കൂട്ടുകാരന് വേണ്ടിയാണ് താൻ എംഎൽഎയെ വിളിച്ചത്: സിനിമാ നടനും എംഎൽഎയും ആയതുകൊണ്ട് തനിക്ക് സഹായം കിട്ടുമെന്ന് കരുതി: ഫോൺ കോൾ റെക്കോർഡ് ചെയ്തത് ആ വ്യക്തിക്കു വേണ്ടി: അയാൾക്ക് മാത്രമേ ഷെയർ ചെയ്തിട്ടുള്ളൂ: വെളിപ്പെടുത്തലുമായി മുകേഷിനെ വിളിച്ച കുട്ടി

തന്നെ വിളിച്ച കുട്ടിയെ വഴക്ക് പറഞ്ഞ മുകേഷ് എംഎൽഎയുടെ ഫോൺ റെക്കോർഡും മുകേഷിന്റെ വാക്കുകളും രാഷ്ട്രീയ ലോകത്തിൽ വീണ്ടും ഒരു വമ്പൻ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്.
എന്നാൽ ഇപ്പോളിതാ മുകേഷ് എംഎൽഎ യുടെ തലകുനിപ്പിക്കുന്ന രീതിയിലുള്ള മറുപടിയാണ് ആ കുട്ടി നൽകിയിരിക്കുന്നത്. കാര്യങ്ങളും സ്ഥിതികളും മനസ്സിലാക്കി വളരെ പക്വതയോടെയാണ് ആ കുട്ടി എംഎൽഎയുടെ ദേഷ്യത്തോടെയുള്ള വാക്കുകൾക്ക് മറുപടി നൽകിയിരിക്കുന്നത്.
കുട്ടിയുടെ വാക്കുകൾ ഇങ്ങനെ "എനിക്ക് അത് സാരമില്ല: ആറ് പ്രാവശ്യം തുടരെ വിളിക്കുമ്പോൾ ആർക്കായാലും ദേഷ്യം വരും: അദ്ദേഹം ഗൂഗിൾ മീറ്റിൽ പങ്കെടുക്കുകയായിരുന്നു: ഞാൻ വിളിച്ചപ്പോൾ ആ മീറ്റിംഗ് കട്ടായി: അങ്ങനെ വന്നാൽ ആരായാലും ദേഷ്യപ്പെടും: സിനിമാനടനും പിന്നെ എംഎൽഎയും ആയതുകൊണ്ടാണ് തന്നെ സഹായിക്കുമെന്ന ഉറപ്പോടെ വിളിച്ചത്: തന്റെ കൂട്ടുകാരനു വേണ്ടി ആയിരുന്നു എംഎൽഎയെ വിളിച്ചത്:
എനിക്ക് ഓൺലൈൻ പഠനത്തിനായി മൊബൈൽ ഫോൺ വാങ്ങിയത് അമ്മയുടെ സാലറിയിൽ നിന്നായിരുന്നു: എന്റെ കൂട്ടുകാരന് അങ്ങനെ പോലും വാങ്ങിക്കാൻ സാഹചര്യമില്ല: അപ്പോഴാണ് എംഎൽഎയെ വിളിച്ചാൽ വിഷയത്തിൽ ഒരു പരിഹാരം ഉണ്ടാകും എന്ന് കരുതിയത്: കൂട്ടുകാരനു വേണ്ടിയായിരുന്നു ഞാൻ വിളിച്ചത്: അവനെ കേൾപ്പിക്കാൻ വേണ്ടിയിട്ട് ആയിരുന്നു റെക്കോർഡ് ചെയ്തത്:റെക്കോർഡ് അവന് മാത്രമാണ് ഞാൻ ഷെയർ ചെയ്തു കൊടുത്തത്: അവൻ വേറെ ആർക്കോ ഷെയർ ചെയ്തു: അങ്ങനെയാണ് ഈ സംഭവം സോഷ്യൽ മീഡിയയിൽ എത്തിയത്:""
ഈ വിഷയത്തിൽ തനിക്ക് വേറെ പ്രശ്നങ്ങൾ ഇല്ലെന്നും ആ കുട്ടി ആവർത്തിച്ചു പറയുകയുണ്ടായി. വളരെ സത്യസന്ധമായ ഒരു ആവശ്യമായിരുന്നു ആ കുട്ടി ഉയർത്തിയത് എന്നകാര്യം ശ്രദ്ധേയം.
