Widgets Magazine
01
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പുതിയ സൈനിക സഖ്യം തയ്യാറാക്കാന്‍ സൗദി അറേബ്യ... 50 രാജ്യങ്ങളെ സഖ്യത്തില്‍ ഭാഗമാകാന്‍ സൗദി ക്ഷണിച്ചു.. 43 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു..


കണ്ണൂരിലെ സിപിഎമ്മിനെ കുഴച്ച് വീണ്ടും സാമ്പത്തിക ക്രമക്കേട്..മുതിര്‍ന്ന നേതാവുമായ അന്തരിച്ച കോടിയേരി ബാലകൃഷ്ണന്റെ സ്മരണയ്ക്കായി, നിര്‍മിക്കാനിരുന്ന ലോക്കല്‍ കമ്മിറ്റി ഓഫീസിന്റെ പേരില്‍ ലക്ഷങ്ങളുടെ തട്ടിപ്പ്..


അധ്യാപികമാര്‍ ഉള്‍പ്പെടെ പിടിയിലായ എം.ഡി.എം.എ പണമിടപാട്.. പ്രതികളുടെ ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിച്ച പൊലീസിന് ഞെട്ടിക്കുന്ന കണക്കുകളാണ് ലഭിച്ചിട്ടുള്ളത്..


സ്വപ്നതുല്യമായ ആ സര്‍ക്കാര്‍ ജോലി കൈയെത്തും ദൂരത്തെത്തി..പക്ഷെ മഞ്ജുവിന്റെ ജീവനെടുത്തത് ആ കാർ..വിധി റോഡപകടത്തിന്റെ ക്രൂരരൂപത്തില്‍ ആ ജീവന്‍ തട്ടിയെടുത്തു..വിതുമ്പലോടെ ഒരു നാട്..


യുവാവിന്റെ അറ്റുപോയ കാൽ ചതഞ്ഞ നിലയിൽ, തുന്നിച്ചേർക്കാനായില്ല..ആ പ്രതീക്ഷയും അറ്റു.. നരഹത്യാ കുറ്റമാണു പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്... അപകട സ്ഥലത്ത് ഫൊറൻസിക് സംഘം..

കമ്യൂണിസ്റ്റ് നേതാക്കള്‍ ദന്തഗോപുരത്തില്‍... ക്ലിഫ് ഹൗസ് ഇനി രാവണന്‍ കോട്ട ആകുന്നു. എകെജി സെന്ററിനും വന്മതില്‍ വരുന്നു

30 NOVEMBER 2020 09:00 AM IST
മലയാളി വാര്‍ത്ത

അറിഞ്ഞില്ലേ? ഒരു പുതിയ വാർത്തയാണ് - സംസ്ഥാന മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിനു ചുറ്റും കോട്ട കെട്ടുകയാണ്. ആരും അത്ര പെട്ടെന്ന് ഒന്നും അങ്ങ് കേറരുത്. അവിടെ നടക്കുന്നത് എന്താണെന്ന് അറിയരുത്. തിരുവനന്തപുരത്ത് നന്തൻകോട് എന്ന സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്. മിക്ക മുഖ്യമന്ത്രി മാരും ക്ലിഫ് ഹൗസാണ് തങ്ങളുടെ ഔദ്യോഗിക വസതിയായി തിരഞ്ഞെടുത്തിട്ടുള്ളത്.

1957-ൽ ഇ എം - എസും ഇവിടെയാണ് താമസിച്ചിരുന്നത്. തിരുവിതാംകൂറിൻ്റെ രാജഭരണകാലത്ത് ദേവസ്വത്തിൻ്റെ ചുമതലയുള് പേഷ്കാരുടെ ഔദ്യോഗിക വസതിയായാണ് ക്ലിഫ് ഹൗസ് പണിയിക്കപ്പെട്ടത്.കെ - കരുണാകരൻ മുഖ്യമന്ത്രിയായിരുന്നപ്പോൾ ഒരു ശക്തികേന്ദ്രം എന്ന നിലയിൽ ഈ ഭവനത്തിൻ്റെ പ്രാധാന്യം ഉന്നതിയിലെത്തുകയുണ്ടായി.1979- ന് ശേഷം തുടർച്ചയായി കേരള മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയാണ് ക്ലിഫ് ഹൗസ്.

ഇത് വരെ താമസിച്ചവർക്ക് എല്ലാം ഇവിടെ സുരക്ഷയുടെ കാര്യത്തിൽ തൃപ്തരായിരുന്നു'ഇപ്പോൾ നമ്മുടെ സഖാവിൻ്റെ - ജനപ്രിയ നായകന് _ ഊരിപ്പിടിച്ച വാളുകളുടെ നടുവിലൂടെ പോയവൻ _ അങ്ങനെ പോയി എന്നു പറയുന്ന കാലഘട്ടത്തിൽ പാക്ക് വെട്ടാൻ കൊച്ചുപിച്ചാത്തി പോലും കണ്ടു പിടിച്ചിട്ടില്ല - എന്നെല്ലാം പറയുന്ന കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെ ജനനായകന് ഇപ്പോൾ സുരക്ഷ പോരാ എന്ന് തോന്നി തുടങ്ങിയിരിക്കുന്നു.

