തെക്ക് കിഴക്കൻ അറബിക്കടലിൽ ചക്രവാതച്ചുഴി നിലനിൽക്കുന്നു; ഇന്നും അതിശക്തമായ മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം;ബംഗാൾ ഉൾക്കടലിൽ ഉടൻ പുതിയ ന്യൂനമർദ്ദം രൂപപ്പെടും

സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളായി പരക്കെ കനത്ത മഴ പെയ്യുന്ന സാഹചര്യമുണ്ടായിരുന്നു.എന്നാൽ ഇന്നും അതിശക്തമായ മഴ പെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നത്. ചിലയിടത്ത് ഇന്ന് രാവിലെ മുതൽ വെയിൽ വന്ന് തുടങ്ങി. തെക്ക് കിഴക്കൻ അറബിക്കടലിൽ ചക്രവാതച്ചുഴി നിലനിൽക്കുന്നതാണ് മഴ കനക്കാൻ കാരണം.
ബംഗാൾ ഉൾക്കടലിൽ ഉടൻ പുതിയ ന്യൂനമർദ്ദം രൂപപ്പെടും. പിന്നീടത് തീവ്രന്യൂനമർദ്ദമായി ശക്തി പ്രാപിച്ച് ആന്ധ്രാ തീരത്ത് കരയിൽ പ്രവേശിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. പന്ത്രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. തിരുവനന്തപുരവും കൊല്ലവും ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളിൽ ഇടിമിന്നലോട് കൂടിയ കനത്ത മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നും അധികൃതർ വ്യക്തമാക്കി . 40 മുതൽ 60 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശിയേക്കുവാനുള്ള സാധ്യതയുണ്ട് .
ശക്തമായ കാറ്റിന് സാദ്ധ്യതയുള്ളതിനാൽ കേരളാതീരത്ത് മീൻ പിടിക്കുന്നതിനും വിലക്കേർപ്പെടുത്തിയിട്ടുണ്ട് . ഇതിനിടെ മുല്ലപ്പെരിയാറിൽ ജലനിരപ്പ് 142 അടിയായിരിക്കുകയാണ് . സ്പിൽവേയിലെ നാലു ഷട്ടറുകൾ തമിഴ്നാട് തുറന്നു. 2100 ഘനയടി വെള്ളം തുറന്നു വിട്ടിട്ടുണ്ട് . ലവിൽ ഏഴ് ഷട്ടറുകൾ തുറന്നിട്ടുണ്ട്.
https://www.facebook.com/Malayalivartha

























