ഗൂഢാലോചന കേസ് റദ്ദാക്കണമെന്ന സ്വപ്നയുടെ ഹർജി തിങ്കളാഴ്ച പരിഗണിക്കും; ഹർജി നിലനിൽക്കുമോ എന്ന് വാദം കേട്ട ശേഷം തീരുമാനിക്കാം; എന്തുകൊണ്ട് കേസ് റദ്ദാക്കണമെന്ന് വ്യക്തമാക്കണമെന്ന് സ്വപ്നയോട് തറപ്പിച്ച് കോടതി; ഗൂഢാലോചന കേസിലെ ചോദ്യം ചെയ്യലിന്റെ പേരിൽ പോലീസ് പീഡനം; പോലീസിനെതിരെ രൂക്ഷ വിമർശനം ഉയർത്തി സ്വപ്ന

സ്വപ്നയുടെ ഹർജിയിൽ കോടതി വിധി വന്നിരിക്കുകയാണ്. ഹർജി തിങ്കളാഴ്ചത്തേക്ക് പരിഗണിക്കുമെന്ന് കോടതി അറിയിച്ചിരിക്കുകയാണ്. ഗൂഢാലോചന കേസ് റദ്ദാക്കണമെന്ന സ്വപ്നയുടെ ഹർജിയാണ് തിങ്കളാഴ്ച പരിഗണിക്കാമെന്ന് കോടതി അറിയിച്ചിരിക്കുന്നത്. ഹർജി നിലനിൽക്കുമോ എന്ന് വാദം കേട്ട ശേഷം തീരുമാനിക്കാം എന്നാണ് കോടതി അറിയിച്ചിരിക്കുന്നത്. മാത്രമല്ല കോടതി നിർണായകമായ ഒരു ചോദ്യം ചോദിച്ചിരിക്കുകയാണ്. കേസ് റദ്ദാക്കണമെന്നാണ് സ്വപ്ന ആവശ്യപ്പെടുന്നത്.
എന്നാൽ എന്തുകൊണ്ട് കേസ് റദ്ദാക്കണമെന്ന് വ്യക്തമാക്കണമെന്നും കോടതി സ്വപ്നയോട് തറപ്പിച്ച് പറഞ്ഞു. എന്തായാലും സ്വപ്ന തന്റെ ആവശ്യം കോടതിക്ക് മുന്നിൽ ഉന്നയിക്കുമ്പോൾ അതിന് വ്യക്തമായ ഒരു വിശദീകരണം കോടതി ചോദിച്ചിരിക്കുന്നുവെന്നത് ഏറ്റവും ശ്രദ്ധേയമായ കാര്യം. ചില കാര്യങ്ങൾ കോടതിക്ക് മുന്നിൽ സ്വപ്ന ഇനിയും വിശദമാക്കേണ്ടതുണ്ട്. അതേസമയം സ്വപ്ന ഹൈക്കോടതിയെ സമീപിച്ചിപ്പോൾ ചില കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുകയാണ്.
പോലീസിനെതിരെ രൂക്ഷ വിമർശനം ഉയർത്തിയിരിക്കുകയാണ്. ഗൂഢാലോചന കേസിലെ ചോദ്യം ചെയ്യലിന്റെ പേരിൽ പോലീസ് പീഡനം എന്നാണ് സ്വപ്ന അറിയിച്ചിരിക്കുന്നത്. പോലീസ് കള്ളക്കേസിൽ കുടുക്കും എന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നും ഹൈക്കോടതിയിൽ സമർപ്പിച്ച ഉപ ഹർജിയിൽ സ്വപ്‍ന പറഞ്ഞിരിക്കുകയാണ്. പോലീസിനെതിരെ രൂക്ഷ വിമർശനമാണ് സ്വപ്ന നടത്തിയിരിക്കുന്നത്. ചോദ്യം ചെയ്യലിനായി പോലീസ് വിളിച്ചപ്പോൾ ഈഡിക്ക് കൊടുത്ത രഹസ്യമുഴിയിൽ എന്തൊക്കെയാണ് ഉണ്ടായിരുന്നത് എന്നാണ് അവർ ചോദിച്ചത്.
മാത്രമല്ല കള്ള കേസുകളിൽ കുടുക്കുമെന്ന ഭീഷണിയും പോലീസ് മുഴക്കിയെന്ന് സ്വപ്ന വ്യക്തമാക്കി.അതേസമയം ഗൂഢാലോചന കേസിൽ സ്വപ്ന സുരേഷ് ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരായിരുന്നു . കെ ടി ജലീലിൽ നൽകിയ പരാതിയിലാണ് തിരുവനന്തപുരം കന്റോൺമെന്റ്പൊ ലീസ് കേസ് രജിസ്റ്റർ ചെയ്തത്.കെ ടി ജലീൽ നൽകിയ കേസിൽ ഗൂഢാലോചന, കലാപശ്രമം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് സ്വപ്നയ്ക്കെതിരെ കേസെടുത്തത്. ഈ കേസ് റദ്ധാക്കണമെന്നാണ് സ്വപ്‍ന പറഞ്ഞത്. .
ഗൂഢാലോചന കേസിൽ സ്വപ്ന സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളുകയാണെങ്കിൽ അറസ്റ്റുണ്ടായേക്കാനുള്ള സാധ്യത കൂടുതലാണ്. പക്ഷേ അറസ്റ്റിനെ ഭയക്കുന്നില്ലെന്നാണ് സ്വപ്ന സുരേഷ് പറഞ്ഞിരിക്കുന്നത്. അതേസമയം ലൈഫ് മിഷൻ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷിന് സിബിഐ നോട്ടീസ് അയച്ചിരിക്കുകയാണ്. ചോദ്യം ചെയ്യലിനായി തിങ്കളാഴ്ച ഹാജരാകാനാണ് സിബിഐ സ്വപ്ന സുരേഷിന് നോട്ടീസ് അയച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം മറ്റൊരു പ്രതിയായ സരിത്തിനും സിബിഐ നോട്ടീസ് നൽകിയിരുന്നു.
ഇതിനിടെ സംസ്ഥാന പൊലീസ് രജിസ്റ്റർ ചെയ്ത ഗൂഡാലോചനാക്കേസുകൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സ്വപ്ന സുരേഷ് നൽകിയ ഹർജി ഹൈക്കോടതിയും ഇന്ന് പരിഗണിക്കുന്നുണ്ട്. ഈ കേസിൽ സ്വപ്നയെ തൽക്കാലം അറസ്റ്റ് ചെയ്യില്ലെന്ന് സർക്കാർ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഗൂഢാലോചനാ കേസിലെ ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിനും മുഖ്യമന്ത്രിക്കുമെതിരെ ഇന്നലെ സ്വപ്ന സുരേഷ് രംഗത്ത് വന്നിരുന്നു.
ക്രൈം ബ്രാഞ്ച് കലാപകേസിൽ പ്രതിയാക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും തന്റെ കൈവശമുള്ള, മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റെ സാമ്പത്തിക കൈമാറ്റങ്ങളുടെ രേഖ ആവശ്യപ്പെട്ടുവെന്നും സ്വപ്ന സുരേഷ് ആരോപിച്ചിരുന്നു.ചോദ്യംചെയ്യാൻ വിളിപ്പിച്ച് അന്വേഷണ സംഘം മാനസികമായി പീഡിപ്പിച്ചു. എച്ച് ആർ ഡി എസുമായുള്ള ബന്ധം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha























