ഹിജാബ് ഇസ്ലാം മതത്തിന്റെ നിർബന്ധ ആചാരമല്ല എന്ന കണ്ടെത്തലിൽ നിന്നാണ് അത്തരമൊരു വിധി വന്നത് എന്നാണ് മനസിലാകുന്നത്; അങ്ങനെയെങ്കിൽ വസ്തുതാപരമായി പിശകുകളുള്ള വിധിയാണത്; ഹിജാബ് നിരോധനത്തിൽ കർണാടക ഹൈക്കോടതി വിധി തീർത്തും നിരാശാജനകമാണെന്ന് അഡ്വക്കേറ്റ് ഫാത്തിമ തഹ്‌ലിയ

ഹിജാബ് നിരോധനത്തിൽ കർണാടക ഹൈക്കോടതി വിധി തീർത്തും നിരാശാജനകമാണെന്ന് അഡ്വക്കേറ്റ് ഫാത്തിമ തഹ്‌ലിയ പറഞ്ഞു. ഹിജാബ് ഇസ്ലാം മതത്തിന്റെ നിർബന്ധ ആചാരമല്ല എന്ന കണ്ടെത്തലിൽ നിന്നാണ് അത്തരമൊരു വിധി വന്നത് എന്നാണ് മനസിലാകുന്നത്. അങ്ങനെയെങ്കിൽ വസ്തുതാപരമായി പിശകുകളുള്ള വിധിയാണത്.
ഹിജാബ് ഇസ്‌ലാമിൽ നിർബന്ധമാണെന്ന് പകൽ പോലെ വ്യക്തമാണ്. ഹിജാബ് ധരിക്കുന്നവർക്ക് വിദ്യാഭ്യാസം നിഷേധിക്കുന്ന ഭരണകൂടം ജനാധിപത്യ ലോകത്ത് വിമർശിക്കപെടുക തന്നെ വേണമെന്നും ഫാത്തിമ ചൂണ്ടിക്കാണിച്ചു.
അതേസമയം ഹിജാബ് കേസിലെ ഹൈക്കോടതി ഉത്തരവ് സ്വാഗതാര്‍ഹമെന്ന് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു . കേസിലെ ഹൈക്കോടതി ഉത്തരവ് സ്വാഗതാര്‍ഹമെന്ന് ഗവര്‍ണര്‍ പറഞ്ഞു. ശിരോവസ്ത്ര നിരോധനം ചോദ്യം ചെയ്തുളള ഹര്‍ജികള്‍ കര്‍ണാടക ഹൈക്കോടതി തളളിയതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
തന്റെ വാദം ശരിയായതില്‍ പ്രത്യേക സന്തോഷമൊന്നുമില്ല. മുസ്‌ലിം പെണ്‍കുട്ടികള്‍ക്ക് മുഖ്യധാരയിലേക്ക് വരാനുള്ള അവസരമാണിത്. മറ്റ് സഹോദരിമാരെ പോലെ മുസ്‌ലിം വനിതകളും രാജ്യനിര്‍മാണത്തില്‍ പങ്കുചേരണമെന്നും ഗവര്‍ണര്‍ പറഞ്ഞു.
ശിരോവസ്ത്രം ധരിക്കാന്‍ അനുവദിക്കണമെന്ന വിദ്യാര്‍ഥികളുടെ ഹര്‍ജി കര്‍ണാടക ഹൈക്കോടതി തള്ളി. മുസ്‌ലിം മതവിശ്വാസ പ്രകാരം ഒഴിവാക്കാനാവാത്ത ആചാരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി തള്ളിയത്. ചീഫ് ജസ്റ്റീസ് റിതുരാജ് അവസ്തി, ജസ്റ്റീസ് കൃഷ്ണ എസ്. ദീക്ഷിത്, ജസ്റ്റീസ് ജെ.എം. ഖാസി എന്നിവരടങ്ങിയ വിശാല ബെഞ്ചിന്റേതാണ് വിധി. മൗലീകാവകാശങ്ങളുടെ ന്യായമായ നിയന്ത്രണമാണ് യൂണിഫോമെന്ന് വിധിയില്‍ കോടതി പറഞ്ഞു. സര്‍ക്കാരിന് നിയന്ത്രണം നടപ്പാ ക്കാന്‍ അവകാശമുണ്ട്..
https://www.facebook.com/Malayalivartha
























