Widgets Magazine
12
Feb / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അഭിഭാഷകയിൽ നിന്ന് ഇത് പ്രതീക്ഷിച്ചില്ല; രാഹുൽ മാങ്കൂട്ടത്തിൽ കേസ് അതിജീവിതയ്ക്കെതിരായ സൈബർ ആക്രമണത്തിൽ ദീപ ജോസഫിന് തിരിച്ചടി...


യുവതി പാമ്പായി മാറി..ഒടുവിൽ കള്ളം പൊളിച്ച് പൊലീസിന്റെ ഇടപെടൽ..കിടക്കയിൽ വളയും മാലയും പൊട്ടും അടക്കമുള്ള ആഭരണങ്ങൾക്ക് മുകളിലായി പാമ്പിന്റെ പടമാണ് ഉണ്ടായിരുന്നത്..


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വിമർശനം ഉന്നയിച്ച എം.എ. ഷഹനാസിനെതിരെ പരാതി: വ്യാജ ഐഡി കാർഡ് നിർമ്മാണവും കള്ളപ്പണ ഇടപാട് ആരോപണവും...


ബിജെപി നേതാവിന്റെ സ്പാ പൂട്ടിച്ച് മേയര്‍..'ഈ തിരഞ്ഞെടുപ്പ് ബിജെപിക്ക് ഹാപ്പി എന്‍ഡിംഗ് ആയിരിക്കില്ല'.. സന്ദീപ് വാര്യരുടെ ഫേസ്ബുക് പോസ്റ്റ്..വിവാദം ആളിക്കത്തിക്കുന്നു


തീ തുപ്പുന്ന കാർ കണ്ടെത്തി.. പൊതുജനങ്ങളുടെ ജീവന് ഭീഷണിയാകുന്ന രീതിയില്‍ സൈലന്‍സറില്‍ നിന്ന് തീ..നിയമം ലംഘിച്ച് അഭ്യാസപ്രകടനം നടത്തി.. രജിസ്‌ട്രേഷന്‍ റദ്ദാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ്..

സനു ആളാരാ മോന്‍... വൈഗ വധക്കേസില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി സനു മോഹന്‍; ജീവിതത്തില്‍ വന്ന താഴ്ച ഉള്‍ക്കൊള്ളാനായില്ല; ഭാര്യയോടൊപ്പമിരുത്തി സനുവിനെ ചോദ്യം ചെയ്യില്ല; തെളിവെടുപ്പ് പൂര്‍ത്തിയായതിനാല്‍ ഇനി കസ്റ്റഡി ആവശ്യമില്ലെന്ന് പോലീസ്

28 APRIL 2021 09:02 AM IST
മലയാളി വാര്‍ത്ത

നാടിനെ നടുക്കിയ വൈഗ കൊലപാതക കേസില്‍ നിയര്‍ണായകമായ വെളിപ്പെടുത്തലുമായി സനു മോഹന്‍. ജീവിതസാഹചര്യത്തില്‍ വന്ന താഴ്ച ഉള്‍ക്കൊള്ളാനാവാത്തതാണ് മകളുടെ കൊലയിലേക്കു നയിച്ചതെന്നാണ് കസ്റ്റഡിയിലുള്ള പിതാവ് സനുമോഹന്‍ പറഞ്ഞത്.

പത്തു ദിവസത്തെ കസ്റ്റഡി കാലാവധി നാളെ തീരുന്നതിനാല്‍ കൗമാരക്കാരിയായ വൈഗയെ കൊലപ്പെടുത്തിയ കേസിലെ പ്രതി പിതാവ് സനു മോഹനെ നാളെ കോടതിയില്‍ ഹാജരാക്കും.

 



ഭാര്യയോടൊപ്പമിരുത്തി സനുവിനെ ചോദ്യംചെയ്യുന്നതില്‍ തീരുമാനമായിട്ടില്ല. സനുവിന്റെ ഭാര്യ രമ്യയില്‍ നിന്നു വിവരങ്ങള്‍ ചോദിച്ചറിഞ്ഞിട്ടുണ്ട്. ഇനിയുള്ള അന്വേഷണഗതി ഡെപ്യൂട്ടി കമ്മിഷണര്‍ തീരുമാനിക്കും. തെളിവെടുപ്പ് പൂര്‍ത്തിയായതിനാല്‍, ഇനി കസ്റ്റഡി ആവശ്യമില്ലെന്നാണു പോലീസിന്റെ നിലപാട്.

നാലു വര്‍ഷമായി ജീവിച്ച ഉയര്‍ന്ന സാഹചര്യം നഷ്ടപ്പെട്ടതുമായി പൊരുത്തപ്പെടാന്‍ താന്‍ ഏറെ ശ്രമിച്ചിട്ടും നടന്നില്ലെന്നു സനു വെളിപ്പെടുത്തി. ഭാര്യയ്ക്കും മകള്‍ക്കും അതിനു കഴിയുമായിരുന്നില്ല. വരുമാനത്തിന് അപ്പുറമായിരുന്നു ചെലവ്. തേവയ്ക്കലിലെ പ്രമുഖ സ്‌കൂളിലായിരുന്നു മകള്‍ പഠിച്ചിരുന്നത്.

