സൈജുവിന്റെ ജാമ്യപക്ഷ കോടതി തള്ളി;മൂന്നു ദിവസം പോലീസ് കസ്റ്റഡിയിൽ; സൈജു ഉപദ്രവിച്ച സ്ത്രീകൾ പരാതി നൽകിയാൽ ഉടനടി കേസ് റജിസ്റ്റർ ചെയ്യാനൊരുങ്ങി പോലീസ്

വെറുമൊരു അപകട മരണം എന്ന തലത്തിലേക്ക് ഒതുങ്ങി പോകാവുന്ന കേസായിരുന്നു മോഡലുകളുടെ മരണം. തുടക്കം മുതൽ ദുരൂഹതകൾ ഉയർന്ന ഈ കേസ് ഇപ്പോൾ സൈജു എന്ന വ്യക്തിയിൽ എത്തി നിൽക്കുകയാണ്.സൈജുവിന്റെ ജാമ്യപക്ഷ തള്ളിയിരിക്കുകയാണ് ഇനി മൂന്ന് ദിവസത്തേക്ക് കൂടി പോലീസ് കസ്റ്റഡിയിൽ തുടരും.
സൈജു ഉപദ്രവിച്ച സ്ത്രീകൾ പരാതി നൽകിയാൽ ഉടനടി കേസ് റജിസ്റ്റർ ചെയ്യാൻ തയ്യാറെടുക്കുകയാണ് പോലീസ്.. സൈജുവിനെതിരെ സ്വമേധയാ കേസെടുക്കുന്നതും പൊലീസ് പരിഗണിക്കുന്നുണ്ട്. സൈജു വിൽ നിന്നും മോഡലുകളെ സംരക്ഷിക്കാൻ ഡ്രൈവർ നന്നേ പരിശ്രമിച്ചു പക്ഷേ മത്സരയോട്ടം ഇവരെ അപകടത്തിലേക്ക് നയിക്കുകയായിരുന്നു.പോലീസിന്റെ റിപ്പോർട്ടിൽ സൈജുവിനെതിരെ ഗുരുതരമായ ആരോപണങ്ങൾ കൂടെ ഉൾപ്പെടുത്തിയിരിക്കുകയാണ്.
വാഹനാപകടത്തിന്റെ മുഖ്യ കാരണം സൈജു തങ്കച്ചൻ പിന്തുടർന്നതാണ് എന്നു പറഞ്ഞിരിക്കുകയാണ് എറണാകുളം സിറ്റി പൊലീസ് കമ്മിഷണർ സി.എച്ച്.നാഗരാജു . സൈജു ലഹരിക്ക് അടിമയാണെന്നും നിരവധിപ്പേരെ ലഹരി ഉപയോഗത്തിലേക്കു കൊണ്ടുവരുന്നതിന് പ്രേരിപ്പിച്ചിരുന്നതായും വ്യക്തമായി എന്നും അദ്ദേഹം വെളിപ്പെടുത്തി .
ഇയാൾ നിരവധി കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട വ്യക്തിയാണ് സൈജു . ഇതിന്റെ തെളിവ് പൊലീസിനു കിട്ടിയിട്ടുണ്ട്. സൈജുവിന്റെ സ്വഭാവം സംബന്ധിച്ച് വിശദമായി അന്വേഷിച്ചു . അപ്പോൾ നിയമവിരുദ്ധമായ ഒരുപാടു കാര്യങ്ങൾ കണ്ടെത്തിയെന്ന വന്നിരിക്കുകയാണ്. സൈജുവിന്റെ ചൂഷണത്തിന് ഇരയായവർ പരാതി നൽകിയാൽ കേസ് എടുക്കുമെന്ന നിലപാടിലാണ് പോലീസ് .
സൈജുവിനെതിരെ സ്വമേധയാ കേസ് എടുക്കുക എന്ന നീക്കം നടത്താനും പദ്ദതിയുണ്ട് . ഇയാളുടെ അതിക്രമത്തിന് ഇരയായവർ ആരെങ്കിലും മുന്നോട്ടു വന്നാൽ പരാതി സ്വീകരിക്കുമെന്നും കമ്മിഷണർ തുറന്നടിച്ചു. സൈജുവിന്റെ പൊലീസ് കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കാനിക്കുകയാണ്. ഈ ഘട്ടത്തിലാണ് കമ്മിഷണർ പുതിയ വിവരങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. ഇന്നു കോടതിയിൽ ഹാജരാക്കി ജയിലിലേക്ക് അയയ്ക്കും.
https://www.facebook.com/Malayalivartha

























