സംസ്ഥാന സർക്കാരിന്റെ ബയോ ബബിൾ വലിയൊരു തമാശ ബബിൾ ആണ്;എങ്ങനെയാണ് നമ്മുടെ സ്കൂളികളിൽ ബയോ ബബിൾ നടപ്പാക്കാൻ കഴിയുന്നത്?ആരോഗ്യപരമല്ലാത്ത കാരണങ്ങളാൽ വാക്സീൻ എടുക്കാത്ത അധ്യാപകരെയും മറ്റ് ജീവനക്കാരെയും സ്കൂൾ പരിസരത്ത് പ്രവേശിപ്പിക്കുകയോ ശമ്പളം നൽകുകയോ ചെയ്യരുത്;പരിഹസിച്ച് ശ്രീജിത്ത് പണിക്കർ

സംസ്ഥാന സർക്കാരിന്റെ ബയോ ബബിളിനെ പരിഹസിച്ച് ശ്രീജിത്ത് പണിക്കർ. പുറത്തുനിന്നുള്ളവരുമായി സമ്പർക്കമില്ലാതെ കോവിഡ് നെഗറ്റീവ് ആയവർ മാത്രം കഴിയുന്ന നിയന്ത്രിത സംവിധാനമാണ് ബയോ ബബിൾ. കൃത്യമായ ഇടവേളകളിൽ കോവിഡ് ടെസ്റ്റും നടത്തും. എങ്ങനെയാണ് നമ്മുടെ സ്കൂളികളിൽ ബയോ ബബിൾ നടപ്പാക്കാൻ കഴിയുന്നതെന്നാണ് അദ്ദേഹം ചോദിക്കുന്നത്. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;
സംസ്ഥാന സർക്കാരിന്റെ ബയോ ബബിൾ വലിയൊരു തമാശ ബബിൾ ആണ്. പുറത്തുനിന്നുള്ളവരുമായി സമ്പർക്കമില്ലാതെ കോവിഡ് നെഗറ്റീവ് ആയവർ മാത്രം കഴിയുന്ന നിയന്ത്രിത സംവിധാനമാണ് ബയോ ബബിൾ. കൃത്യമായ ഇടവേളകളിൽ കോവിഡ് ടെസ്റ്റും നടത്തും. എങ്ങനെയാണ് നമ്മുടെ സ്കൂളികളിൽ ബയോ ബബിൾ നടപ്പാക്കാൻ കഴിയുന്നത്?
കുട്ടികൾ സ്വന്തം നിലയിലോ പൊതുഗതാഗത സംവിധാനം ഉപയോഗിച്ചോ സ്കൂൾ ബസ്സുകളിലോ സ്കൂളിൽ എത്തുന്നു. ഏതാനും മണിക്കൂർ മാത്രം ഒന്നിച്ച് 'ബയോ ബബിളിൽ' ചെലവഴിക്കുന്നു. വീണ്ടും മേല്പറഞ്ഞ മാർഗങ്ങളിലൂടെ വീട്ടിലെത്തുന്നു. യാത്ര ചെയ്യുമ്പോഴോ വീട്ടിൽ ആയിരിക്കുമ്പോഴോ വാരാന്ത്യങ്ങളിലോ അവർ എവിടെയൊക്കെ പോയെന്നോ ആരൊക്കെയുമായി സമ്പർക്കത്തിൽ ഏർപ്പെട്ടെന്നോ അവർക്കും ദൈവം തമ്പുരാനും മാത്രം അറിയാം. അതിന്റെയൊപ്പം വാക്സീൻ എടുക്കാത്ത 5000 അധ്യാപകരും ജീവനക്കാരും!
ആരോഗ്യപരമായ കാരണങ്ങളാൽ വാക്സീൻ എടുക്കാൻ കഴിയാത്ത അധ്യാപകർക്ക് വീട്ടിലിരുന്ന് ഓൺലൈൻ ക്ലാസുകൾ നടത്താനുള്ള ചുമതല നൽകണം. മറ്റ് ജീവനക്കാർക്ക് ഇതിനും കഴിയണമെന്നില്ല. ആരോഗ്യപരമല്ലാത്ത കാരണങ്ങളാൽ വാക്സീൻ എടുക്കാത്ത അധ്യാപകരെയും മറ്റ് ജീവനക്കാരെയും സ്കൂൾ പരിസരത്ത് പ്രവേശിപ്പിക്കുകയോ ശമ്പളം നൽകുകയോ ചെയ്യരുത്. അഥവാ ജോലി ചെയ്ത് ശമ്പളം വാങ്ങണമെങ്കിൽ മൂന്നുദിവസം കൂടുമ്പോൾ സ്വന്തം ചെലവിൽ ആർടിപിസിആർ ടെസ്റ്റ് നടത്തി നെഗറ്റീവ് റിപ്പോർട്ടുമായി വരാൻ ആവശ്യപ്പെടണം. ഹല്ലപിന്നെ!
https://www.facebook.com/Malayalivartha

























