Widgets Magazine
29
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ.... പാലക്കാടും തൃശൂരും എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കും, തൃശൂരിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ


ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു... പള്ളികളിൽ കുരുത്തോല പ്രദക്ഷിണവും പ്രത്യേക തിരുക്കർമങ്ങളും വിശുദ്ധ കുർബാനയും നടക്കും


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...


വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...


സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു

കരഞ്ഞ് തളര്‍ന്ന് സരിത... നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ കേസുകള്‍ നിരനിരയായി നിര്‍ത്തി സരിത എസ് നായരെ അകത്താക്കി; 6 വര്‍ഷം കഠിന തടവായതിനാല്‍ ജാമ്യം കിട്ടിയില്ലെങ്കില്‍ അടത്ത നിയമസഭാ തെരഞ്ഞെടുപ്പ് വരെ എതിരാളികള്‍ക്ക് മനസമാധാനം

28 APRIL 2021 08:59 AM IST
മലയാളി വാര്‍ത്ത

തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തിനെ മുള്‍മുനയില്‍ നിര്‍ത്തുന്നതായിരുന്നു സോളാര്‍ നായികയുടെ കേസിലെ സിബിഐ അന്വേഷണം. ഉമ്മന്‍ ചാണ്ടിയേയും കെസി വേണുഗോപാലിനേയും എന്തിന് അബ്ദുള്ള കുട്ടിയെവരെ പ്രതിരോധത്തിലാക്കി.

എന്നാല്‍ തെരഞ്ഞെടുപ്പിന് മുമ്പ് സരിതയ്‌ക്കൊപ്പം നിന്ന് പ്രതിപക്ഷത്തെ ആക്രമിക്കാന്‍ ശ്രമിച്ച സര്‍ക്കാര്‍ തെരഞ്ഞെടുപ്പിന് ശേഷം സരിതയെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി. മാത്രമല്ല വേറെയും കേസുകളില്‍ അറസ്റ്റ് ചെയ്തു.

 



അവസാനം സോളര്‍ പാനല്‍ സ്ഥാപിക്കാനായി 42.70 ലക്ഷം രൂപ വാങ്ങി വഞ്ചിച്ച കേസില്‍ രണ്ടാം പ്രതി സരിത എസ്.നായര്‍ക്ക് 6 വര്‍ഷം കഠിനതടവും 40,000 രൂപ പിഴയും. കോഴിക്കോട് മജിസ്‌ട്രേട്ട് കോടതി(3)യുടേതാണ് വിധി.

ഒന്നാം പ്രതി ബിജു രാധാകൃഷ്ണന്‍ ക്വാറന്റീനില്‍ ആയതിനാല്‍ പ്രത്യേക കേസായി പരിഗണിച്ച് മേയ് 6ന് വിധി പറയും. മൂന്നാം പ്രതി ബി. മണിമോനെ വിട്ടയച്ചു. കോഴിക്കോട് സെന്റ് വിന്‍സെന്റ് കോളനി ഫജര്‍ ഹൗസില്‍ അബ്ദുല്‍ മജീദിന്റെ വീട്ടിലും ഓഫിസിലും സോളര്‍ പാനല്‍ സ്ഥാപിക്കാനായി 42,70375 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചെന്നാണു കേസ്.

 



വഞ്ചന, ആള്‍മാറാട്ടം,വ്യാജ രേഖ ചമയ്ക്കല്‍, തുടങ്ങി 4 വകുപ്പുകളിലായാണു ശിക്ഷ. വിധി പറയാന്‍ വച്ച കേസില്‍ തുടര്‍ച്ചയായി ഹാജരാകാത്തതിനാല്‍ കോടതിയുടെ വാറന്റ് പ്രകാരം സരിതയെ പൊലീസ് അറസ്റ്റ് ചെയ്താണ് കോടതിയില്‍ ഹാജരാക്കിയത്.

