'ജവാദ്' ചുഴലിക്കാറ്റ് വരുന്നു; വീണ്ടും മഴ കനക്കാൻ സാധ്യത; സംസ്ഥാനത്ത് അതീവ ജാഗ്രത ആന്തമാൻ കടലിൽ രൂപപ്പെടുന്ന ന്യൂനമർദ്ദം ഉടൻ കര തൊടും

ബംഗാൾ ഉൾകടലിൽ പുതിയൊരു ചുഴലിക്കാറ്റിന് കൂടി സാധ്യതയെന്ന് മുന്നറിയിപ്പ്. ആന്തമാൻ കടലിൽ രൂപപ്പെടുന്ന ന്യൂനമർദ്ദം ഡിസംബർ 3 ഓടെ മധ്യ ബംഗാൾ ഉൾകടലിലേക്ക് എത്തി 'ജവാദ്' ചുഴലിക്കാറ്റായി മാറാൻ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. അടുത്ത 12 മണിക്കൂറിനുള്ളിൽ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പിൽ പറയുന്നത്. പിന്നീട് ഇത് ചുഴലിക്കാറ്റായി മാറും. ജാവാദ് എന്നാണ് ചുഴലിക്കാറ്റിന് പേര് നൽകിയിരിക്കുന്നത്. ജാവാദ് ചുഴലിക്കാറ്റ് കേരളത്തിൽ കാര്യമായ സ്വാധീനം ചെലുത്തിലെന്നാണ് നിലവിലെ നിഗമനം. സൗദി അറേബ്യ നിർദേശിച്ച നാമങ്ങളുടെ പട്ടികയിൽ നിന്നാണ് പുതിയ ചുഴലിക്കാറ്റിന് ജവാദ് എന്ന് പേര് നൽകിയത്.
സംസ്ഥാനത്ത് എവിടെയും ഇന്നോ ഇനിയുള്ള ദിവസങ്ങളിലോ മഴ മുന്നറിയിപ്പില്ല. ഇന്ന് രാവിലെ വന്ന മഴ മുന്നറിയിപ്പിൽ വിവിധ ജില്ലകളിൽ യെല്ലോ അലർട്ടുണ്ടായിരുന്നു. ചിലയിടങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കമെന്നും മഴ മുന്നറിയിപ്പിൽ പറഞ്ഞിരുന്നു. തെക്ക് കിഴക്കൻ അറബികടലിൽ ചക്രവതച്ചുഴി നിലനിൽക്കുന്നതാണ് മഴയ്ക്ക് കാരണം. മധ്യ കിഴക്കൻ അറബികടലിൽ മഹാരാഷ്ട്ര തീരത്ത് നാളെയോടെ പുതിയ ന്യുന മർദ്ദം രൂപപ്പെപെട്ടെക്കും. ശക്തമായ കാറ്റിന് സാധ്യത ഉള്ളതിനാൽ കേരളാതീരത്ത് മത്സ്യബന്ധത്തിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.
ഇതിനിടെ മുല്ലപ്പെരിയാർ ജലനിരപ്പ് 142 അടിയായി. ഇവിടെ നിന്നും ഒഴുക്കി വിടുന്ന വെള്ളത്തിന്റെ അളവ് 4900 ഘനയടി ആക്കി. ആകെയുള്ള ഒമ്പത് ഷട്ടറുകളിൽ അഞ്ചെണ്ണം 60 സെന്റീമീറ്ററും നാലെണ്ണം 30 സെന്റിമീറ്ററും ഉയർത്തിയിട്ടുണ്ട്.പെരിയാർ പെരിയാർ നദിയിൽ ജലനിരപ്പ് മൂന്നടിയോളം ഉയർന്നു.പെരിയാർ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ല ഭരണകൂടം നിർദേശം നൽകി.അണക്കെട്ടിന്റെ പരമാവധി സംഭരണ ശേഷിയായ 142 അടിയിലെത്തിയതോടെയാണ് തമിഴ്‌നാട് കൂടുതല്‍ ഷട്ടറുകള്‍ തുറന്നത്. 2100 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. പെരിയാര്‍ തീരത്തുള്ളവര്‍ക്ക് അധികൃതര്‍ ജാഗ്രതാ നിര്‍ദേശം നല്‍കി.
മുല്ലപ്പെരിയാറില്‍ നിന്ന് വെള്ളമെടുക്കുന്നത് തമിഴ്‌നാട് കഴിഞ്ഞ ദിവസം വീണ്ടും കുറച്ചിരുന്നു. സെക്കന്റില്‍ 950 ഘനയടി വെള്ളം മാത്രമാണ് തമിഴ്‌നാട് കൊണ്ടു പോകുന്നത്. സ്പില്‍വേയില്‍ 30 സെന്റീമീറ്റര്‍ ഉയര്‍ത്തിയ ഒരു ഷട്ടറിര്‍ പത്തു സെന്റീമീറ്ററായി കുറച്ചു. നിലവിലെ റൂള്‍ കര്‍വ് അനുസരിച്ച് അനുവദനീയ സംഭരണ ശേഷിയായ 142 അടി വെള്ളം നാളെ മുതല്‍ സംഭരിക്കാം.ഇതിനുള്ള നീക്കത്തിന്റെ ഭാഗമായാണ് നടപടി. ജലനിരപ്പ് 142 അടിയിലെത്തുന്നതിനു മുമ്പേ സ്പില്‍വേ ഷട്ടര്‍ വഴി വെള്ളം തുറന്നു വിട്ടതിനെതിരെ തമിഴ്‌നാട്ടില്‍ വിവിധ സംഘടനകള്‍ രംഗത്തെത്തിയിരുന്നു. അതേ സമയം ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് കുറഞ്ഞു തുടങ്ങി.
തമിഴ്നാട്ടിലും മഴ ശക്തിപ്പെട്ടു. കഴിഞ്ഞദിവസം പെയ്ത മഴയിൽ തെങ്കാശി ജില്ലയിലെ ജലപാതങ്ങളെല്ലാം നിറഞ്ഞൊഴുകി. കുറ്റാലം. പഴയ കുറ്റാലം, ഐന്തരുവി എന്നിവിടങ്ങളിൽ ഇതുവരെ കാണാത്ത തരത്തിലുള്ള വെള്ളമാണ് എത്തിയത്. കുറ്റാലം നിറഞ്ഞൊഴുകിയതോടെ സമീപത്തെ കടകളിലെല്ലാം വെള്ളം കയറി. ചെങ്കോട്ട – തെങ്കാശി പാതയിലെ കുറ്റാലം പാലം വെള്ളത്തിലായി. ഇതോടെ ഈ പാതയിൽ ഏറെ നേരം ഗതാഗത തടസ്സമുണ്ടായി. വ്യാപക കൃഷിനാശവും ഉണ്ടായിട്ടുണ്ട്. ഇനിയും മഴ തുടർന്നാൽ കൃഷിയിടങ്ങൾ വെള്ളത്തിലാകും.
https://www.facebook.com/Malayalivartha

























