കേരളം ഇനി കടുത്ത നിയന്ത്രണങ്ങളിലേക്ക്... 12 ജില്ലകളിൽ ലോക്‌ഡൗണിന് ശുപാർശ ... പത്തനംതിട്ടയും കൊല്ലവും ഒഴികെയുള്ള ജില്ലകൾ അടച്ചിടേണ്ടിവരും ..കടുത്ത നിയന്ത്രണങ്ങൾ വേണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിർദ്ദേശം

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15ന് മുകളിലുള്ള ജില്ലകളിൽ ലോക്‌ഡൗണിന് ശുപാർശ
രാജ്യത്ത് 15 ശതമാനത്തിന് മുകളിൽ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് ഉള്ള ജില്ലകളിൽ ലോക്‌ഡൗണിന് കേന്ദ്ര ആരോഗ്യമാന്ത്രാലയത്തിന്റെ ശുപാർശ. 150 ജില്ലകളുടെ പട്ടിക ഇതിനായി കേന്ദ്ര തയ്യാറാക്കി. സംസ്ഥാനങ്ങളുമായി ചർച്ച നടത്തിയ ശേഷം അന്തിമ തീരുമാനം എടുക്കും.
കേരളത്തിൽ മിക്ക ജില്ലകളിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്ത് ശതമാനത്തിന് മുകളിലാണ്. കോഴിക്കോടും, എറണാകുളത്തുമാണ് സംസ്ഥാനത്ത് തന്നെ എറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. ഇന്നലെ സംസ്‌ഥാനത്ത് 23.24 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
കോവിഡ് പോസിറ്റീവിറ്റി നിരക്ക് 15 ശതമാനത്തിന് മുകളിലുള്ള 150 ജില്ലകളിൽ ലോക്ഡൗൺ വേണമെന്ന് ആരോഗ്യമന്ത്രാലയം കേന്ദ്രത്തിന് നിർദ്ദേശം നൽകിയിരിക്കുന്നത്.കോവിഡിന്റെ പശ്ചാത്തലത്തിൽ ഇന്നലെ ഡൽഹിയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് ആരോഗ്യമന്ത്രാലയം നിർദ്ദേശം മുമ്പോട്ട് വെച്ചത്.
പത്തനംതിട്ടയും കൊല്ലവും ഒഴികെ എല്ലാ ജില്ലകളിലും ലോക്ഡൗണിന് സാധ്യതയുണ്ടെന്നാണ് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകുന്നത് . ഇതനുസരിച്ച് ആഭ്യന്തരമന്ത്രാലയം സംസ്ഥാനങ്ങൾക്ക് കത്തയച്ചു കഴിഞ്ഞു എന്നാണു റിപ്പോർട്. കടുത്ത നിയന്ത്രണങ്ങൾ വേണമെന്ന കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിർദ്ദേശം അംഗീകരിക്കാൻ കേരളവും ബാധ്യസ്ഥരാകും; അങ്ങനെയെങ്കിൽ പന്ത്രണ്ട് ജില്ലകളിൽ അടച്ചിടൽ പ്രാബല്യത്തിൽ വന്നാൽ ഫലത്തിൽ കേരളം മൊത്തം നിശ്ചലമാകും
തിരുവനന്തപുരത്ത് 14 ന് മേലാണ് കോവിഡ് പോസിറ്റീവിറ്റി നിരക്ക്. മറ്റുള്ള ജില്ലകളിൽ 20 ന് മുകളിലും. നിലവിൽ കേരളത്തിൽ ടെസ്റ്റ് പോസിറ്റീവിറ്റി 20 ശതമാനത്തിന് മുകളിലുള്ള പഞ്ചായത്തുകളിലാണ് നിരോധനാജ്ഞയ്ക്ക് സമാനമായ നിയന്ത്രണമാണ് സംസ്ഥാനം നടപ്പിലാക്കി വരുന്നത്.
രാജ്യത്തെ 146 ജില്ലകളിൽ കൊവിഡ് സാഹചര്യം ഗുരുതരമെന്നാണ് റിപ്പോർട്ട്. ഈ ജില്ലകളിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനമാണെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. 274 ജില്ലകളിൽ പോസിറ്റിവിറ്റി 5-15 ശതമാനം വരെയാണ്.
