Widgets Magazine
11
Dec / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉദ്യോഗസ്ഥരുടെ അസൗകര്യത്തെ തുടർന്ന് ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ മൊഴി എസ്‌ഐടി ഇന്ന് രേഖപ്പെടുത്തിയില്ല: ഇന്ത്യയ്ക്ക് പുറത്ത് വ്യവസായം നടത്തുന്ന ആളാണ് വിവരം നല്‍കിയതെന്ന് ചെന്നിത്തല; മൊഴി മറ്റൊരു ദിവസം രേഖപ്പെടുത്തും...


19കാരിയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ നിര്‍ണായകമായത് സിസിടിവി ദൃശ്യങ്ങള്‍: മദ്യലഹരിയില്‍ ചിത്രപ്രിയയെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് സുഹൃത്ത് അലന്റെ സമ്മതമൊഴി


തിരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ ഭാഗമായി ബിജെപി വെച്ചിട്ടുള്ള ബോർഡ്, തോരണങ്ങൾ എന്നിവ പ്രവർത്തകർ നീക്കം ചെയ്യും; സാമഗ്രികൾ നീക്കം ചെയ്യുക എന്നത് എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും ഉത്തരവാദിത്തമാണ് എന്ന് സന്ദീപ് വാചസ്പതി


വാദിക്കാനാകാതെ രാഹുല്‍ ഈശ്വര്‍... കോടതി വിധി വന്നതോടെ ദിലീപിനെ തോളിലേറ്റി എതിര്‍ത്തവരില്‍ ഒരുകൂട്ടര്‍, 8 വർഷത്തെ പോരാട്ടത്തിനൊടുവിൽ സത്യം ജയിച്ചു’; ദിലീപിനെ പിന്തുണച്ച് നടി റോഷ്ന


തദ്ദേശ തെരഞ്ഞെടുപ്പ്... രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്ന തൃശൂർ മുതൽ കാസർകോട് വരെയുള്ള ഏഴ് ജില്ലകളിൽ പരസ്യപ്രചാരണം സമാപിച്ചു.... നിശബ്ദ പ്രചാരണം ഇന്ന് , നാളെ വോട്ടെടുപ്പ്

എൻ എസ് എസ് വീണ്ടും ശബരി മല ചർച്ചയാക്കിയത് യു ഡി എഫിന് വേണ്ടിയോ? ജി. സുകുമാരൻ നായർ ശബരിമലയെ മുൻ നിർത്തി മൂന്ന് മുന്നണികൾക്കെതിരെ നൽകിയ പ്രസ്താവന യു ഡി എഫിനെ സഹായിക്കാനെന്ന് സൂചന

11 FEBRUARY 2021 03:14 PM IST
മലയാളി വാര്‍ത്ത

എൻ എസ് എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ ശബരിമലയെ മുൻ നിർത്തി മൂന്ന് മുന്നണികൾക്കെതിരെ നൽകിയ പ്രസ്താവന യു ഡി എഫിനെ സഹായിക്കാനെന്ന് സൂചന.

കാരണം ശബരിമല വിഷയത്തിൽ പാർലമെന്റിലും നിയമസഭയിലും സ്വകാര്യ ബില്ലുകൾ കൊണ്ടു വന്നത് യു ഡി എഫ് മാത്രമാണ്. ഭരണം കൈയിലുള്ള ബി ജെ പിയും സി പി എമ്മും ശബരിമലയെ കുട്ടിച്ചോറാക്കാൻ ശ്രമിച്ചു എന്ന് ഓർമ്മപ്പെടുത്താൻ വേണ്ടിയാണ് സുകുമാരൻ നായർ ഇത്തരമൊരു പ്രസ്താവന നടത്തിയത്.

നിയമനിർമ്മാണത്തിനുള്ള അവകാശം ഭരിക്കുന്നവർക്കാണ്. എന്നാൽ പ്രതിപക്ഷത്തിന്റെ ശബരിമല ബില്ലിനെ കുറിച്ച് സി പി എമ്മിന് മറുപടി പറയേണ്ടി വന്നിരിക്കുന്നു.

