Widgets Magazine
12
Feb / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അഭിഭാഷകയിൽ നിന്ന് ഇത് പ്രതീക്ഷിച്ചില്ല; രാഹുൽ മാങ്കൂട്ടത്തിൽ കേസ് അതിജീവിതയ്ക്കെതിരായ സൈബർ ആക്രമണത്തിൽ ദീപ ജോസഫിന് തിരിച്ചടി...


യുവതി പാമ്പായി മാറി..ഒടുവിൽ കള്ളം പൊളിച്ച് പൊലീസിന്റെ ഇടപെടൽ..കിടക്കയിൽ വളയും മാലയും പൊട്ടും അടക്കമുള്ള ആഭരണങ്ങൾക്ക് മുകളിലായി പാമ്പിന്റെ പടമാണ് ഉണ്ടായിരുന്നത്..


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വിമർശനം ഉന്നയിച്ച എം.എ. ഷഹനാസിനെതിരെ പരാതി: വ്യാജ ഐഡി കാർഡ് നിർമ്മാണവും കള്ളപ്പണ ഇടപാട് ആരോപണവും...


ബിജെപി നേതാവിന്റെ സ്പാ പൂട്ടിച്ച് മേയര്‍..'ഈ തിരഞ്ഞെടുപ്പ് ബിജെപിക്ക് ഹാപ്പി എന്‍ഡിംഗ് ആയിരിക്കില്ല'.. സന്ദീപ് വാര്യരുടെ ഫേസ്ബുക് പോസ്റ്റ്..വിവാദം ആളിക്കത്തിക്കുന്നു


തീ തുപ്പുന്ന കാർ കണ്ടെത്തി.. പൊതുജനങ്ങളുടെ ജീവന് ഭീഷണിയാകുന്ന രീതിയില്‍ സൈലന്‍സറില്‍ നിന്ന് തീ..നിയമം ലംഘിച്ച് അഭ്യാസപ്രകടനം നടത്തി.. രജിസ്‌ട്രേഷന്‍ റദ്ദാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ്..

വ്യാജ കണക്ഷനിൽ 33 ലക്ഷം രൂപയുടെ ഫോൺ വിളി: ബി എസ് എൻ എൽ എഞ്ചിനീയറക്കം 9 പ്രതികൾക്ക് ശിക്ഷ: ബി എസ് എൻ എൽ എഞ്ചിനീയറടക്കം 9 പ്രതികൾക്ക് 21 വർഷം തടവും 32.5 ലക്ഷം രൂപ പിഴയും : എഞ്ചിനീയറടക്കം 7 പ്രതികളെ സെൻട്രൽ ജയിലിടച്ചു.  രണ്ട് വനിതകളെ ജാമ്യത്തിൽ വിട്ടു

29 APRIL 2021 09:15 AM IST
മലയാളി വാര്‍ത്ത

വ്യാജ തിരിച്ചറിയൽ രേഖകളിൽ പോസ്റ്റ് പെയ്ഡ് കണക്ഷൻ നൽകി വിദേശ രാജ്യങ്ങളിലടക്കം കുഴൽ ഫോൺ വിളി നടത്തി കേന്ദ്ര സർക്കാരിന് 33 ലക്ഷം രൂപയുടെ നഷ്ടം വരുത്തിയ കേസിൽ ബി എസ് എൻ എൽ എഞ്ചിനീയറടക്കം ഒമ്പത് പ്രതികൾക്ക് വിവിധ വകുപ്പുകളിലായി 21 വർഷം തടവും 32.5 ലക്ഷം രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു. 

 

തിരുവനന്തപുരം സി ബി ഐ കോടതി ജഡ്ജി കെ. സനിൽകുമാറാണ് പ്രതികൾക്ക് ശിക്ഷ വിധിച്ചത്.

 

 

 

തിരുവനന്തപുരം ഗവ: പ്രസ്സ് റോഡിലുള്ള ടെലഗ്രാഫ് ഓഫീസ് സബ്ഡിവിഷണൽ എഞ്ചിനീയർ ബി. രഘൂത്തമൻ നായർ , ബി എസ് എൻ എൽ സിം കാർഡ് അംഗീകൃത ഡീലർ ആയ ' അൻസാരി ഹാർഡ് വെയർ ' സ്ഥാപന ഉടമ എം.ഷിജു , കംപ്യൂട്ടറിൽ വ്യാജ തിരിച്ചറിയൽ കാർഡുകൾ നിർമ്മിച്ച ഷിജുവിന്റെ സ്ഥാപനത്തിലെ ജീവനക്കാരായ മഹേഷ് സിൻഹ , എൻ. ശ്രീകേഷ് , എസ്. മുബാറക്ക് , രേഖാ വേണുഗോപാൽ , കാർത്തിക സേതുനാഥ് , 33 ലക്ഷം രൂപയുടെ കുഴൽ ഫോൺ വിളി നടത്തിയ ഹൈദരാബാദ് സ്വദേശികളായ ജി. ജീനത്ത് , രാജേന്ദ്ര പാൽ സിംഗെന്നും രജീന്ദ്രപാൽ സിംഗെന്നും അറിയപ്പെടുന്ന രാജേന്ദ്രർ എന്നിവരെയാണ് ശിക്ഷിച്ചത്.


ഒന്നാം പ്രതി എഞ്ചിനീയറെ വിവിധ വകുപ്പുകളിലായി 10 വർഷം തടവിനും 4 ലക്ഷം രൂപ പിഴയൊടുക്കാനുമാണ് ശിക്ഷിച്ചത്. ശിക്ഷ ഒന്നിച്ചനുഭവിച്ചാൽ മതിയെന്ന് വിധിന്യായത്തിൽ പറഞ്ഞിട്ടുള്ളതിനാൽ ഫലത്തിൽ കൂടിയ കാലാവധിയായ 4 വർഷം തടവും 4 ലക്ഷം രൂപ പിഴയും ഒടുക്കണം.

 

 

 

രണ്ടാം പ്രതി ഷിജുവിന 21 വർഷം തടവിനും 21 ലക്ഷം രൂപ പിഴയൊടുക്കാനുമാണ് ശിക്ഷിച്ചത്.എന്നാൽ കൂടിയ കാലാവധിയായ 4 വർഷം തടവും 21 ലക്ഷം പിഴയും ഒടുക്കണം. 4 മുതൽ 6 വരെ പ്രതികളെ 12.5 വർഷം തടവിനും 5.5 ലക്ഷം രൂപ പിഴയ്ക്കും ശിക്ഷിച്ചു.

 

എന്നാൽ കൂടിയ കാലാവധിയായ 4 വർഷം തടവും 5.5 ലക്ഷം പിഴയും ഒടുക്കണം. വനിതകളായ ഏഴും എട്ടും പ്രതികൾക്ക് 9 വർഷം തടവും 2 ലക്ഷം രൂപ പിഴയൊടുക്കാനും ശിക്ഷിച്ചു. ഫലത്തിൽ 2 വർഷം തടവും 2 ലക്ഷം രൂപ പിഴയും ഒടുക്കണം. 3 വർഷത്തിന് മേൽ ശിക്ഷിച്ചാൽ അതേ കോടതിക്ക് ജാമ്യം നൽകാൻ അധികാരമില്ലാത്തതിനാൽ 7 പ്രതികളെ ശിക്ഷയനുഭവിക്കാനായി പൂജപ്പുര സെൻട്രൽ ജയിലിലേക്ക് കോടതി ശിക്ഷാ വാറണ്ട് സഹിതം അയച്ചു. വനിതകളായ 2 പ്രതികളെ കോടതി ഒരു മാസത്തെ അപ്പീൽ ജാമ്യത്തിൽ വിട്ടയച്ചു.

 

 

 


കേസിലെ മൂന്നാം പ്രതിയും ഷിജുവിന്റെ സ്ഥാപനത്തിലെ ജീവനക്കാരിയുമായ എസ് . സിമ്മി വിചാരണക്കിടെ മരണപ്പെട്ടു.

 

തങ്ങൾക്കെതിരായ കുറ്റപത്രം അടിസ്ഥാന രഹിതമായതിനാൽ തങ്ങളെ കുറ്റവിമുക്തരാക്കണമെന്നാവശ്യപ്പെട്ട് പ്രതികൾ സമർപ്പിച്ച വിടുതൽ ഹർജികൾ തള്ളിക്കൊണ്ടാണ് കോടതി പ്രതികൾക്ക് മേൽ കുറ്റം ചുമത്തി വിചാരണ നേരിടാൻ ആവശ്യപ്പെട്ടത്. പ്രതികൾ പ്രഥമദൃഷ്ട്യാ കുറ്റം ചെയ്തതായി അനുമാനിക്കാവുന്ന തെളിവുകൾ ഉണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് വിടുതൽ ഹർജികൾ സി ബി ഐ കോടതി തള്ളിയത്.

 

 


2004 ഏപ്രിൽ - ജുലൈ മാസങ്ങളിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രതികൾ ഗൂഢാലോചന നടത്തി വ്യാജ തിരിച്ചറിയൽ കാർഡുകൾ നിർമ്മിച്ച് വ്യാജ പേരുകളിലും വ്യാജ വിലാസങ്ങളിലും 22 മൊബൈൽ പോസ്റ്റ് പെയ്ഡ് കണക്ഷനുകൾ നൽകി

 

ഇന്ത്യയിലും വിദേശ രാജ്യങ്ങളിലും ഫോൺ വിളി നടത്തി ബിൽ അടക്കാതെ കേന്ദ്ര സർക്കാരിന് 33 ലക്ഷം രൂപയുടെ നഷ്ടം വരുത്തി ടെലികോം വകുപ്പിനെ വഞ്ചിച്ചുവെന്നാണ് സി ബി ഐ കേസ്. കോർപ്പറേറ്റ് കമ്പനികൾക്കുള്ള ഇളവ് ലഭിക്കാനായി കമ്പനികളുടെ പേരിലുള്ള വ്യാജ മെമ്മോറാണ്ടം ഓഫ് അസോസിയേഷൻ , ആർട്ടിക്കിൾസ് ഓഫ് അസോസിയേഷൻ എന്നിവ നിർമ്മിച്ചതായും സിബിഐ കുറ്റപത്രത്തിലുണ്ട്.

