Widgets Magazine
12
Feb / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അഭിഭാഷകയിൽ നിന്ന് ഇത് പ്രതീക്ഷിച്ചില്ല; രാഹുൽ മാങ്കൂട്ടത്തിൽ കേസ് അതിജീവിതയ്ക്കെതിരായ സൈബർ ആക്രമണത്തിൽ ദീപ ജോസഫിന് തിരിച്ചടി...


യുവതി പാമ്പായി മാറി..ഒടുവിൽ കള്ളം പൊളിച്ച് പൊലീസിന്റെ ഇടപെടൽ..കിടക്കയിൽ വളയും മാലയും പൊട്ടും അടക്കമുള്ള ആഭരണങ്ങൾക്ക് മുകളിലായി പാമ്പിന്റെ പടമാണ് ഉണ്ടായിരുന്നത്..


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വിമർശനം ഉന്നയിച്ച എം.എ. ഷഹനാസിനെതിരെ പരാതി: വ്യാജ ഐഡി കാർഡ് നിർമ്മാണവും കള്ളപ്പണ ഇടപാട് ആരോപണവും...


ബിജെപി നേതാവിന്റെ സ്പാ പൂട്ടിച്ച് മേയര്‍..'ഈ തിരഞ്ഞെടുപ്പ് ബിജെപിക്ക് ഹാപ്പി എന്‍ഡിംഗ് ആയിരിക്കില്ല'.. സന്ദീപ് വാര്യരുടെ ഫേസ്ബുക് പോസ്റ്റ്..വിവാദം ആളിക്കത്തിക്കുന്നു


തീ തുപ്പുന്ന കാർ കണ്ടെത്തി.. പൊതുജനങ്ങളുടെ ജീവന് ഭീഷണിയാകുന്ന രീതിയില്‍ സൈലന്‍സറില്‍ നിന്ന് തീ..നിയമം ലംഘിച്ച് അഭ്യാസപ്രകടനം നടത്തി.. രജിസ്‌ട്രേഷന്‍ റദ്ദാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ്..

കരഞ്ഞ് തളര്‍ന്ന് സരിത... നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ കേസുകള്‍ നിരനിരയായി നിര്‍ത്തി സരിത എസ് നായരെ അകത്താക്കി; 6 വര്‍ഷം കഠിന തടവായതിനാല്‍ ജാമ്യം കിട്ടിയില്ലെങ്കില്‍ അടത്ത നിയമസഭാ തെരഞ്ഞെടുപ്പ് വരെ എതിരാളികള്‍ക്ക് മനസമാധാനം

28 APRIL 2021 08:59 AM IST
മലയാളി വാര്‍ത്ത

തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തിനെ മുള്‍മുനയില്‍ നിര്‍ത്തുന്നതായിരുന്നു സോളാര്‍ നായികയുടെ കേസിലെ സിബിഐ അന്വേഷണം. ഉമ്മന്‍ ചാണ്ടിയേയും കെസി വേണുഗോപാലിനേയും എന്തിന് അബ്ദുള്ള കുട്ടിയെവരെ പ്രതിരോധത്തിലാക്കി.

എന്നാല്‍ തെരഞ്ഞെടുപ്പിന് മുമ്പ് സരിതയ്‌ക്കൊപ്പം നിന്ന് പ്രതിപക്ഷത്തെ ആക്രമിക്കാന്‍ ശ്രമിച്ച സര്‍ക്കാര്‍ തെരഞ്ഞെടുപ്പിന് ശേഷം സരിതയെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി. മാത്രമല്ല വേറെയും കേസുകളില്‍ അറസ്റ്റ് ചെയ്തു.

 



അവസാനം സോളര്‍ പാനല്‍ സ്ഥാപിക്കാനായി 42.70 ലക്ഷം രൂപ വാങ്ങി വഞ്ചിച്ച കേസില്‍ രണ്ടാം പ്രതി സരിത എസ്.നായര്‍ക്ക് 6 വര്‍ഷം കഠിനതടവും 40,000 രൂപ പിഴയും. കോഴിക്കോട് മജിസ്‌ട്രേട്ട് കോടതി(3)യുടേതാണ് വിധി.

ഒന്നാം പ്രതി ബിജു രാധാകൃഷ്ണന്‍ ക്വാറന്റീനില്‍ ആയതിനാല്‍ പ്രത്യേക കേസായി പരിഗണിച്ച് മേയ് 6ന് വിധി പറയും. മൂന്നാം പ്രതി ബി. മണിമോനെ വിട്ടയച്ചു. കോഴിക്കോട് സെന്റ് വിന്‍സെന്റ് കോളനി ഫജര്‍ ഹൗസില്‍ അബ്ദുല്‍ മജീദിന്റെ വീട്ടിലും ഓഫിസിലും സോളര്‍ പാനല്‍ സ്ഥാപിക്കാനായി 42,70375 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചെന്നാണു കേസ്.