ആചാര സംരക്ഷണത്തിന് വേണ്ടി തങ്ങൾ നിയമനിർമ്മാണം നടത്തുമെന്ന് യുഡിഎഫ് പ്രഖ്യാപിച്ചപ്പോൾ സി പി എം അത് പുച്ഛിച്ച് തള്ളി. എന്നാൽ അപ്പോൾ നിയമത്തിന്റെ കരടാണ് യു ഡി എഫ് അപ്പോൾ പുറത്തു വിട്ടത്.
ശബരിമലയിൽ ആചാരസംരക്ഷണത്തിനായി കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ച നിയമത്തിന്‍റെ കരട് പുറത്ത് വിട്ട് യുഡിഎഫ് രംഗത്തെത്തിയപ്പോൾ ഇടതുമുന്നണിയുടെ അടി തെറ്റി. . യുവതീപ്രവേശനം വിലക്കുന്ന കരടിൽ ആചാരലംഘനത്തിന് രണ്ട് വ‍ർഷം വരെ തടവ് ശിക്ഷയും നിർദ്ദേശിക്കുന്നു. അതേസമയം കരടിന് നിയമസാധുതയില്ലെന്നും യുഡിഎഫ് ലക്ഷ്യം ജനങ്ങളെ പറ്റിക്കലാണെന്നും സിപിഎം പ്രതികരിച്ചു.എന്നിട്ടും ഏശാതെ വന്നപ്പോൾ സുപ്രീം കോടതി വിധി വന്നാലും തങ്ങൾ ചർച്ച നടത്തുമെന്ന് സി പി എമ്മിന് പ്രഖ്യാപിക്കേണ്ടി വന്നു.

ശബരിമലയിൽ ഒരു മുഴം മുമ്പെ എറിഞ്ഞാണ് യുഡിഎഫിന്‍റെ നിർണ്ണായക നീക്കം. നിയമത്തിന്‍റെ കരട് പുറത്തുവിട്ട് വിശ്വാസികളെ ഒപ്പം നിർത്താനുള്ള ശ്രമം ഒരു പരിധി വരെ വിജയിച്ചെന്നു പറയാം . യുവതീപ്രവേശനം നിയമമപരമായി വിലക്കുന്ന കരടിൽ തന്ത്രിക്ക് നൽകുന്നത് പരമാധികാരമാണ്. ആചാരപരമായ കാര്യങ്ങളിൽ തന്ത്രിയുടേതാകും അന്തിമവാക്ക്. അയ്യപ്പഭക്തരെ പ്രത്യേക ഉപമതമാക്കിയും കരട് ബില്ലിൽ പ്രഖ്യാപിക്കുന്നു. കേസ് വിശാലബെഞ്ചിന്‍റെ പരിഗണനയിലിരിക്കെ നിയമപ്രശ്നത്തിനപ്പുറം ആചാരസംരക്ഷണത്തിനായി ഏതറ്റം വരെയെും പോകുമെന്ന രാഷ്ട്രീയനിലപാടെടുത്താണ് എൽഡിഎഫിനെയും കേന്ദ്രം ഭരിക്കുന്ന ബിജെപിയും യുഡിഎഫ് സമ്മർദ്ദത്തിലാക്കുന്നത്. ഇതിനെ വ്യാജ ബിൽ എന്നാണ് സിപിഎം വിശേഷിപ്പിച്ചത്.


ശബരിമലയിലെ യുവതീപ്രവേശനത്തിൽ കരട് ബില്ലുണ്ടാക്കി പ്രകടനപത്രികയിൽ ഉൾപ്പെടുത്തിയ യുഡിഎഫ് ആളെപ്പറ്റിക്കുകയാണോ എന്ന് സിപിഎം ആക്ടിംഗ് സംസ്ഥാനസെക്രട്ടറി എ വിജയരാഘവൻ ചോദിക്കുന്നത്. ഏത് അധികാരം ഉപയോഗിച്ചാണ് യുഡിഎഫ് നിയമമുണ്ടാക്കുന്നത്? കോടതി വിധി അനുസരിച്ചല്ലേ സർക്കാരിന് പ്രവർത്തിക്കാനാകൂ. ആളെപ്പറ്റിക്കൽ പണ്ടും യുഡിഎഫ് പരിപാടിയാണ്. ബന്ധപ്പെട്ടവരുമായി ചർച്ച ചെയ്ത് തീരുമാനിക്കുമെന്ന് നേരത്തേ പറഞ്ഞതാണ് - വിജയരാഘവൻ പറയുന്നു.


സിപിഎമ്മിന് ഇക്കാര്യത്തിൽ യാതൊരു അവ്യക്തതയുമില്ലെന്നും വിജയരാഘവൻ പറയുന്നു. കോടതി തീരുമാനത്തിന് അനുസരിച്ച് പ്രവർത്തിക്കും. ഇതിൽ സംസ്ഥാനത്തിന് നിയമനിർമാണം സാധ്യമല്ല. ഇത് യുഡിഎഫിനുമറിയാം. എന്നിട്ടും കള്ളബില്ലുണ്ടാക്കി നാട്ടുകാരെ പറ്റിക്കുകയാണ്. ഭരണഘടനാപരമായ കാര്യങ്ങളിലെ അധികാരങ്ങളെക്കുറിച്ച് കോൺഗ്രസിന് അറിവില്ലേ? ഏത് ഭരണഘടന അനുസരിച്ചാണ് നിയമം ഉണ്ടാക്കുക? കോടതി എടുക്കേണ്ട തീരുമാനം എങ്ങനെ സർക്കാർ എടുക്കും? - വിജയരാഘവൻ ചോദിക്കുന്നു.

കോടതിവിധിയാണ് സർക്കാർ നയം. ഇത് മുഖ്യമന്ത്രി തന്നെ പറഞ്ഞതല്ലേ? തദ്ദേശതെരഞ്ഞെടുപ്പിൽ പയറ്റിത്തോറ്റ അടവുമെടുത്ത് വീണ്ടുമിറങ്ങുകയാണ് യുഡിഎഫ് എന്ന് മന്ത്രി തോമസ് ഐസകും പ്രതികരിച്ചു.

ലോക്സഭാ തെരഞ്ഞെടുപ്പിൽ കൈപൊള്ളിയ എൽഡിഎഫിന് ഇപ്പോൾ യുവതീപ്രവേശനത്തിൽ കടുംപിടുത്തമില്ല. വിശാലബെഞ്ചിന്‍റെ വിധിക്ക് ശേഷം ചർച്ചയാകാമെന്ന അയഞ്ഞ നിലപാടിലൂടെ യുഡിഎഫ് ഒരുക്കിയ കെണിയിൽ വീഴാതെ ഒഴിഞ്ഞുമാറാൻ ശ്രമിക്കുന്നു സിപിഎം.

ശബരിമല വിഷയത്തിൽ എൻ . കെ. പ്രേമചന്ദ്രൻ ലോകസഭയിൽ അവതരിപ്പിച്ച സ്വകാര്യ ബില്ലും ഇതിനൊപ്പം ചർച്ചയാവുന്നുണ്ട്. ഇതു രണ്ടും പൊതുജനങ്ങളുടെ മനസിലേക്ക് വീണ്ടും കൊണ്ടുവരാനാണ് ജി. സുകുമാരൻ നായർ ശ്രമിച്ചത്. സുകുമാരൻ നായരുടെ പ്രസ്താവന പുറത്തുവന്നയുടനെ രമേശ് ചെന്നിത്തല കരടുബില്ലുകൾ പുറത്തുവിട്ടു. അതു കൊണ്ടുതന്നെ സുകുമാരൻ നായരുടെ പ്രസ്താവന ഗുണം ചെയ്തത് യു ഡി എഫിന് തന്നെയാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യ വിരൽ ഞൊടിച്ചു! ഖലിസ്ഥാൻ തീവ്രവാദികളുടെ കട്ടയും പടവും മടക്കി യു കെ പണി ആശാൻ തന്നിരിക്കും.. ഇന്ത്യക്കിട്ട് പണിഞ്ഞിട്ട് സുഖിക്കാമെന്ന് ഒരുത്തനും കരുതണ്ട  (2 hours ago)

