Widgets Magazine
28
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

രശ്മിയുടെ ചൂടേറിയ ബിക്കിനി രംഗങ്ങൾ അപ്ലോഡ് ചെയ്ത് ആവശ്യപ്പെട്ടത് 80,000;വിലപേശി ക്രൈംബ്രാഞ്ച് 50,000 ഉറപ്പിച്ചു;ബാംഗ്ളൂരിലുള്ള കന്യകകളായ മൈനറിന് ഒന്നര ലക്ഷം;പ്രതികൾ പെൺവാണിഭം നടത്തിയത് ബ്ലോക്ക് ചെയ്ത ' കൊച്ചു സുന്ദരികൾ ' എന്ന സൈറ്റ് വീണ്ടും ആരംഭിച്ച്; കുടുങ്ങിയത് ക്രൈംബ്രാഞ്ചിന്റെ 'ഓപ്പറേഷൻ ബിഗ് ഡാഡി' യിൽ;മൈനർ പെൺകുട്ടികളെയടക്കം ഉപയോഗിച്ചുള്ള ഓൺലൈൻ സെക്സ് റാക്കറ്റ് കേസ്;ചുംബന സമര സംഘാടകൻ രാഹുൽപശുപാലനും രശ്മി നായരും കോടതിയിൽ ഹാജരായി

30 NOVEMBER 2021 12:10 PM IST
മലയാളി വാര്‍ത്ത

മൈനർ പെൺകുട്ടികളെയടക്കം ഉപയോഗിച്ചുള്ള ഓൺലൈൻ സെക്സ് റാക്കറ്റ് കേസിൽ കോടതി വാറണ്ടിൽ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്ത ഏഴാം പ്രതി കാസർഗോഡ് സ്വദേശി ജിൻ്റോയെ തിരുവനന്തപുരം പോക്സോ കോടതി ഡിസംബർ 10 വരെ റിമാൻ്റ് ചെയ്തു. അന്വേഷണ ഘട്ടത്തിൽ ജിൻ്റോയെ ലഭിക്കാത്തതിനാൽ ഇയാളെ ഒളിവിലിട്ടാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചിരുന്നത്.

ഒക്ടോബർ 20 ന് ഇയാൾക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് ഉത്തരവിട്ടിരുന്നു. നവംബർ 27 ന് അറസ്റ്റ് ചെയ്ത ഇയാളുടെ ജാമ്യാപേക്ഷ പിന്നീട് പരിഗണിക്കും. കേസിൽ അഞ്ചും ആറും പ്രതികളായ ചുംബന സമര സംഘാടകർ രാഹുൽപശുപാലനും രശ്മി നായരും തിങ്കളാഴ്ച കോടതിയിൽ ഹാജരായി. ഫോറൻസിക് റിപ്പോർട്ട് ലഭിക്കാനുണ്ടോയെന്ന് റിപ്പോർട്ട് ചെയ്യാൻ ശിരസ്തദാരോട് കോടതി ഉത്തരവിട്ടു.

സെക്സ് റാക്കറ്റിലെ കണ്ണികളായ 12 പ്രതികളും 2022 ജനുവരി 20 ന് ഹാജരാകാൻ പോക്സോ കോടതി ഉത്തരവിട്ടു. കോടതിയിൽ ഹാജരാകാത്ത പന്ത്രണ്ടാം പ്രതി എറണാകുളം സ്വദേശി ദിലീപ് ഖാനെ ഹാജരാക്കാൻ ക്രൈംബ്രാഞ്ചിനോടും ഉത്തരവിട്ടു. രാഹുൽ പശുപാലനും രശ്മി. ആർ. നായരുമടക്കമുള്ള എല്ലാ പ്രതികളെയും നവംബർ 29 ന് ഹാജരാക്കാൻ ക്രൈംബ്രാഞ്ചിനോട് ജഡ്ജി കെ. വി. രജനീഷ് ഉത്തരവിട്ടിരുന്നു.

ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 228 പ്രകാരം വിചാരണക്ക് മുന്നോടിയായുള്ള കുറ്റം ചുമത്തലിന് വേണ്ടിയാണ് പ്രതികളെ ഹാജരാക്കാൻ കോടതി ആവശ്യപ്പെട്ടത്. കുറ്റ സ്ഥാപനത്തിൽ രണ്ടു വർഷത്തിന് മേൽ ശിക്ഷിക്കാവുന്ന വാറണ്ട് , സെഷൻസ് വിചാരണ കേസായതിനാൽ ക്രൈം ബ്രാഞ്ചു കുറ്റപത്രവും കേസ് റെക്കോർഡുകളും പരിശോധിച്ച് കോടതി സ്വമേധയാ തയ്യാറാക്കുന്ന കുറ്റപത്രം പ്രതികളെ വായിച്ചു കേൾപ്പിച്ചാണ് കുറ്റം ചുമത്തുന്നത്.

കൊച്ചു സുന്ദരികൾ എന്ന പേരിൽ വെബ്സൈറ്റ് പ്രവർത്തിപ്പിച്ച് പെൺവാണിഭം നടത്തിയ സംഘാംഗങ്ങളായ കാസർഗോഡ് സ്വദേശിയും കുപ്രസിദ്ധ ഗുണ്ടാ , കൊള്ളസംഘത്തലവനുമായ അക്ബർ എന്ന അബ്ദുൾ ഖാദർ (31) , ഇയാളുടെ ഭാര്യ റുബീന എന്ന മുബീന (30) , പാലക്കാട് സ്വദേശി ആശിഖ് (34) , മൈനർ പെൺകുട്ടികളെ എത്തിച്ച ബാംഗ്ളൂർ സ്വദേശിയായ ബ്രോക്കർ ലിനീഷ് മാത്യു (35) , കൊല്ലം പത്തനാപുരം സ്വദേശികളായ രശ്മി ആർ.നായർ (27) , ഭർത്താവ് രാഹുൽ പി.എസ് എന്ന രാഹുൽ പശുപാലൻ (29) , കാസർഗോഡ് സ്വദേശി ജിന്റോ എന്ന ജിനു (30) , പീരുമേട് സ്വദേശി അജീഷ് (21) , വിളപ്പിൽശാല സ്വദേശി സുൽഫിക്കർ (31) , താമരശ്ശേരി സ്വദേശി അച്ചായൻ എന്ന ജോഷി ജോസഫ് (35) , ഈരാട്ടു പേട്ട സ്വദേശി മനാഫ് (30) , എറണാകുളം സ്വദേശി ദിലീപ് ഖാൻ (31) , താമരശ്ശേരി സ്വദേശി ജോയ്ൽസ് ജോസഫ് (30) എന്നിവരാണ് ഓൺലൈൻ സെക്സ് റാക്കറ്റ് കേസിലെ ഒന്നു മതൽ പതിമൂന്ന് വരെയുള്ള പ്രതികൾ.

ബാംഗ്ളൂരിൽ നിന്ന് മൈനർ പെൺകുട്ടികളെ വേശ്യാവൃത്തിക്കായി കടത്തിക്കൊണ്ടു വന്നതിന് പ്രതികൾക്കെതിരെ കർണ്ണാടകത്തിലും കുട്ടിക്കടത്ത് കേസുണ്ട്. രാഹുൽ പശുപാലൻ 14 മാസവും രശ്മി. ആർ. നായർ 10 മാസക്കാലവും ജയിലിൽ റിമാന്റിൽ കഴിഞ്ഞ ശേഷമാണ് കേരള ഹൈക്കോടതിയും കർണ്ണാടക ഹൈക്കോടതിയും കേസുകളിൽ ജാമ്യം അനുവദിച്ചത്.

2015 ജനുവരി - നവംബർ മാസക്കാലയളവിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. 2015 ഏപ്രിൽ മാസത്തിൽ തിരുവനന്തപുരം സൈബർ സെല്ലിന് ഓൺലൈൻ പെൺവാണിഭത്തെപ്പറ്റി ലഭിച്ച പരാതിയിലാണ് ആദ്യ അന്വേഷണം നടന്നത്. കുട്ടികളോട് ലൈംഗിക ആകർഷണവും ആസക്തിയുമുണ്ടാക്കുന്ന ഫേസ് ബുക്കിലെ പെഡോഫൈൽ പേജായ കൊച്ചു സുന്ദരികൾ എന്ന സൈറ്റിനെക്കുറിച്ചായിരുന്നു പരാതി ലഭിച്ചത്.

