Widgets Magazine
01
Feb / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരുനാവായ മഹാമാഘ മഹോത്സവം..ഹിമാലയത്തിൽ നിന്നെത്തുന്ന 1008 സന്യാസിമാർ.. മലപ്പുറത്തിന്റെ മഹാകുംഭമേളയായി അറിയപ്പെടുന്ന മാഘമഹോത്സവത്തിന് എത്തുന്നു..


ഡോ. സി ജെ റോയിയുടെ ആത്മഹത്യയിലെ ദുരൂഹത.. അന്വേഷണം തുടരുകയാണ്...ഇന്‍കം ടാക്‌സിന് അറസ്റ്റ് അധികാരമില്ലാത്ത ഏജന്‍സാണ്. അതുകൊണ്ട് തന്നെ റോയിക്ക് കൂടുതല്‍ സമയം ലഭിക്കാനും സാധ്യത..


സ്വര്‍ണ്ണക്കൊള്ള പ്രതികള്‍ ഓരോരുത്തരും പുറത്തേക്ക്..അറസ്റ്റിലായവര്‍ക്ക് ജാമ്യം ലഭിക്കാനുള്ള സാധ്യത വര്‍ധിച്ചു.. എസ്‌ഐടി കുറ്റപത്രം സമര്‍പ്പിക്കാത്തതിനാല്‍ പോറ്റിയും പുറത്തിറങ്ങാനാണ് സാധ്യത..


വനിതാ സംരംഭകർക്കായി ഷീ മാർട്ട് പദ്ധതി... വിദേശത്തേക്ക് പണം അയക്കുന്നതിന് നികുതി കുറയ്ക്കും, കര്‍ഷകര്‍ക്കായി ഭാരത് വിസ്താർ സ്ഥാപിക്കും, ഒരു മണിക്കൂര്‍ 26 മിനുട്ട് എടുത്താണ് ബജറ്റ് അവതരണം പൂര്‍ത്തിയാക്കിയത്


എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പത്മഭൂഷൺ നൽകാനുള്ള തീരുമാനം.. രാഷ്ട്രപതി ദ്രൗപദി മുർമു ഇടപെട്ടു.. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് നിർദേശം നൽകി..

കമ്യൂണിസ്റ്റ് നേതാക്കള്‍ ദന്തഗോപുരത്തില്‍... ക്ലിഫ് ഹൗസ് ഇനി രാവണന്‍ കോട്ട ആകുന്നു. എകെജി സെന്ററിനും വന്മതില്‍ വരുന്നു

30 NOVEMBER 2020 09:00 AM IST
മലയാളി വാര്‍ത്ത

More Stories...

തിരുനാവായ മഹാമാഘ മഹോത്സവം..ഹിമാലയത്തിൽ നിന്നെത്തുന്ന 1008 സന്യാസിമാർ.. മലപ്പുറത്തിന്റെ മഹാകുംഭമേളയായി അറിയപ്പെടുന്ന മാഘമഹോത്സവത്തിന് എത്തുന്നു..

ഡോ. സി ജെ റോയിയുടെ ആത്മഹത്യയിലെ ദുരൂഹത.. അന്വേഷണം തുടരുകയാണ്...ഇന്‍കം ടാക്‌സിന് അറസ്റ്റ് അധികാരമില്ലാത്ത ഏജന്‍സാണ്. അതുകൊണ്ട് തന്നെ റോയിക്ക് കൂടുതല്‍ സമയം ലഭിക്കാനും സാധ്യത..

സ്വര്‍ണ്ണക്കൊള്ള പ്രതികള്‍ ഓരോരുത്തരും പുറത്തേക്ക്..അറസ്റ്റിലായവര്‍ക്ക് ജാമ്യം ലഭിക്കാനുള്ള സാധ്യത വര്‍ധിച്ചു.. എസ്‌ഐടി കുറ്റപത്രം സമര്‍പ്പിക്കാത്തതിനാല്‍ പോറ്റിയും പുറത്തിറങ്ങാനാണ് സാധ്യത..