വീട്ടിലും ഓഫിസിലും സോളര്‍ പാനല്‍ സ്ഥാപിക്കുന്നതിനു പുറമേ കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം, വയനാട് ജില്ലകളില്‍ ടീം സോളര്‍ കമ്പനിയുടെ ഫ്രാഞ്ചൈസി, വിന്‍ഡ്മില്‍ പദ്ധതിയില്‍ പങ്കാളിത്തം എന്നിവ വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്തു എന്നായിരുന്നു പരാതി. സരിതയെ വനിതാ തടവുകാരുടെ ക്വാറന്റീന്‍ കേന്ദ്രമായ കാഞ്ഞങ്ങാട് ജില്ലാ ജയിലില്‍ പ്രവേശിപ്പിച്ചു.

 



സോളര്‍ തട്ടിപ്പുകേസില്‍ സരിത എസ്. നായര്‍ ശിക്ഷിക്കപ്പെടുന്നത് 8 വര്‍ഷത്തെ നിയമപോരാട്ടത്തിനൊടുവിലാണ്. വിചാരണ പൂര്‍ത്തിയായ കേസില്‍ സരിത തുടര്‍ച്ചയായി ഹാജരാകാത്തതിനാല്‍ വിധി പറയുന്നതു നീണ്ടു. ഇതിനിടെ മജിസ്‌ട്രേട്ട് സ്ഥലം മാറിയതിനാല്‍ വീണ്ടും വാദം കേള്‍ക്കേണ്ടിയും വന്നു. വിധി പറയാന്‍വച്ച കേസില്‍ തുടര്‍ച്ചയായി ഹാജരാകാത്തതിനാല്‍ കോടതിയുടെ അറസ്റ്റ് വാറന്റ് പ്രകാരം സരിതയെ അറസ്റ്റ് ചെയ്താണു കോടതിയില്‍ ഹാജരാക്കിയത്.

2012 മേയ് മാസത്തിലാണ് അബ്ദുല്‍ മജീദ് പണം നല്‍കിയത്. സോളര്‍ പാനല്‍ സ്ഥാപിക്കുകയോ പണം തിരിച്ചുനല്‍കുകയോ ചെയ്യാതായതോടെ 2012 ഡിസംബറില്‍ പൊലീസില്‍ പരാതി നല്‍കി. 2013 ഒക്ടോബര്‍ 29ന് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. 2018 ഒക്ടോബറില്‍ വിചാരണ പൂര്‍ത്തിയായി.

 



2019ല്‍ ഏപ്രില്‍ വരെ നാലു തവണ കേസ് വിധി പറയാന്‍ വച്ചെങ്കിലും സരിത ഹാജരായില്ല. 2019 മേയില്‍ മജിസ്‌ട്രേട്ട് സ്ഥലം മാറി. പുതിയ മജിസ്‌ട്രേട്ട് ചുമതലയേറ്റപ്പോള്‍ വീണ്ടും വാദം കേട്ടു.

 

2021 ഫെബ്രുവരിയില്‍ വീണ്ടും വിധി പറയാന്‍ വച്ചെങ്കിലും സരിത ഹാജരാകാത്തതിനാല്‍ കേസ് നീണ്ടു. വിധി പറയാന്‍ വച്ച ദിവസങ്ങളില്‍ ഹാജരാകാത്തതിനാല്‍ സരിതയ്‌ക്കെതിരെ കോടതി നാലു വട്ടം അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചെങ്കിലും ഹൈക്കോടതി ഇതു മരവിപ്പിച്ചു. ഫെബ്രുവരി 11നായിരുന്നു ഒടുവില്‍ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. ഫെബ്രുവരി 22ന് ഈ നടപടി ഹൈക്കോടതി മരവിപ്പിച്ചു.

 


രണ്ടാഴ്ചയ്ക്കകം വിചാരണക്കോടതിയില്‍ ഹാജരായി ജാമ്യമെടുക്കാനായിരുന്നു ഹൈക്കോടതി ഉത്തരവ്. ഒന്നാം പ്രതി ബിജു രാധാകൃഷ്ണന്‍ കോടതിയില്‍ ഹാജരായി ജാമ്യം എടുത്തു. എന്നാല്‍ സമയപരിധി കഴിഞ്ഞിട്ടും സരിതയും മൂന്നാം പ്രതി മണിമോനും വിചാരണക്കോടതിയില്‍ ഹാജരാകാത്തതിനാല്‍ മാര്‍ച്ച് 23ന് കോടതി ഇരുവര്‍ക്കുമെതിരെയുള്ള അറസ്റ്റ് വാറന്റ് പുനഃസ്ഥാപിച്ചു.