 



വഞ്ചന, ആള്‍മാറാട്ടം,വ്യാജ രേഖ ചമയ്ക്കല്‍, തുടങ്ങി 4 വകുപ്പുകളിലായാണു ശിക്ഷ. വിധി പറയാന്‍ വച്ച കേസില്‍ തുടര്‍ച്ചയായി ഹാജരാകാത്തതിനാല്‍ കോടതിയുടെ വാറന്റ് പ്രകാരം സരിതയെ പൊലീസ് അറസ്റ്റ് ചെയ്താണ് കോടതിയില്‍ ഹാജരാക്കിയത്.

വീട്ടിലും ഓഫിസിലും സോളര്‍ പാനല്‍ സ്ഥാപിക്കുന്നതിനു പുറമേ കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം, വയനാട് ജില്ലകളില്‍ ടീം സോളര്‍ കമ്പനിയുടെ ഫ്രാഞ്ചൈസി, വിന്‍ഡ്മില്‍ പദ്ധതിയില്‍ പങ്കാളിത്തം എന്നിവ വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്തു എന്നായിരുന്നു പരാതി. സരിതയെ വനിതാ തടവുകാരുടെ ക്വാറന്റീന്‍ കേന്ദ്രമായ കാഞ്ഞങ്ങാട് ജില്ലാ ജയിലില്‍ പ്രവേശിപ്പിച്ചു.

 



സോളര്‍ തട്ടിപ്പുകേസില്‍ സരിത എസ്. നായര്‍ ശിക്ഷിക്കപ്പെടുന്നത് 8 വര്‍ഷത്തെ നിയമപോരാട്ടത്തിനൊടുവിലാണ്. വിചാരണ പൂര്‍ത്തിയായ കേസില്‍ സരിത തുടര്‍ച്ചയായി ഹാജരാകാത്തതിനാല്‍ വിധി പറയുന്നതു നീണ്ടു. ഇതിനിടെ മജിസ്‌ട്രേട്ട് സ്ഥലം മാറിയതിനാല്‍ വീണ്ടും വാദം കേള്‍ക്കേണ്ടിയും വന്നു. വിധി പറയാന്‍വച്ച കേസില്‍ തുടര്‍ച്ചയായി ഹാജരാകാത്തതിനാല്‍ കോടതിയുടെ അറസ്റ്റ് വാറന്റ് പ്രകാരം സരിതയെ അറസ്റ്റ് ചെയ്താണു കോടതിയില്‍ ഹാജരാക്കിയത്.

2012 മേയ് മാസത്തിലാണ് അബ്ദുല്‍ മജീദ് പണം നല്‍കിയത്. സോളര്‍ പാനല്‍ സ്ഥാപിക്കുകയോ പണം തിരിച്ചുനല്‍കുകയോ ചെയ്യാതായതോടെ 2012 ഡിസംബറില്‍ പൊലീസില്‍ പരാതി നല്‍കി. 2013 ഒക്ടോബര്‍ 29ന് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. 2018 ഒക്ടോബറില്‍ വിചാരണ പൂര്‍ത്തിയായി.

 



2019ല്‍ ഏപ്രില്‍ വരെ നാലു തവണ കേസ് വിധി പറയാന്‍ വച്ചെങ്കിലും സരിത ഹാജരായില്ല. 2019 മേയില്‍ മജിസ്‌ട്രേട്ട് സ്ഥലം മാറി. പുതിയ മജിസ്‌ട്രേട്ട് ചുമതലയേറ്റപ്പോള്‍ വീണ്ടും വാദം കേട്ടു.

 

2021 ഫെബ്രുവരിയില്‍ വീണ്ടും വിധി പറയാന്‍ വച്ചെങ്കിലും സരിത ഹാജരാകാത്തതിനാല്‍ കേസ് നീണ്ടു. വിധി പറയാന്‍ വച്ച ദിവസങ്ങളില്‍ ഹാജരാകാത്തതിനാല്‍ സരിതയ്‌ക്കെതിരെ കോടതി നാലു വട്ടം അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചെങ്കിലും ഹൈക്കോടതി ഇതു മരവിപ്പിച്ചു. ഫെബ്രുവരി 11നായിരുന്നു ഒടുവില്‍ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. ഫെബ്രുവരി 22ന് ഈ നടപടി ഹൈക്കോടതി മരവിപ്പിച്ചു.

 


രണ്ടാഴ്ചയ്ക്കകം വിചാരണക്കോടതിയില്‍ ഹാജരായി ജാമ്യമെടുക്കാനായിരുന്നു ഹൈക്കോടതി ഉത്തരവ്. ഒന്നാം പ്രതി ബിജു രാധാകൃഷ്ണന്‍ കോടതിയില്‍ ഹാജരായി ജാമ്യം എടുത്തു. എന്നാല്‍ സമയപരിധി കഴിഞ്ഞിട്ടും സരിതയും മൂന്നാം പ്രതി മണിമോനും വിചാരണക്കോടതിയില്‍ ഹാജരാകാത്തതിനാല്‍ മാര്‍ച്ച് 23ന് കോടതി ഇരുവര്‍ക്കുമെതിരെയുള്ള അറസ്റ്റ് വാറന്റ് പുനഃസ്ഥാപിച്ചു.

