ഇൻസ്റ്റഗ്രാമിലൂടെ ഇയാൾ നടത്തിയ ചാറ്റുകളുടെ വിവരങ്ങൾ പരിശോധിച്ചതിൽനിന്ന് ഗൗരവമായ കുറ്റകൃത്യങ്ങൾ സംബന്ധിച്ച വിവരങ്ങൾ കിട്ടി;ഫോൺ ഫൊറൻസിക് പരിശോധനയ്ക്കു വിധേയമാക്കാനൊരുങ്ങി പൊലീസ്

സൈജുവിന്റെ നിർണായകമായ ചാറ്റുകളുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലുകൾ പുറത്തുവരികയാണ്. മോഡലുകളുടെ മരണത്തിലേക്ക് നയിച്ചത് ഷൈജു തന്നെയെന്ന് സിറ്റി പോലീസ് കമ്മീഷണർ ഉറപ്പിച്ചു പറഞ്ഞിരിക്കുന്നു. സൈജുവിന്റെ മൊബൈൽ ഫോണിൽനിന്ന് നിർണായക വിവരങ്ങൾ പൊലീസിനു കിട്ടിയിരിക്കുകയാണ് .
ഇൻസ്റ്റഗ്രാമിലൂടെ ഇയാൾ നടത്തിയ ചാറ്റുകളുടെ വിവരങ്ങൾ പരിശോധിച്ചതിൽനിന്ന് ഗൗരവമായ കുറ്റകൃത്യങ്ങൾ സംബന്ധിച്ച വിവരങ്ങൾ കിട്ടിയത്രേ . നഗരത്തിലെ വിവിധ ഹോട്ടലുകളിൽ ലഹരി പാർട്ടികൾ നടത്തിയതിന്റെ വിവരങ്ങളും പുറത്തു വരുന്നുണ്ട് ഫോൺ ഫൊറൻസിക് പരിശോധനയ്ക്കു വിധേയമാക്കാനാണ് പൊലീസിന്റെ നീക്കം.
വാഹനാപകടത്തിന്റെ മുഖ്യ കാരണം സൈജു തങ്കച്ചൻ പിന്തുടർന്നതാണ് എന്നു പറഞ്ഞിരിക്കുകയാണ് എറണാകുളം സിറ്റി പൊലീസ് കമ്മിഷണർ സി.എച്ച്.നാഗരാജു. അതേസമയം മോഡലുകൾ അപകടത്തിൽ കൊല്ലപ്പെട്ട അന്ന് രാത്രി ഡി ജെ പാർട്ടി നടന്ന ഹോട്ടലിൽ വച്ച് സൈജുവും ഇരുയുവതികളുമായി വാക്കുതർക്കമുണ്ടായിരുന്നുവെന്നും വെളിപ്പെടുത്തൽ .
അതിന് ശേഷം സുഹൃത്തുക്കൾക്കൊപ്പം ഹോട്ടലിൽ നിന്ന് ഇറങ്ങിയ അൻസിയെയും അഞ്ജനയെയും സൈജു കാറിൽ പിന്തുടർന്നു. കുണ്ടന്നൂരിൽ വച്ച് അവരുടെ കാർ സൈജു തടഞ്ഞുനിർത്തുകയുണ്ടായി . അവിടെ വച്ചും തർക്കം നടന്നു. പിന്നീടും യുവതികളുടെ കാറിനെ സൈജു പിന്തുടർന്നപ്പോഴായിരുന്നു അതിവേഗത്തിൽ കാറോടിച്ചതും അപകടമുണ്ടായതും എന്നാണ് പൊലീസിന്‍റെ ഇപ്പോഴത്തെ നിഗമനം
കുണ്ടന്നൂർ വരെ സാധാരണ വേഗതയിലാണ് കാറുകള്‍ സഞ്ചരിച്ചതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമായിരിക്കുകയാണ് . എന്നാല്‍ സൈജു പിന്തുടരുന്നത് കണ്ട് കുണ്ടന്നൂരിൽ വെച്ച് മോഡലുകള്‍ സഞ്ചരിച്ച കാർ ഓടിച്ചിരുന്ന അബ്ദുറഹ്മാന്‍ കാര്‍ നിര്‍ത്തി.
ഇവിടെ വെച്ച് സൈജുവുമായി തര്‍ക്കമുണ്ടായി. ഇതിന് ശേഷമാണ് ഇരുകാറുകളും അമിത വേഗതയില്‍ പായുന്നതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ കാണാം. പല തവണ ഇരുകാറുകളും പരസ്പരം ഓവര്‍ടേക് ചെയ്തു. ഇതാണ് അപകടത്തിനിടയാക്കിയതെന്നും പൊലീസ് പറയുന്നു.
https://www.facebook.com/Malayalivartha

