വെണ്ണിയൂരിൽ വോളിബോൾ കളിക്കുന്നതിനിടെ കുഴഞ്ഞ് വീണ് യുവാവിന് ദാരുണാന്ത്യം

കീഴാറൂര്‍ ഈരാറ്റിന്‍പുറം ആറ്റുകടവില്‍ നെയ്യാറിൽ കുളിക്കാന്‍ ഇറങ്ങിയ വിദ്യാര്‍ഥികൾ ഒഴുക്കിൽപ്പെട്ടു, ഒരു മരണം, ഒരാളെ രക്ഷപ്പെടുത്തി

അറിഞ്ഞില്ലേ? ഒരു പുതിയ വാർത്തയാണ് - സംസ്ഥാന മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിനു ചുറ്റും കോട്ട കെട്ടുകയാണ്. ആരും അത്ര പെട്ടെന്ന് ഒന്നും അങ്ങ് കേറരുത്. അവിടെ നടക്കുന്നത് എന്താണെന്ന് അറിയരുത്. തിരുവനന്തപുരത്ത് നന്തൻകോട് എന്ന സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്. മിക്ക മുഖ്യമന്ത്രി മാരും ക്ലിഫ് ഹൗസാണ് തങ്ങളുടെ ഔദ്യോഗിക വസതിയായി തിരഞ്ഞെടുത്തിട്ടുള്ളത്.

1957-ൽ ഇ എം - എസും ഇവിടെയാണ് താമസിച്ചിരുന്നത്. തിരുവിതാംകൂറിൻ്റെ രാജഭരണകാലത്ത് ദേവസ്വത്തിൻ്റെ ചുമതലയുള് പേഷ്കാരുടെ ഔദ്യോഗിക വസതിയായാണ് ക്ലിഫ് ഹൗസ് പണിയിക്കപ്പെട്ടത്.കെ - കരുണാകരൻ മുഖ്യമന്ത്രിയായിരുന്നപ്പോൾ ഒരു ശക്തികേന്ദ്രം എന്ന നിലയിൽ ഈ ഭവനത്തിൻ്റെ പ്രാധാന്യം ഉന്നതിയിലെത്തുകയുണ്ടായി.1979- ന് ശേഷം തുടർച്ചയായി കേരള മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയാണ് ക്ലിഫ് ഹൗസ്.

ഇത് വരെ താമസിച്ചവർക്ക് എല്ലാം ഇവിടെ സുരക്ഷയുടെ കാര്യത്തിൽ തൃപ്തരായിരുന്നു'ഇപ്പോൾ നമ്മുടെ സഖാവിൻ്റെ - ജനപ്രിയ നായകന് _ ഊരിപ്പിടിച്ച വാളുകളുടെ നടുവിലൂടെ പോയവൻ _ അങ്ങനെ പോയി എന്നു പറയുന്ന കാലഘട്ടത്തിൽ പാക്ക് വെട്ടാൻ കൊച്ചുപിച്ചാത്തി പോലും കണ്ടു പിടിച്ചിട്ടില്ല - എന്നെല്ലാം പറയുന്ന കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെ ജനനായകന് ഇപ്പോൾ സുരക്ഷ പോരാ എന്ന് തോന്നി തുടങ്ങിയിരിക്കുന്നു.

ക്ലിഫ് ഹൗസിൽ നിന്ന് ഇറങ്ങാൻ ഇനി 5 മാസം മാത്രം ബാക്കി നിൽക്കുമ്പോഴാണ് സുരക്ഷ കുറവ് തോന്നിയിരിക്കുന്നത്. അതോ 5 മാസം കഴിഞ്ഞിട്ടും സഖാവ് അവിടെ നിന്നും ഇറങ്ങി ല്ലേ? ജനങ്ങൾ ഇറക്കാൻ നോക്കിയിരിക്കുമ്പോൾ പിന്നെ എന്തു ചെയ്യും സഖാവേ? ഇപ്പോൾ മതിലിന് പത്തടിയോളം ഉയരമുണ്ട്. ആരും ചാടിക്കടക്കാൻ പാടില്ല. മുകളിൽ മുള്ളുവേലിയും കെട്ടും. ഇവിടെ നിന്നും ഒരു കിലോമീറ്റർ മാറിയാണ് മൃഗശാല' ഇനി അവിടെ നിന്നും വല്ല മുഗങ്ങളും തുടലും പൊട്ടിച്ച് ക്ലിഫ് ഹൗസിൽ കടന്നു വരുമോ എന്നുള്ള ഭയമായിരിക്കും.പുറത്തു നിന്നു നോക്കിയാൽ ക്ലിഫ് ഹൗസ് കാണാത്ത രീതിയിൽ മതിൽ കെട്ടാൻ പോകുകയാണ്. ഇപ്പോൾ പുറത്തു നിന്നു നോക്കിയാൽ ക്ലിഫ് ഹൗസ് കാണാം. ഇനി അങ്ങനെ പെട്ടെന്ന് ആർക്കും കാണാൻ സാധിക്കില്ല'' 'ഇനി സ്വപ്ന ജയിലിൽ നിന്ന് ഇറങ്ങി അങ്ങോട്ട് ചെന്നാലും ആർക്കും കാണാൻ കഴിയരുത്.

