Widgets Magazine
17
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാലക്കാട് മണ്ഡലത്തിലും സജീവമാകാന്‍ ഒരുങ്ങുകയാണ് രാഹുല്‍.. സോഷ്യല്‍മീഡിയയില്‍ അടക്കം രാഹുല്‍ സജീവമായി കഴിഞ്ഞു...ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയനെതിരെയും പോസ്റ്റ്..


'ഒരു മൂന്നാം കക്ഷി മധ്യസ്ഥതയ്ക്കും ഇന്ത്യ ഒരിക്കലും സമ്മതിച്ചില്ല': ട്രംപിന്റെ വെടിനിർത്തൽ അവകാശവാദങ്ങളെ പൊളിച്ചടുക്കി പാകിസ്ഥാൻ


സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച് കേന്ദ്രകാലാവസ്ഥാ വകുപ്പ്....അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്.... അടുത്ത നാല് ദിവസത്തേക്ക് മത്സ്യത്തൊഴിലാളികള്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം നല്‍കി


വിവിധ പദ്ധതികള്‍ക്കായി കേന്ദ്ര ഗ്രാമവികസന മന്ത്രാലയം കേരളത്തിന് 120 കോടി രൂപ അനുവദിച്ചതായി സുരേഷ് ഗോപി...


പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 75-ാം പിറന്നാള്‍....രണ്ടാഴ്ചത്തെ വിപുലമായ ആഘോഷ പരിപാടികള്‍ക്ക് കേന്ദ്രസര്‍ക്കാരും ബി.ജെ.പിയും ഇന്ന് തുടക്കമിടും

ഭാര്യ മരിച്ചതിന് ശേഷം 79കാരനായ ഹമീദ് ഏറെക്കാലം താമസിച്ചിരുന്നത് മറ്റൊരു സ്ത്രീക്കൊപ്പം! മടങ്ങിയെത്തിയ ഇയാൾ രണ്ട് ആണ്‍മക്കളുമായും സ്വത്ത് ആവശ്യപ്പെട്ട് വഴക്ക് പതിവായി; പക മൂത്ത് മകനെയും കുടുംബത്തെയും തീകൊളുത്തി കൊല്ലാനായി ഹമീദ് എത്തിയത് അഞ്ച് കുപ്പി പെട്രോളുമായി, രക്ഷപെടുന്നതിനുള്ള വാതിലുകളും ഭദ്രമായി അടച്ചു! വെള്ളം എത്തിച്ച്‌ തീ കെടുത്താനുള്ള സാധ്യതകളും തീ പടര്‍ന്നാന്‍ രക്ഷപെടാനുള്ള വഴികളും നേരത്തെ മനസ്സിലാക്കി, മകനെയും ഭാര്യയേയും രണ്ട് പേരക്കുട്ടികളെയും ചുട്ടുകൊല്ലാൻ നടത്തിയത് കൃത്യമായ നീക്കം.

19 MARCH 2022 12:31 PM IST
മലയാളി വാര്‍ത്ത

More Stories...

ഈ വർഷത്തെ സംഗീതപ്രഭ അവാർഡ് ഗായകൻ കല്ലറ ഗോപന് നൽകുമെന്ന് ക്ലബ് പ്രസിഡണ്ട് ചെറിയാൻ ഫിലിപ്പ്

പൂജവയ്പ്പിന്റെ അവധിദിനങ്ങളോടനുബന്ധിച്ച് സെപ്തംബര്‍ 25 മുതല്‍ ഒക്ടോബര്‍ 14 വരെ കെ എസ് ആര്‍ ടി സി പ്രത്യേക അധിക സര്‍വ്വീസുകള്‍ നടത്തും

പുറങ്കടലില്‍ മുങ്ങിയ ലൈബീരിയന്‍ ചരക്കുകപ്പലിലെ 60 ശതമാനം ഹെവി ഫ്യുവല്‍ ഓയില്‍ സാല്‍വേജ് ഓപ്പറേഷന്‍ കപ്പലായ സതേണ്‍ നോവയിലെ ഇന്ധന ടാങ്കുകളിലേക്ക് മാറ്റി

അമീബിക് മസ്തിഷ്‌ക ജ്വരം... രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ യുവജനങ്ങള്‍ രംഗത്ത് ഇറങ്ങും...

പാലക്കാട് മണ്ഡലത്തിലും സജീവമാകാന്‍ ഒരുങ്ങുകയാണ് രാഹുല്‍.. സോഷ്യല്‍മീഡിയയില്‍ അടക്കം രാഹുല്‍ സജീവമായി കഴിഞ്ഞു...ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയനെതിരെയും പോസ്റ്റ്..

കേരളത്തെ നടുക്കി വീണ്ടുമൊരു കൂട്ടക്കൊലപാതകം. മകനെയും ഭാര്യയേയും രണ്ട് പേരക്കുട്ടികളെയും തീവെച്ച്‌ കൊലപ്പെടുത്തിയ ചീനിക്കുഴി ഹമീദ് ചില്ലറക്കാരനല്ല. ഭാര്യ മരിച്ചതിന് ശേഷം ഇയ്യാൾ റെക്കാലം താമസിച്ചിരുന്നത് മറ്റൊരു സ്ത്രീക്കൊപ്പമായിരുന്നു. ഇവരുടെ അടുത്ത് നിന്നും മടങ്ങിയെത്തിയ ഹമീദ് രണ്ട് ആണ്‍മക്കളുമായും സ്വത്ത് ആവശ്യപ്പെട്ട് വഴക്ക് പതിവാക്കിയിരുന്നെന്നും നാട്ടുകാര്‍ വ്യക്തമാക്കി. താന്‍ കാലശേഷം പറഞ്ഞ് എഴുതിക്കൊടുത്ത ഭൂമി തിരികെ നല്‍കാത്തതിന്റെ പ്രതികാരമായാണ് മകളെയും മരുമകനെയും പേരക്കുട്ടികളെയും ക്രൂരമായി ചുട്ടുകൊന്നത് എന്നാണ് ഇയാള്‍ പൊലീസിനും മൊഴി നല്‍കിയിരിക്കുന്നത്. ഭാര്യ മരിച്ച ശേഷം മക്കളുമായി അകലം പാലിച്ചിരുന്നു ഹമീദ്. ഈ അടുത്ത കാലത്താണ് കൊലപ്പെടുത്തിയ മകനൊപ്പം താമസമാക്കിയത്.

ചീനികുഴി സ്വദേശി മുഹമ്മദ്‌ ഫൈസല്‍, ഭാര്യ ഷീബ, മക്കളായ മെഹ്റാ, അസ്ന എന്നിവരാണ് ഫൈസലിന്റെ പിതാവ് ഹമീദിന്റെ ക്രൂരതക്ക് ഇരയായിതീർന്നത്. ചീനിക്കുഴിയില്‍ പച്ചക്കറി കട നടത്തി വരികയായിരുന്നു മരിച്ച മുഹമ്മദ് ഫൈസല്‍. അതോടൊപ്പം തന്നെ മൂത്ത മകള്‍ മെഹ്‌റ തൊടുപുഴ എപിജെ അബ്ദുല്‍ കലാം സ്കൂളില്‍ പ്ലസ് ടു വിദ്യാര്‍ഥിയും ഇളയമകള്‍ അസ്ന കൊടുവേലി സാന്‍ജോ സിഎംഐ സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിയുമാണ്.

എന്നാൽ ഇവരെ കൊല്ലാൻ കൃത്യമായ ആസൂത്രണമാണ് നടത്തിയത്. മകനെയും കുടുംബത്തെയും തീകൊളുത്തി കൊല്ലാനായി ഇയ്യാൾ അഞ്ച് കുപ്പി പെട്രോളുമായാണ് വീട്ടിൽ എത്തിയത്. രണ്ട് കുപ്പിയിലെ പെട്രോള്‍ വീടിന് അകത്തേക്ക് ഒഴിച്ച്‌ തീകൊളുത്തുകയായിരുന്നു. ഇതോടൊപ്പം തന്നെ രക്ഷപ്പെടാനുള്ള എല്ലാ മാര്‍ഗങ്ങളും ഇയാള്‍ അടച്ചിരുന്നു. വീട്ടിലെ വാട്ടര്‍ ടാങ്കിലെ വെള്ളം മുഴുവനായി ചോര്‍ത്തിക്കളഞ്ഞു. വാതില്‍ പുറത്ത് നിന്നും പൂട്ടിയ നിലയിലായിരുന്നുവെന്നും ദൃക്സാക്ഷികള്‍ ചൂണ്ടിക്കാട്ടി.

