മിസൈൽ യൂണിറ്റിലെ പതിവ് അറ്റകുറ്റപ്പണികൾക്കും പരിശോധനയ്ക്കിടെ, ഒരു മിസൈൽ അബദ്ധത്തിൽ വിട്ടു; വൈകുന്നേരം ഏഴ് മണിയോടെയായിരുന്നു അത് സംഭവിച്ചത്; മിസൈൽ പാകിസ്ഥാൻ പ്രദേശത്ത് പതിച്ചതായി പിന്നീടാണ് അറിഞ്ഞത്; സംഭവം ഖേദകരമാണ്; എന്നാൽ നഷ്ടങ്ങളൊന്നും സംഭവിച്ചില്ല എന്നത് ആശ്വാസകരമാണെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്

പാക് അതിർത്തി ഭേദിച്ച് ഇന്ത്യയിൽ നിന്നും മിസൈൽ പാകിസ്ഥാനിൽ പതിച്ചിരുന്നു. ഈ വിഷയത്തിൽ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പ്രതികരിച്ച് രംഗത്ത് വന്നിരിക്കുകയാണ്. വിക്ഷേപിച്ചതിൽ പാർലമെന്റിലാണ് അദ്ദേഹം ഔദ്യോഗിക പ്രതികരണം നടത്തിയിരിക്കുന്നത്. പാകിസ്ഥാനിലേക്ക് മിസൈൽ പ്രയോഗിച്ചത് ഖേദകരമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സർക്കാർ ഇക്കാര്യം ഗൗരവത്തോടെയാണ് കാണുന്നതെന്നും പ്രതിരോധ മന്ത്രി പാർലമെന്റിൽ വ്യക്തമാക്കി.
അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ; '2022 മാർച്ച് ഒൻപതിന് നടന്ന സംഭവത്തെക്കുറിച്ച് ഈ സഭയിൽ പറയാൻ ഞാൻ ആഗ്രഹിക്കുന്നു. പരിശോധനയ്ക്കിടെ അപ്രതീക്ഷിതമായി മിസൈൽ വിക്ഷേപിച്ചതുമായി ബന്ധപ്പെട്ട കാര്യമാണ്. മിസൈൽ യൂണിറ്റിലെ പതിവ് അറ്റകുറ്റപ്പണികൾക്കും പരിശോധനയ്ക്കിടെ, ഒരു മിസൈൽ അബദ്ധത്തിൽ വിട്ടു' വൈകുന്നേരം ഏഴ് മണിയോടെയായിരുന്നു അത് സംഭവിച്ചത്. മിസൈൽ പാകിസ്ഥാൻ പ്രദേശത്ത് പതിച്ചതായി പിന്നീടാണ് അറിഞ്ഞത്.
കേന്ദ്ര മന്ത്രി രാജ്യസഭയിൽ നടത്തിയ പ്രസ്താവനയിലാണ് ഈ കാര്യം അറിഞ്ഞിരിക്കുന്നത്. സംഭവം ഖേദകരമാണെന്നും അദ്ദേഹം പറഞ്ഞു . എന്നാൽ നഷ്ടങ്ങളൊന്നും സംഭവിച്ചില്ല എന്നത് ആശ്വാസകരമാണെന്നും മന്ത്രി പറഞ്ഞു. ഈ സംഭവത്തിൽ അന്വേഷണം നടക്കുന്നുണ്ട്. രാജ്യത്തിന്റെ ആയുധ സംവിധാനത്തിന്റെ സുരക്ഷയ്ക്ക് മുൻഗണന നൽകുന്നതായും, ഇന്ത്യയുടെ മിസൈൽ സംവിധാനം വളരെ വിശ്വസനീയവും സുരക്ഷിതവുമാണെന്നും മന്ത്രി പറഞ്ഞു.
ഇന്ത്യൻ സായുധ സേന നന്നായി പരിശീലിപ്പിക്കപ്പെട്ടവരും അച്ചടക്കമുള്ളവരുമാണെന്നും അദ്ദേഹം വ്യക്തമാക്കി. മാർച്ച് ഒൻപതിനായിരുന്നു ഇന്ത്യൻ മിസൈൽ അതിർത്തി ഭേദിച്ച് പാകിസ്ഥാനിലെ ഖനേവൽ ജില്ലയിലെ മിയാൻ ചന്നുവിനു സമീപം വീണത്. ആളപായമുണ്ടായില്ലെങ്കിലും മിസൈൽ നാശനഷ്ടമുണ്ടാക്കിയെന്ന് പാകിസ്ഥാൻ ആരോപിക്കുകയുണ്ടായി.
എന്നാൽ ഈ വിഷയത്തിൽ അമേരിക്ക ഇന്ത്യയ്ക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചിരിക്കുകയാണ്. യു എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വക്താവ് നെഡ് പ്രൈസിന്റെ വാർത്താ സമ്മേളനത്തിലാണ് മാദ്ധ്യമപ്രവർത്തകർ മിസൈൽ സംബന്ധിച്ച ചോദ്യം ചോദിച്ചത് . പക്ഷേ സാങ്കേതിക തകരാർ നിമിത്തമാണ് മിസൈൽ പറന്നുയർന്നതായിരിക്കാമെന്നായിരുന്നു മറുപടി. മറ്റൊന്നിനെ കുറിച്ച് തങ്ങൾക്ക് സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യൻ പ്രതിരോധ മന്ത്രാലയം ഈ വിഷയത്തിൽ കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. മാർച്ച് ഒൻപതിന് അവർ ഒരു പ്രസ്താവന ഇറക്കിയിട്ടുണ്ട്. അതിനപ്പുറത്ത് യാതൊരു അഭിപ്രായവുമില്ലെന്ന നിലപാടാണ് അമേരിക്ക സ്വീകരിച്ചത് . ഇന്ത്യ അയൽരാജ്യത്തേയ്ക്ക് മിസൈൽ വിക്ഷേപിച്ചതിനെ കുറിച്ച് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പാർലമെന്റിൽ ഇന്ന് വിശദീകരണം നൽകുവാനിരിക്കുകയാണ്.
https://www.facebook.com/Malayalivartha
