തുടർച്ചയായി ആറാം ദിവസവും കോവിഡ് പോസിറ്റീവിറ്റി മൂന്ന് ലക്ഷം കടന്നിരിക്കുകയാണെന്നും കഴിഞ്ഞ തവണ ലോക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ രോഗവ്യാപന തോത് കുറയ്ക്കാനായിരുന്നെന്നും വിലയിരുത്തിയാണ് കേന്ദ്ര നീക്കം. വൈറസ് വകഭേദം കൂടി വന്നിരിക്കുന്ന സാഹചര്യത്തിൽ 15 ശതമാനത്തിന് മേൽ പോസിറ്റീവിറ്റി നിരക്ക് വന്നിരിക്കുന്ന ഇടങ്ങളിൽ കടുത്ത നിയന്ത്രണം വേണമെന്നും ആരോഗ്യമന്ത്രാലയം ആവശ്യപ്പെട്ടു.
രാജ്യം മുഴുവൻ ലോക്ഡൗണിലേക്ക് കൊണ്ടു പോകുന്നതിനോട് മറ്റു മന്ത്രാലയങ്ങൾ അനുകൂലിക്കാതിരുന്നതിനെ തുടർന്ന് സംസ്ഥാനങ്ങളുമായി വിശദമായ ചർച്ചയ്ക്ക് ശേഷം മതി അന്തിമ തീരുമാനം എന്ന നിലയിലാണ് കേന്ദ്രം ഇപ്പോൾ എത്തി നിൽക്കുന്നത്. 15 ശതമാനത്തിന് മുകളിൽ പോസിറ്റീവിറ്റി നില നിൽക്കുന്ന രാജ്യത്തെ 158 ജില്ലകളുടെ പട്ടികയും യോഗത്തിൽ കേന്ദ്ര ആരോഗ്യ സെക്രട്ടറി അവതരിപ്പിച്ചിരുന്നു.
കഴിഞ്ഞ ദിവസത്തെ കൊവിഡ് കണക്ക് അനുസരിച്ച് പതിനേഴോളം സംസ്ഥാനങ്ങളിൽ ഇതുവരെയുള്ളതിലെ ഏറ്റവും ഉയർന്ന നിരക്കാണ് രോഗികളുടെ എണ്ണത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്
രാജ്യത്ത് കോവിഡ് മരണം രണ്ട് ലക്ഷത്തിനടുത്ത് എത്തിയിരിക്കയാണ്. ചൊവ്വാഴ്‌ച രാവിലെ വരെയുള്ള കണക്ക് പ്രകാരം ആകെ മരണം 1,97,894 ആയി. 24 മണിക്കൂറിൽ 2771 മരണം. ഈമാസം 26 ദിവസത്തില്‍ 34,934. ഒരാഴ്‌ചയ്ക്കിടെ ജീവന്‍പൊലിഞ്ഞത് 15,323 പേര്‍ക്കാണ്.
കഴിഞ്ഞ ഒരാഴ്ചയായി രാജ്യത്ത് പ്രതിദിന രോഗബാധ മൂന്ന് ലക്ഷത്തിന് മുകളിലാണ്. പ്രതിദിന മരണ സംഖ്യ ഇന്ന് മൂവായിരം കടന്നു. അതേസമയം രാജ്യത്ത് 18 വയസിന് മുകളിലുള്ളവര്‍ക്കായി വാക്സീൻ രജിസ്ട്രേഷൻ ഇന്നു തുടങ്ങും. വൈകീട്ട് നാല് മണിമുതല്‍ കൊവിന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യാനാകും.
അടുത്ത ഘട്ട വാക്സിനേഷൻ മുതൽ വാക്സീൻ വിഹിതം സംബന്ധിച്ച വിവരം 15 ദിവസം മുൻപ് സംസ്ഥാനങ്ങളെ അറിയിക്കുമെന്നും കേന്ദ്രസർക്കാർ അറിയിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha






