 

അതേസമയം മകന്‍ തന്നെ നോക്കുന്നില്ലന്നാണ് ഇതിന് കാരണമായി ഇയാള്‍ പൊലീസിനോട് വെളിപ്പെടുത്തിയിട്ടുള്ളത്. രണ്ടക്കേറില്‍പ്പരം സ്ഥലം ഉള്ളതില്‍ നിന്നാണ് ഹമീദ് ഷിബു എന്നുവിളിക്കുന്ന മുഹമ്മദ് ഫൈസലിന് 22 സെന്റ് സ്ഥലം വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇഷ്ടദാനമായി എഴുതിനൽകിയത്. ഇത് തിരികെ എഴുതിക്കിട്ടണമെന്ന് താന്‍ പലതവണ മകനോട് ആവശ്യപ്പെട്ടിരുന്നെന്നും അപ്പോഴെല്ലാം അവഗണിക്കുകയായിരുന്നെന്നും തുടര്‍ന്നാണ് കുടംബത്തോടെ കൊലപ്പെടുത്താന്‍ ശ്രമിച്ചതെന്നുമാണ് ഹമീദ് കുറ്റസമ്മതം നടത്തിയത്. ഇന്നലെ പകല്‍ മുഴുവന്‍ ഇതിനുള്ള തയ്യാറെടുപ്പായിരുന്നു.

 

 

ഇതിനായി 6 കുപ്പി പെട്രോള്‍ ഇതിനായി വാങ്ങി സൂക്ഷിച്ചു. വെള്ളം എത്തിച്ച്‌ തീ കെടുത്താനുള്ള സാധ്യതകളും തീ പടര്‍ന്നാന്‍ രക്ഷപെടാനുള്ള വഴികളും നേരത്തെ മനസ്സിലാക്കിയിരുന്നു. ഇതേതുടര്‍ന്ന് ഈ സാഹചര്യം എങ്ങിനെ തരണം ചെയ്യണമെന്നും മനസ്സില്‍ കണക്കുകൂട്ടിയിരുന്നു. കൃത്യത്തിന് മുമ്പ് തന്നെ വെള്ളമെത്തിച്ച്‌ തീകെടുത്തുന്നതിനുള്ള സാധ്യത ഇല്ലെന്ന് ഉറപ്പുവരുത്തിയിരുന്നു. രക്ഷപെടുന്നതിനുള്ള വാതിലുകളും ഭദ്രമായി അടച്ചുപൂട്ടുകയായിരുന്നു ഇയ്യാൾ. മൂന്നു കുപ്പി പെട്രോള്‍ മുറിയിലേയ്ക്ക് ഒഴിച്ചു. പിന്നാലെ തീകൊളിത്തി. ഉടന്‍ തീ ആളിപ്പടരുകയായുരുന്നു, പിന്നാലെ മുറിയില്‍ നിന്നും നിലവിളികള്‍ ഉയര്‍ന്നു.

 

എന്നാൽ നിമിഷങ്ങള്‍ക്കുള്ളില്‍ എല്ലാം ചാമ്പലായി മാറി. 4 ജീവനുകള്‍ വെന്തുമരിക്കുന്നത് നോക്കി നിന്ന നാരധമന്‍ ഇവിടെ നിന്നും രക്ഷ പെട്ടെങ്കിലും താമസിയാതെ പൊലീസ് പിടിയിലാവുകയായിരുന്നു. ബന്ധു വീട്ടിലേക്കാണ് ഹമീദു മുങ്ങിയത്. മുഹമ്മദ് ഫൈസല്‍, ഭാര്യ ഷീബ, മക്കളായ മെഹര്‍ (16), അസ്‌ന(13), എന്നിവരാണ് ദാരുണമായി കൊല്ലപ്പെട്ടത്. പിതാവ് ഹമീദിനെ (79) പൊലീസ് കസ്റ്റഡിയിലെടുത്തു. ഫൈസലും കുടുംബവും ഉറങ്ങിക്കിടക്കവെ വീടിന് തീയിടുകയായിരുന്നു ഇയ്യാൾ. കൊലപാതകം ആസൂത്രിതമെന്ന് പൊലീസ് അറിയിച്ചു.

ഇന്നു പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം നടന്നത്. തീപിടിച്ചതിനെത്തുടര്‍ന്ന് ഞെട്ടിയെഴുന്നേറ്റ കുട്ടികളിലൊരാള്‍ അയല്‍ക്കാരനെ ഫോണില്‍ വിവരം അറിയിക്കുകയാണ് ചെയ്തത്. ഇയാള്‍ ഓടി വീട്ടിലെത്തിയപ്പോള്‍ തന്നെ പുറത്തുനിന്നും കുപ്പിയില്‍ പെട്രോള്‍ നിറച്ച്‌ വീടിനകത്തേക്ക് ഹമീദ് എറിയുകയായിരുന്നു. വീടിന്റെ വാതിലുകള്‍ പുറത്തുനിന്നു പൂട്ടിയ ശേഷമായിരുന്നു തീയിട്ടത് എന്നത് വ്യക്തമായിട്ടുണ്ട്.

