കൊടകര കുഴൽപണ കേസിൽ റിപ്പോർട്ട് ആവശ്യപ്പെട്ട് കോടതി: സംഭവം അന്വേഷിക്കാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രംഗത്ത്
കൊടകര കുഴൽപ്പണക്കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് (ഇഡി)കളത്തിലിറങ്ങി..... പ്രാഥമിക അന്വേഷണം ഇഡി ആരംഭിച്ചിരിക്കുകയാണ്. കേസിൽ ഹൈക്കോടതി റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. ഇതോടെയാണ് ഈ കേസിൽ അന്വേഷണത്തിനായി ഇഡി രംഗത്തിറങ്ങിയത്. പൊലീസിൽ നിന്ന് എഫ്.ഐ.ആർ. വിവരങ്ങൾ ശേഖരിച്ച ഇഡി കേസിന്റെ അന്വേഷണ വിവരങ്ങളും പരിശോധിച്ചു. കേസ് തങ്ങളുടെ പരിധിയിൽ വരുമോയെന്നാണ് പ്രധാനമായും പരിശോധിക്കുന്നത്.
കേസ് സംബന്ധിച്ച് നേരത്തെ ഇഡിക്ക് പരാതി ലഭിച്ചിരുന്നു. പക്ഷേ അവർ മറ്റ് നടപടികൾ സ്വീകരിക്കുന്നില്ല. ആദായ നികുതി വകുപ്പിന്റെ പരിധിയിൽ വരുന്ന കേസാണിതെന്നും തങ്ങളുടെ പരിധിയിൽ വരില്ലെന്നുമുള്ള വിലയിരുത്തലിലായിരുന്ന ഇഡി അന്നുണ്ടായിരുന്നത്. എന്നാൽ തുടർന്നാണ് കേസ് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഹർജി ഹൈക്കോടതിയിൽ എത്തിയത്. ഹർജി പരിഗണിച്ച കോടതി ഇഡിയിൽ നിന്ന് റിപ്പോർട്ട് തേടുകയും ചെയ്തു. പത്ത് ദിവസത്തെ സാവകാശമാണ് ഇക്കാര്യത്തിൽ ഇഡി ആവശ്യപ്പെട്ടത്.
ഈ ഘട്ടത്തിലായിരുന്നു ഇതുമായി ബന്ധപ്പെട്ട് പ്രാഥമിക അന്വേഷണം ഇ.ഡി. ആരംഭിച്ചിരിക്കുന്നത്. ഇ.ഡി. പോലീസിൽ നിന്ന് കേസിന്റെ എഫ്ഐആർ ശേഖരിച്ചിട്ടുണ്ട്. അന്വേഷണവുമായി ബന്ധപ്പെട്ട് ഇതുവരെ നടന്ന കാര്യങ്ങളുടെ വിശദാംശങ്ങളും പരിശോധിച്ചുവരികയാണ്.
ബിജെപി നേതാക്കൾക്കെതിരെ ആരോപണമുന്നയിക്കപ്പെട്ട കൊടകര കുഴൽപ്പണ കേസ് എന്തുകൊണ്ട് ഇഡി അന്വേഷിക്കുന്നില്ലെന്ന ചോദ്യം പലരും ഉയർത്തിയിരുന്നു. തങ്ങളുടെ അന്വേഷണ പരിധിയിൽ വരുന്നതല്ലെന്ന നിലപാടിലായിരുന്നു ഇഡി. ഇക്കാര്യത്തിൽ വ്യാപകമായ വിമർശനം ഉയർന്നതിന് പിന്നാലെയാണ് ഹൈക്കോടതിയിലും ഇഡി അന്വേഷണം ആവശ്യപ്പെട്ട് ഹർജി സമർപ്പിക്കപ്പെട്ടത്.
മറ്റൊരു നിർണായക ചോദ്യം കെ സുരേന്ദ്രൻ ഇപ്പോൾ നേരിടുകയാണ്.
തിരഞ്ഞെടുപ്പ് വേളയിൽ കെ.സുരേന്ദ്രൻ സഞ്ചരിച്ച ഹെലികോപ്റ്ററിൽ നിന്ന് മാറ്റിയ പെട്ടികളെ ചൊല്ലി ആരോപണംശക്തമാകുകയാണ്. പത്തനംതിട്ട ഡിസിസി ജനറൽ സെക്രട്ടറി വി.ആർ സോജിയാണ് പെട്ടികളിലെ ദുരൂഹതമാറ്റണമെന്നാവശ്യപ്പെട്ടത് രംഗത്തെത്തിയത്.
തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ കോന്നി ബിജെപി സ്ഥാനാർഥിയും ബിജെപി സംസ്ഥാന അധ്യക്ഷനുമായ കെ. സുരേന്ദ്രൻ വന്നിറങ്ങിയ ഹെലികോപ്റ്ററിൽ നിന്നും കാറിലേക്ക് രണ്ട് പെട്ടികൾ മാറ്റിയിരുന്നുവെന്നും ഈ പെട്ടികളിൽ എന്തായിരുന്നുവെന്ന് സുരേന്ദ്രൻ വ്യക്തമാക്കണമെന്നും സോജി ആവശ്യപ്പെട്ടു.
കെ. സുരേന്ദ്രന് തിരഞ്ഞെടുപ്പ് പ്രചാരണത്തിനായാണ് ബിജെപി ഹെലികോപ്റ്റർ നൽകിയത്. ഈ ഹെലികോപ്റ്ററിൽ പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് ഗ്രൗണ്ട് പെരുന്നാട് മാമ്പാട് സ്വകാര്യ വ്യക്തിയുടെ ഹെലിപാട് എന്നിവിടങ്ങളിലാണ് സുരേന്ദ്രൻ വന്നിറങ്ങിയത്. ഈ രണ്ട് സ്ഥലങ്ങളിൽ നിന്നും സഹായികൾ ബാഗ് കാറുകളിലേക്ക് മാറ്റിയിരുന്നു. അന്നേ ഈ ബാഗുകൾ പരിശോധിച്ചിരുന്നുവെങ്കിൽ ഇന്ന് ഈ വിവാദം ഉണ്ടാകുമായിരുന്നില്ലെന്നും പോലീസ് കൃത്യമായ പരിശോധന നടത്തിയിരുന്നില്ലെന്നും സോജി ആരോപിച്ചു.
കൊടകര കുഴൽപ്പണ ക്കേസിൽ കെ സുരേന്ദ്രന് നേരെയും ആരോപണങ്ങൾ ഉയരുന്ന പശ്ചാത്തലത്തിൽ ഈ പെട്ടികളിൽ എന്തായിരുന്നുവെന്നത് ദുരൂഹത വർദ്ധിപ്പിക്കുന്നു. ബാഗിലെന്തായിരുന്നു എന്നത് വിശദീകരിക്കാനുള്ള ബാധ്യത സുരേന്ദ്രനുണ്ടെന്നും അദ്ദേഹം മറുപടി നൽകണമെന്നും സോജി ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha