‘പ്രാർഥിക്ക്യാ, വേറൊന്നും പറയാനില്ല’... പുഞ്ചിരിച്ച് മരണത്തിലേക്ക് കാലെടുത്ത് വച്ച് അശ്വതി... നാടിന്റെ വിങ്ങലാകുന്നു..

കോവിഡിനെതിരായ പോരാട്ടത്തിനിടെ അകാലത്തിൽ വിടപറഞ്ഞ വയനാട്ടിലെ ആരോഗ്യപ്രവർത്തക അശ്വതി നാടിന്റെ തീരീദുഖമാവുന്നു. മാനന്തവാടി സ്വദേശിയായ ആരോഗ്യ പ്രവര്‍ത്തക അശ്വതിയുടെ മരണം ഇപ്പോഴും നാട്ടുകാര്‍ക്ക് വിശ്വസിക്കാന്‍ കഴിഞ്ഞിട്ടില്ല.
ഒരു നാടു മുഴുവന്‍ മനസ് നിറയ്ക്കുന്ന പുഞ്ചിരി സമ്മാനിച്ച് മരണത്തിലേക്ക് വഴുതി വീണവളെ ഓര്‍ത്ത് തേങ്ങുകയാണ്.''എല്ലാരും പ്രാർഥിക്ക്യാ, അല്ലാതെന്താ, വേറൊന്നും പറയാനില്ല. നോക്കട്ടെ അവിടെപ്പോയിട്ട് എന്താണെന്നറിയത്തില്ല. അവിടെപ്പോയിട്ട് നോക്കാം'', നിറഞ്ഞ ചിരിയോടെ സംസാരിക്കുന്ന അശ്വതിയുടെ വിഡിയോ കണ്ണീരോടെയല്ലാതെ നമുക്ക് ആർക്കും കാണാനാകില്ല.
കൊവിഡ് ബാധിച്ച് മരിച്ച ആരോഗ്യപ്രവര്‍ത്തക അശ്വതി അവസാനമായി സംസാരിച്ച വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുകയാണ്. പതിന്നാല് സെക്കന്റ് മാത്രമുള്ള വീഡിയോയില്‍ ‘പ്രാര്‍ത്ഥിക്കുക’ എന്ന് മാത്രമാണ് അശ്വതി എടുത്ത് പറയുന്നത്.
കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റും മുൻപ് കൂട്ടുകാരിലൊരാൾ അശ്വതിയോടു സംസാരിക്കുന്ന വിഡിയോ എടുത്തിരുന്നു. സൗമ്യമായി, ചുറുചുറുക്കോടെ നിൽക്കുന്ന അശ്വതിയെ ഈ വീഡിയോയിൽ കാണാം. നിറഞ്ഞ ചിരിയോടെ ആത്മവിശ്വാസത്തോടെയായിരുന്നു ഈ വിഡിയോയിൽ അശ്വതി പ്രതികരിച്ചത്. പിന്നീട് രോഗം ബാധിച്ച് അതീവ ഗുരുതരാവസ്ഥയിലായിരുന്നു അശ്വതി.
മേപ്പാടി റിപ്പൺ വാളത്തൂർ കണ്ണാടികുഴിയിൽ പി.കെ. ഉണ്ണികൃഷ്‌ണന്റെയും ബിന്ദുവിന്റെയും മകളാണ് അശ്വതി. കോവിഡ് ബാധിച്ച് മാനന്തവാടി ആശുപത്രിയിൽ ചികിത്സയിലായിരുന്ന അശ്വതിയെ രോഗം കൂടിയതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് കൊണ്ടു പോകും വഴിയാണ് മരണം. 25 വയസ്സ് മാത്രമായിരുന്നു പ്രായം.
ഒന്നരമാസം മുൻപ് അശ്വതി രണ്ട് ഡോസ് വാക്സീനും സ്വീകരിച്ചതാണ്. ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ഡോക്ടർമാർ ഉൾപ്പടെ പരിചരിക്കാനുണ്ടായിരുന്നു. എന്നിട്ടും അശ്വതിക്ക് മരണത്തിന് കീഴടങ്ങേണ്ടി വന്നതിന്‍റെ ഞെട്ടൽ വീട്ടുകാർക്കും നാട്ടുകാർക്കും കൂട്ടുകാർക്കും വിട്ടുമാറിയിട്ടില്ല. ബത്തേരി സർക്കാർ ആശുപത്രിയിലെ ലാബ് ടെക്നീഷ്യനായ അശ്വതിയെ രോഗം ഗുരുതരമായതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടു പോകുന്നത് വഴിയാണ് മരണം സംഭവിച്ചത്.
അശ്വതിയുടെ കുടുംബത്തെ സര്‍ക്കാര്‍ സംരക്ഷിക്കണമെന്ന ആവശ്യമാണ് ബന്ധുക്കളും നാട്ടുകാരും ഉന്നയിക്കുന്നത്. ആരോഗ്യമേഖലയില്‍ വയനാട്ടിലുള്ള സൗകര്യങ്ങളുടെ കുറവ് മരണത്തിന് കാരണമാക്കിയെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്.
ലാബ് ടെക്നീഷ്യനായ അശ്വതിക്ക് ബത്തേരി താലൂക്കാശുപത്രിയിലെ കൊവിഡ് ലാബില്‍ വെച്ചാകാം രോഗം പിടികൂടിയിരിക്കുക എന്നാണ് ആരോഗ്യവകുപ്പിന്‍റെ നിഗമനം. വയനാട്ടില്‍ ആവശ്യത്തിന് ആംബുലന്‍സ് സേവനമില്ലാത്തതിനാല്‍ മെഡിക്കല്‍ കോളേജിലെത്താന്‍ വൈകിയത് മരണത്തിന് കാരണമായി ബന്ധുക്കള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
തോട്ടം തോഴിലാളിയായ അശ്വതിയുടെ പിതാവ് ഉണ്ണികൃഷ്ണനെയും കുടുംബത്തെയും സര്‍ക്കാര്‍ സംരക്ഷിക്കണമെന്നാണ് ബന്ധുക്കളും നാട്ടുകാരും ആവശ്യപ്പെടുന്നത്. അശ്വതി രണ്ടു വര്‍ഷം മുമ്പാണ് മാനന്തവാടിയിലെ വയനാട് ജില്ലാ ആശുപത്രിയില്‍ ലാബ് ടെക്നീഷ്യനായി ജോലിയില്‍ പ്രവേശിച്ചത്. മികച്ച സേവനം പരിഗണിച്ചായിരുന്നു ബത്തേരിയിലേക്കുള്ള സ്ഥലം മാറ്റം.
കൂടാതെ, അശ്വതിയുടെ മരണത്തില്‍ അനുശോചനമറിയിച്ച് നടി പാര്‍വതി തിരുവോത്തും രംഗത്തെത്തിയിരുന്നു. കൊവിഡിനെതിരയുള്ള പോരാട്ടത്തില്‍ നമുക്ക് ഒരു സഹോദരിയെ നഷ്ടമായിരിക്കുന്നുവെന്നാണ്, അശ്വതിയുടെ ചിത്രം പങ്കുവെച്ചുകൊണ്ട് പാര്‍വതി ഇന്‍സ്റ്റഗ്രാമില്‍ എഴുതിയത്.
https://www.facebook.com/Malayalivartha






















