മുൻ മന്ത്രി ആര്‍.എസ് ഉണ്ണിയുടെ സ്വത്തുക്കള്‍ തട്ടിയെടുക്കാൻ ശ്രമം; എന്‍.കെ പ്രേമചന്ദ്രന്‍ എംപിയ്‌ക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് പോലീസ്; പോലീസ് നടപടി ആര്‍എസ് ഉണ്ണിയുടെ ചെറുമകള്‍ നല്‍കിയ പരാതിയിൽ

ആര്‍എസ്പി നേതാവും മന്ത്രിയുമായിരുന്ന ആര്‍.എസ് ഉണ്ണിയുടെ സ്വത്തുക്കള്‍ തട്ടിയെടുത്ത സംഭവത്തില്‍ എന്‍.കെ പ്രേമചന്ദ്രന്‍ എംപിയ്‌ക്കെതിരെ കേസ്.ആര്‍എസ് ഉണ്ണിയുടെ ചെറുമകള്‍ നല്‍കിയ പരാതിയിലാണ് നടപടി. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇതുമായി ബന്ധപ്പെട്ട് വിവാദം നിലനിന്നിരുന്നു.
കൊല്ലം ശക്തികുളങ്ങരയിലുള്ള കുടുംബവീട് തട്ടിയെടുക്കാന്‍ ശ്രമിക്കുന്നുവെന്നാണ് പ്രേമചന്ദ്രനെതിരെ ഉയര്‍ന്നിരിക്കുന്ന പരാതി. മുറപ്രകാരം കുടുംബ വീടിന്റെ അവകാശിചെറുമകളാണ്. എന്നാല്‍ വീടിന്റെ ഉടമസ്ഥാവകാശം പതിച്ചു കിട്ടിയിട്ടും എംപിയുടെ നേതൃത്വത്തിലുള്ള ആര്‍എസ് ഉണ്ണി ഫൗണ്ടേഷന്‍ എന്ന സ്ഥാപനം ഇത് ഒഴിഞ്ഞു നല്‍കിയിട്ടില്ല. ഇതേ തുടര്‍ന്നാണ് യുവതികള്‍ പരാതിയുമായി പോലീസിനെ സമീപിച്ചത്. പരാതിയില്‍ പ്രേമചന്ദ്രന്‍ എംപിയുടെ കൂട്ടാളികളായ മൂന്ന് പേര്‍ക്കെതിരെയും പോലീസ് കേസ് എടുത്തിട്ടുണ്ട്.
ഫൗണ്ടേഷന്‍ സെക്രട്ടറി പിഎന്‍ ഉണ്ണികൃഷ്ണന്‍ കേസില്‍ ഒന്നാം പ്രതിയും, പ്രേമചന്ദര്‍ രണ്ടാം പ്രതിയുമാണ്. വീട്ടില്‍ താമസിക്കാന്‍ ആരംഭിച്ചിട്ടും ഫൗണ്ടേഷന്‍ സെക്രട്ടറി പിഎന്‍ ഉണ്ണികൃഷ്ണന്‍ സാധനങ്ങള്‍ മാറ്റി കൊടുത്തില്ലെന്നും, ആളുകളെവിട്ട് യുവതികളെ ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു.
കുടുംബ വീട് വിട്ടുതരണമെന്ന് ആവശ്യപ്പെട്ട് യുവതികള്‍ നിരവധി തവണ എംപിയെ സമീപിച്ചിരുന്നുവെങ്കിലും ഫലമുണ്ടായില്ല. ഇതേ തുടര്‍ന്ന് കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനം വിളിച്ചാണ് വീട് തട്ടിയെടുക്കാന്‍ ശ്രമിക്കുന്നതായി യുവതികള്‍ വ്യക്തമാക്കിയത്. ഇതിന് പിന്നാലെ സംഭവം വലിയ ചര്‍ച്ചയായിരുന്നു.
https://www.facebook.com/Malayalivartha