കുടുംബ വഴക്കിനെ തുടർന്ന് പിരിഞ്ഞ് താമസിക്കാൻ തുടങ്ങി! ഇതിനിടെ ഭർത്താവ് മറ്റൊരു വിവാഹം കഴിച്ചെന്നറിഞ്ഞതോടെ കലിപ്പിലായി; അടച്ചിട്ടിരുന്ന വീട്ടിൽ പ്രവേശിച്ച ശേഷം ചെയ്തത് മറ്റൊന്ന്... ഭർത്താവ് ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുമ്പോൾ കാത്തിരുന്നത് ആയുധങ്ങളുമായി ഭാര്യയുടെ സുഹൃത്തുക്കൾ; ആറു പേർ അറസ്റ്റിലായതോടെ പുറത്ത് വരുന്നത്...

വളരെ ഞെട്ടിക്കുന്ന സംഭവമാണ് പാറശാലയിൽ നിന്നും പുറത്ത് വരുന്നത്. ഭാര്യയുടെ ഒത്താശയോടെ ഭർത്താവിനെ വെട്ടിപ്പരിക്കേല്പിച്ച സംഭവത്തിൽ പ്രതികളായ ആറ് പേരെ പാറശാല പൊലീസ് അറസ്റ്റ് ചെയ്തതോടെ കൂടുതൽ വിവരങ്ങൾ പുറത്ത് വരുകയാണ്. ചെങ്കൽ കൊച്ചോട്ടുകോണം വടക്കേകുഴിവിള ജീസസ് വീട്ടിൽ ജസ്റ്റസിനെയാണ് (48) ആറംഗ സംഘം വെട്ടി പരിക്കേല്പിച്ചത്. കേസിലെ ഒന്നാം പ്രതി ജസ്റ്റസിന്റെ മരുമകൻ തമിഴ്‌നാട്ടിൽ തിരുനെൽവേലി പാളയംകോട്ട റയിൽവേ സ്റ്റേഷൻ ക്വാട്ടേഴ്‌സിൽ താമസിക്കുന്ന വിനോദ് (30), രണ്ടാം പ്രതി വെള്ളറട കള്ളിമൂട് മേക്കേചരിവ് പുത്തൻവീട്ടിൽ അഖിൽ (22), മൂന്നാം പ്രതി വെള്ളറട അരുവാട്ടുകോണം ഏറെ പുന്നക്കാട് മേക്കുംകര പുത്തൻവീട്ടിൽ അനീഷ് (22), നാലാം പ്രതി നെയ്യാറ്റിൻകര തൊഴുക്കൽ തൈത്തോട്ടത്ത് മേലെ വടക്കരിക് പുത്തൻവീട്ടിൽ അനീഷ് എന്ന് വിളിക്കുന്ന അനിൽ (44), അഞ്ചാം പ്രതി കുന്നത്തുകാൽ മലയംകാവ് ബേഥേൽപുരം ഡി.ആർ ഭവനിൽ അനൂപ് (20), ആറാം പ്രതി കുളത്തൂർ ഉച്ചക്കട സുരേഷ് ഭവനിൽ സിദ്ധാർത്ഥ് (19) എന്നിവരാണ് അറസ്റ്റിലായത്.
കുടുംബ വഴക്കുകളെ തുടർന്ന് കുറെ നാളായി പരസ്പരം പിരിഞ്ഞ് താമസിക്കുകയായിരുന്നു ജസ്റ്റസും ഭാര്യ സുനിതയും. ഇതിനിടെ ജസ്റ്റസ് മറ്റൊരു വിവാഹം കഴിച്ചെന്നറിഞ്ഞ സുനിത കോടതി ഉത്തരവ് നേടി പൊലീസ് സംരക്ഷണത്തിൽ കഴിഞ്ഞ ദിവസം ജസ്റ്റസിന്റെ അടച്ചിട്ടിരുന്ന വീട്ടിൽ പ്രവേശിച്ചു.തുടർന്ന് ജസ്റ്റസ് ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുമ്പോൾ ആയുധങ്ങളുമായി എത്തിയവർ സംഘം ചേർന്ന് ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ജസ്റ്റസ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.
https://www.facebook.com/Malayalivartha
