ക്ലിഫ് ഹൗസിൽ നിന്ന് ഇറങ്ങാൻ ഇനി 5 മാസം മാത്രം ബാക്കി നിൽക്കുമ്പോഴാണ് സുരക്ഷ കുറവ് തോന്നിയിരിക്കുന്നത്. അതോ 5 മാസം കഴിഞ്ഞിട്ടും സഖാവ് അവിടെ നിന്നും ഇറങ്ങി ല്ലേ? ജനങ്ങൾ ഇറക്കാൻ നോക്കിയിരിക്കുമ്പോൾ പിന്നെ എന്തു ചെയ്യും സഖാവേ? ഇപ്പോൾ മതിലിന് പത്തടിയോളം ഉയരമുണ്ട്. ആരും ചാടിക്കടക്കാൻ പാടില്ല. മുകളിൽ മുള്ളുവേലിയും കെട്ടും. ഇവിടെ നിന്നും ഒരു കിലോമീറ്റർ മാറിയാണ് മൃഗശാല' ഇനി അവിടെ നിന്നും വല്ല മുഗങ്ങളും തുടലും പൊട്ടിച്ച് ക്ലിഫ് ഹൗസിൽ കടന്നു വരുമോ എന്നുള്ള ഭയമായിരിക്കും.പുറത്തു നിന്നു നോക്കിയാൽ ക്ലിഫ് ഹൗസ് കാണാത്ത രീതിയിൽ മതിൽ കെട്ടാൻ പോകുകയാണ്. ഇപ്പോൾ പുറത്തു നിന്നു നോക്കിയാൽ ക്ലിഫ് ഹൗസ് കാണാം. ഇനി അങ്ങനെ പെട്ടെന്ന് ആർക്കും കാണാൻ സാധിക്കില്ല'' 'ഇനി സ്വപ്ന ജയിലിൽ നിന്ന് ഇറങ്ങി അങ്ങോട്ട് ചെന്നാലും ആർക്കും കാണാൻ കഴിയരുത്.

പരമ്പരാഗത കേരള വാസ്തു ശൈലിയിലാണ് നിർമ്മിച്ചിരിക്കുന്നത്. 15000 ചതുരശ്രയടിയാണ് വീടിൻ്റെ വിസ്തീർണ്ണം' നാല്പത്തി രണ്ട് ഏക്കറാണ് ക്ലിഫ് ഹൗസ് വളപ്പ്.. ഇനി ഇവിടേക്ക് എത്താനുള്ള ചെറുവഴികളും അടയ്ക്കുന്നത് പരിഗണനയിലാണ്. ഇനി ഇവിടെ വളർന്നു പന്തലിച്ചു നിൽക്കുന്ന വ്യക്ഷങ്ങളുടെ ശിഖരങ്ങളും മുറിച്ചു മാറ്റും. പരിസ്ഥിതി പ്രവർത്തകർ ഇനി ആക്രോശിച്ച് ചെന്നാലും ആ വഴികളെല്ലാം അടയ്ക്കും 'കഴിയുമെങ്കിൽ അവിടെ നിന്ന് സെക്രട്ടറിയേറ്റിലേക്ക് ഒരു അടിപ്പാത ഉണ്ടെങ്കിൽ സാധാരണ ജനത്തിന് മുഖ്യൻ്റെ വരവിലും പോക്കിലും വഴിയിൽ കുരുങ്ങിക്കിടക്കണ്ട' ഗാർഡു റൂം വാച്ച് ടവറിന് തുല്യമായ രീതിയിൽ ഉയരം കൂട്ടും. സുരക്ഷ ഉദ്യോഗസ്ഥർക്ക് അതിൻ്റെ മുകളിൽ ഇരുന്ന് മൃഗശാലയിലെ കാഴ്ചയും കാണാം. ഏതായാലും ജനകീയ മുഖ്യമന്ത്രിയെ ഇനി ജനത്തിന് കാണാൻ കിട്ടില്ല. ഇതിനെ കുറിച്ച് നാട്ടാർ പലതും പറഞ്ഞാലും സഖാവ് അതിനെ കുറിച്ച് ഒന്നും ആലോചിക്കുന്നില്ല. അവരോട് നമ്പ്യാർ എഴുതിയതാണ് അദ് ദേഹം പറയുന്നത് - ദോഷം പറഞ്ഞു ചിരിക്കും ചില ജനം _ ദൂഷണം കെട്ടിച്ചമയ്ക്കും ചില ജനം _ ഏഷണി കൂട്ടിത്തുടങ്ങും ചില ജനം - ഭീഷണ വാക്കുമുരയ്ക്കും ചില ജനം _ കുറ്റം പറഞ്ഞ് പരിഹസിക്കുന്നവർക്ക് ഇക്കാര്യത്തിൽ ഒരു അവസാനം ഇല്ല എന്ന് പറഞ്ഞ് കുറ്റിക ണക്കെ നമ്മുടെ സഖാക്കന്മാർ ഇരിക്കും.