ഏപ്രില്‍ 16ന് മുന്‍പ് പ്രതികളെ അറസ്റ്റ് ചെയ്തു ഹാജരാക്കാന്‍ കസബ ഇന്‍സ്‌പെക്ടര്‍ക്കു നിര്‍ദേശവും നല്‍കി. എന്നാല്‍ തെരഞ്ഞെടുപ്പിന് മുമ്പ് സരിതയെ തൊട്ടില്ല. അവസാനം തെരഞ്ഞെടുപ്പിന് ശേഷമാണ് 22ന് കസബ പൊലീസ് തിരുവനന്തപുരത്തെത്തി സരിതയെ അറസ്റ്റ് ചെയ്തത്.

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചികിത്സാ കാലഘട്ടത്തില്‍ താന്‍ നേരിട്ട വലിയൊരു വീഴ്ചയെക്കുറിച്ച് തുറന്നുപറഞ്ഞ് നടി മംമ്ത മോഹന്‍ദാസ്  (9 hours ago)

അദാനി ഗ്രൂപ്പിനെതിരായ അപകീര്‍ത്തി പരാമര്‍ശം നടത്തിയ മാധ്യമപ്രവര്‍ത്തകന് ഒരു വര്‍ഷം തടവ്  (9 hours ago)

യുഎസ് വ്യാപാര കരാറിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ച് രാഹുല്‍ ഗാന്ധി  (9 hours ago)

സമഗ്രമായ ലിംഗനീതി ഉറപ്പാക്കാന്‍ സംസ്ഥാനത്ത് പുതിയ 'വനിതാ നയം 2026'; സമ്പൂര്‍ണ സ്ത്രീപക്ഷ സംസ്ഥാനമാക്കി മാറ്റുക ലക്ഷ്യം  (9 hours ago)

തിരുവല്ല സ്പായില്‍ ഗുണ്ടാസംഘം നടത്തിയ ആക്രമണം : രണ്ടു പ്രതികള്‍ പൊലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങി  (10 hours ago)

കേന്ദ്രം അടച്ചുപൂട്ടിയ സ്ഥാപനം ഏറ്റെടുത്ത് ലാഭകരമാക്കാന്‍ 741 കോടിയുടെ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍  (11 hours ago)

ഈ പരിപാടി നോമ്പിന് നടക്കില്ല കട്ടായം പറഞ്ഞ് ഹംദാൻ...! 19-ന് UAE-യിൽ സംഭവിക്കുന്നത് ഇനി ഈ കാര്യങ്ങൾ ശ്രദ്ധിക്കണം  (11 hours ago)

പുലര്‍ച്ചെ റോഡില്‍ കുരച്ചെത്തിയ തെരുവ്‌നായ്ക്കള്‍ തെയ്യം കണ്ട് തിരിഞ്ഞോടി  (11 hours ago)

ഓപ്പറേഷന്‍ ഡിഹണ്ടില്‍ ഒറ്റദിവസം രജിസ്റ്റര്‍ ചെയ്തത് 39 കേസുകള്‍  (11 hours ago)

'ഷഹനാസിന്റെ ഗ്ലാമർ കണ്ട് ആണുങ്ങൾക്ക് കുശുമ്പ്' ദേ ഒരു ഫ്രോഡ് മറ്റൊരു ഫ്രോഡിനെ വെളിപ്പിക്കുന്നു എന്ന്..!കലാപം..!!  (12 hours ago)

പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ നയിക്കുന്ന പുതുയുഗ യാത്രയെച്ചൊല്ലി ഉയരുന്ന വിവാദങ്ങള്‍ക്കും വിഭാഗീയത ആരോപണങ്ങള്‍ക്കും കൃത്യമായ മറുപടിയുമായി വടകര എം.പി ഷാഫി പറമ്പില്‍  (12 hours ago)

യുടൂബറുടെ മരണത്തില്‍ ദുരൂഹതയില്ലെന്ന് പൊലീസ്  (12 hours ago)

ബൈക്കില്‍ നിന്ന് തെറിച്ചു വീണ യുവാവ് കാറിനടിയില്‍പ്പെട്ട് മരിച്ചു  (13 hours ago)

ടൊവിനോയെക്കുറിച്ച് കേട്ടതൊന്നും ശരിയല്ലെന്ന് ആലപ്പി അഷ്‌റഫ്  (14 hours ago)

രാത്രികാല യാത്രകളിലെ സ്ത്രീ സുരക്ഷ: ഗവ. സൈബർപാർക്കും കേരള വനിതാ കമ്മീഷനും സംയുക്തമായി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു  (15 hours ago)

Malayali Vartha Recommends