അതേ സമയം തനിക്ക് വന്ന ഫോൺവിളിയിൽ ഗൂഢാലോചനയുണ്ടെന്ന് ആരോപിച്ച് മുകേഷ് പോലീസിൽ പരാതി നൽകുമെന്ന് അറിയിച്ചിട്ടുണ്ട്.മാത്രമല്ല സോഷ്യൽ മീഡിയയിലൂടെ തനിക്കെതിരെ അശ്ലീല പരാമർശങ്ങൾ നടത്തിയവർക്കെതിരെ യും നിയമപരമായി പോരാടാൻ ഒരുങ്ങുകയാണ് മുകേഷ് എംഎൽഎ.
പാലക്കാട് സ്വദേശിയെന്നു പരിചയപ്പെടുത്തിയ വിദ്യാർഥിയുമായി നടത്തിയ ഫോൺ സംഭാഷണമാണ് കഴിഞ്ഞ ദിവസങ്ങളിൽ സാമൂഹികമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചത്. കുട്ടിക്ക് ഫോൺ നമ്പർ കൊടുത്ത കൂട്ടുകാരന്റെ ചെവിക്കുറ്റിക്ക് അടിക്കണമെന്നും മുകേഷ് പറയുന്നുണ്ട്. ആസൂത്രിത രാഷ്ട്രീയ നീക്കമാണിതിനു പിന്നിലെന്നും ഇതേപ്പറ്റി പോലീസിൽ പരാതി നൽകുമെന്നുമാണ് മുകേഷ് പ്രതികരിച്ചത്.
അത്യാവശ്യകാര്യം പറയാനാണെന്നു വിദ്യാർഥി പറയുമ്പോൾ യോഗത്തിലാണെന്നും എന്തിനാണ് തുടർച്ചയായി വിളിക്കുന്നതെന്നും ചോദിച്ചതിനുപിന്നാലെയാണ് മുകേഷ് പൊട്ടിത്തെറിച്ചത്.
തന്നെ വിളിച്ചയാൾ നിഷ്കളങ്കനാണെങ്കിൽ എന്തിന് കോൾ റെക്കോഡ് ചെയ്യണം? ആറുതവണ എന്തിനു വിളിച്ചു. അതിനുമുൻപ് സംസാരിച്ചത് എന്തുകൊണ്ടാണ് പുറത്തുവിടാത്തത്? മുൻപും കുട്ടികളെക്കൊണ്ട് ഇതുപോലെ ഫോൺ വിളിപ്പിച്ചിട്ടുണ്ട്. ഇതെല്ലാം ആസൂത്രിതമാണ്. പ്രകോപിപ്പിക്കാനാണ് ശ്രമമെന്നുമാണ് മുകേഷ് കഴിഞ്ഞ ദിവസം പറഞ്ഞത്.
എനിക്കും മക്കളുണ്ട്. ചൂരൽവെച്ച് അടിക്കണമെന്നു പറഞ്ഞത് സ്നേഹശാസനയായാണ്. ഇതിനു പിന്നിൽ പ്രവർത്തിക്കുന്നത് ആരാണെങ്കിലും നിയമത്തിനുമുന്നിൽ കൊണ്ടുവരും. കുട്ടിക്ക് വിഷമമായിട്ടുണ്ടെങ്കിൽ തനിക്ക് അതിലും വിഷമമുണ്ടെന്നും മുകേഷ് പറഞ്ഞു
ഒറ്റപ്പാലം മീറ്റ്ന സ്വദേശിയാണ് വിദ്യാർഥി. പത്താം ക്ലാസ് വിദ്യാർഥിയായ കുട്ടി സുഹൃത്തിന്റെ ഓൺലൈൻ പഠനത്തിന് സഹായം തേടിയാണ് മുകേഷിനെ വിളിച്ചതെന്നാണ് ബന്ധുക്കൾ പറയുന്നത്.
ഇതിനിടെ വി.കെ.ശ്രീകണ്ഠൻ എംപി സന്ദർശിച്ചതിന് പിന്നാലെ കുട്ടിയെ സിപിഎം ലോക്കൽ കമ്മിറ്റി ഓഫീസിലേക്ക് മാറ്റിയിരുന്നു . കുട്ടിയുടെ പ്രതികരണം വന്നതിന് ശേഷം പ്രതികരിക്കാമെന്ന് വി.കെ.ശ്രീകണ്ഠൻ എംപി അറിയിക്കുന്നത്.
പാറപ്പുറം സിപിഎം ലോക്കൽ കമ്മിറ്റി ഓഫീസിലേക്കാണ് മാറ്റിയത്. വിഷയം കോൺഗ്രസ് രാഷ്ട്രീയമായി ഏറ്റെടുത്തതിന് പിന്നാലെയാണ് സിപിഎമ്മിന്റെ ഈ നീക്കം.
https://www.facebook.com/Malayalivartha
