ആ പേജ് ബ്ലോക്ക് ചെയ്തതിനാലും അഡ്മിൻ സൗദി അറേബ്യയിലായതിനാലും സൈബർ സെൽ പരാതിയിലെ തുടർ നടപടികൾ അവസാനിപ്പിച്ച് ഫയൽ ക്ലോസ് ചെയ്തു. എന്നാൽ രണ്ടാമത് വീണ്ടും പരാതിയുയർന്ന സാഹചര്യത്തിൽ തിരുവനന്തപുരം സൈബർ പോലീസ് സ്റ്റേഷനിൽ ക്രൈം 34 / 2015 നമ്പരായി സൈബർ കേസ് രജിസ്റ്റർ ചെയ്തു. അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. ക്രൈം ബ്രാഞ്ച് ' ഓപ്പറേഷൻ ബിഗ്ഡാഡി ' എന്ന പേരിൽ ഐ.ജി. ശ്രീജിത്തിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണം ആരംഭിച്ചു.

ഫെയ്സ് ബുക്ക് ഗ്രൂപ്പായ ' സെക്ഷ്വലി ഫ്രസ്ട്രേറ്റഡ് മല്ലൂസ് ' ( ലൈംഗിക നിരാശരായ മലയാളികൾ ) എന്ന ഗ്രൂപ്പിലെ ഒരംഗമെന്ന നിലയിലാണ് ഒരാൾ പരാതിപ്പെട്ടത്. ഫെയ്സ് ബുക്കിൽ പെട്ടെന്ന് ആവിർഭവിച്ച് പൊന്തി വന്ന ' കൊച്ചു സുന്ദരികൾ ' എന്ന പേജ് സൈറ്റിനെക്കുറിച്ചാണ് വീണ്ടും പരാതി വന്നത്. പുതുമുഖ നടിമാരെ തേടുന്ന റിക്രൂട്ട്മെന്റ് സൈറ്റായ 'ലൊക്കാന്റോ' (Locanto) യിൽ കേരളം അടിസ്ഥാനമാക്കിയുള്ള പരസ്യങ്ങളിൽ ഉൾപ്പെടുത്തിയാണ് പ്രതികൾ പെൺവാണിഭത്തിന് കളമൊരുക്കിയത്.

'കൊച്ചു സുന്ദരികൾ' എന്ന സൈറ്റുണ്ടാക്കി ആ പേജിൽ അക്ബർ വിവിധ മൊബൈൽ ഫോൺ നമ്പരുകൾ രേഖപ്പെടുത്തി ഒമ്പത് പരസ്യങ്ങൾ ചെയ്തിരുന്നു. ക്രൈംബ്രാഞ്ച് മൂന്ന് സിവിലിയൻസിനെക്കൊണ്ട് ( സായുധ സേനയിൽ അംഗമല്ലാത്ത സാധാരണ പൗരൻമാരെക്കൊണ്ട് ) മൂന്ന് വ്യാജ അക്കൗണ്ടുകൾ സൃഷ്ടിച്ചു. ലൊക്കാന്റോ സൈറ്റിലുള്ള കേരള സംസ്ഥാനം അടിസ്ഥാനമായി പരസ്യങ്ങൾ ചെയ്യുന്ന വ്യക്തികളുമായി ചാറ്റിങ്ങ് തുടങ്ങി. അങ്ങനെ ക്രൈംബ്രാഞ്ചിന് അക്ബറുമായി ബന്ധപ്പെടാൻ സാധിച്ചു.

ഒമ്പത് പരസ്യങ്ങളിൽ കാണപ്പെട്ട വിവിധ നമ്പരുകളിൽ നിന്നും ഒരു നമ്പരിൽ ക്രൈം ബ്രാഞ്ച് ഇടപാടുകാരെന്ന വ്യാജേന വിളിച്ചു. തങ്ങളുടെ മുതലാളികളായ രണ്ടു പേർ ഉത്തർപ്രദേശിൽ നിന്നും കേരളത്തിലേക്ക് വരുന്നുണ്ടെന്നും വിഴിഞ്ഞത്ത് ഭൂമിയിടപാടിനാണ് വരുന്നതെന്നും അറിയിച്ചു. തങ്ങൾക്ക് അഞ്ച് പെൺകുട്ടികളെ ആവശ്യമുണ്ടെന്നും അതിൽ ഒരു പെൺകുട്ടി മൈനറും മറ്റൊന്ന് മോഡലുമായിരിക്കണമെന്നും ആവശ്യപ്പെട്ടു.

