Widgets Magazine
04
May / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരുവനന്തപുരത്തെ കെ പി സി സി ആസ്ഥാനത്ത് പന്തൽ നിർമ്മാണം... തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ പൂർണ്ണ വിജയപ്രതീക്ഷയിൽ ആഘോഷങ്ങൾക്കൊരുങ്ങി കെ പി സി സി നേതൃത്വം


ഫലമറിയാൻ ഇനി മണിക്കൂറുകൾ മാത്രം.... . ഇനി അഞ്ചുവർഷം ആര് ഭരിക്കും... ആകാംക്ഷയോടെ കേരളം... വോട്ടെണ്ണൽ രാവിലെ എട്ട് മണിക്ക് ആരംഭിക്കും, ആദ്യ മണിക്കൂറിൽ തന്നെ ഫല സൂചന ലഭിച്ചേക്കും


മോഷണപ്പണത്തിൽ ആഡംബര കൊട്ടാരവും ജീവകാരുണ്യവും; മാന്യന്റെ മുഖംമൂടി അണിഞ്ഞ ഹൈടെക് കള്ളൻ ഒടുവിൽ കുടുങ്ങി...


ചരിത്രം നാളെ മാറുമോ? ഗോവിന്ദന്റെ 'മൂന്നാം ടേം' പ്രഖ്യാപനവും തലസ്ഥാനത്തെ യുഡിഎഫ് പടയോട്ടവും...


ബാങ്കിൽ നിക്ഷേപിക്കാൻ ഭർത്താവ് നൽകിയ ലക്ഷങ്ങളുമായി യുവതി കാമുകനൊപ്പം മുങ്ങി; കന്യാകുമാരിയിൽ വെച്ച് പോലീസ് പിടിയിൽ...

ഒരു നല്ല സിനിമ സംവിധായകനാണെങ്കിലും നിലപാടുകളില്‍ ഇരട്ടത്താപ്പുള്ള വ്യക്തിയാണ്.. അന്ന് അതീജിവതയെ ഐഎഫ്എഫ്കെയുടെ വേദിയിലേക്ക് വിളിച്ചുകൊണ്ട് ആ പെണ്‍കുട്ടിയെ കുറിച്ച് പറഞ്ഞത് ധീരതയുടെ പ്രതീകം എന്നാണ്... ദിവസങ്ങൾക്ക് ഇപ്പുറം ഫിയോക്കിന്റെ വേദിയില്‍ ദിലീപുമായി ഇരിക്കുന്നത് കണ്ടപ്പോൾ ഉളുപ്പ് എന്ന് പറയുന്ന സാധനം അല്‍പമെങ്കിലും ഉണ്ടോയെന്ന് തുറന്നടിച്ച് ബൈജു കൊട്ടാരക്കര

04 APRIL 2022 12:28 PM IST
മലയാളി വാര്‍ത്ത

More Stories...

വോട്ടെണ്ണൽ ധൃതി പിടിച്ച് വേണ്ട.... സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം പ്രഖ്യാപിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ വോട്ടിങ് ഏജന്റുമാർക്ക് കർശന നിർദേശം നൽകി മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ ഡോ. രത്തൻ യു. ഖേൽക്കർ

തിരുവനന്തപുരത്തെ കെ പി സി സി ആസ്ഥാനത്ത് പന്തൽ നിർമ്മാണം... തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ പൂർണ്ണ വിജയപ്രതീക്ഷയിൽ ആഘോഷങ്ങൾക്കൊരുങ്ങി കെ പി സി സി നേതൃത്വം

ഫലമറിയാൻ ഇനി മണിക്കൂറുകൾ മാത്രം.... . ഇനി അഞ്ചുവർഷം ആര് ഭരിക്കും... ആകാംക്ഷയോടെ കേരളം... വോട്ടെണ്ണൽ രാവിലെ എട്ട് മണിക്ക് ആരംഭിക്കും, ആദ്യ മണിക്കൂറിൽ തന്നെ ഫല സൂചന ലഭിച്ചേക്കും

