'അയ്യോ ട്രാന്‍സ്‌ജെന്‍ഡര്‍' എന്നല്ല 'ആഹാ ട്രാന്‍സ്‌ജെന്‍ഡര്‍'! ഒരു ട്രാന്‍സ് വ്യക്തിയെ പരിഹസിക്കാതെ, ശപിക്കാതെ, ആട്ടിയിറക്കാതെ അവളുടെ കുടുംബം ചേര്‍ത്തുപിടിക്കുന്നു. അവള്‍ക്ക് ആഭരണങ്ങള്‍ വാങ്ങിക്കൊടുക്കുന്നു. അവളെ ഒരു വധുവായി അണിയിച്ചൊരുക്കുന്നു...' ഡോ.പി.പി വിജയൻ കുറിക്കുന്നു

'ഒരു ട്രാന്‍സ് വ്യക്തിയെ പരിഹസിക്കാതെ, ശപിക്കാതെ, ആട്ടിയിറക്കാതെ അവളുടെ കുടുംബം ചേര്‍ത്തുപിടിക്കുന്നു. അവള്‍ക്ക് ആഭരണങ്ങള്‍ വാങ്ങിക്കൊടുക്കുന്നു. അവളെ ഒരു വധുവായി അണിയിച്ചൊരുക്കുന്നു. ഭീമയുടെ ഈ പുതിയ പരസ്യത്തെ എനിക്ക് വെറുമൊരു പരസ്യമായി കാണാന്‍ കഴിഞ്ഞില്ല. ഒരു വലിയ മാറ്റത്തിലേക്കുള്ള ചുവടുവെപ്പ് കൂടിയാണ് ഈ പരസ്യം. ഒപ്പം മനസ് നിറയ്ക്കുന്ന ഒരു ഹൃസ്വചിത്രവും'- എന്ന് പറയുകയാണ് ഡോ.പി. പി വിജയൻ.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;
'അയ്യോ ട്രാന്‍സ്‌ജെന്‍ഡര്‍' എന്നല്ല 'ആഹാ ട്രാന്‍സ്‌ജെന്‍ഡര്‍'!
ഒരു ട്രാന്‍സ് വ്യക്തിയെ പരിഹസിക്കാതെ, ശപിക്കാതെ, ആട്ടിയിറക്കാതെ അവളുടെ കുടുംബം ചേര്‍ത്തുപിടിക്കുന്നു. അവള്‍ക്ക് ആഭരണങ്ങള്‍ വാങ്ങിക്കൊടുക്കുന്നു. അവളെ ഒരു വധുവായി അണിയിച്ചൊരുക്കുന്നു. ഭീമയുടെ ഈ പുതിയ പരസ്യത്തെ എനിക്ക് വെറുമൊരു പരസ്യമായി കാണാന്‍ കഴിഞ്ഞില്ല. ഒരു വലിയ മാറ്റത്തിലേക്കുള്ള ചുവടുവെപ്പ് കൂടിയാണ് ഈ പരസ്യം. ഒപ്പം മനസ് നിറയ്ക്കുന്ന ഒരു ഹൃസ്വചിത്രവും.ആ പരസ്യത്തില്‍ അഭിനയിച്ചിരിക്കുന്ന മോഡല്‍ മീര എന്ന ട്രാൻസ്ജെണ്ടർ യുവതിയാണ് എന്ന് അറിയുന്നതില്‍ അഭിമാനം തോന്നുന്നു.
തായ്‌ലന്റില്‍ പോയിട്ടുള്ളവര്‍ അവിടത്തെ അല്‍ക്കാസാ ഷോ കണ്ടിട്ടുണ്ടാകും. ഒരിക്കല്‍ എന്റെ വിദ്യാര്‍ത്ഥികളുമായി ഞാന്‍ തായ്‌ലന്റില്‍ പോയപ്പോള്‍ അല്‍ക്കാസോ ഷോ കാണാന്‍ സാധിച്ചു. അതിന്റെ പ്രത്യേകതയെന്താണെന്നുവെച്ചാല്‍ അത് ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് നടത്തുന്ന ലോകപ്രശസ്ത ഷോ ആണ്. അതിസുന്ദരികളായ ആ നര്‍ത്തകികളുമായി നിന്ന് ഫോട്ടോ എടുക്കാനും അവര്‍ക്ക് ടിപ്പ് കൊടുക്കാനുമൊക്കെ കാണികളുടെ തിരക്കായിരുന്നു. അതുപോലെ ഫ്രാന്‍സിലും ലീഡോ ഷോ എന്ന ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് മാത്രമായി നടത്തുന്ന ഒരു ഷോയുണ്ട്.
ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് ആണും പെണ്ണുമല്ല എന്ന് അപമാനിക്കുന്നതിന് പകരം അവര്‍ ആണുമാണ്, പെണ്ണുമാണ് എന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളുകയാണ് വേണ്ടത്. അതായത് ആണിന്റെയും പെണ്ണിന്റെയും കഴിവുകളുള്ളവര്‍. ആണിന്റെയും പെണ്ണിന്റെയും മനസ് അറിയാന്‍ കഴിയുന്നവര്‍. അവരെ നമ്മള്‍ ആദരിക്കുകയാണ് വേണ്ടത്. കാരണം അവരുടേത് ഒരു ഗിഫ്റ്റഡ് ജന്മമാണ്. അവര്‍ വീടിനും സമൂഹത്തിനും നാണക്കേട് അല്ല. 'അയ്യോ ട്രാന്‍സ്‌ജെന്‍ഡര്‍' എന്ന് പറയുന്നതിന് പകരം 'ആഹാ ട്രാന്‍സ്‌ജെന്‍ഡര്‍ ആണോ' എന്ന് പറയുന്നതിലേക്ക് സമൂഹം മാറണം. മാറ്റിനിര്‍ത്താതെ ചേര്‍ത്തുനിര്‍ത്താന്‍ കഴിയണം.
എല്ലാ പ്രൊഫഷണലുകളില്‍ അവര്‍ക്ക് തിളങ്ങാന്‍ കഴിയും.
സിനിമയില്‍, മോഡലിംഗ്, ബ്യൂട്ടി കെയര്‍ തുടങ്ങിയ മേഖലകളിലൊക്കെ അവര്‍ക്ക് ഒരുപാട് സാധ്യതകളുണ്ട്. പല സെലബ്രിറ്റികളുടെയും മേക്കപ്പ് ആര്‍ട്ടിസ്റ്റുകള്‍ ട്രാന്‍സ്‌ജെന്‍ഡറുകളാണ്. നടികള്‍ അവരുടെ വിവാഹത്തിന് പോലും ഒരുക്കാന്‍ തെരഞ്ഞെടുക്കുന്നത് ഇവരെയാണ്. മറ്റുപല രാജ്യങ്ങളിലും ഇവര്‍ നടത്തുന്ന ഹെയര്‍, ബ്യൂട്ടി സലൂണുകള്‍ കാണാം. അമേരിക്കയില്‍ വെച്ച് ഷിക്കാഗോയിലെ ഒരു സലൂണില്‍ പോയപ്പോള്‍ എന്റെ മുടി വെട്ടിയത് ഒരു ട്രാന്‍സ് വുമണാണ്. അവിടെ വരുന്നവരോട് അവര്‍ കാണിക്കുന്ന സ്‌നേഹബഹുമാനങ്ങളോടെയും ആത്മാര്‍ത്ഥതയോടെയുമുള്ള സമീപനത്തില്‍ എനിക്ക് വിസ്മയം തോന്നി. അതുപോലെ തന്നെയുള്ള സമീപനമായിരുന്നു തായ്‌ലന്റില്‍ നടത്തുന്ന റെസ്റ്റോറന്റില്‍ ഭക്ഷണം കഴിക്കാന്‍ പോയപ്പോഴും. ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തോട് ഏറെ ബഹുമാനം തോന്നിയ അനുഭവങ്ങളായിരുന്നു ഇവ രണ്ടും.
എന്നാല്‍ അവര്‍ക്ക് പലപ്പോഴും ലഭിക്കുന്നത് സമൂഹത്തില്‍ നിന്നുള്ള അവഗണനയും കല്ലേറുകളുമാണ്. ഇവരും സൃഷ്ടാവിന്റെ സൃഷ്ടി തന്നെയാണ്. അവരെ അവഹേളിക്കുമ്പോള്‍ സൃഷ്ടാവിനെ തന്നെയാണ് അവഹേളിക്കുന്നതെന്ന് നാം ഓര്‍ക്കണം. ഭീമയുടെ പരസ്യം പോലെ മനസുകള്‍ മാറട്ടെ. ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് ഓര്‍ക്കുക, നിങ്ങള്‍ക്ക് കുറവുകളുണ്ടെന്ന് ചിന്തിക്കുകയല്ല വേണ്ടത്, നിങ്ങള്‍ അനുഗ്രഹീത ജന്മങ്ങള്‍ തന്നെയാണ്. നിങ്ങളുടെ ജീവിതത്തിന് ഒരു ലക്ഷ്യം ഉണ്ട്. അത് കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരൂ.
ഡോ. പിപി വിജയൻ
https://www.facebook.com/Malayalivartha






















