Widgets Magazine
20
May / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്‌ടിച്ച പെരുമ്പാവൂര്‍ വധക്കേസിൽ പ്രതി അമീറുൽ ഇസ്‌ലാമിന്‍റെ വധശിക്ഷ ശരിവച്ച ഹൈക്കോടതി വിധിയെ തള്ളിക്കൊണ്ട് അഡ്വ. ആളൂര്‍..സോഷ്യൽ മീഡിയയിൽ ആളൂരിന് പൂരപ്പാട്ട്..


ദിവസങ്ങൾക്ക് മുൻപാണ് 21 കൊല്ലം നീണ്ട ചര്‍ച്ചകള്‍ക്കും...പലവിധ പ്രതിസന്ധികള്‍ക്കുമൊടുവില്‍ ആദ്യമായി ഒരു വിദേശ തുറമുഖത്തിന്റെ നിയന്ത്രണമേറ്റെടുക്കാനുള്ള കരാറില്‍ ഇന്ത്യ ഒപ്പുവച്ചത്... അതിന് ശേഷം മരണവും... ഇന്ത്യ ഒപ്പുവെച്ചതിന് പിന്നിൽ ഇറാൻ പ്രസിഡന്റിന്റെ ഇടപെടലായിരുന്നു...


കനത്ത മഴയിൽ തിരുവനന്തപുരം നഗരം വെള്ളത്തിൽ മുങ്ങുമ്പോഴും... നടപടിയില്ലാതെ നഗരസഭ. മഴക്കാല പൂർവ ശുചീകരണം അടക്കം പാളി...നഗരസഭ കൃത്യമായ ഇടപെടൽ നടത്തിയില്ലെങ്കിൽ... തുടരുന്ന മഴയിൽ നഗരം അപ്പാടെ വെള്ളത്തിൽ മുങ്ങും...


10 ദിവസങ്ങൾക്ക് ശേഷം സർവീസിൽ നിന്നും വിരമിക്കുന്ന 15000ത്തിലധികം ജീവനക്കാർ... വെറും കൈയോടെ ഇറങ്ങിപോകും....ധനമന്ത്രി നിർമലാ സീതാരാമൻ മന്ത്രി കെ.എൻ. ബാലഗോപാലിനെ ഓടിച്ചുവിട്ടതാണ് കാരണം.... മേലിൽ പണവും ചോദിച്ച് കത്തെഴുതെരുതെന്ന് കേന്ദ്രധനമന്ത്രി കർശന നിർദ്ദേശവും നൽകി....


ഇടതുമുന്നണിയുടെ സമരകേന്ദ്രങ്ങളിൽ കേന്ദ്ര സേനയെ, നിയോഗിച്ചതിനാലാണ് സോളർ സമരം എത്രയും വേഗം തീർക്കാൻ സിപിഎം നിർബന്ധിതരായതെന്ന് മുൻ ഡിജിപി ടി.പി.സെൻകുമാർ....

ഇത് പഴയ പാലയല്ല... പാലാ നിയമസഭാ തെരെഞ്ഞെടുപ്പ് കേസില്‍ മാണി സി കാപ്പന് ശക്തമായ തിരിച്ചടി; മാണി സി കാപ്പന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി; ഹൈക്കോടതിയില്‍ വിചാരണ തുടരുമെന്ന് സുപ്രീംകോടതി; ഹൈക്കോടതി വിധി എതിരായാല്‍ തെരഞ്ഞെടുപ്പ്

18 APRIL 2023 09:08 AM IST
മലയാളി വാര്‍ത്ത

ഏറെ വിവാദങ്ങള്‍ക്ക് ശേഷം പാല വീണ്ടും സജീവ ചര്‍ച്ചയാകുന്നു. പാലയില്‍ ജയിച്ചിരുന്നെങ്കില്‍ ജോസ് കെ മാണി മന്ത്രിയായിരുന്നേനെ. പാലയില്‍ സിപിഎം ജയിപ്പിച്ച് വിട്ട മാണി സി കാപ്പന്‍ സീറ്റ് ജോസ് കെ മാണിക്ക് സീറ്റ് കൊടുത്തില്ല. ഉടക്കിപ്പിരിഞ്ഞ മാണി സി കാപ്പന്‍ യൂഡിഎഫ് സഹായത്തോടെ ജയിച്ചു.