തൊട്ടാൽ പാകിസ്ഥാൻ ചാരം ഇന്ത്യൻ ആയുധപ്പുരയിൽ വജ്രായുധത്തിന്റെ കരുത്ത് ആ വമ്പൻ ഒരുങ്ങി  (2 hours ago)

ഉറക്കത്തിനിടെ നവജാത ശിശുവിന് ദാരുണാന്ത്യം: ശ്വാസം മുട്ടിയതാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍  (2 hours ago)

നടിയെ ആക്രമിച്ച കേസില്‍ വിധിയുടെ ഉള്ളടക്കം ചോര്‍ന്നെന്ന ആരോപണത്തില്‍ പ്രതികരിച്ച് അഭിഭാഷക അസോസിയേഷന്‍  (2 hours ago)

അമ്പമ്പോ !!എന്തൊരു തിരക്ക് !! നാട്ടിലേയ്ക്ക് പണമയയ്ക്കാൻ ഇത് ബെസ്ററ് ടൈം .... ഇരട്ടി ലാഭമെന്ന് പ്രവാസികൾ  (2 hours ago)

മലയാളികളെ ഞങ്ങൾക്ക് വേണ്ട !! UAE പ്രൊഫഷണലുകൾക്ക് തിരിച്ചടി !! ചെറുകിട സ്ഥാപനങ്ങൾ പൂട്ടി നാടുവിടാനൊരുങ്ങി പ്രവാസികൾ  (2 hours ago)

2026 ഓടെ യുഎഇയിൽ 'പഞ്ചസാര അളവ് നോക്കി' നികുതി!! പ്ലാസ്റ്റിക്കിന് പൂർണ നിരോധനം വാറ്റ് നിയമങ്ങൾ ലളിതമാക്കുന്നു  (2 hours ago)

മന്ത്രിമാർ പോര ...മുഖ്യമന്ത്രി എത്തീരിക്കണം...!കട്ടായം പറഞ്ഞ് ഗവർണർ..!മന്ത്രിമാരെ രാജ്ഭവനിൽ നിന്ന് ഇറക്കിവിട്ടു  (3 hours ago)

ഇന്‍ഡിഗോയുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ 8 അംഗ സംഘം  (4 hours ago)

ഒന്‍പത് വയസുകാരിയോട് ലൈംഗികതിക്രമം നടത്തിയ 41 കാരന് ശിക്ഷ വിധിച്ച് കോടതി  (5 hours ago)

ഇന്‍ഡിഗോ പ്രതിസന്ധിയില്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് ഡല്‍ഹി ഹൈക്കോടതി  (5 hours ago)

മലയാറ്റൂരില്‍ പത്തൊന്‍പതുകാരിയുടെ കൊലപാതകം; ആണ്‍ സുഹൃത്ത് അലന്‍ അറസ്റ്റില്‍  (6 hours ago)

നടന്‍ ദിലീപിനെ കോടതി വെറുതെ വിട്ട വിധിയില്‍ നിലപാടുകള്‍ വ്യക്തമാക്കി ഭാഗ്യലക്ഷ്മി  (6 hours ago)

നടിയെ ആക്രമിച്ച കേസ്: എട്ട് വര്‍ഷം മുമ്പുള്ള പത്ര കട്ടിംഗ്‌സ് പങ്കുവച്ച് ജോയ് മാത്യു  (6 hours ago)

തലസ്ഥാനത്തെ വര്‍ണ്ണാഭമാക്കാന്‍ വസന്തോത്സവം-2025 ന് ഡിസംബര്‍ 23 ന് തുടക്കമാകും: പുഷ്പാലങ്കാര മത്സരത്തില്‍ പങ്കെടുക്കാന്‍ ഡിസംബര്‍ 12 വരെ അപേക്ഷിക്കാം  (6 hours ago)

Malayali Vartha Recommends