കഴിഞ്ഞ തിങ്കളാഴ്ച പുലര്‍ച്ചയോടെ പ്രസവവേദന തുടങ്ങി; വീടിന് പുറത്തേക്കിറങ്ങാന്‍ ശ്രമിക്കുന്നതിനിടയിൽ പ്രസവവേദനയില്‍ പുളഞ്ഞ് നിലവിളിച്ചു; നിലവിളി കേൾക്കാൻ ആരും വീട്ടിലുണ്ടായിരുന്നില്ല; പെട്ടെന്ന് ഓടിയെത്തിയത് അത് വഴി ജോലിക്ക് പോകാൻ പോയ റിനു; പിന്നെ സംഭവിച്ചത് സിനിമയെ വെല്ലുന്ന രംഗങ്ങൾ
പെരുമ്പാവൂര്‍ അല്ലപ്ര സ്വദേശി ആനി ഇന്ന് ജീവനോടെയിരിക്കുന്നത് റിനു എന്ന 22-കാരിയുടെ തക്കതായ ഇടപെടലിലൂടെയാണ്. റിനു പുലര്‍ച്ചെ അവർക്കരികിൽ എത്തിയത് കൊണ്ടാണ് ആനിയും കുഞ്ഞും ഇപ്പോഴും ജീവനോടെ തന്നെയുള്ളത്. ആനി ഭര്‍ത്താവിനൊപ്പം വാടകവീട്ടിലായിരുന്നു താമസിച്ചിരുന്നത്. ഗര്‍ഭ സമയത്ത് വേണ്ടുന്ന പരിചരണം, മരുന്നു,ഇതൊന്നും ലഭിച്ചിരുന്നില്ല . ആനി ആ സമയം വല്ലാത്ത അവശതയിലായിരുന്നു.
കഴിഞ്ഞ തിങ്കളാഴ്ച പുലര്‍ച്ചയോടെ ആനിക്ക് പ്രസവവേദന തുടങ്ങി. വീടിന് പുറത്തേക്കിറങ്ങാന്‍ ശ്രമിക്കുന്നതിനിടയിൽ പ്രസവവേദനയില്‍ പുളഞ്ഞ് ആനി നിലവിളിക്കുകയായിരുന്നു. പെട്ടെന്ന് പുലര്‍ച്ചെ ജോലിക്കുപോകാന്‍ അതുവഴി കടന്നുപോയ റിനു ഓടിയെത്തുകയായിരുന്നു. ഈ സമയം ആനിയുടെ ഭര്‍ത്താവ് സുരേഷ് വീട്ടിലുണ്ടായിരുന്നില്ല.
എറണാകുളം ലിസി ആശുപത്രിയില്‍ നഴ്സിങ് അസിസ്റ്റന്റായി ജോലിയില്‍ പ്രവേശിച്ചിട്ട് കുറച്ചുനാളുകള്‍ മാത്രമേ ആയിരുന്നുള്ളൂ. റിനുവിന് ഗര്‍ഭകാല പരിചരണത്തില്‍ മുന്‍പരിചയമൊന്നും തന്നെ ഉണ്ടായിരുന്നില്ല. വൈദ്യുതി ഇല്ലാത്ത സമയമായിരുന്നതിനാൽ മെഴുകുതിരി കത്തിച്ചായിരുന്നു അവരുടെ അരികിലേക്കെത്തിയത്. എവിടെ നിന്നോ ഒരു ബ്ലേഡ് സംഘടിപ്പിച്ച് അമ്മയെയും കുഞ്ഞിനെയും വേര്‍പെടുത്തുകയായിരുന്നു.
അപ്പോൾ ആംബുലന്‍സിനെയും വിളിച്ചു. കുഞ്ഞിനെ കൈയിലെടുത്ത് തുടച്ച ശേഷം അമ്മയെയും വൃത്തിയാക്കി . എന്നിട്ട് വേഗത്തില്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഡോക്ടര്‍മാര്‍ പരിശോധിക്കുകയും രണ്ടുപേരുടെയും ജീവനു കുഴപ്പമില്ലെന്നു പറയുകെയും ചെയ്തപ്പോഴാണ് ആശ്വാസമായത് എന്നാണ് റിനു പറയുന്നത്.
https://www.facebook.com/Malayalivartha