സിദ്ദിഖ് കാപ്പന്റെ മെഡിക്കല്‍ റിപ്പോര്‍ട്ട് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അടിയന്തരമായി സമര്‍പ്പിക്കണം; ഇന്നുതന്നെ സമര്‍പ്പിച്ച് കക്ഷികള്‍ക്ക് വിതരണം ചെയ്യാന്‍ ശ്രമിക്കണമെന്ന് കർശന നിർദേശം ; വിഷയത്തിൽ ഇടപ്പെട്ട് സുപ്രീം കോടതി

മാധ്യമപ്രവര്ത്തകന് സിദ്ദിഖ് കാപ്പന്റെ വിഷയത്തിൽ ഇടപ്പെട്ട് സുപ്രീം കോടതി. അദ്ദേഹത്തിന്റെ മെഡിക്കല്‍ റിപ്പോര്‍ട്ട് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അടിയന്തരമായി സമര്‍പ്പിക്കണമെന്ന് സുപ്രീം കോടതി പറഞ്ഞു .
ഇന്നുതന്നെ സമര്‍പ്പിച്ച് കക്ഷികള്‍ക്ക് വിതരണം ചെയ്യാന്‍ ശ്രമിക്കണമെന്നും കോടതി നിര്‍ദേശിക്കുകയുണ്ടായി. കാപ്പനെ ഡല്‍ഹി എയിംസ് ആശുപത്രിയിലേക്ക് മാറ്റണമെന്ന ഹര്‍ജിയില്‍ ബുധനാഴ്ച വാദം കേള്‍ക്കുവാൻ ഇരിക്കുകയാണ്.
അതിനിടെ മഥുര ജയിലില്‍ തടവില്‍ കഴിയുന്ന സിദ്ദീഖ് കാപ്പനെ ചങ്ങലക്കിട്ടെന്ന് അഭിഭാഷകന് കോടതിയില്‍ അറിയിച്ചു. എന്നാല്‍ ഈ ആരോപണം തെറ്റാണെന്ന് യുപി സര്‍ക്കാര്‍ വാദിക്കുകയുണ്ടായി. കാപ്പന്റെ കേസില്‍ ഹേബിയസ് കോര്‍പസ് നിലനില്‍ക്കില്ലെന്നാണ് സോളിസിറ്റര്‍ ജനറൽ വാദമുയർത്തുകയും ചെയ്തു.
സിദ്ദിഖ് കാപ്പന്റെ വിഷയത്തിൽ നിരവധി നേതാക്കന്മാർ പ്രതികരണം നടത്തിയിരുന്നു. മനുഷ്യാവകാശങ്ങള്‍ നിഷേധിക്കപ്പെടുന്ന മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന് നീതി ഉറപ്പാക്കണമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.
കോവിഡ് ബാധിതനായ സിദ്ധിഖ് കാപ്പനെ കട്ടിലില്‍ ചങ്ങലകൊണ്ട് ബന്ധിച്ചിരിക്കുകയാണെന്ന വാര്‍ത്തകള്‍ ഹൃദയഭേദകമാണെന്നും തടവുകാരന് ന്യായമായി ലഭിക്കേണ്ട അവകാശങ്ങളുടെ ലംഘനമാണ് സിദ്ധിഖ് കാപ്പന്റെ വിഷയത്തില്‍ സംഭവിച്ചതെന്നും അദ്ദേഹം പറഞ്ഞു.
സിദിഖ് കാപ്പന് അടിയന്തര വൈദ്യസഹായം ഉറപ്പുവരുത്തേണ്ടതുണ്ട്. മനുഷ്യത്വരഹിതമായ ക്രൂരതയ്ക്ക് പേരുകേട്ട പോലീസാണ് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെത്. ഓരോദിവസം കഴിയുമ്പോഴും അതിന്റെ തീവ്രത വര്‍ധിക്കുന്നു.
മനുഷ്യനെ മൃഗതുല്യമായിട്ടാണ് ഉത്തര്‍പ്രദേശ് പോലീസ് കാണുന്നതും കൈകാര്യം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞുസിദ്ധിഖ് കാപ്പനു ലഭിക്കേണ്ട മാനുഷിക പരിഗണന തീര്‍ച്ചയായും ഉറപ്പാക്കണം.കോവിഡ് ബാധിതനായ കാപ്പന് ഹൃദയസംബന്ധമായ അസുഖങ്ങളുണ്ട്.
അതിനാല്‍ അദ്ദേഹത്തിന് അടിയന്തര വൈദ്യസഹായം നല്‍ക്കേണ്ടത് ഭരണകൂടങ്ങളുടെ കടമയാണ്. അത് നിറവേറ്റാത്തത് പ്രാകൃതമാണ്.പരിഷ്‌കൃത സമൂഹത്തിന് അപമാനമാണിത്.
ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല. ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ സിദ്ധിഖ് കാപ്പന്റെ ദുരവസ്ഥയില്‍ ഇടപെടുകയും മാനുഷികനീതി ഉറപ്പാക്കുകയും വേണം. പ്രധാനമന്ത്രിയും യുപി മുഖ്യമന്ത്രിയും സിദ്ധിഖ് കാപ്പന്റെ വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെടുകയുണ്ടായി .
https://www.facebook.com/Malayalivartha


