ഏപ്രില്‍ 16ന് മുന്‍പ് പ്രതികളെ അറസ്റ്റ് ചെയ്തു ഹാജരാക്കാന്‍ കസബ ഇന്‍സ്‌പെക്ടര്‍ക്കു നിര്‍ദേശവും നല്‍കി. എന്നാല്‍ തെരഞ്ഞെടുപ്പിന് മുമ്പ് സരിതയെ തൊട്ടില്ല. അവസാനം തെരഞ്ഞെടുപ്പിന് ശേഷമാണ് 22ന് കസബ പൊലീസ് തിരുവനന്തപുരത്തെത്തി സരിതയെ അറസ്റ്റ് ചെയ്തത്.

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാനില്‍ അണുബോംബിടും ഇസ്രായേലിന്റെ വന്‍നീക്കം യുദ്ധം ശക്തമാക്കി അമേരിക്ക ഭയാനക സ്ഥിതിവിശേഷം  (2 hours ago)

DAM-തുറക്കും അലേർട്ട് വെള്ളം പൊങ്ങും കൊടും മഴയും..! ശമ്പളം വെട്ടിക്കുറയ്ക്കുന്നുണ്ടോ? പ്രവാസികൾ ഇത് അറിഞ്ഞില്ലെങ്കിൽ...!  (2 hours ago)

മോദി പേടിയിൽ ശിവൻകുട്ടി; സംവാദ വിവാദം ഉണ്ടാക്കിയത് മനഃപ്പൂർവ്വം  (5 hours ago)

മോ​ദിയെത്തുന്ന വേദിയിൽ കറുത്ത പുക; വൻ സുരക്ഷ വീഴ്ച  (5 hours ago)

ഇന്ത്യൻ പ്രീമിയർ ലീ​​ഗ്... ഇന്ന് മുംബൈ x 
കൊൽക്കത്ത ആവേശപ്പോരാട്ടം  (7 hours ago)

ഇരവികുളം ദേശീയോദ്യാനം ഏപ്രിൽ ഒന്നു മുതൽ തുറക്കും...  (7 hours ago)

 ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളില്‍ മരക്കൊമ്പ് പൊട്ടിവീണ് യുവാവിന് ഗുരുതര പരിക്ക്  (7 hours ago)

സംസ്ഥാനത്ത് അപ്രതീക്ഷിതമായുണ്ടായ വേനൽമഴയിൽ രണ്ടു ജില്ലകളിൽ വ്യാപക നാശനഷ്ടം.... ഇടിമിന്നലേറ്റ് ഒരു മരണം  (7 hours ago)

കടുത്ത സാമ്പത്തിക ബാദ്ധ്യത... ഒരു കുടുംബത്തിലെ നാല് പേർ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ രണ്ടു പേർ മരിച്ചു...രണ്ടു പേർ ​ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ...  (7 hours ago)

സ്‌കൂളുകളിൽ റീൽസ് ചിത്രീകരണം പാടില്ലെന്ന കർശന നിർദേശവുമായി ഡൽഹി സർക്കാർ...  (8 hours ago)

ട്രഷറിയിൽ കർശനനിയന്ത്രണങ്ങൾ ഏർപ്പെടുത്തി സർക്കാർ  (8 hours ago)

പാൻ കാർഡിനായി അപേക്ഷിക്കുന്നതിനുള്ള വ്യവസ്ഥകളിൽ ഏപ്രിൽ ഒന്നു മുതൽ മാറ്റം...  (8 hours ago)

വാരിയെല്ലിന് പരുക്കേറ്റ വൃദ്ധ ആശുപത്രിയിൽ...  (8 hours ago)

അരക് പ്ലാറ്റിന് തീയിട്ട് IDF ഇറാനിൽ അണുബോംബിട്ടു..? ആണവ വികിരണം..? യുദ്ധം ഉടൻ തീരില്ല...! മുന്നറിയിപ്പ്  (10 hours ago)

കല്ലട പരപ്പാർ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കുളിക്കാൻ ഇറങ്ങിയ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു...  (10 hours ago)

Malayali Vartha Recommends