടവറിന് തുല്യമായ രീതിയിൽ ഉയരം കൂട്ടും. സുരക്ഷ ഉദ്യോഗസ്ഥർക്ക് അതിൻ്റെ മുകളിൽ ഇരുന്ന് മൃഗശാലയിലെ കാഴ്ചയും കാണാം. ഏതായാലും ജനകീയ മുഖ്യമന്ത്രിയെ ഇനി ജനത്തിന് കാണാൻ കിട്ടില്ല. ഇതിനെ കുറിച്ച് നാട്ടാർ പലതും പറഞ്ഞാലും സഖാവ് അതിനെ കുറിച്ച് ഒന്നും ആലോചിക്കുന്നില്ല. അവരോട് നമ്പ്യാർ എഴുതിയതാണ് അദ് ദേഹം പറയുന്നത് - ദോഷം പറഞ്ഞു ചിരിക്കും ചില ജനം _ ദൂഷണം കെട്ടിച്ചമയ്ക്കും ചില ജനം _ ഏഷണി കൂട്ടിത്തുടങ്ങും ചില ജനം - ഭീഷണ വാക്കുമുരയ്ക്കും ചില ജനം _ കുറ്റം പറഞ്ഞ് പരിഹസിക്കുന്നവർക്ക് ഇക്കാര്യത്തിൽ ഒരു അവസാനം ഇല്ല എന്ന് പറഞ്ഞ് കുറ്റിക ണക്കെ നമ്മുടെ സഖാക്കന്മാർ ഇരിക്കും.

 

അല്ലെ സഖാവേ, ഒന്ന് ചോദിക്കട്ടെ - 2016 മെയ് മാസത്തിൽ സെക്രട്ടറിയേറ്റിൻ്റെ പിന്നിലുള്ള സെൻട്രൽ സ്റ്റേഡിയത്തിൽ ആരവത്തോട് കൂടി സത്യപ്രതിജ്ഞ ചെയ്യുമ്പോൾ പറഞ്ഞല്ലോ - അവതാരങ്ങൾ ഇല്ലാത്ത ഭരണം -ഒരോ ഫയലിലും ഓരോ ജീവിതം ഉണ്ട് എന്നെല്ലാം ''എത്രയെത്ര പ്രതീക്ഷകൾ. 1957- മുതൽ ഓരോ കമ്യൂണിസ്റ്റ് മന്ത്രിസഭ വരുമ്പോഴും ലക്ഷോപലക്ഷം ജനങ്ങൾക്കും പ്രതീക്ഷ ആയിരുന്നു. ഒരിക്കൽ കൂടി ആ പ്രതീക്ഷ അവസാനിക്കുന്നു ' അല്ല - സഖാവെ എവിടെയാ വാഗ്ദത്ത ഭൂമി ?കോട്ടയ്ക്കും വന്മതിലിനും ഉള്ളിൽ ഇരിക്കുമ്പോൾ ഈ പ്രസ്ഥാനത്തിൽ പ്രതീക്ഷ ഉളള ലക്ഷക്കണക്കിന് ജനങ്ങൾ ചോദിക്കുന്നു - നിങ്ങളോർക്കുക നിങ്ങൾ എങ്ങനെ നിങ്ങൾ ആയെന്ന്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിമര്‍ശിക്കേണ്ടതിനെ വിമര്‍ശിക്കുകതന്നെ ചെയ്യുമെന്ന് ശരത്കുമാര്‍  (6 hours ago)

ഊര്‍ജ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാല്‍ ഹോര്‍മുസ് കടലിടുക്ക് പൂര്‍ണമായും അടയ്ക്കും  (7 hours ago)

പാചക വാതക പ്രതിസന്ധിക്ക് താത്കാലിക ആശ്വാസം  (7 hours ago)

ഇപ്പോള്‍ സിംഗിളാണെന്ന് വെളിപ്പെടുത്തിയതിന് കാരണം പറഞ്ഞ് മീര വാസുദേവ്  (7 hours ago)

സി.പി.ഐ.എമ്മില്‍ ആശയപരമായ വ്യതിയാനം സംഭവിച്ചെന്ന് എം.എ ബേബി  (8 hours ago)

വര്‍ക്കലയില്‍ വിദേശവനിതയ്ക്ക് നേരെ ലൈംഗികാതിക്രമം  (8 hours ago)

ഇറാനെതിരായ യുദ്ധത്തില്‍ പങ്കുചേരാന്‍ ലോക നേതാക്കളോട് ആഹ്വാനം ചെയ്ത് നെതന്യാഹു  (8 hours ago)

യുഎസ് പാക്കിസ്ഥാനെ ആക്രമിച്ചാല്‍ ഞങ്ങള്‍ ഇന്ത്യയെ ആക്രമിക്കുമെന്ന് ഭീഷണി  (8 hours ago)

ഇറാന്‍ 'മരിച്ചെന്ന് പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്  (9 hours ago)

ഏപ്രില്‍ ഒന്ന് മുതല്‍ പുതിയ ആദായ നികുതി ചട്ടം; 20 ലക്ഷം രൂപയ്ക്കു മുകളിലുള്ള വസ്തു ഇടപാടുകള്‍ക്കു മാത്രം പാന്‍ മതി  (9 hours ago)

മനപൂര്‍വമായി ബി.ജെ.പിയെ ജയിപ്പിക്കാന്‍ വേണ്ടി സി.പി.എം നിര്‍ത്തിയിരിക്കുന്ന സ്ഥാനാര്‍ത്ഥിയാണ് പാലക്കാട്ടേത്; ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (10 hours ago)

ധീരമായ നിലപാടുകൾ സ്വീകരിക്കുന്ന വ്യക്തിയാണ് ജി സുധാകരൻ; മുഖ്യമന്ത്രിയില്‍നിന്ന് ചെറ്റത്തരം പ്രയോഗം വന്നതിലൂടെ അദ്ദേഹത്തിന് ഒരു മാറ്റവും സംഭവിച്ചിട്ടില്ലെന്നു വ്യക്തമായി; വിമർശിച്ച് എഐസിസി ജനറൽ സെക്രട്  (11 hours ago)

പെരുമാറ്റച്ചട്ട ലംഘനം; ഗുരുവായൂർ നിയോജകമണ്ഡലം സ്ഥാനാർത്ഥി അഡ്വ.ബി.ഗോപാലകൃഷ്ണനെതിരെ കേസ്  (11 hours ago)

ക്രിമിനലുകളെ സ്ഥാനാർത്ഥിയാക്കുന്നതിലൂടെ കേരള ജനതയ്‌ക്ക്‌ എന്ത് സന്ദേശമാണ് സിപിഐഎം കൊടുക്കുന്നത്? രാഹുൽ മാങ്കൂട്ടത്തിൽ സ്കൂൾ പരിപാടിയിൽ പങ്കെടുത്ത സംഭവത്തിൽ ബാലാവകാശ കമീഷൻ വിശദീകരണം തേടിയതിൽ വിമർശനം  (11 hours ago)

നികൃഷ്ടജീവി, പരനാറി, എടോ ഗോപാലകൃഷ്ണാ, കീടം, കുലംകുത്തി, ചെറ്റ, ചെറ്റത്തരം, കടക്ക് പുറത്ത്, അഭിവന്ദ്യന്‍; മുഖ്യമന്ത്രി പിണറായി വിജയന്‍ വീണ്ടും തെറിപ്പാട്ട് തുടങ്ങി  (11 hours ago)

Malayali Vartha Recommends