ഉടൻ അക്ബർ സഭ്യതയുടെ അതിർ വരമ്പുകൾ ലംഘിച്ചുള്ള രശ്മി നായരുടെ മേനി കാട്ടുന്ന ബിക്കിനിയിലുള്ള (അൽപ സ്നാന വസ്ത്രം ധരിച്ച) ചൂടേറിയ നഗ്ന രംഗങ്ങൾ അയക്കാൻ തുടങ്ങി. രശ്മിക്ക് എൺപതിനായിരം രൂപ അക്ബർ ആവശ്യപ്പെട്ടു. വിലപേശലിൽ അമ്പതിനായിരം - അറുപതിനായിരം രൂപയ്ക്ക് രശ്മിയുടെ ഇടപാട് ഉറപ്പിച്ചു. കന്യകമാരായ മൈനർ പെൺകുട്ടികൾക്ക് ഒന്നര ലക്ഷം രൂപ വീതം അക്ബർ ആവശ്യപ്പെടുകയും ചെയ്തു.

ഡ്യൂപ്പിനെക്കൊണ്ട് വന്ന് വയസ്സ് കുറച്ച് പറഞ്ഞാൽ തങ്ങൾക്ക് എങ്ങനെ അറിയാൻ പറ്റുമെന്ന് ചേദിച്ചപ്പോൾ ആധാർ കാർഡ് സഹിതം മൈനർ പെൺകുട്ടികളെ എത്തിക്കാമെന്ന് അക്ബർ ഉറപ്പ് നൽകുകയായിരുന്നു. രാഹുലും രശ്മിയും കൂടുതൽ പെൺകുട്ടികളെ ഏർപ്പാടാക്കുമെന്നും അക്ബർ പറഞ്ഞു. മൊത്തം അഞ്ച് ലക്ഷം രൂപയ്ക്ക് കരാർ ഉറപ്പിച്ചു. കരാർ വ്യവസ്ഥ പ്രകാരം ബാംഗ്ളൂർ നിവാസിയായ ബ്രോക്കർ ലിനീഷ് മാത്യു 16 ഉം 17 ഉം വയസ്സുള്ള സഹോദരിമാരായ രണ്ടു മൈനർ പെൺകുട്ടികളുമായി ബംഗ്ളുരുവിൽ നിന്ന് വിമാന മാർഗ്ഗം കൊച്ചി ഇന്റർ നാഷണൽ എയർപോർട്ടായ നെടുമ്പാശേരി വിമാനത്താവളത്തിൽ 2015 നവംബർ 18 ഉച്ചയ്ക്ക് 2.17 ന് പറന്നിറങ്ങി.

നേരത്തേ തന്നെ എയർപോർട്ടിൽ നിലയുറപ്പിച്ചിരുന്ന ക്രൈംബ്രാഞ്ച് ലിനീഷിനെയും രണ്ടു പെൺകുട്ടികളെയും വിമാനത്താവളത്തിൽ വന്നിറങ്ങിയ ഉടൻ കസ്റ്റഡിയിലെടുത്തു. എയർപോർട്ടിന് സമീപമുള്ള ലോഡ്ജിൽ ലീനീഷിന് വേണ്ടി മുറിയെടുത്ത് കാത്തിരുന്ന അക്ബറിനെ വൈകിട്ട് 6 മണിയോടെ അറസ്റ്റ് ചെയ്തു. അതേ സമയം ഒരു മൈനർ പെൺകുട്ടിയുമായി കാറിൽ വന്ന മൂന്നു പേർ പോലീസിനെക്കണ്ട മാത്രയിൽ കാറുമായി മുങ്ങി.

അക്ബറും ലിനീഷും രണ്ടു മൈനർ പെൺകുട്ടികളും അതേ ഹോട്ടലിൽ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലിരിക്കേ രാത്രി 11 മണിയോടെ അക്ബറിന്റെ മൊബൈൽ ഫോണിലേക്ക് രശ്മിയുടെ ഒരു എസ്.എം.എസ് എത്തി. ' എന്തെങ്കിലും കുഴപ്പമുണ്ടോയെന്നും ഇന്ന് ജോലി ഇല്ലേ ' യെന്നും ചോദിച്ചായിരുന്നു രശ്മി സന്ദേശം അയച്ചത്. ക്രൈംബ്രാഞ്ച് നിർദേശ പ്രകാരം അക്ബർ രശ്മിയോട് ഹോട്ടലിൽ വരാനാവശ്യപ്പെട്ടു.

കുറച്ച് സമയത്തിനകം രശ്മിയും രാഹുലും അവരുടെ കുട്ടിയുമായി ഹോട്ടലിൽ എത്തി. തുടർന്ന് എല്ലാവരെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് ക്രൈംബ്രാഞ്ച് അറസ്റ്റ് രേഖപ്പെടുത്തി. കോടതിയിൽ ഹാജരാക്കിയ പ്രതികളെ കോടതി ജയിലിലേക്ക് റിമാൻറ് ചെയ്തു. മൈനർ പെൺകുട്ടികളെ കോടതിയുത്തരവ് പ്രകാരം മഹിളാ മന്ദിരത്തിലേക്ക് മാറ്റി പാർപ്പിച്ചു. ശിശുക്കളെ ചൈൽഡ് വെൽഫയർ കമ്മിറ്റിക്ക് കൈമാറി.

രാഹുൽ രശ്മിയെ വേശ്യാവൃത്തിക്ക് പ്രേരിപ്പിച്ചതായും ഇടപാടുകൾക്ക് സഹായിയായും കാര്യസ്ഥനായും പ്രവർത്തിച്ചതായും പണത്തിന് വേണ്ടി രശ്മിയെ കൊണ്ടു പോകുന്നതായും പ്രോസ്റ്റിറ്റ്യൂഷനിൽ നിന്ന് ലഭിക്കുന്ന പണത്തിൽ നിന്നും പങ്ക് പറ്റുന്നതായും ക്രൈംബ്രാഞ്ച് ആരോപിക്കുന്നു. രാഹുൽ ഫെയ്സ് ബുക്ക് ഊർജിതമായി ഉപയോഗിച്ച് രശ്മിയുടെ അൽപ സ്നാന വസ്ത്രം ധരിച്ച നഗ്ന ഫോട്ടോകൾ അപ് ലോഡ് ചെയ്ത് രശ്മിക്ക് വേണ്ടി ഓൺലൈൻ പെൺവാണിഭത്തിനായുള്ള ഒരു പ്രതിച്ഛായ സൃഷ്ടിച്ചെടുത്തതായും എല്ലാം ബിസിനസ്സിന്റെ പുരോഗതിക്ക് വേണ്ടിയാണന്നും ക്രൈംബ്രാഞ്ച് ആരോപിക്കുന്നു.

അതിനാലാണ് അസാന്മാർഗ്ഗിക പ്രവർത്തനം (തടയൽ) നിയമം രാഹുലിന് മേൽ ചുമത്തിയതെന്നും ക്രൈംബ്രാഞ്ച് കുറ്റപത്രത്തിൽ വിശദീകരിക്കുന്നു. ഏഴ് മാസമായി തങ്ങൾ ഓൺലൈൻ പെൺവാണിഭം നടത്തുന്നതായ രാഹുലിന്റെ കുറ്റസമ്മത മൊഴിയും ക്രൈംബ്രാഞ്ച് കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. കൊച്ചി മറൈൻ ഡ്രൈവിലും മറ്റുമായി 2014 ൽ നടത്തിയ ( കിസ് ഓഫ് ലവ് ) ചുംബന സമരത്തിന് നേതൃത്വം കൊടുത്ത് ചുക്കാൻ പിടിച്ചത് രാഹുലും രശ്മിയുമായിരുന്നു. തുടർന്ന് ഓൺലൈൻ സെക്സ് റാക്കറ്റ് ബിസിനസ്സിലേക്ക് കടക്കുകയായിരുന്നു. കിസ് ഓഫ് ലവിലും രാഹുലിനും രശ്മിക്കും ജയ് വിളിച്ച സി പി എം കാർ ഓൺ ലൈൻ വാണിഭം പുറത്തായതോടെ മധുരിച്ച് തുപ്പാനും കയ്ച്ചിട്ട് ഇറക്കാനും പറ്റാത്ത സ്ഥിതിയിലായി. 