ഇപ്പോഴിതാ ട്വിസ്റ്റായി സുപ്രീം കോടതി വിധി. പാലാ നിയമസഭാ തെരെഞ്ഞെടുപ്പ് കേസില്‍ ഹൈക്കോടതിയില്‍ നടപടികള്‍ തുടരാമെന്ന് സുപ്രീംകോടതി. മാണി സി കാപ്പന്‍ എംഎല്‍എയുടെ ഹര്‍ജി സുപ്രീംകോടതി തള്ളി. ഹൈക്കോടതിയിലെ ഹര്‍ജിയില്‍ ഭേദഗതി വരുത്താന്‍ അനുമതി നല്‍കിയതിന് എതിരായിട്ടാണ് മാണി സി കാപ്പന്‍ സുപ്രീംകോടതിയെ സമീപിച്ചത്.

പാലാ സ്വദേശി സി വി ജോണ്‍ ഫയല്‍ ചെയ്ത തെരഞ്ഞെടുപ്പ് ഹര്‍ജിയില്‍ ആവശ്യമായ ഭേദഗതികള്‍ വരുത്താന്‍ കേരളാ ഹൈക്കോടതി 2022 ആഗസ്റ്റില്‍ അനുമതി നല്‍കിയിരുന്നു. മാണി സി കാപ്പന്‍ നിയമപ്രകാരമുള്ള രേഖകള്‍ സമര്‍പ്പിച്ചിട്ടില്ല, തെരഞ്ഞെടുപ്പ് പ്രചരണത്തിന് വന്‍തുക വിനിയോഗിച്ചു തുടങ്ങിയ ആരോപണങ്ങളാണ് ഹര്‍ജിക്കാരന്‍ ഉന്നയിച്ചത്.

ഈ ഹര്‍ജിയില്‍ ഭേദഗതി വരുത്താന്‍ ഹൈക്കോടതി അനുവാദം നല്‍കിയത്. എന്നാല്‍ ഇത് നിയമവിരുദ്ധമാണെന്ന് കാട്ടിയായിരുന്ന കാപ്പന്‍ സുപ്രീംകോടതിയില്‍ എത്തിയത്. പൊതുവായ ആരോപണങ്ങളാണ് ഉന്നയിച്ചിട്ടുള്ളതെന്നും കേസിലെ നടപടികള്‍ ഏത് രീതിയില്‍ മുന്നോട്ടുകൊണ്ടുപോകണമെന്ന് ഹര്‍ജിയില്‍ വ്യക്തത ഇല്ലെന്നും മാണി സി കാപ്പന്റെ അഭിഭാഷകന്‍ റോയ് ഏബ്രഹാം ചൂണ്ടിക്കാണിച്ചു.

എന്നാല്‍, മാണി സി കാപ്പന്റെ ഹര്‍ജി പരിഗണിച്ച ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് എന്നാല്‍ ഹര്‍ജി തള്ളുകയായിരുന്നു. നിലവിലെ സാഹചര്യത്തില്‍ ഹൈക്കോടതി ഉത്തരവില്‍ ഇടപെടാന്‍ കഴിയില്ലെന്ന് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. സുപ്രീംകോടതി എംഎല്‍എയായ മാണി സി കാപ്പന്റെ ഹര്‍ജി തള്ളിയതോടെ കേരള ഹൈക്കോടതിയിലുള്ള തെരെഞ്ഞെടുപ്പ് കേസിന്റെ വിചാരണയടക്കം മറ്റു നടപടികള്‍ തുടരാനാകും. കേസിലെ പരാതിക്കാരനായ സി വി ജോണിന് വേണ്ടി അഭിഭാഷകന്‍ വില്‍സ് മാത്യൂസും ഹാജരായി.

ഇടതുതരംഗം ആഞ്ഞ് വീശിയ നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പനോട് ജോസ് പരാജയപ്പെടുകയായിരുന്നു. പിണറായി രണ്ടാം സര്‍ക്കാര്‍ രൂപീകരിക്കുമ്പോള്‍, മന്ത്രി സ്ഥാനം ഉറപ്പിച്ച ജോസ് കെ മാണിയുടെ പ്രതീക്ഷകള്‍ തകര്‍ത്തുകൊണ്ടായിരുന്നു കാപ്പന്റെ വിജയം.

അതേ സമയം മറ്റൊരു കേസും മാണി സി കാപ്പനെ വലയ്ക്കുന്നുണ്ട്. കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഓഹരി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് 3.25 കോടി രൂപ തട്ടിയെന്ന പരാതിയില്‍ മാണി സി കാപ്പന്‍ എംഎല്‍എക്കെതിരായ കേസ് നിലനില്‍ക്കുമെന്ന് ഹൈക്കോടതി. മുംബൈ മലയാളി ദിനേശ് മേനോന്റെ പരാതിയില്‍ എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയെടുത്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മാണി സി കാപ്പന്‍ നല്‍കിയ ഹര്‍ജി തള്ളിയാണ് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസിന്റെ ഉത്തരവ്. വഞ്ചന, സ്വത്തിന്റെ പേരില്‍ ചതി തുടങ്ങിയ കുറ്റങ്ങളാണ് കാപ്പനെതിരെ ചുമത്തിയിരിക്കുന്നത്.

2010ല്‍ മാണി സി കാപ്പന്‍ കടം വാങ്ങിയ തുക തിരികെ നല്‍കാതായതിനെ തുടര്‍ന്നാണ് കേസിന്റെ ആരംഭം. നിയമനടപടി ഒഴിവാക്കാന്‍ കടം വാങ്ങിയ തുക രണ്ട് ഗഡുവായി തിരിച്ചുനല്‍കാമെന്ന് 2013 നവംബര്‍ 19ന് കാപ്പന്‍ കരാര്‍വഴി ഉറപ്പുനല്‍കി. കരാറിന്റെ ഭാഗമായി നാല് ചെക്ക് ലീഫുകളും സ്ഥലവും ഈടും നല്‍കി. രണ്ടുവര്‍ഷം കരാര്‍ പുതുക്കിയിട്ടും പണം നല്‍കിയില്ല. തുടര്‍ന്ന് ദിനേശ് മേനോന്‍ ബാങ്കില്‍ ഹാജരാക്കിയ ചെക്ക് മടങ്ങി. കാപ്പന്‍ തെരഞ്ഞെടുപ്പുവേളയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലം പരിശോധിച്ചപ്പോള്‍ കരാറില്‍ ഈട് നല്‍കിയ ഭൂമി നേരത്തേ സഹകരണ ബാങ്കില്‍ പണയം വച്ചതാണെന്നും ജപ്തി നേരിടുന്നതാണെന്നും വ്യക്തമായി. ഇതോടെയാണ് ദിനേശ് മേനോന്‍ കോടതിയെ സമീപിച്ചത്. പരാതിയില്‍ കഴമ്പുണ്ടെന്നു വ്യക്തമായ മജിസ്ട്രേട്ട് കോടതി കേസെടുത്തു.