 

അല്ലെ സഖാവേ, ഒന്ന് ചോദിക്കട്ടെ - 2016 മെയ് മാസത്തിൽ സെക്രട്ടറിയേറ്റിൻ്റെ പിന്നിലുള്ള സെൻട്രൽ സ്റ്റേഡിയത്തിൽ ആരവത്തോട് കൂടി സത്യപ്രതിജ്ഞ ചെയ്യുമ്പോൾ പറഞ്ഞല്ലോ - അവതാരങ്ങൾ ഇല്ലാത്ത ഭരണം -ഒരോ ഫയലിലും ഓരോ ജീവിതം ഉണ്ട് എന്നെല്ലാം ''എത്രയെത്ര പ്രതീക്ഷകൾ. 1957- മുതൽ ഓരോ കമ്യൂണിസ്റ്റ് മന്ത്രിസഭ വരുമ്പോഴും ലക്ഷോപലക്ഷം ജനങ്ങൾക്കും പ്രതീക്ഷ ആയിരുന്നു. ഒരിക്കൽ കൂടി ആ പ്രതീക്ഷ അവസാനിക്കുന്നു ' അല്ല - സഖാവെ എവിടെയാ വാഗ്ദത്ത ഭൂമി ?കോട്ടയ്ക്കും വന്മതിലിനും ഉള്ളിൽ ഇരിക്കുമ്പോൾ ഈ പ്രസ്ഥാനത്തിൽ പ്രതീക്ഷ ഉളള ലക്ഷക്കണക്കിന് ജനങ്ങൾ ചോദിക്കുന്നു - നിങ്ങളോർക്കുക നിങ്ങൾ എങ്ങനെ നിങ്ങൾ ആയെന്ന്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാവൂര്‍ റോഡില്‍ തര്‍ക്കത്തിനിടയില്‍ യുവാവ് കുത്തേറ്റു മരിച്ചു  (4 hours ago)

തിരുവനന്തപുരത്ത് 4 പുതിയ കെഎസ്ആര്‍ടിസി സര്‍വീസുകള്‍ ആരംഭിച്ചു  (4 hours ago)

ലോട്ടറി തൊഴിലാളികളുടെ ഓണം ഉത്സവബത്ത 1000 രൂപ വര്‍ധിപ്പിച്ചു  (4 hours ago)

വിദ്യാര്‍ഥിനിക്ക് നേരെ ബീച്ചില്‍ വച്ച് ലൈംഗികാതിക്രമം നടത്തിയ യുവാവ് പിടിയില്‍  (4 hours ago)

ശബരിമലയിലേക്കുള്ള നെയ്യ് ഗുണനിലവാരം കുറഞ്ഞതാണെന്ന വിവാദത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം  (4 hours ago)

അമ്മത്തൊട്ടിലില്‍ ഉപേക്ഷിച്ച നവജാതശിശുവിനെ അമ്മയ്ക്ക് കൈമാറി  (5 hours ago)

മുഖ്യമന്ത്രി വിജയ്‌ക്കെതിരെ മുന്നറിയിപ്പുമായി കന്നഡ സംഘടനകള്‍  (7 hours ago)

മുന്ന വധക്കേസില്‍ 34 വര്‍ഷങ്ങള്‍ക്ക് ശേഷം മൂന്നു പ്രതികളെയും വെറുതെ വിട്ടു  (8 hours ago)

കേന്ദ്ര സര്‍ക്കാര്‍ പിഎം കിസാന്‍ സമ്മാന്‍ നിധി അഞ്ചു വര്‍ഷത്തേക്ക് കൂടി നീട്ടി  (8 hours ago)

വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി  (8 hours ago)

രാജീവ് ചന്ദ്രശേഖറിന്റെ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്ന് കെഎസ് ശബരീനാഥന്‍  (9 hours ago)

ആര്‍.സുഗതന് അനുകൂലമായി ജയില്‍ വകുപ്പ് കത്ത് നല്‍കിയതില്‍ അതൃപ്തി അറിയിച്ച് ആഭ്യന്തര മന്ത്രി  (9 hours ago)

റിമാന്‍ഡ് വിധിക്ക് പിന്നാലെ പോക്‌സോ പ്രതി കോടതി വളപ്പില്‍ നിന്നും ചാടിപ്പോയി  (9 hours ago)

ഒന്നും രണ്ടുമല്ല 16 ഇന്ത്യക്കാർ മരിച്ചു..!ഇറാനിലെ ഭാരതീയർ നിലവിളിക്കുന്നു..!ഓപ്പറേഷൻ ചെക്ക്മേറ്റ് വില്ലൻ..! മോദി നേരിട്ടിറങ്ങും..!  (9 hours ago)

ഏണിക്കരയിലെ ഒരു വീട്ടില്‍ നിന്ന് വാവാ സുരേഷ് പിടികൂടിയത് മൂന്ന് പാമ്പുകള്‍  (9 hours ago)

Malayali Vartha Recommends