പരമ്പരാഗത കേരള വാസ്തു ശൈലിയിലാണ് നിർമ്മിച്ചിരിക്കുന്നത്. 15000 ചതുരശ്രയടിയാണ് വീടിൻ്റെ വിസ്തീർണ്ണം' നാല്പത്തി രണ്ട് ഏക്കറാണ് ക്ലിഫ് ഹൗസ് വളപ്പ്.. ഇനി ഇവിടേക്ക് എത്താനുള്ള ചെറുവഴികളും അടയ്ക്കുന്നത് പരിഗണനയിലാണ്. ഇനി ഇവിടെ വളർന്നു പന്തലിച്ചു നിൽക്കുന്ന വ്യക്ഷങ്ങളുടെ ശിഖരങ്ങളും മുറിച്ചു മാറ്റും. പരിസ്ഥിതി പ്രവർത്തകർ ഇനി ആക്രോശിച്ച് ചെന്നാലും ആ വഴികളെല്ലാം അടയ്ക്കും 'കഴിയുമെങ്കിൽ അവിടെ നിന്ന് സെക്രട്ടറിയേറ്റിലേക്ക് ഒരു അടിപ്പാത ഉണ്ടെങ്കിൽ സാധാരണ ജനത്തിന് മുഖ്യൻ്റെ വരവിലും പോക്കിലും വഴിയിൽ കുരുങ്ങിക്കിടക്കണ്ട' ഗാർഡു റൂം വാച്ച് ടവറിന് തുല്യമായ രീതിയിൽ ഉയരം കൂട്ടും. സുരക്ഷ ഉദ്യോഗസ്ഥർക്ക് അതിൻ്റെ മുകളിൽ ഇരുന്ന് മൃഗശാലയിലെ കാഴ്ചയും കാണാം. ഏതായാലും ജനകീയ മുഖ്യമന്ത്രിയെ ഇനി ജനത്തിന് കാണാൻ കിട്ടില്ല. ഇതിനെ കുറിച്ച് നാട്ടാർ പലതും പറഞ്ഞാലും സഖാവ് അതിനെ കുറിച്ച് ഒന്നും ആലോചിക്കുന്നില്ല. അവരോട് നമ്പ്യാർ എഴുതിയതാണ് അദ് ദേഹം പറയുന്നത് - ദോഷം പറഞ്ഞു ചിരിക്കും ചില ജനം _ ദൂഷണം കെട്ടിച്ചമയ്ക്കും ചില ജനം _ ഏഷണി കൂട്ടിത്തുടങ്ങും ചില ജനം - ഭീഷണ വാക്കുമുരയ്ക്കും ചില ജനം _ കുറ്റം പറഞ്ഞ് പരിഹസിക്കുന്നവർക്ക് ഇക്കാര്യത്തിൽ ഒരു അവസാനം ഇല്ല എന്ന് പറഞ്ഞ് കുറ്റിക ണക്കെ നമ്മുടെ സഖാക്കന്മാർ ഇരിക്കും.