 

 

 


45 പേരടങ്ങുന്ന സാക്ഷിപ്പട്ടിക യോടൊപ്പം 246 രേഖകളും തൊണ്ടിമുതലുകളും കുറ്റപത്രത്തോടൊപ്പം സിബിഐ കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്.

  

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുതിയ വനിതാ നയത്തിന് മന്ത്രിസഭാ യോഗം അംഗീകാരം; നവകേരളം എന്നത് സ്ത്രീപക്ഷ കേരളമായിരിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്  (4 minutes ago)

എവിടെടോ താൻ പറഞ്ഞ KSRTC മന്ത്രി ഗണേഷിനെ പഞ്ഞിക്കിട്ട് ജനം..!കേരളത്തിൽ ഹർത്താൽ...! ജോലിക്കെത്തിയവരെ അടിച്ചോടിച്ചു..!  (2 hours ago)

ചികിത്സാ കാലഘട്ടത്തില്‍ താന്‍ നേരിട്ട വലിയൊരു വീഴ്ചയെക്കുറിച്ച് തുറന്നുപറഞ്ഞ് നടി മംമ്ത മോഹന്‍ദാസ്  (11 hours ago)

അദാനി ഗ്രൂപ്പിനെതിരായ അപകീര്‍ത്തി പരാമര്‍ശം നടത്തിയ മാധ്യമപ്രവര്‍ത്തകന് ഒരു വര്‍ഷം തടവ്  (11 hours ago)

യുഎസ് വ്യാപാര കരാറിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ച് രാഹുല്‍ ഗാന്ധി  (12 hours ago)

സമഗ്രമായ ലിംഗനീതി ഉറപ്പാക്കാന്‍ സംസ്ഥാനത്ത് പുതിയ 'വനിതാ നയം 2026'; സമ്പൂര്‍ണ സ്ത്രീപക്ഷ സംസ്ഥാനമാക്കി മാറ്റുക ലക്ഷ്യം  (12 hours ago)

തിരുവല്ല സ്പായില്‍ ഗുണ്ടാസംഘം നടത്തിയ ആക്രമണം : രണ്ടു പ്രതികള്‍ പൊലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങി  (13 hours ago)

കേന്ദ്രം അടച്ചുപൂട്ടിയ സ്ഥാപനം ഏറ്റെടുത്ത് ലാഭകരമാക്കാന്‍ 741 കോടിയുടെ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍  (13 hours ago)

ഈ പരിപാടി നോമ്പിന് നടക്കില്ല കട്ടായം പറഞ്ഞ് ഹംദാൻ...! 19-ന് UAE-യിൽ സംഭവിക്കുന്നത് ഇനി ഈ കാര്യങ്ങൾ ശ്രദ്ധിക്കണം  (14 hours ago)

പുലര്‍ച്ചെ റോഡില്‍ കുരച്ചെത്തിയ തെരുവ്‌നായ്ക്കള്‍ തെയ്യം കണ്ട് തിരിഞ്ഞോടി  (14 hours ago)

ഓപ്പറേഷന്‍ ഡിഹണ്ടില്‍ ഒറ്റദിവസം രജിസ്റ്റര്‍ ചെയ്തത് 39 കേസുകള്‍  (14 hours ago)

'ഷഹനാസിന്റെ ഗ്ലാമർ കണ്ട് ആണുങ്ങൾക്ക് കുശുമ്പ്' ദേ ഒരു ഫ്രോഡ് മറ്റൊരു ഫ്രോഡിനെ വെളിപ്പിക്കുന്നു എന്ന്..!കലാപം..!!  (14 hours ago)

പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ നയിക്കുന്ന പുതുയുഗ യാത്രയെച്ചൊല്ലി ഉയരുന്ന വിവാദങ്ങള്‍ക്കും വിഭാഗീയത ആരോപണങ്ങള്‍ക്കും കൃത്യമായ മറുപടിയുമായി വടകര എം.പി ഷാഫി പറമ്പില്‍  (14 hours ago)

യുടൂബറുടെ മരണത്തില്‍ ദുരൂഹതയില്ലെന്ന് പൊലീസ്  (14 hours ago)

ബൈക്കില്‍ നിന്ന് തെറിച്ചു വീണ യുവാവ് കാറിനടിയില്‍പ്പെട്ട് മരിച്ചു  (15 hours ago)

Malayali Vartha Recommends