ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനം പിന്നിട്ട രാജ്യത്തെ നൂറ്റിയമ്പതിലധികം ജില്ലകളില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തണമെന്ന തീരുമാനം കേന്ദ്ര ആരോഗ്യമന്ത്രാലയം ; നിര്‍ദേശം പ്രാബല്യത്തിൽ വന്നാൽ കേരളത്തിലെ പന്ത്രണ്ട് ജില്ലകളില്‍ ലോക്ക്‌ഡൗണ്‍ നിലവില്‍ വരുവാനുള്ള സാധ്യത കൂടുതൽ

കേരളത്തിലെ പന്ത്രണ്ട് ജില്ലകളില്‍ ലോക്ക്‌ഡൗണ്‍ നിലവില്‍ വരുവാനുള്ള സാധ്യതകൾ ഒരുങ്ങുകയാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനം പിന്നിട്ട രാജ്യത്തെ നൂറ്റിയമ്പതിലധികം ജില്ലകളില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തണമെന്ന തീരുമാനം കേന്ദ്ര ആരോഗ്യമന്ത്രാലയം നിര്‍ദേശിച്ചിരുന്നു.
ഇത് നടപ്പിലായാല്‍ കേരളത്തിലെ പന്ത്രണ്ട് ജില്ലകളില്‍ ലോക്ക്‌ഡൗണ്‍ നിലവില്‍ വരുമെന്ന സ്ഥിതിയാണ് . ഇന്നലെ ചേര്‍ന്ന ഉന്നതതല യോഗത്തിലായിരുന്നു ആരോഗ്യമന്ത്രാലയം ഈ നിര്‍ദേശം മുന്നോട്ട് വച്ചത്. എന്നാൽ ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇത് വരെ തീരുമാനമെടുത്തിട്ടില്ല.
അന്തിമ തീരുമാനം സംസ്ഥാനങ്ങളുമായി ചര്‍ച്ച ചെയ്‌ത ശേഷമാവുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. നിലവിലെ സാഹചര്യമനുസരിച്ച് കൊല്ലം, പത്തനംതിട്ട ജില്ലകളെ മാത്രമേ സംസ്ഥാനത്തിന് ലോക്ക്ഡൗണില്‍ നിന്ന് ഒഴിവാക്കാന്‍ സാധിക്കുകയുളളൂ എന്ന സ്ഥിതിയാണ് .
സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 23.24 ശതമാനമാണ്. ലോക്ക്ഡൗണ്‍ ഫലപ്രദമാവണമെങ്കില്‍ ചുരുങ്ങിയത് ഒരാഴ്‌ചയെങ്കിലും പന്ത്രണ്ട് ജില്ലകളും അടച്ചിടേണ്ടി വരും. ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദേശം നടപ്പിലാക്കുന്നതിന് കേന്ദ്രത്തിലെ മറ്റ് വകുപ്പുകള്‍ക്ക് ഭിന്നാഭിപ്രായമാണുള്ള ത് എന്ന കാര്യം ശ്രദ്ധേയം.
ഈ സാഹചര്യത്തിലാണ് സംസ്ഥാനങ്ങളുമായുളള ചര്‍ച്ചകളിലേക്ക് കേന്ദ്രം കടക്കുന്നത്. ദേശീയ തലത്തിലുളള ലോക്ക്ഡൗണ്‍ വേണ്ടയെന്ന അഭിപ്രായത്തില്‍ ഉറച്ച് നില്‍ക്കുകയാണ് പ്രധാനമന്ത്രി. നിര്‍മ്മാണമേഖലയടക്കം സ്‌തംഭിക്കും എന്നുളളത് കൊണ്ടാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കാത്തത് എന്ന് മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.
സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ഇല്ലെങ്കിലും നിരത്തുകളില്‍ ആവശ്യക്കാര്‍ മാത്രമാണ് പുറത്തിറങ്ങുന്നത്. പൊലീസ് പരിശോധന കേരളത്തിലുടനീളം ശക്തമാക്കിയിട്ടുണ്ട്. ദേശീയ തലത്തിലുള്ള ലോക്ക്ഡൗണ്‍ വേണ്ട എന്ന നിലപാടാണ് പ്രധാനമന്ത്രി എടുത്തത്. ഇക്കാരണത്താലാണ് ചര്‍ച്ച നടത്തി സംസ്ഥാനങ്ങള്‍ തീരുമാനമെടുക്കണം എന്ന ആലോചനയുള്ളത്.
https://www.facebook.com/Malayalivartha






