വിധി മാണി സി കാപ്പന് എതിരായാല്‍ പാല ഉപതെരഞ്ഞെടുപ്പിനാണ് സാധ്യത. എങ്കില്‍ ജോസ് കെ മാണിക്ക് വീണ്ടും പ്രതീക്ഷയേകും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആന്റി നാര്‍ക്കോട്ടിക് വിഭാഗം നടത്തിയ ലഹരിവേട്ടയില്‍ തെലുങ്ക് സിനിമാതാരങ്ങളും രാഷ്ട്രീയ നേതാക്കളും ഉള്‍പ്പെടെ പിടിയില്‍  (10 minutes ago)

നാല് വയസ്സുകാരിയുടെ ആറാം വിരലിന് പകരം നാവില്‍ ശസ്തക്രിയ നടത്തിയ സംഭവത്തില്‍ ഡോ ബിജോണ്‍ ജോണ്‍സണെ മെഡിക്കല്‍ കോളേജ് പൊലീസ് ചോദ്യം ചെയ്തു  (1 hour ago)

സംസ്ഥാനത്ത് കനത്ത മഴക്കിടെ ഒഴുക്കില്‍ പെട്ട് ഒരാളെ കാണാതായി...  (2 hours ago)

വെള്ളക്കെട്ട് പരിഹരിക്കാൻ സക്ഷൻ കം ജെറ്റിംഗ് മെഷീൻ തിരുവനന്തപുരത്തേക്കും... തോടുകള്‍ വൃത്തിയാക്കുന്ന സ്ലിറ്റ് പുഷറും സ്ലോട്ട് ട്രാപ്പറും ഉടനെത്തും  (2 hours ago)

ആരോ​ഗ്യ രം​ഗം കുത്തഴിഞ്ഞു, സർക്കാർ നോക്കുകുത്തി: രമേശ് ചെന്നിത്തല  (2 hours ago)

വിവാഹ പൂര്‍വ കൗണ്‍സിലിംഗ് അനിവാര്യം: വനിതാ കമ്മിഷന്‍... പീഡനത്തിനിരയായ സ്ത്രീകള്‍ക്ക് നിയമം അനുശാസിക്കുന്ന സംരക്ഷണം ലഭ്യമാക്കണം  (2 hours ago)

വനത്തില്‍ വീണ്ടും യൂക്കാലിപ്റ്റസ് വച്ചു പിടിപ്പിക്കാന്‍ അനുവദിക്കില്ല: രമേശ് ചെന്നിത്തല  (2 hours ago)

ഉന്നത വിദ്യാഭ്യാസ മേഖലയുടെ കുതിപ്പ്: മന്ത്രി ഡോ. ബിന്ദു  (2 hours ago)

പെരുമ്പാവൂരിലെ നിയമ വിദ്യാർത്ഥിനിയുടെ കൊലപാതകം; പ്രതിയുടെ വധശിക്ഷ ശരിവെച്ച് ഹൈക്കോടതി  (2 hours ago)

മെയ് 25 ന് സംസ്ഥാനത്തെ സ്‌കൂളുകളിൽ ശുചീകരണ ദിനം ആചരിക്കും: മന്ത്രി വി ശിവൻകുട്ടി  (2 hours ago)

മഞ്ഞപ്പിത്തം മുതിര്‍ന്നവരില്‍ ഗുരുതരമാകാന്‍ സാധ്യതയേറെ രോഗികള്‍ ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം രോഗം വരാതിയിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക  (2 hours ago)

എലിപ്പനിയ്ക്കെതിരെ അതീവ ജാഗ്രത വേണമെന്ന് ജില്ലാ മെഡിക്കൽ ഓഫിസർ  (2 hours ago)

തെക്കൻ തീരദേശ തമിഴ് നാടിനു മുകളിലായി ചക്രവാതചുഴി നിലനിൽക്കുന്നു  (2 hours ago)

കേരളത്തിൽ അതിതീവ്ര മഴക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു  (2 hours ago)

ചെളിയിലും കെട്ടിക്കിടക്കുന്ന വെള്ളത്തിലും ഇറങ്ങുന്നവർ ഡോക്സിസൈക്ലിൻ കഴിക്കണം: മന്ത്രി വീണാ ജോർജ്  (2 hours ago)

Malayali Vartha Recommends