കൊല്ലത്ത് ആണെങ്കിൽ കുഞ്ഞിന്റെ പേരിടൽ ചടങ്ങിന് സി ആർ പി എഫ് , എൻ എസ് ജി ഒക്കെ വരേണ്ടി വരും...ആഘോഷിക്കേണ്ട ഒരു ചടങ്ങു കൂട്ടത്തല്ല് ആയപ്പോൾ... സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്ന ഒരു വീഡിയോ

ഒരു കുഞ്ഞിന്റെ പേരിടീൽ ചടങ്ങ് വളരെ പവിത്രവും, സന്തോഷവും നിറഞ്ഞു നിൽക്കുന്ന ഒരു ആഘോഷമാണ്. കുഞ്ഞ് ജനിച്ച് 28-ാം ദിവസമാണ് പൊതുവെ പേരിടീൽ ചടങ്ങ് നടക്കുന്നത്. അച്ഛനും അമ്മയും മുൻകൂട്ടി നിശ്ചയിച്ച പേര് വെറ്റില വച്ച് ഒരു കാത് അടച്ചു പിടിച്ചു മറുകാതിൽ മൂന്ന് പ്രാവശ്യം വിളിക്കുകയാണ് ചെയ്യുന്നത്. എന്നാൽ ഇന്നലെ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്ന ഒരു വീഡിയോയിൽ കുടുംബം മൊത്തം ഒരു പേരിടൽ ചടങ്ങിൽ തമ്മിൽ തല്ലുന്ന കാഴ്ചയാണ് ഉള്ളത്.
സംഭവം കൊല്ലം തെന്മലയിലാണ് കുട്ടിയുടെ പിതാവ് അലംകൃത എന്ന പേര് കുട്ടിയുടെ ചെവിയിൽ വിളിക്കുന്നത് വീഡിയോയിൽ കാണാം. അതിനു ഇടയിൽ ഒരു പ്രായമുള്ള സ്ത്രീ അലംകൃത എന്ന് വിളിക്കാൻ നിർദേശിക്കുന്നതും കേൾക്കാം. ഇത് കേട്ട് പ്രകോപിതയായ കുട്ടിയുടെ മാതാവ് കുഞ്ഞിനെ ബലമായി പിടിച്ച് വാങ്ങുകയും കുഞ്ഞിന്റെ ചെവിയിൽ അനാമിക എന്ന് വിളിക്കുകയും ചെയ്യുന്നതാണ് വീഡിയോയിൽ. തുടർന്ന് കുടുംബത്തിൽ പരസ്പരം ചീത്തവിളിയും ബഹളവുമുണ്ടായി. ചടങ്ങിൽ പങ്കെടുത്ത ആരോ ഒരാൾ പകർത്തിയ വീഡിയോയാണ് വൈറലായത് .
ഈ വീഡിയോക്ക് യുദ്ധകാലാടിസ്ഥാനത്തില്‍ ഒരു പേരിടല്‍ ചടങ്ങ്... എന്ന് തുടങ്ങി കേന്ദ്ര ആഭ്യന്തരമന്ത്രി ശ്രീ അമിത് ഷായുടെ ശ്രദ്ധയിൽ കൊണ്ടുവരാൻ ശ്രമിക്കുന്ന വിവിധ രസകരമായ കമെന്റുകൾ കൊണ്ട് നിറയുകയാണ്.ഇടയ്ക്കു കൊല്ലം ജില്ലയെ കളിയാക്കി "ഇതിന് മുൻപും കടല പൊതിഞ്ഞതിൽ തുടങ്ങി, പപ്പടം പൊള്ളയ്ക്കാത്തതിൽ വരെ കൂട്ടതല്ലുണ്ടാക്കി കുപ്രസിദ്ധി നേടിയ സ്ഥലമാണ് കൊല്ലം." "കൊല്ലത്ത് ആണെങ്കിൽ കുഞ്ഞിന്റെ പേരിടൽ ചടങ്ങിന് CRPF, NSG ഒക്കെ വരേണ്ടി വരും" എന്ന് പറയുന്ന പോസ്റ്റുകളും ഉണ്ട്.
ഈ അച്ഛന്റേയും അമ്മയുടേയും ഇടയിൽ ജീവിക്കേണ്ടി വരുന്ന കുഞ്ഞിന്റെ അവസ്ഥയെപ്പറ്റി ഓർത്തു പരിതപിക്കുന്നവരും കുറവല്ല.
https://www.facebook.com/Malayalivartha



