 

ഇതാണ് കുടുംബത്തിന് രക്ഷപ്പെടാന്‍ സാധിക്കാതെ വന്നത്. ഇതേതുടര്‍ന്ന് വാതില്‍ തകര്‍ത്താണ് അകത്തു കയറിയത്. ഹമീദ് പെട്രോള്‍ വീട്ടില്‍ കരുതിയിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കുന്നത്. തീയണയ്ക്കതിരിക്കാന്‍ ടാങ്കിലെ വെള്ളം ഒഴുക്കിവിട്ടു. ഇതുമാത്രമല്ല സമീപ വീടുകളിലെ ടാങ്കുകളിലെ വെള്ളവും ഒഴുക്കിവിട്ടെന്നാണ് നിഗമനം. ഇതേതുടര്‍ന്ന് നാട്ടുകാരാണ് തീയണച്ചത്. കൊലപാതകം നടത്തിയതിന് പിന്നാലെ ഹമീദ് അയല്‍വീട്ടിലെത്തി കൃത്യം നടത്തിയെന്ന് അറിയിക്കുകയായിരുന്നുവെന്നും സൂചനയുണ്ട്. വീട്ടിലെ വാട്ടര്‍ ടാങ്കിലെ വെള്ളം മുഴുവനായി ചോര്‍ത്തിക്കളഞ്ഞിരുന്നെന്ന് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ വ്യക്തമാക്കി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാന ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ആരംഭിച്ച സ്ത്രീ കാമ്പയിനിന്റെ ഭാഗമായാണ് ജനകീയ ആരോഗ്യ കേന്ദ്രങ്ങളില്‍ സ്ത്രീ ക്ലിനിക്കുകള്‍ ആരംഭിച്ചു....  (9 minutes ago)

എന്റെ കൈപ്പിഴ; ചർച്ചയുടെ പൊലിമ കെടുത്താനുള്ള ശ്രമം; നിവേദനം നിരസിച്ച വിഷയത്തിൽ പ്രതികരിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി  (14 minutes ago)

ആദ്യകാല ഉദാഹരണങ്ങൾ നശിപ്പിക്കുന്നത് തടഞ്ഞു  (32 minutes ago)

പുരുഷന്മാരുടെ ഹൈജമ്പില്‍  മുപ്പതുകാരന്‍ താണ്ടിയത് 2.28 മീറ്റര്‍  (41 minutes ago)

സംഗീതപ്രഭ അവാർഡ് കല്ലറ ഗോപന്  (51 minutes ago)

സെപ്തംബര്‍ 25 മുതല്‍ ഒക്ടോബര്‍ 14 വരെ കെ എസ് ആര്‍ ടി സി പ്രത്യേക അധിക സര്‍വ്വീസുകള്‍ നടത്തും  (1 hour ago)

മോദിയായ് നടൻ ഉണ്ണി മുകുന്ദൻ  (1 hour ago)

എം.എസ്.സി എല്‍സ 3യില്‍ 60 ശതമാനം ഹെവി ഫ്യുവല്‍ ഓയില്‍ സാല്‍വേജ് ഓപ്പറേഷന്‍ കപ്പലായ സതേണ്‍ നോവയിലെ ഇന്ധന ടാങ്കുകളിലേക്ക് മാറ്റി  (1 hour ago)

രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ യുവജനങ്ങള്‍ രംഗത്ത് ഇറങ്ങും...  (1 hour ago)

Rahul-Mamkootathil- അണിയറ നീക്കങ്ങള്‍  (1 hour ago)

. പവന് 160 രൂപയുടെ കുറവ്  (1 hour ago)

വികസനത്തിനൊപ്പം പരിസ്ഥിതി സംരക്ഷണവും ഉറപ്പാക്കണം; വികസന പ്രവർത്തനങ്ങളിൽ, പുതിയ ഒരു ഘട്ടത്തിലേക്ക് കേരളം കടക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ  (1 hour ago)

200 ലേറെ വെടിയുണ്ടകളും  (2 hours ago)

ജോലി കഴിഞ്ഞ് ഇറങ്ങി ഫുട്പാത്തിലൂടെ നടക്കുന്നതിനിടെ അമിതവേഗതയില്‍ എത്തിയ കാര്‍ നിയന്ത്രണം വിട്ട് ...  (2 hours ago)

ചര്‍ച്ച ഉച്ചയ്ക്ക് 12മണിക്ക്  (2 hours ago)

Malayali Vartha Recommends