 

അല്ലെ സഖാവേ, ഒന്ന് ചോദിക്കട്ടെ - 2016 മെയ് മാസത്തിൽ സെക്രട്ടറിയേറ്റിൻ്റെ പിന്നിലുള്ള സെൻട്രൽ സ്റ്റേഡിയത്തിൽ ആരവത്തോട് കൂടി സത്യപ്രതിജ്ഞ ചെയ്യുമ്പോൾ പറഞ്ഞല്ലോ - അവതാരങ്ങൾ ഇല്ലാത്ത ഭരണം -ഒരോ ഫയലിലും ഓരോ ജീവിതം ഉണ്ട് എന്നെല്ലാം ''എത്രയെത്ര പ്രതീക്ഷകൾ. 1957- മുതൽ ഓരോ കമ്യൂണിസ്റ്റ് മന്ത്രിസഭ വരുമ്പോഴും ലക്ഷോപലക്ഷം ജനങ്ങൾക്കും പ്രതീക്ഷ ആയിരുന്നു. ഒരിക്കൽ കൂടി ആ പ്രതീക്ഷ അവസാനിക്കുന്നു ' അല്ല - സഖാവെ എവിടെയാ വാഗ്ദത്ത ഭൂമി ?കോട്ടയ്ക്കും വന്മതിലിനും ഉള്ളിൽ ഇരിക്കുമ്പോൾ ഈ പ്രസ്ഥാനത്തിൽ പ്രതീക്ഷ ഉളള ലക്ഷക്കണക്കിന് ജനങ്ങൾ ചോദിക്കുന്നു - നിങ്ങളോർക്കുക നിങ്ങൾ എങ്ങനെ നിങ്ങൾ ആയെന്ന്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാലക്കാട് പ്രവേശിക്കുന്നു  (25 minutes ago)

ഫോണും തോക്കും എങ്ങനെ കൈവശമിരുന്നു?  (36 minutes ago)

SABARIMALA പ്രതികള്‍ക്കെല്ലാം ജാമ്യം ?  (41 minutes ago)

ഒരു മണിക്കൂര്‍ 26 മിനുട്ട് എടുത്താണ് ബജറ്റ് അവതരണം പൂര്‍ത്തിയാക്കി  (1 hour ago)

കളിക്കുന്നതിനിടെ കുഴഞ്ഞ് വീണ് യുവാവിന് ദാരുണാന്ത്യം  (1 hour ago)

ധനമന്ത്രി നിർമല സീതാരാമൻ മൂന്നാം മോദി സർക്കാരിൻ്റെ മൂന്നാം ബജറ്റ് അവതരിപ്പിക്കുന്നതിനിടെ പ്രതിഷേധവുമായി പ്രതിപക്ഷ നിരയിൽ കേരളത്തിൽ നിന്നുള്ള  (2 hours ago)

വിദ്യാര്‍ഥികൾ ഒഴുക്കിൽപ്പെട്ടു, ഒരു മരണം, ഒരാളെ രക്ഷപ്പെടുത്തി  (2 hours ago)

കഞ്ചാവ് കടത്ത്: പ്രതികൾക്ക് 2 വർഷം വീതം തടവും 20000 വീതം പിഴയും  (2 hours ago)

പത്മ പുരസ്കാരം തെറിക്കാൻ തന്നെയാണ് സാധ്യത  (2 hours ago)

അധ്യാപകന് 161 വർഷം കഠിന തടവും 87000 രൂപ പിഴയും   (2 hours ago)

കൊച്ചിന്‍ കാന്‍സര്‍ ആന്റ് റിസര്‍ച്ച് സെന്റര്‍ ഈ മാസം ഒമ്പതിന് നാടിന് സമര്‍പ്പിക്കും...  (2 hours ago)

'മുഖംമൂടി' വലിച്ചുകീറാന്‍ ഫെന്നി നൈനാന്‍;  (2 hours ago)

ആയുർവേദത്തെ പ്രോത്സാഹിപ്പിക്കാൻ പദ്ധതി... പ്രമേഹം, കാൻസര്‍ മരുന്നുകളുടെ വില കുറയും  (3 hours ago)

അഞ്ചുവര്‍ഷത്തിനകം 12 പുതിയ ജലപാതകള്‍, അതിവേഗ റെയിൽ ഇടനാഴിയിൽ കേരളമില്ല  (3 hours ago)

ബജറ്റ് അവതരണം തുടങ്ങി....  (3 hours ago)

Malayali Vartha Recommends