ദിലീപിന്റെ ഫോണുകള്‍ എന്‍ഐഎ ലാബിലേക്ക് അയക്കാന്‍ ക്രൈംബ്രാഞ്ച് തീരുമാനിച്ചത് ദിലീപിന് കുരുക്കായി മാറും; തീവ്രവാദികളുടെ കൈയ്യിലുള്ള ഫോണുകളില്‍ നിന്ന് വരെ ഏത് വിവരങ്ങളും എന്‍ഐഎ കണ്ടെത്താറുള്ളത് ഈ ലാബില്‍ നിന്നാണ്; അടുത്ത വെളിപ്പെടുത്തലുമായി സംവിധായകന്‍ ബൈജു കൊട്ടാരക്കര

നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട വിഷയത്തില്‍ ദിലീപിന് കുരുക്ക് മുറുകയാണെന്ന് ആവർത്തിച്ച് പറയുകയാണ് സംവിധായകന്‍ ബൈജു കൊട്ടാരക്കര. ദിലീപിന്റെ ഫോണുകള്‍ എന്‍ഐഎ ലാബിലേക്ക് അയക്കാന്‍ ക്രൈംബ്രാഞ്ച് തീരുമാനിച്ചത് ദിലീപിന് കുരുക്കായി മാറുമെന്നാണ് ബൈജു കൊട്ടാരക്കര പറയുന്നത്. തീവ്രവാദികളുടെ കൈയ്യിലുള്ള ഫോണുകളില്‍ നിന്ന് വരെ ഏത് വിവരങ്ങളും എന്‍ഐഎ കണ്ടെത്താറുള്ളത് ഈ ലാബില്‍ നിന്നാണെന്നും ബൈജു പറയുന്നു.
രാജ്യദ്രോഹക്കുറ്റത്തിന് പിടിക്കപ്പെട്ടവരുടെ രഹസ്യവിവരങ്ങള്‍ അടങ്ങിയ എന്തെങ്കിലും കിട്ടിയാല്‍ അന്വേഷണ ഏജന്‍സികള്‍ സാധാരണ എന്‍ഐഎക്കാണ് കൈമാറുക. അവര്‍ അത് ചണ്ഡീഗഡിലുള്ള ലാബിലേക്ക് അയക്കം. ഏത് ഫോണിലെയും വിവരങ്ങള്‍ റിട്രീവ് ചെയ്‌തെടുക്കാനുള്ള സോഫ്റ്റ് വെയര്‍ അവരുടെ കൈയ്യിലുണ്ട്. ഇത് എല്ലാ രാജ്യങ്ങളിലുമുണ്ട്.
രാജ്യത്തെ പല കേസുകളിലും ചാറ്റുകള്‍ അടക്കം വീണ്ടെടുക്കാനായി ഈ ലാബിന്റെ സഹായം തേടാറുണ്ട്. മുംബൈയിലെ സ്ഥാപനത്തില്‍ നിന്ന് ക്രൈംബ്രാഞ്ച് കണ്ടെടുത്ത മിറര്‍ ഇമേജുകളും ഫോണുകളും അടക്കം അമൃത്സറിലെ ലാബിലേക്ക് അയച്ചിട്ടുണ്ട്. 12 ഫോണുകളില്‍ നിന്നുള്ള വിവരങ്ങള്‍ അടക്കം ഇവയിലുണ്ടെന്നാണ് വിവരമെന്ന് ബൈജു കൊട്ടാരക്കര പറയുന്നു
എന്‍ഐഎയ്ക്ക് ഈ ഫോണ്‍ ക്രൈംബ്രാഞ്ച്് കൈമാറിയെന്നാണ് വിവരം. ദിലീപിന്റെ രണ്ട് ഫോണിലുള്ള വിവരങ്ങള്‍ നിര്‍ണായകമാണ്. 12 ഫോണ്‍ നമ്പറുകളിലേക്ക് നിരന്തരം അയച്ച മെസേജുകള്‍. ദുബായിലേക്ക് അയച്ച മെസേജുകള്‍, പല രാജ്യങ്ങളിലെ നമ്പറുകളിലേക്ക് വിളിച്ച വിവരങ്ങള്‍ അടക്കം ഒരുപാട് കാര്യങ്ങള്‍ കേസില്‍ ഒരുപാട് വഴിത്തിരിവുണ്ടാക്കുമെന്ന് ക്രൈംബ്രാഞ്ച് പറയുന്നുണ്ടെന്ന് ബൈജു കൊട്ടാരക്കര പറയുന്നു.
എന്‍ഐഎ ലാബില്‍ ഈ വിവരങ്ങളെല്ലാം കിട്ടുമെന്നാണ് സൂചന. കോടതിയില്‍ ഹാജരാക്കാന്‍ നിര്‍ദേശിച്ച ശേഷമാണ് ഈ ഫോണിലെ വിവരങ്ങളെല്ലാം ഡിലീറ്റ് ചെയ്യുന്നത്. 12 ഫോണിലേക്ക് പോയ കോള്‍ വിവരങ്ങളെല്ലാം മായ്ച്ച് കളഞ്ഞതായും ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു.
ഫോണുകളിലുള്ള തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചു എന്ന കുറ്റം ദിലീപിനെതിരെ ക്രൈംബ്രാഞ്ച് ഉയര്‍ത്താം. അതാണ് ചെയ്തിരിക്കുന്നത്. കോടതിയുടെ ജാമ്യവ്യവസ്ഥയാണ് ലംഘിക്കപ്പെട്ടിരിക്കുന്നത്. ഇത് ജാമ്യം റദ്ദാക്കാനുള്ള കാരണം കൂടിയാണ്. ഫോറന്‍സിക് ലാബില്‍ പരിശോധിച്ചപ്പോല്‍ പല ഭാഗങ്ങളും ഫോര്‍മാറ്റ് ചെയ്യപ്പെട്ടിരിക്കുന്നു എന്ന് ക്രൈംബ്രാഞ്ചിന് മനസ്സിലായത്. അങ്ങനെയാണ് ക്രൈംബ്രാഞ്ച് മുംബൈയിലെ സ്ഥാപനത്തെ ബന്ധപ്പെട്ടത്.
ദിലീപിന്റെ തന്നെ കൊച്ചിയിലെ അഭിഭാഷകനാണ് ഈ ഫോണ്‍ മുംബൈയിലേക്ക് അയച്ചതെന്നാണ് വിവരം. ഡിലീറ്റ് ചെയ്ത ശേഷം ഈ ഫോണ്‍ വാങ്ങാന്‍ നാല് അഭിഭാഷകര്‍ അടക്കമാണ് എത്തിയതെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയത്.
ദിലീപും കൂട്ട് പ്രതികളും മുംബൈയിലേക്ക് അയച്ച ഫോണുകളിൽ കൃത്രിമം നടന്നതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയതിന് പിന്നാലെ നടനെതിരെ കുരുക്ക് മുറുക്കാൻ തുടങ്ങിയിരിക്കുകയാണ് ക്രൈം ബ്രാഞ്ച് സംഘം. ഫോണിൽ നിന്നും നശിപ്പിച്ച വിവരങ്ങൾ വീണ്ടെടുക്കാൻ കേന്ദ്ര അന്വേഷണ ഏജൻസി സൈബർ വിദഗ്ദരുടെ സഹായം തേടാൻ അന്വേഷണ സംഘം ഒരുങ്ങുകയാണ്.
https://www.facebook.com/Malayalivartha
