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പുകളായ 120 - ബി (ക്രിമിനൽ ഗൂഢാലോചന) , 366 എ (മൈനറായ പെൺകുട്ടിയെ അവിഹിത സംഗത്തിന് കൈവശപ്പെടുത്തൽ) , 370 (1) ( പെൺകുട്ടികളെ കടത്തിക്കൊണ്ടു വന്ന് രഹസ്യമായി താമസിപ്പിച്ച് പെൺവാണിഭം നടത്തൽ) , 212 (കുറ്റക്കാരെ ഒളിവിൽ പാർപ്പിക്കൽ) , 34 (പൊതു ഉദ്ദേശ്യകാര്യസാദ്ധ്യത്തിനായുളള കൂട്ടായ്മ) എന്നീ വകുപ്പുകളും 2012 ലെ പോക്സോ (ലൈംഗിക കുറ്റ കൃത്യങ്ങളിൽ നിന്നും കുട്ടികൾക്കുള്ള സംരക്ഷണം) നിയമത്തിലെ വകുപ്പുകളായ 13 (ബി) , (സി) , 14 എന്നീ വകുപ്പുകളും അനാശാസ്യ പ്രവർത്തനം (തടയൽ) നിയമത്തിലെ വകുപ്പുകളായ 4 (1) , 2 (എ), (ബി) , (സി) , 5 (എ), (ബി), (സി) എന്നീ വകുപ്പുകളും വിവര സാങ്കേതിക വിദ്യ നിയമത്തിലെ വകുപ്പുുകളും ചുമത്തിയാണ് .ക്രൈം ബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചത്. 2019 നവംബർ 23 നാണ് അന്വേഷണം പൂർത്തിയാക്കി ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വൈറലാകാന്‍ നട്ടപാതിരായ്ക്ക് സെമിത്തേരിയില്‍ റീല്‍സ് ചിത്രീകരിച്ച യുവാക്കള്‍ക്കെതിരെ കേസ്  (2 hours ago)

പ്രണയം എതിര്‍ത്ത അച്ഛനെ കൊലപ്പെടുത്തിയ സംഭവത്തില്‍ മകളും ഭര്‍ത്താവും പിടിയില്‍  (2 hours ago)

പത്തനംതിട്ടയില്‍ ഇരട്ട കുട്ടികള്‍ക്ക് നേരെ തെരുവുനായ ആക്രമണം  (2 hours ago)

എടയാറില്‍ ഇതര സംസ്ഥാന തൊഴിലാളി വെന്തുമരിച്ച സംഭവത്തില്‍ നഷ്ടപരിഹാരം 15 ലക്ഷമാക്കി  (2 hours ago)

ഭാര്യയുടെയും ബന്ധുക്കളുടെയും പീഡനത്തില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കി  (2 hours ago)

15 വയസ്സുകാരിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ 63കാരന്‍ പിടിയില്‍  (2 hours ago)

ഗോപാലകൃഷ്ണന്റെ പ്രസ്താവനയില്‍ എന്തു നടപടിയാണ് സ്വീകരിച്ചതെന്ന് ഹൈക്കോടതി  (3 hours ago)

വീട്ടുമുറ്റത്തു നിര്‍ത്തിയിട്ടിരുന്ന സ്‌കൂള്‍ വാന്‍ കത്തിനശിച്ചു  (4 hours ago)

ചികിത്സ തേടി എത്തിയ രോഗിയും കൂടെ വന്നവരും ഡോക്ടറെ ആക്രമിച്ച് ഭീഷണിപ്പെടുത്തി  (4 hours ago)

സോജില പാസിലെ ഹിമപാതത്തില്‍ 6 മരണം  (4 hours ago)

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും ജി സുധാകരന്‍  (4 hours ago)

പശ്ചിമേഷ്യന്‍ സംഘര്‍ഷം; രാജ്യം ഒറ്റക്കെട്ടായി മുന്നോട്ടു പോകണമെന്ന് പ്രധാനമന്ത്രി  (5 hours ago)

തമിഴ്‌നാട്ടില്‍ വിജയ്‌യുടെ പ്രചാരണത്തിന് അനുമതിയില്ല  (6 hours ago)

വയനാട്ടില്‍ ബിജെപി പഞ്ചായത്തംഗത്തിന് വെട്ടേറ്റു  (6 hours ago)

ജന്മദിനാശംസകള്‍ മായക്കുട്ടി...വിസ്മയയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍  (7 hours ago)

Malayali Vartha Recommends