എസ്.എഫ്.ഐ കോളേജ് യൂണിറ്റ് സെക്രട്ടറിയുടെ മോഷണക്കഥ ; എസ്.എഫ്.ഐ സംസ്ഥാന നേതാവിനെ കുറിച്ച് വന്നിരിക്കുന്ന വെളിപ്പെടുത്തലുകൾ അതിഭീകരമാണ്;ഒട്ടേറെ പെൺകുട്ടികൾക്ക് വിവാഹ വാഗ്ദാനം നൽകിയും മറ്റും ലൈംഗികമായി പീഡിപ്പിച്ചു, മയക്കുമരുന്ന് നൽകി എന്നൊക്കെയാണ് വെളിപ്പെടുത്തലുകൾ; വിമർശനവുമായി ഫാത്തിമ താഹിലിയ

എസ്.എഫ്.ഐ കോളേജ് യൂണിറ്റ് സെക്രട്ടറിയുടെ മോഷണക്കഥ ഇന്നലെ വന്നു. എസ്.എഫ്.ഐ സംസ്ഥാന നേതാവിനെ കുറിച്ച് വന്നിരിക്കുന്ന വെളിപ്പെടുത്തലുകൾ അതിഭീകരമാണ്. ഒട്ടേറെ പെൺകുട്ടികൾക്ക് വിവാഹ വാഗ്ദാനം നൽകിയും മറ്റും ലൈംഗികമായി പീഡിപ്പിച്ചു, മയക്കുമരുന്ന് നൽകി എന്നൊക്കെയാണ് വെളിപ്പെടുത്തലുകൾ. വിമർശനവുമായി രംഗത്ത് വന്നിരിക്കുകയാണ് ഫാത്തിമ താഹിലിയ.
ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; എസ്.എഫ്.ഐ കോളേജ് യൂണിറ്റ് സെക്രട്ടറിയുടെ മോഷണക്കഥ ഇന്നലെ വന്നു. എസ്.എഫ്.ഐ സംസ്ഥാന നേതാവിനെ കുറിച്ച് വന്നിരിക്കുന്ന വെളിപ്പെടുത്തലുകൾ അതിഭീകരമാണ്. ഒട്ടേറെ പെൺകുട്ടികൾക്ക് വിവാഹ വാഗ്ദാനം നൽകിയും മറ്റും ലൈംഗികമായി പീഡിപ്പിച്ചു, മയക്കുമരുന്ന് നൽകി എന്നൊക്കെയാണ് വെളിപ്പെടുത്തലുകൾ.
യൂണിവേഴ്‌സിറ്റി ഗസ്റ്റ് ഹൗസ് ദുരുപയോഗം നടത്തിയാണ് ഇതെല്ലാം ചെയ്തത് എന്നൊക്കെ ആരോപിച്ച് കാമ്പസിൽ ഉയർന്ന പോസ്റ്ററാണ് താഴെ. നിലവിൽ എടയൂർ സി.പി.എം ലോക്കൽ സെക്രട്ടറി, DYFI വളാഞ്ചേരി ബ്ലോക്ക് സെക്രട്ടറി, ജില്ലാ സെക്രട്ടറിയേറ്റ് അംഗം, sfi മുൻ ജില്ലാ സെക്രട്ടറി, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഒക്കെയായ സക്കീറിന് കാമ്പസിൽ നിന്നുള്ള എസ്.എഫ്.ഐ പ്രവർത്തകർ തന്നെ സഹായം നൽകിയതായി പോസ്റ്ററിലുണ്ട്.
എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം ഉൾപ്പെടെയുള്ളവർ വഞ്ചിതരിലുണ്ട്. അവർ പാർട്ടിക്ക് പരാതി നൽകി. എന്നിട്ടും എസ്.എഫ്.ഐ ദേശീയ നേതാവ് തന്നെ സക്കീറിനെ സംരക്ഷിക്കാൻ മുന്നിൽ നിന്നുപോലും. സി.പി.എം ഇതറിഞ്ഞിട്ടും സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. തൽക്കാലം സ്ഥാനങ്ങളിൽ നിന്ന് മാറ്റി നിറുത്തി. (ഇനി വമ്പൻ വരവേൽപ്പ് നൽകി പിന്നീട് സ്വീകരിക്കും). ബിസിനസ് ആവശ്യാർഥം ലീവ് ചോദിച്ചപ്പോൾ അനുവദിച്ചു നൽകി എന്നാണു പാർട്ടിയുടെ മുടന്തൻ ന്യായം.
ഇത്രേം ചെറിയ പ്രായത്തിൽ ഇതുപോലെ വലിയ സ്ഥാനങ്ങൾ വഹിച്ച ഒരാള് പെട്ടെന്ന് പ്രാരാബ്ധം കൊണ്ട് തൻ്റെ വിലപ്പെട്ട സാമൂഹിക രാഷ്ട്രീയ 'സേവന' പ്രവർത്തനം നിറുത്തുന്നു. വിദ്യാർത്ഥി നേതാവിൻ്റെ ഈ പീഡനം ഉൾപ്പെടെ കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ മാത്രം കഴിഞ്ഞ ഒരുവർഷത്തിനിടെ നാല് സ്ത്രീ പീഡനങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. അധികാരികൾക്ക് ഒരു കുലുക്കവുമില്ല.
എനിക്ക് ചോദിക്കാനുള്ളത്, എസ്.എഫ്.ഐ വനിതാ വിഭാഗമായ 'മാതൃക'ത്തോടാണ്. നിങ്ങളുടെ സഹപ്രവർത്തകർ ഈവിധം നിങ്ങളുടെ തന്നെ നേതാവിനാൽ ദ്രോഹിക്കപ്പെട്ടിട്ട് നിങ്ങൾക്ക് എന്താണ് പറയാനുള്ളത്?. ഈ വിഷയത്തിൽ നിങ്ങളുടെ മുടന്തൻ ന്യായീകരണം കൂടി അറിയാൻ താല്പര്യം ഉണ്ട്..
https://www.facebook.com/Malayalivartha






