 

 

ഉയര്‍ന്ന ഫീസ് താങ്ങാനാവുമായിരുന്നില്ല. മകള്‍ക്കു നല്ല വിദ്യാഭ്യാസം നല്‍കാനാണു ഈ സ്‌കൂളില്‍ ചേര്‍ത്തതും അതിനടുത്ത് ഫഌറ്റ് വാങ്ങി താമസിച്ചതും. കടം കയറിയതോടെ ഫീസ് അടയ്്ക്കാന്‍ ബുദ്ധിമുട്ടി. സ്‌കൂള്‍ മാറ്റുന്നതു മകള്‍ക്കു താങ്ങാനാവുമായിരുന്നില്ല. കോയമ്പത്തൂരില്‍ ജോലിക്ക് ശ്രമിച്ചിരുന്നു. എന്നാല്‍, കോവിഡ് വീണ്ടുമെത്തിയതോടെ ജീവിക്കാനുള്ള അവസാന പ്രതീക്ഷയും തകര്‍ന്നു. സ്‌കൂള്‍ തുറക്കുന്നതോടെ പഠനചെലവ് വീണ്ടും അലട്ടി.

ആദ്യം എല്ലാവരും ആത്മഹത്യ ചെയ്യാനായിരുന്നു ശ്രമിച്ചത്. അതിനു ഭാര്യ തയാറാവില്ലെന്നു കരുതിയാണു താനും മകളും മരിക്കാന്‍ തീരുമാനിച്ചത്. വൈഗയെ കൊന്നശേഷം തനിയ്ക്കതിനു കഴിഞ്ഞിരുന്നില്ലെന്നു സനു മൊഴി നല്‍കി. കങ്ങരപ്പടിയിലെ ഫഌറ്റില്‍ വച്ചു മകളെ കൊന്നശേഷം ശരീരം പൊതിഞ്ഞുകൊണ്ടുപോയ പുതപ്പ് കോയമ്പത്തൂരിലെ ലോഡ്ജില്‍ നിന്നു കണ്ടെടുത്തു.

 

 

മുരുഡേശ്വറില്‍ വച്ചുപണമെല്ലാം തീര്‍ന്നു. ബൈക്ക് യാത്രക്കാരന്‍ ലിഫ്റ്റ് നല്‍കി. പോക്കറ്റടിച്ചു പണം നഷ്ടപ്പെട്ടെന്നു പറഞ്ഞപ്പോള്‍ അയാള്‍ 60 രൂപ എടുത്തു നല്‍കിയെന്നും സനു മൊഴി നല്‍കി. സനുവിന്റെ മൊഴി അപ്പാടെ പോലീസ് വിശ്വസിക്കുന്നില്ല. അയാള്‍ പലതും മറച്ചുവയ്ക്കുന്നു എന്നാണു സംശയം. ശാസ്ത്രീയ പരിശോധന ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിഗണിക്കുന്നുണ്ട്. എന്നാല്‍, സനുവിനെതിരേ ഭാര്യയോ മറ്റാരെങ്കിലുമോ ഇതുവരെ പരാതിയുമായി എത്തിയിട്ടുമില്ല.

അതേസമയം മകളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യക്ക് ശ്രമിച്ചുവെന്ന സനു മോഹന്റെ വാദം വെറു കെട്ടുകഥയാണെന്ന് പോലീസിന് വ്യക്തമായിട്ടുണ്ട്. കടബാദ്ധ്യതകള്‍ കാരണം മകളെ കൊന്നെന്നും പല തവണ ആത്മഹത്യക്ക് ശ്രമിച്ചെന്നുമുള്ള സനുവിന്റെ വാദങ്ങള്‍ ശരിവയ്ക്കുന്ന ഒന്നും അന്വേഷണ സംഘത്തിന് കണ്ടെത്താനായില്ല. ഇതോടെ ഇയാള്‍ ബുദ്ധിമാനായ സൈക്കോയാണോ സമര്‍ഥനായ കുറ്റവാളിയാണോ എന്ന് തിരിച്ചറിയാനുള്ള യത്‌നത്തിലാണ് അന്വേഷണ സംഘം.

 

 



മകള്‍ വൈഗയെ കൊല്ലാന്‍ മറ്റെന്തെങ്കിലും കാരണങ്ങളുണ്ടോയെന്നും അന്വേഷണ സംഘം പരിശോധിച്ചുവരുന്നു. മകളെ കൊന്ന് ഗോവയിലും കോയമ്പത്തൂരിലും ബാംഗ്ലൂരുവിലും പോയി ഉല്ലസിക്കുകയായിരുന്നു. ഇതാണ് സാനുവിന്റെ മാനസിക നില പരിശോധിക്കണമെന്ന നിലപാടിലേക്ക് പോലീസ് എത്തിയത്. അതേസമയം കേസില്‍ നിര്‍ണായക വിവരങ്ങള്‍ നല്‍കാനാവുന്ന സനു മോഹന്റെ ഭാര്യ രമ്യ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല.

സനു മോഹനെതിരേയുള്ള സാമ്പത്തിക തട്ടിപ്പു കേസുകളില്‍ അന്വേഷണം ഊര്‍ജിതമാക്കുമെന്ന് കൊച്ചി ഡി.സി.പി. ഐശ്വര്യ ഡോംഗ്‌റെ പറഞ്ഞു. മഹാരാഷ്ട്ര പൊലീസുമായി സഹകരിച്ചാണ് അന്വേഷണം നടത്തുക.

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചികിത്സാ കാലഘട്ടത്തില്‍ താന്‍ നേരിട്ട വലിയൊരു വീഴ്ചയെക്കുറിച്ച് തുറന്നുപറഞ്ഞ് നടി മംമ്ത മോഹന്‍ദാസ്  (9 hours ago)

അദാനി ഗ്രൂപ്പിനെതിരായ അപകീര്‍ത്തി പരാമര്‍ശം നടത്തിയ മാധ്യമപ്രവര്‍ത്തകന് ഒരു വര്‍ഷം തടവ്  (9 hours ago)

യുഎസ് വ്യാപാര കരാറിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ച് രാഹുല്‍ ഗാന്ധി  (9 hours ago)

സമഗ്രമായ ലിംഗനീതി ഉറപ്പാക്കാന്‍ സംസ്ഥാനത്ത് പുതിയ 'വനിതാ നയം 2026'; സമ്പൂര്‍ണ സ്ത്രീപക്ഷ സംസ്ഥാനമാക്കി മാറ്റുക ലക്ഷ്യം  (9 hours ago)

തിരുവല്ല സ്പായില്‍ ഗുണ്ടാസംഘം നടത്തിയ ആക്രമണം : രണ്ടു പ്രതികള്‍ പൊലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങി  (10 hours ago)

കേന്ദ്രം അടച്ചുപൂട്ടിയ സ്ഥാപനം ഏറ്റെടുത്ത് ലാഭകരമാക്കാന്‍ 741 കോടിയുടെ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍  (11 hours ago)

ഈ പരിപാടി നോമ്പിന് നടക്കില്ല കട്ടായം പറഞ്ഞ് ഹംദാൻ...! 19-ന് UAE-യിൽ സംഭവിക്കുന്നത് ഇനി ഈ കാര്യങ്ങൾ ശ്രദ്ധിക്കണം  (11 hours ago)

പുലര്‍ച്ചെ റോഡില്‍ കുരച്ചെത്തിയ തെരുവ്‌നായ്ക്കള്‍ തെയ്യം കണ്ട് തിരിഞ്ഞോടി  (11 hours ago)

ഓപ്പറേഷന്‍ ഡിഹണ്ടില്‍ ഒറ്റദിവസം രജിസ്റ്റര്‍ ചെയ്തത് 39 കേസുകള്‍  (11 hours ago)

'ഷഹനാസിന്റെ ഗ്ലാമർ കണ്ട് ആണുങ്ങൾക്ക് കുശുമ്പ്' ദേ ഒരു ഫ്രോഡ് മറ്റൊരു ഫ്രോഡിനെ വെളിപ്പിക്കുന്നു എന്ന്..!കലാപം..!!  (12 hours ago)

പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ നയിക്കുന്ന പുതുയുഗ യാത്രയെച്ചൊല്ലി ഉയരുന്ന വിവാദങ്ങള്‍ക്കും വിഭാഗീയത ആരോപണങ്ങള്‍ക്കും കൃത്യമായ മറുപടിയുമായി വടകര എം.പി ഷാഫി പറമ്പില്‍  (12 hours ago)

യുടൂബറുടെ മരണത്തില്‍ ദുരൂഹതയില്ലെന്ന് പൊലീസ്  (12 hours ago)

ബൈക്കില്‍ നിന്ന് തെറിച്ചു വീണ യുവാവ് കാറിനടിയില്‍പ്പെട്ട് മരിച്ചു  (13 hours ago)

ടൊവിനോയെക്കുറിച്ച് കേട്ടതൊന്നും ശരിയല്ലെന്ന് ആലപ്പി അഷ്‌റഫ്  (14 hours ago)

രാത്രികാല യാത്രകളിലെ സ്ത്രീ സുരക്ഷ: ഗവ. സൈബർപാർക്കും കേരള വനിതാ കമ്മീഷനും സംയുക്തമായി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു  (15 hours ago)

Malayali Vartha Recommends