എന്ത് തെറ്റാണ് താൻ ചെയ്തതതെന്ന് വ്യക്തമാക്കണം; എന്റെ സമ്പാദ്യം സമൂഹത്തിന് മുന്നിലുണ്ട്; കിഫ്ബി രേഖകളുടെ ഉടമസ്ഥൻ ഞാനല്ല; കിഫ്ബി സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി മുൻ മന്ത്രി തോമസ് ഐസക്ക് നാളെയും ഇ ഡിക്ക് മുന്നിൽ ഹാജരാകില്ല; സമൻസുകൾ പിൻവലിക്കണമെന്ന ആവശ്യവുമായി തോമസ് ഐസക്ക് ഹൈക്കോടതിയിൽ

കിഫ്ബി സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി മുൻ മന്ത്രി തോമസ് ഐസക്കിനോട് ഹാജരാകാൻ പറഞ്ഞിരുന്നു. എന്നാൽ ഹാജരാകില്ലെന്ന് അദ്ദേഹമറിയിച്ചിരിക്കുകയാണ്. ഇത് രണ്ടാം തവണയാണ് ഇഡി നോട്ടിസ് നൽകിയിട്ടും തോമസ് ഐസക് ഹാജരാകാതിരിക്കുന്നത്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു മുന്നിൽ ഹാജരാകാനായിരുന്നു നിർദേശം കൊടുത്തത്.
ഒന്നാം പിണറായി വിജയൻ സർക്കാരിൽ ധനമന്ത്രിയായിരുന്ന തോമസ് ഐസക്കിന്, കിഫ്ബിയുടെ വൈസ് ചെയര്‍മാന്‍ എന്ന നിലയിലാണ് ചോദ്യം ചെയ്യലിനായി ഇഡി നോട്ടിസ് നൽകിയത്. തോമസ് ഐസക് ഇഡി നോട്ടീസിനു മറുപടിയായി വരാനാകില്ലെന്ന് മെയിൽ അയച്ച് അറിയിക്കുകയായിരുന്നു. മാത്രമല്ല എന്ത് തെറ്റാണ് താൻ ചെയ്തതതെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ചോദിച്ചു .
എന്റെ സമ്പാദ്യം സമൂഹത്തിനു മുന്നിലുണ്ടെന്നും കിഫ്ബി രേഖകളുടെ ഉടമസ്ഥൻ ഞാനല്ലെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല ഇഡി സമൻസുകൾ പിൻവലിക്കണമെന്ന് ആവശ്യവുമായി തോമസ് ഐസക് ഹൈക്കോടതിയിൽ പോയിരിക്കുകയാണ്.
ഇഡി സമൻസുകൾ നിയമവിരുദ്ധമാണെന്നും ഇതുമായി ബന്ധപ്പെട്ട തുടർനടപടികൾ വിലക്കണമെന്നും അദ്ദേഹം വ്യക്തമാക്കിയിരിക്കുകയാണ്. കിഫ്ബിയോ താനോ ചെയ്ത കുറ്റം എന്താണെന്നു ഇതുവരെ വ്യക്തമാക്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കുറ്റമെന്തെന്ന് വ്യക്തമാക്കാത്ത അന്വേഷണം ഇഡിയുടെ അധികാരപരിധിക്കു പുറത്താണെന്ന് തോമസ് ഐസക് ഹർജിയിൽ വ്യക്തമാക്കിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha


