ഫേസ്ബുക്കിൽ മുഖ്യമന്ത്രി ഒഴിവാക്കി, പോളിറ്റ് ബ്യൂറോ അംഗം എന്നാക്കി പിണറായി

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ ബിഡിഎസ് വിദ്യാർഥി നിതിൻരാജിന്റെ മരണത്തിൽ പൊലീസിനെതിരെ ​ഗുരുതര ആരോപണവുമായി നിതിൻ രാജിന്റെ അച്ഛൻ രാജൻ

സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിന് അനുമതി നേടിയത്. നടിയെ ആക്രമിച്ച കേസിലും അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസിലും രണ്ടു ഘട്ടങ്ങളിലായി ചോദ്യംചെയ്യല്‍ നടത്തിയിരുന്നു. അതിനു ശേഷമാണ് ദിലീപ് കഴിഞ്ഞ ദിവസം വീണ്ടും അന്വേഷണസംഘത്തിന് മുന്നിലേക്ക് വന്നത്. പതിനാറര മണിക്കൂറാണ് ദിലീപിനെ ചോദ്യം ചെയ്തത്. ആവശ്യമെങ്കിൽ നടനെ ഇനിയും ചോദ്യം ചെയ്യുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞിരിക്കുകയാണ്. ഇപ്പോഴിതാ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ ബൈജു കൊട്ടാരക്കര. രഞ്ജിത്തിനെതിരെയാണ് വിമർശനം. ഒരു നല്ല സിനിമ സംവിധായകനാണെങ്കിലും നിലപാടുകളില്‍ ഇരട്ടത്താപ്പുള്ള വ്യക്തിയാണെന്നാണ് പരാമർശം. നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് രഞ്ജിത് സ്വീകരിച്ച നിലപാടുകളെ അടിസ്ഥാനമാക്കിയാണ് ബൈജു കൊട്ടാരക്കര ഇത്തരമൊരു വിമർശനവുമായി രംഗത്ത് വന്നിരിക്കുന്നത്. ഒരു നല്ല കലാകാരന് ഇട്ടത്താപ്പ് പറ്റുമോയെന്ന് രഞ്ജിത്ത് ചിന്തിക്കുന്നത് നല്ലതാണ്. രഞ്ജിത്ത് ഇപ്പോള്‍ ചലച്ചിത്ര അക്കാദമിയുടെ ചെയർമാന്‍ കൂടിയാണ്. അതായത് സർക്കാറിന്റെ ഔദ്യോഗികമായ പദവിയില്‍ ഇരിക്കുന്ന ഒരാളാണെന്നും ബൈജു കൊട്ടാരക്കര ഓർമ്മപ്പെടുത്തുന്നു.

നിങ്ങള്‍ വെറും സിനിമ എഴുതുകയും സംവിധാനം ചെയ്യുകയും മാത്രം ചെയ്യുന്ന ആളാണെങ്കില്‍ നിങ്ങള്‍ക്ക് ആരുടെ കൂടെ വേണമെങ്കിലും വേദി പങ്കിടാം, ആരെ വേണമെങ്കിലും വിളിക്കാം, ആരെ വേണമെങ്കിലും ജയിലില്‍ പോയി കാണാം. ആരെ വേണമെങ്കിലും റോഡില്‍ കാണാം, വിമാനത്തിലിരിക്കുമ്പോള്‍ ഇറങ്ങി ഓടണ്ട, ഒന്നും ചെയ്യുകയും വേണ്ടെന്നും ബൈജു കൊട്ടാരക്കര പറയുന്നു. പക്ഷെ വളരെ ഗുരുതരമായ ഒരു കുറ്റകൃത്യത്തില്‍ ആരോപണ വിധേയനായ ഒരാളെ നിങ്ങള്‍ ജയിലില്‍ പോയി സന്ദർശിച്ചു. തന്റെ സുഹൃത്തായ സുരേഷ് കൃഷ്ണ പറഞ്ഞത് അനുസരിച്ചാണ് ദിലിപീനെ ജയിലില്‍ പോയി കണ്ടതെന്നാണ് ആ സമയത്ത് രഞ്ജിത്ത് പറഞ്ഞത്. പക്ഷെ കൊച്ചിയില്‍ വന്ന് അദ്ദേഹം ദിലീപിനെ ജയിലില്‍ പോയി കാണുമ്പോള്‍ കൂടെ ഹരിശ്രി അശോകനും ഉണ്ടായിരുന്നു. ഹരിശ്രീ അശോകനും ദിലീപുമൊക്കെ നേരത്തെ മുതല്‍ തന്നെ സുഹൃത്തുക്കളാണ്. അശോകന് ദിലീപിനെ കാണണമെന്ന് തോന്നിക്കാണും. അതിലൊന്നും ഒരു തെറ്റും ഇല്ല. അന്ന് രഞ്ജിത്ത് പോയതിലും ആരും തെറ്റ് പറയുന്നില്ല. എന്നാല്‍ രഞ്ജിത്ത് പഴയ ചില കാര്യങ്ങള്‍ ആലോചിക്കുന്നത് നല്ലതാവും.

മാക്ട ഫെഡറേഷന്‍ എന്ന സംഘടനയെ തകർത്തത് ഈ ദിലീപാണെന്ന കാര്യം ഓർമ്മയുണ്ടാകുമല്ലോയെന്നും ബൈജു കൊട്ടാരക്കര ചോദിക്കുന്നു. ഏതാണ്ട് രാത്രി പന്ത്രണ്ടര മണി കഴിഞ്ഞപ്പോള്‍ ഞാനീ സംഘടനയില്‍ നിന്നും രാജിവെക്കുന്നുവെന്ന് കോഴിക്കോട് നിന്നും വിളിച്ച് പറഞ്ഞ് മിണ്ടാതെ മുങ്ങിയ ആള്‍ ചില കുരുട്ടുബുദ്ധിക്കാരുടെ കൂട്ടത്തില്‍ വലിയൊരു കുരുട്ടു ബുദ്ധിക്കാരനായി അന്ന് പ്രവർത്തിച്ചു. അതോടെയാണല്ലോ ആ സംഘടന രണ്ടായി മാറിയത്. ഇതൊന്നും രഞ്ജിത്ത് മറന്ന് കാണില്ലെന്ന് ഞാന്‍ കരുതുന്നു. പിന്നീട് ഇപ്പോഴാണ് രഞ്ജിത്തിന്റെ ഇരട്ടത്താപ്പ് മനസ്സിലാവുന്നത്. ചലച്ചിത്ര അക്കാദമിയുടെ ചെയർമാനായി ഇരിക്കുമ്പോള്‍ ദിലീപ് പ്രതിയായ കേസിലെ അതീജിവതയെ ഐഎഫ്എഫ്കെയുടെ വേദിയിലേക്ക് വിളിച്ചുകൊണ്ട് അദ്ദേഹം സംസാരിച്ചപ്പോള്‍ എല്ലാവരും എഴുന്നേറ്റ് നിന്ന് കയ്യടിച്ചത് ഓർക്കുന്നുണ്ടാവും. അന്ന് ആ പെണ്‍കുട്ടിയെ കുറിച്ച് രഞ്ജിത്ത് പറഞ്ഞത് ധീരതയുടെ പ്രതീകം എന്നാണ്. അന്ന് തന്നെ ഞങ്ങള്‍ പറഞ്ഞു ഇത് ഇരട്ടത്താപ്പാണെന്ന്. ജയിലില്‍ പോയി ദിലീപിനെ കണ്ട കുറ്റബോധം മറയ്ക്കാന്‍ അതിജീവിതയെ വേദിയിലേക്ക് വിളിച്ച് ആദരിക്കുകയായിരുന്നു. അത് വേണ്ടത് തന്നെ, പക്ഷെ ഒരാളുടെ കുറ്റബോധം മറച്ച് വെക്കാന്‍ ഈ കുറ്റബോധം ഉപയോഗിക്കരുതെന്ന് ഞാന്‍ അന്നേ പറഞ്ഞിരുന്നു.

