പരാതിയുടെ തിരക്കഥയും സംഭാഷണവുമൊക്കെ എഴുതിയവരെ അറിയാം; അത് നിമയപരമായി അറിയാനാണ് കാത്തിരിക്കുന്നത്; കഥ ആരെഴുതി, തിരക്കഥ ആരെഴുതി, സംവിധാനം ആര്, ആരൊക്കെ പശ്ചാത്തലത്തില്‍ പ്രവർത്തിച്ചു എന്നുള്ളതൊക്കെ ഒരു പരിധിവരെ വ്യക്തി എന്ന നിലയിലും നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നതിനാലും കൃത്യസമയത്ത് തന്നെ ലഭിച്ചിരുന്നു; ബാലചന്ദ്രകുമാറിനെതിരെയുള്ള പീഡന പരാതി വ്യാജമാണെന്ന് പൊലീസ്; പ്രതികരണവുമായി ബാലചന്ദ്രകുമാർ

ദിലീപിന്റെ മുന്‍ സുഹൃത്തും സംവിധായകനുമായ ബാലചന്ദ്രകുമാറിനെതിരെ വന്നപീഡന പരാതി വ്യാജമാണെന്ന റിപ്പോർട്ട് പൊലീസ് കോടതിയില്‍ സമർപ്പിച്ചു. ഈ വിവരം അറിഞ്ഞതോടെ വിഷയത്തിൽ പ്രതികരണവുമായി അദ്ദേഹം രംഗത്ത് വന്നിരിക്കുകയാണ്. ഈ വിവരവുമായി ബന്ധപ്പെട്ടുള്ള കൂടുതൽ വിവരങ്ങൾ തിങ്കളാഴ്ച കൂടി മാത്രമേ അറിയാൻ സാധിക്കുമെന്നാണ് അദ്ദേഹം പറയുന്നത്.
പൊലീസ് കൊടുത്ത റിപ്പോർട്ടിന്റെ പകർപ്പിന് വേണ്ടി അപേക്ഷ കൊടുത്തിട്ടുണ്ടെന്നും ബാലചന്ദ്ര കുമാർ പറഞ്ഞു . പരാതി തെറ്റാണെന്ന് സംബന്ധിച്ച വിവരങ്ങളൊന്നും ഇത് വരെ കിട്ടിയില്ല. അന്വേഷണത്തില്‍ പൊലീസ് അന്തിമ റിപ്പോർട്ട് സമർപ്പിച്ചെന്നാണ് അറിയാന്‍ സാധിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. തനിക്കെതിരായ പരാതിക്ക് പിന്നില്‍ ആരൊക്കെയുണ്ട് എന്നത് സംബന്ധിച്ച കാര്യങ്ങള്‍ പൊലീസ് ചൂണ്ടിക്കാട്ടിയിട്ടുണ്ടോ എന്നുള്ളതൊന്നും അറിയില്ല.
അതുകൊണ്ട് തന്നെ റിപ്പോർട്ട് കിട്ടിയിട്ട് അഭിഭാഷകനുമായി കൂടിയാലോചിച്ച് മുന്നോട്ട് പോകുവാനാണ് പദ്ധതി എന്നും അദ്ദേഹം പറഞ്ഞു ആ പരാതിയുടെ തിരക്കഥയും സംഭാഷണവുമൊക്കെ എഴുതിയവരെ അറിയാം. അത് നിമയപരമായി അറിയാനാണ് കാത്തിരിക്കുന്നത്. കഥ ആരെഴുതി, തിരക്കഥ ആരെഴുതി, സംവിധാനം ആര്, ആരൊക്കെ പശ്ചാത്തലത്തില്‍ പ്രവർത്തിച്ചു എന്നുള്ളതൊക്കെ ഒരു പരിധിവരെ വ്യക്തി എന്ന നിലയിലും നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നതിനാലും കൃത്യസമയത്ത് തന്നെ ലഭിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഈ പരാതിക്ക് പിന്നില്‍ ഇവർക്കൊക്കെ പങ്കുണ്ടെന്ന് അവരുടെ താവളത്തില്‍ നിന്ന് തന്നെ വിളിച്ച് പറഞ്ഞു . എന്നാല്‍ അതൊന്നും പുറത്ത് പറയാന്‍, അന്വേഷണം നടന്നുകൊണ്ടിരിക്കുന്ന കേസായതിനാല്‍ സാധിക്കുമായിരുന്നില്ല. റിപ്പോർട്ട് കിട്ടുന്നത് വരെ ഒന്നും അങ്ങനെ തുറന്ന് പറയാന്‍ സാധിക്കില്ല. പരാതി എന്തായാലും വ്യാജമാണെന്ന കാര്യത്തില്‍ എനിക്കൊരു സംശയവുമില്ലെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha
