അത് കഴിഞ്ഞ ആഴ്ചകള്‍ പോലും കഴിയുന്നതിന് മുമ്പ് ഫിയോക്കിന്റെ വേദിയില്‍ ദിലീപുമായി രഞ്ജിത്ത് വേദി പങ്കിട്ടു. ഉളുപ്പ് എന്ന് പറയുന്ന സാധനം അല്‍പമെങ്കിലും അങ്ങേയ്ക്ക് ഉണ്ടോയെന്ന് ഞാന്‍ ചോദിക്കുകയാണെന്നും ബൈജു കൊട്ടാരക്കര പറയുന്നു. ഉളുപ്പുണ്ടെങ്കില്‍ നിങ്ങള്‍ വെറുതെ ഇങ്ങനെ പത്രങ്ങളുടേയും ചാനലുകളുടേയും മുന്നില്‍ വന്ന് വാചകമടിക്കുണോ. നാണമുണ്ടോ നിങ്ങള്‍ക്ക് ഇങ്ങനെ സംസാരിക്കാന്‍. ആ കുട്ടിയെ വിളിച്ച് ആദരിച്ചിട്ട് രണ്ടാഴ്ച പോവും തികഞ്ഞില്ലാലോ. ദിവസങ്ങള്‍ കഴിയുന്നതിന് മുമ്പ് തന്നെ ആ കേസിലെ അതേ കുറ്റാരോപിതനോടൊപ്പം വേദി പങ്കിട്ടത് വെരു രഞ്ജിത്ത് ആയിരുന്നെങ്കില്‍ ഞങ്ങള്‍ ഇതൊന്നും പറയില്ലായിരുന്നു. എന്നാല്‍ ഇപ്പോള്‍ താങ്കള്‍ വെറും രഞ്ജിത്തല്ല, ചലച്ചിത്ര അക്കാദമിയുടെ ചെയർമാനാണ്. അതുകൊണ്ട് തന്നെ ചില കാര്യങ്ങല്‍ പറയാന്‍ ഞങ്ങള്‍ക്കൊക്കെ അവകാശമുണ്ട്. പദവിയിലിരുന്നുകൊണ്ട് നിങ്ങള്‍ വാങ്ങുന്ന അനുകൂല്യങ്ങളെല്ലാം സാധാരക്കാർ നല്‍കുന്ന നികുതി ഉപയോഗിച്ചാണ്. ഞങ്ങള്‍ ഇതെല്ലാം കണ്ടെന്നും പറഞ്ഞെന്നും ഇരിക്കും. എന്ത് തോന്നിവാസം ആര് കാണിച്ചാലും സിനിമയിലാണെങ്കില്‍ വിളിച്ച് പറയാന്‍ ആരുമില്ല. വിളിച്ച് പറഞ്ഞാല്‍ അവന്‍ പിന്നെ സിനിമയില്‍ കാണില്ല. അങ്ങനെയാണല്ലോ ഇവിടുത്തെ നിയമം. അങ്ങനെയാണല്ലോ സംഘടനകളും. സംഘടനകള്‍ ചില ബിനാമികളും വ്യാജന്‍മാരും മാത്രം ഭരിക്കുന്ന കേന്ദ്രങ്ങളായി സംഘടനകള്‍ മാറിയെന്നും വിമർശിക്കുകയാണ് ബൈജു കൊട്ടാരക്കര.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വോട്ടെണ്ണൽ ധൃതി പിടിച്ച് വേണ്ട.... സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം പ്രഖ്യാപിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ വോട്ടിങ് ഏജന്റുമാർക്ക് കർശന നിർദേശം നൽകി മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ ഡോ. രത്  (4 minutes ago)

തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ പൂർണ്ണ വിജയപ്രതീക്ഷയിൽ ആഘോഷങ്ങൾക്കൊരുങ്ങി കെ പി സി സി നേതൃത്വം  (15 minutes ago)

ഫലമറിയാൻ ഇനി മണിക്കൂറുകൾ മാത്രം.... . ഇനി അഞ്ചുവർഷം ആര് ഭരിക്കും... ആകാംക്ഷയോടെ കേരളം... വോട്ടെണ്ണൽ രാവിലെ എട്ട് മണിക്ക് ആരംഭിക്കും, ആദ്യ മണിക്കൂറിൽ തന്നെ ഫല സൂചന ലഭിച്ചേക്കും  (29 minutes ago)

ഫേസ്ബുക്കിൽ മുഖ്യമന്ത്രി ഒഴിവാക്കി, പോളിറ്റ് ബ്യൂറോ അംഗം എന്നാക്കി പിണറായി  (9 hours ago)

യുദ്ധംമൂലം താൽക്കാലികമായി നിർത്തിയ കോഴിക്കോട് – ദോഹ വിമാന സർവീസ് ഖത്തർ എയർവേയ്സ് പുനരാരംഭിച്ചു  (9 hours ago)

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ ബിഡിഎസ് വിദ്യാർഥി നിതിൻരാജിന്റെ മരണത്തിൽ പൊലീസിനെതിരെ ​ഗുരുതര ആരോപണവുമായി നിതിൻ രാജിന്റെ അച്ഛൻ രാജൻ  (9 hours ago)

സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ, യുഡിഎഫിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള ചർച്ചകളും പോരും തെരുവിലേക്കും ആരാധനാലയങ്ങളിലേക്കും.  (10 hours ago)

അച്ഛാ..എനിക്ക് ജീവിക്കണ്ട.. മരിക്കും മുൻപ് ഫോണിൽ പൊട്ടിക്കരഞ്ഞ് Judge..! ഭാര്യ അടിച്ച് കൊന്ന് കെട്ടിത്തൂക്കി..?  (10 hours ago)

നേമത്ത് കസേര വലിച്ചിട്ട് രാജീവ്..! മാരാർജി ഭവനിൽ ആഘോഷം..AKG സെന്റർ പൂട്ടി TVM- വിട്ട് നേതാക്കൾ..ഇനി ഇല്ല  (10 hours ago)

കേരളത്തിൽ നാളെ സംഭവിക്കുന്നത് കലാപം...?!അവന്മാർ വിജയം ആഘോഷിക്കണ്ട തെരുവിൽ അടിപൊട്ടും..?രഹസ്യ വിവരം...!  (10 hours ago)

ഇറാന്റെ തിണ്ണമിടുക്ക് ദേ യുദ്ധം വീണ്ടും ട്രംപിൻറെ മൂട്ടിൽ കിടന്നുള്ള പണി, കൂട്ടി ഇട്ട് കത്തിക്കാൻ ഇറങ്ങുന്നു  (10 hours ago)

സ്മൈലിൽ അഞ്ചാമത്തെ ചിരിയൊരുങ്ങി; സന്തോഷം പങ്കു വച്ച് രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ  (12 hours ago)

വി ഡി സതീശൻ ജി കഴിഞ്ഞ അഞ്ചു വർഷം നന്നായി കഷ്ടപ്പെട്ട്, പലപ്പോഴും ശക്തമായ തീരുമാനങ്ങൾ എടുത്തുമാണ് കോൺഗ്രസ്‌ പാർട്ടിയെ ഇന്നീ കാണുന്ന അവസ്ഥയിൽ എത്തിച്ചത്; അതിന്റെ പ്രതിഫലനം കൂടിയാണ് ഇപ്പോഴത്തെ റിസൾട്ട്‌;  (12 hours ago)

കേരളം ഉറപ്പിച്ചു; കുറഞ്ഞത് 76 സീറ്റുകളോടെ ഇടതുപക്ഷ ജനാധിപത്യ മുന്നണി വീണ്ടും അധികാരത്തിൽ വരും; ഭരണവിരുദ്ധ വികാരമെന്ന വ്യാജപ്രചരണങ്ങളെയും കാറ്റിൽ പറത്തിക്കൊണ്ട്, ഇടതുപക്ഷ ജനാധിപത്യ മുന്നണി കേരളത്തിൽ വ  (12 hours ago)

മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിൽ നിന്ന് വന്ന അവസാന മന്ത്രിസഭാ യോഗ തീരുമാനങ്ങൾ ; വാല്‍പ്പാറ ദുരന്തത്തിൽ മരണമടഞ്ഞവർക്ക് 10 ലക്ഷം രൂപ വീതം അനുവദിക്കും ; പന്ത്രണ്ടാം ശമ്പള കമ്മീഷൻ്റെ സുഗമമായ പ്രവർത  (12 hours ago)

Malayali Vartha Recommends